Connect with us

More

വിവാദ മെട്രോ യാത്ര: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

Published

on

കൊച്ചി: സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നി യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ തീരുമാന പ്രകാരം ഹൈബി ഈഡന്‍ എം.എല്‍.എ നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. നിയമസഭ ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനം ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.

17ന് നടക്കുന്ന മെട്രോ ഉദ്ഘാടന സര്‍വീസിന്റെ മുന്നോടിയായി കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോ യാത്ര നടത്തിയത്. എറണാകുളത്തെയും ആലുവയിലെയും ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കി സി.പി.എം പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ആലുവ സ്റ്റേഷനില്‍ മെട്രോയുടെ സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനവും കെ.എം.ആര്‍.എല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം കാരണം ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ എം.എല്‍.എമാരെ ഒഴിവാക്കിയത് മനപ്പൂര്‍വവും ദുരുദ്ദേശപരവുമാണെന്ന് അവകാശ ലംഘന നോട്ടീസില്‍ ആരോപിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭം കുറിച്ചതും 90 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതുമായ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഈ മാസം നടക്കുന്നത്. മെട്രോ റെയില്‍ പാത കടന്നു പോവുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളായ എം.എല്‍.എമാരെ ഇതുവരെയുള്ള മെട്രോയുടെ എല്ലാ ചടങ്ങുകളിലും ക്ഷണിക്കുകയും അതില്‍ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മൂന്നിന് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്തത്. ഈ പദ്ധതി നടപ്പിലാക്കിയാല്‍ എം.എല്‍.എമാര്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് വരുത്തി തീര്‍ക്കാനും പൊതുജന മധ്യത്തില്‍ അവരെ അവഹേളിക്കാനും യശസിന് ഭംഗം വരുത്തുവാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയെ തന്റെ യാത്രയില്‍ കൂട്ടിയതിലൂടെ സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിയായി മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൊതുസമ്പത്ത് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പരിപാടികളില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന 2012ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനം കൂടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ആയതിനാല്‍ പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

Trending