Connect with us

kerala

സ്ത്രീകളെ മാത്രമല്ല സൈനികരെയും അപമാനിച്ചു; അറസ്റ്റിലായ യു ട്യൂബര്‍ക്ക് എതിരെ വീണ്ടും പരാതി

നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്‍കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: സ്ത്രീകളെ വീഡിയോകളിലൂടെ അപമാനിച്ചതിന് വനിതാ സംഘത്താല്‍ അക്രമിക്കപ്പെട്ട അശ്ലീല യു ട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ വീണ്ടും പരാതി. യു ട്യൂബ് വീഡിയോകളിലൂടെ സൈനികരെ അപമാനിച്ചെന്നാണ് പുതിയ പരാതി. ഇത് ചൂണ്ടിക്കാട്ടി തലസ്ഥാനം ആസ്ഥാനമായുള്ള സൈനികരുടെ സംഘടന വീഡിയോ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

അതേസമയം, നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്‍കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ അതിര്‍ത്തിയില്‍ കഴിയുന്നവരാണ് എന്നതിനാല്‍ അവര്‍ക്ക് സ്ത്രീകളുടെ സാമീപ്യം ഇല്ലെന്നും അതിനാല്‍ തന്നെ പല തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് ഇവര്‍ അടിമകളാണെന്നുമുള്ള, വിജയ് പി നായരുടെ പരാമര്‍ശമാണ് പുതിയ കേസിന് കാരണമായത്. വിജയ് പി നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകളും യു ട്യൂബ് ചാനലും നേരത്തെ നീക്കം ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്ഥാനാര്‍ഥിത്വം നല്‍കിയില്ല നെടുമങ്ങാട്ട് ബി.ജെ.പി പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൈഞരമ്പ് മുറിച്ചാണ് ശാലിനി ആത്മഹത്യശ്രമം നടത്തിയത്.

Published

on

നെടുമങ്ങാട്: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന്റെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തക ശാലിനി സനില്‍ (32) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൈഞരമ്പ് മുറിച്ചാണ് ശാലിനി ആത്മഹത്യശ്രമം നടത്തിയത്. ഉടന്‍തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയായ ശാലിനി നെടുമങ്ങാട് പനയ്‌ക്കോട്ടല വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ഫ്‌ലക്‌സും പോസ്റ്ററും അടിക്കുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ശാലിനിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെ ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും ശാലിനി പറയുന്നു.

വ്യക്തിഹത്യ നടത്തിയ സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് സീറ്റ് നല്‍കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും, 10 വര്‍ഷം മുമ്പുള്ള തിരഞ്ഞെടുപ്പിലും ചിലര്‍ തന്നെ അപവാദങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച് തെരഞ്ഞെടുപ്പ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആത്മഹത്യചെയ്തിരുന്നു. തൃക്കണ്ണാപുരം പ്ലാവിള ജയ്‌നഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍ സരോവരം സമീപത്തുള്ള ഷെഡില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പി തൂങ്ങിയ നിലയിലാണ് ആനന്ദിനെ കണ്ടെത്തിയത്.

ആനന്ദ് സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പിലൂടെ അയച്ച കുറിപ്പില്‍ ബി.ജെ.പി നേതാക്കളെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മണല്‍ മാഫിയയുമായി ബന്ധമുള്ള നേതാക്കള്‍ മാഫിയക്കാരനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്നാണ് ആരോപണം. തൃക്കണ്ണാപുരത്ത് പ്രചാരണത്തിനിറങ്ങിയിരുന്ന ആനന്ദ് പട്ടികയില്‍ നിന്ന് ഒഴിവായതോടെ ശിവസേനയില്‍ അംഗത്വമെടുത്തിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കാനിരുന്നെങ്കിലും സമ്മര്‍ദം താങ്ങാനാവാതെ ജീവന്‍ൊടുക്കുകയായിരുന്നു.

Continue Reading

kerala

ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Published

on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.

ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.

Continue Reading

kerala

കണ്ണൂര്‍ പെരിങ്ങോത്ത് യുവാവ് വെടിയേറ്റ് മരിച്ചു

സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

കണ്ണൂര്‍: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. നെല്ലംകുഴി സ്വദേശിയായ സിജോ ആണ് മരിച്ചത്. സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടക്കോം പ്രദേശത്തായിരുന്നു സംഭവം. നായാട്ടിന് പോയ സിജോയും ഷൈനും കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധവെടിയേറ്റ് സിജോയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സിജോയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending