Connect with us

gulf

വിലക്ക് നീങ്ങി; എയര്‍ ഇന്ത്യ സര്‍വീസുകള്‍ ദുബൈയില്‍ നിന്നു തന്നെ

കോവിഡ് രോഗികളെ കൊണ്ടു വന്നതിന്റെ പേരില്‍ ദുബൈ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്പ്രസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

Published

on

 

ദുബൈ: കോവിഡ് രോഗികളെ കൊണ്ടു വന്നതിന്റെ പേരില്‍ ദുബൈ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്പ്രസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ശനിയാഴ്ച മുതല്‍ പതിവു പോലെ സര്‍വീസ് ഉണ്ടാകുമെന്ന് കമ്പനി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ, സെപംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് കമ്പനിക്ക് ദുബൈയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതോടെ യാത്രാ ഷെഡ്യൂളുകള്‍ ഷാര്‍ജയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച ഷാര്‍ജയില്‍ നിന്ന് അഞ്ചു സര്‍വീസുകളാണ് ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്.

കോവിഡ് രോഗികളെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എയര്‍ലൈന്‍സിനെതിരെ സിവില്‍ വ്യോമയാന അതോറിറ്റി നടപടി എടുത്തിരുന്നത്. കോവിഡ് പോസിറ്റീവായ യാത്രക്കാരുമായി രണ്ട് തവണയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എമിറേറ്റിലെത്തിയത്.

വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തിരുന്നു.

ആഗസ്റ്റ് 28, സെപ്തംബര്‍ നാല് ദിവസങ്ങളിലായിരുന്നു കോവിഡ് ബാധിതര്‍ ദുബൈയില്‍ എത്തിയത്. ഡല്‍ഹി, ജയ്പൂര്‍ എന്നിടങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ഇവര്‍. യുഎഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നാണ് ചട്ടം. കോവിഡ് ടെസ്റ്റ് നടത്തി 96 മണിക്കൂറിനുള്ളിലാണ് യാത്രയ്ക്കുള്ള അനുമതിയുള്ളത്.

 

gulf

‘ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽതന്നെ തിരിച്ചിറക്കി

സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

Published

on

യന്ത്ര തകരാർ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് യന്ത്രതകരാർ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിൽ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിൻ്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയർന്നെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു.
വിമാനത്തിന്റെ തകരാർ ഒന്നര മണിക്കൂറിനുള്ളിൽ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തിൽ തന്നെ കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യന്ത്രത്തിന്റെ തകരാർ പരി​ഹരിക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

FOREIGN

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

Published

on

ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളില ബുറൈദ റഷീദ്‌ കുടുംബ സഹായകമ്മിറ്റി ചെയർമാൻ ശരീഫ് തലയാടിന് കൈമാറി.

ബുറൈദയിലെ മുൻ പ്രവാസി കൂടിയായ റഷീദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനുവേണ്ടി സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേർന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു കൊണ്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി ബുറൈദയിൽ പ്രവർത്തനം ആരംഭിക്കുകയും സുമനസ്സുകളും സഹായം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ,കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ,അസീസ് മിനി ഹോട്ടൽ,നിഷാദ് പാലക്കാട്,സലീംമങ്കയം,ഫൈസൽ മല്ലാട്ടി,ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറുകുളമ്പു, സലാം പുളിക്കൽ എന്നിവർ പങ്കെടുത്തു

Continue Reading

gulf

പ്രവാസിയുടെ അവധിക്കാലം അത്ര ആനന്ദകരമല്ല

Published

on

സഫാരി സൈനുല്‍ ആബിദീന്‍

ഗള്‍ഫ് മേഖലകളില്‍ തൊഴിലെടുത്ത് താമസിച്ചു പോരുന്ന പ്രവാസി കുടുംബങ്ങളുടെ അവധിക്കാലങ്ങള്‍ അത്ര ആനന്ദകരമല്ല അടുത്ത വര്‍ഷങ്ങളില്‍. കാരണങ്ങള്‍ പലതാണ്. അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോവാറുണ്ടായിരുന്ന കുടുംബങ്ങള്‍ ഉയര്‍ന്ന വിമാനയാത്രാനിരക്ക് മൂലം യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. മാത്രവുമല്ല ഉയര്‍ന്ന് നിരക്ക് കൊടുത്താല്‍ പോലും നേരിട്ട് നാട്ടിലേക്ക് സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യന്‍ സെക്ടറുകള്‍, വിദേശരാജ്യങ്ങള്‍ വഴിയുമുള്ള കണക്ഷന്‍ വിമാനത്തില്‍ നാട്ടിലെത്താന്‍ ശ്രമിച്ചാല്‍ തന്നെ കുടുംബമായി സഞ്ചരിക്കുന്നവര്‍ക്കത് വലിയ ബുദ്ധിമുട്ടാണാണ്ടാക്കുന്നത്. പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്‌കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ തുടരുകയാണ്.

വേനലവധി സമയം കണക്കാക്കി മാസങ്ങള്‍ക്കു മുന്‍പേ തന്നെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിനാല്‍ പലര്‍ക്കും നേരത്തെ എടുത്തുവെക്കാന്‍ സാധിച്ചിട്ടില്ല. യാത്രാ ദിവസത്തോട് അടുക്കുന്തോറും നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബനാഥനാണെങ്കില്‍ ചിലപ്പോള്‍ വര്‍ഷത്തെ സമ്പാദ്യം തന്നെ വിമാന ടിക്കറ്റിനു മാത്രമായി ചിലവഴിക്കേണ്ടി വരുന്നു.

നാട്ടിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലം
നാട്ടില്‍ പോകുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലമാണ്. വിമാനയാത്രാനിരക്ക് തന്നെ താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലാണ് നാട്ടിലെ അവശ്യ സാധനങ്ങള്‍ക്കുള്ള നിരക്കുകകളും. കൂടാതെ എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതല്‍ നടപ്പിലാക്കാനുള്ള തീരുമാനവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗള്‍ഫ് സെക്ടറിലെ യാത്രക്കാരെയാണ്

ആറായിരം മുതല്‍ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന ദുബൈ കോഴിക്കോട് വിമാന യാത്രക്ക് ഇപ്പോള്‍ മുപ്പത്തിഒമ്പതിനായിരം വരെ നിരക്ക് ഉയര്‍ന്നു. വേനലവധി കഴിഞ്ഞ് പ്രവാസികള്‍ തിരിച്ചെത്തുന്ന ഓഗ്‌സത് രണ്ടാം വാരം മുതല്‍ ഇപ്പോള്‍ ആറായിരം മുതല്‍ ലഭ്യമാകുന്ന കോഴിക്കോട് ദുബൈ വിമാന ടിക്കറ്റിന് ഇരുപത്തി അയ്യായിരം മുതലാണ് നിരക്ക്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ഒന്ന് നാട്ടില്‍ പോയി തിരിച്ചു വരണമെങ്കില്‍ ടിക്കറ്റിന് മാത്രം രണ്ടര ലക്ഷം രൂപയോളം വേണ്ടി വരും. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും ഉയരും.

സീസണ്‍ സമയത്ത് കേരളത്തിലേക്കു കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്കു കുറച്ചും യാത്രാ ക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാരും വ്യോമായന മന്ത്രാലയവുമാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടത്. സ്‌കൂള്‍ അവധിയും ഗള്‍ഫ് രാജ്യങ്ങളിലെ പൊതു അവധികളും മുന്നില്‍ കണ്ട് മലയാളി പ്രവാസികളെ ചൂഷണം ചെയ്യാനാുള്ള വിമാന കമ്പനികളുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരുകള്‍ കുടപിടിക്കരുതെന്ന് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. ഉത്സവ സീസണുകളിലും ഈ പ്രവണത ശക്തമാണ്.

ഇതോടൊപ്പം വിമാനത്താവളങ്ങളിലെ യൂസര്‍ ഫീകളും പ്രവാസിക്ക് പ്രഹരമാവുകയാണ്. ജൂലൈ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം എന്നതാണ് പുതിയ നിയമം. വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇത് ഇരട്ട പ്രഹരമായിരിക്കുകയാണ് എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവര്‍ക്കും യൂസര്‍ ഫീ ബാധകമാക്കിയിട്ടുണ്ട്.

കടുത്ത ചൂട് അനുഭവപ്പെടുന്ന മാസങ്ങളായതിനാല്‍ പ്രവാസി കുടുംബങ്ങള്‍ പലരും അവധിക്കാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങാന്‍ ആഗ്രഹിക്കാത്തവരാണ്. എന്നാല്‍ വിമാന യാത്രയിലെ നിരക്ക് വര്‍ദ്ധനവ് മൂലം ദുബൈയില്‍ തന്നെ നില്‍ക്കേണ്ടി വരുന്നു. ഇത്തരം കുടുംബങ്ങള്‍ക്കാണെങ്കില്‍ കനത്ത ചൂടില്‍ നിന്ന് നിരന്തരം എയര്‍കണ്ടീഷന്‍ ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ വലിയ വൈദ്യുതി ബില്ലും വഹിക്കേണ്ടി വരുന്നു.

Continue Reading

Trending