Connect with us

Culture

പാര്‍ട്ടികള്‍ക്കു പേരായി; പോരാട്ടം ഇനി അണ്ണാഡിഎംകെ അമ്മയും അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും തമ്മില്‍

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പാര്‍ട്ടി പേരുകളായി. ശശികലയുടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്‍കിയിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമാകട്ടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി എന്നാണ് നല്‍കിയിരിക്കുന്നത്. അണ്ണാഡിഎംകെയുടെ പേരും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി. പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് തൊപ്പിയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
ഇരുവിഭാഗങ്ങളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇരുവിഭാഗവും നിര്‍ദേശിച്ച പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയായിരുന്നു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് ആര്‍കെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. ശശികലപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ടി.ടി.വി ദിനകരനും പനീര്‍ശെല്‍വംപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഇ.മധുസൂദനനുമാണ് മത്സരിക്കുന്നത്.

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Culture

കൊൽക്കത്ത രാജ്ഭവൻ ഇനി ജൻ രാജ്ഭവൻ: ജനങ്ങൾക്ക് തുറന്ന് കൊടുത്തു

രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.

Published

on

കോളനി വാഴ്ചക്കാലത്തു നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ കൊൽക്കത്ത രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു കൊടുത്തു.രാഷ്ട്രപതി ദ്രൗപദി മുർമുവിന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് രാജ്ഭവൻ്റെ താക്കോൽ കൈമാറിയാണ് തുറന്നു കൊടുക്കൽ ചടങ്ങ് നടത്തിയത്.
തുടർന്ന് രാഷ്ട്രപതി രാജ്ഭവൻ്റെ താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൈമാറി.ഇതോടെ കൊൽക്കത്ത രാജ്ഭവൻ ജൻ രാജ്ഭവനായി അറിയപ്പെടും.

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ഉൾക്കൊണ്ടാണ് ബംഗാൾ രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകാൻ തീരുമാനിച്ചതെന്ന് ബംഗാൾ ഗവർണർ പറഞ്ഞു. രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.

 

Continue Reading

Culture

പാലക്കാട് ജില്ലാ ഫെസ്റ്റിവൽ കലണ്ടർ പുറത്തിറക്കി

അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്

Published

on

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023-24 ലെ പാലക്കാട് ജില്ലാ ഫെസ്റ്റിവല്‍ കലണ്ടര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പ്രകാശനം ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട വേലകള്‍, രായിരനല്ലൂര്‍ മലകയറ്റം, പള്ളിപ്പെരുന്നാളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്. ഏപ്രില്‍ നാലിനകം ജില്ലയിലെ എല്ലാ ഉത്സവങ്ങളെയും ഉള്‍പ്പെടുത്തി കലണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending