Video Stories
കേരളത്തിന്റെ കുളം കലങ്ങില്ല അമിത്ഷാ

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം കേരളത്തിലെത്തിയ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടിയുടെയും മറ്റുമായി മുപ്പതോളം പരിപാടികളില്‍ പങ്കെടുത്തു. ക്രിസ്തീയ മത നേതാക്കളെയും ഏതാനും പൗരപ്രമുഖരെയും നേരില്‍കണ്ട് ചര്‍ച്ച നടത്തി. കേന്ദ്രത്തിലും പതിനെട്ട് സംസ്ഥാനങ്ങളിലും അധികാരം കയ്യടക്കിയ പാര്‍ട്ടിക്ക് കേരളം എന്തുകൊണ്ടിപ്പോഴും ബാലികേറാമലയാകുന്നുവെന്ന സംശയമാണ് അമിത്ഷാ ഉന്നയിക്കുന്നത്. വോട്ട് കൂട്ടാന്‍ കര്‍ശനനിര്‍ദേശമാണ് അധ്യക്ഷന്‍ സംസ്ഥാന ഘടകത്തിന് നല്കിയതെന്നിരിക്കെ ഇതിനായി എന്തെല്ലാം തന്ത്രങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ലെങ്കിലും 46 ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളെ ഏതുവിധേനയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്ന് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒറീസതലസ്ഥാനമായ ഭുവനേശ്വറില്‍ കഴിഞ്ഞമാസം നടന്ന ദേശീയനിര്‍വാഹക സമിതിയുടെ പ്രമേയവും വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തിനുള്ള യൂറിയയുമായാണ് ഷാ കൊച്ചിയില്‍ വിമാനമിറങ്ങിയിരിക്കുക.
ഭൂത രൂപമായ ജനസംഘം മുതലിങ്ങോട്ട് വ്യക്തമായ വര്‍ഗീയ-വിഭജന അജണ്ടയാണ് ആ പാര്‍ട്ടിയുടെ കൈമുതല്‍. എവിടെയെല്ലാമവര് കൂടുതല്‍ വോട്ടുനേടിയിട്ടുണ്ടോ അവിടെയെല്ലാം പയറ്റിയത് ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാമെന്നാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടത്തെല്ലാം ഇത് ഇന്ത്യന്‍ ജനത നേരിട്ടുകണ്ടതും അനുഭവിച്ചതുമാണ്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നമുയര്‍ത്തിയാണ് രണ്ടില്‍നിന്ന് എണ്‍പത്തിരണ്ടിലേക്ക് ലോക്സഭാപ്രാതിനിധ്യം ഉയര്‍ത്തിയത്. ഗുജറാത്തില്‍ ഗോധ്ര ട്രെയിന്തീവെപ്പിനെ തുടര്‍ന്നങ്ങോട്ട് നടത്തിയ രണ്ടായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കുരുതി, നൂറോളം പേരുടെ അന്ത്യത്തിനിടയാക്കിയ മുസഫര്‍ നഗറിലും, മീററ്റ്, ഭീവണ്ടിയിലുമെല്ലാം നടത്തിയ വര്‍ഗീയ കലാപങ്ങള്‍, സര്‍വകലാശാലകളിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ട്, ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നതുള്‍പ്പെടെ എത്രയെത്ര കിരാത പരമ്പരയാണ് ആ പാര്‍ട്ടിയെയും മാതൃസംഘടനയായ ആര്.എസ്.എസിനെയും ഇന്നും വേട്ടയാടുന്നത്. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്കിയവരില് അണിയറയിലായിരുന്ന ആഭ്യന്തര വകുപ്പു മന്ത്രിയായ ഷാ, കേരളത്തില്‍ വന്ന് ഏതുവിധേനയും വോട്ടുകൂട്ടാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് തട്ടിക്കയറുമ്പോള്‍ കട്ടച്ചോര മണക്കുന്നത് സ്വാഭാവികം. പി.കെ കുഞ്ഞാലിക്കുട്ടിയും കോടിയേരി ബാലകൃഷ്ണനും എം.എം ഹസനും സംശയിച്ചത്് ഈ അടിസ്ഥാനത്തിലാകണം.
ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ വഴി നോക്കണമെന്ന് നിര്‍ദേശിക്കുന്ന നേതാവിന് അതിനുള്ള വഴികള്‍ കൂടി തന്റെ കേരള നേതാക്കള്‍ക്കും അണികള്‍ക്കും വിശദീകരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതാദ്യമായി നേമത്ത് ഒ. രാജഗോപാലിന് വിജയിക്കാനായെങ്കിലും കേരളത്തില്‍ ഇപ്പോഴും ബി.ജെ.പിയുടെ വോട്ടു ശതമാനം പതിനഞ്ചില്‍ താഴെയാണ്. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇതുപോലെ താഴ്ന്ന ശതമാനത്തില്‍ നിന്നാണ് പാര്‍ട്ടി പടിപടിയായി ഉയര്‍ന്നതെന്നാണ് ഷാ ചൂണ്ടിക്കാട്ടുന്നത്. ആ പൂതി പരിശോധിച്ചുനോക്കാം. ഈഴവ സമുദായത്തെ പിടിക്കാന്‍ നടത്തിയ ശ്രമം വെള്ളാപ്പള്ളി നടേശന്റെ വിട്ടുനില്‍ക്കലോടെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. 12 ശതമാനം വരുന്ന നായര്‍ സമുദായത്തിന്റെ സംഘടനയായ എന്‍.എസ്.എസ്സും ബി.ജെ.പിയുമായി അകലം പാലിക്കുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന ആര്.എസ്.എസ്സിന്റെ ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മധ്യ-വടക്കേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ നിരവധി മിഷനറി പ്രവര്‍ത്തകര്‍ക്ക് സംഘ്പരിവാരില്‍ നിന്ന് കടുത്ത ജീവല്‍ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. ഒറീസയിലും മറ്റും ക്രിസ്ത്യന്‍ മിഷനറിമാരെ മത പരിവര്‍ത്തനം ആരോപിച്ച് കൊലപ്പെടുത്തിയവരാണീ സംഘ്പരിവാരം. മതപരിവര്‍ത്തനം പറഞ്ഞാണ് കാത്തോലിക്കരുടെ തലവനായ മാര്‍പ്പാപ്പയെ ഇന്ത്യയില്‍ കാലുകുത്താന്‍ ഇവരിപ്പോള്‍ സമ്മതിക്കാത്തത്. ചര്‍ച്ചയിലൂടെ ബി.ജെ.പി മുന്നണിയിലേക്ക് കേരളീയരായ ക്രിസ്ത്യാനികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണെങ്കില്‍ തികഞ്ഞ മതേതര പാരമ്പര്യമുള്ള ആ സമുദായം അതിന് വഴങ്ങുമെന്ന് തോന്നുന്നില്ല.
സംസ്ഥാനത്തെ 27 ശതമാനത്തോളം വരുന്ന മുസ്ലിംകളെ സംബന്ധിച്ച് അമിത്ഷാ സന്ദര്‍ശനത്തിനിടെ എന്തെങ്കിലും പറഞ്ഞതായി കേട്ടില്ല. ആടുമാംസം സൂക്ഷിച്ച ഉത്തര്‍പ്രദേശിലെ ധീര സൈനികന്റെ പിതാവായ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയ അമിത്ഷായുടെ ആശയക്കാര്‍ തന്നെയാണ് രാജസ്ഥാനില്‍ പെഹ്ലൂഖാന്‍ എന്ന ക്ഷീര കര്‍ഷകനെ പട്ടാപ്പകല്‍ കൂട്ടമായി തല്ലിക്കൊന്നത്. ഇസ്ലാംമതം സ്വീകരിച്ചുവെന്നതുകൊണ്ട് അടുത്ത കാലത്തായി കേരളത്തില്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍, മലപ്പുറം കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍, കാസര്‍കോട് റിയാസ് മുസ്ലിയാര്, മഞ്ചേരിയിലെ മതംമാറിയ യുവതി, തിരൂരിലെ യാസിര്‍ എന്നിവരെയെല്ലാം വെട്ടിക്കൊന്നത് ആര്.എസ്.എസ് ആണെന്ന് വ്യക്തമായതാണ്. ഇതിലൊന്നും പക്ഷേ മുസ്്ലിംകള്‍ വീണില്ല. നിലമ്പൂരിനടത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തില്‍ ഹൈന്ദവ സമുദായാംഗങ്ങള്‍ വീണില്ല. കണ്ണൂരിലും മറ്റും ആര്. എസ്.എസും ബി.ജെ.പിയും കൊലപ്പെടുത്തിയവരുടെ എണ്ണമെത്രയോ വരും. നിങ്ങളുടെ ഹിഡണ്‍ അജണ്ട മനസ്സിലാക്കാനുള്ള ബുദ്ധി പ്രബുദ്ധ കേരളത്തിനുണ്ടെന്നാണ് ഇക്കഴിഞ്ഞ മലപ്പുറം ഫലം തെളിയിച്ചത്.
കുറച്ച് കടലാസ് നേതാക്കള്‍ക്ക് നല്കുന്ന പദവിയുടെ അപ്പക്കഷണത്തില്‍ വീണുപോകുന്നതല്ല കേരളത്തിലെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ മതേതര മനസ്സ്. ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ശ്രീനാരായണഗുരുവും ഇസ്ലാമിക, ക്രിസ്തീയ ആത്മീയ നേതാക്കളുമൊക്കെ ഉഴുതുമറിച്ചിട്ട ഈ മണ്ണില്‍ ദേശീയ-പുരോഗമന പ്രസ്ഥാനങ്ങള്‍ വിതച്ചതാണ് മതേതരവും ജാതീയ വിരുദ്ധവുമായ മാനവിക സാഹോദര്യത്തിന്റെ കേരളീയമനസ്സ്. ഇക്കൊച്ചുകേരളം ബഹുവര്‍ണമുള്ള ഇന്ത്യയുടെ തനിപ്പകര്പ്പായതും മറ്റൊന്നുകൊണ്ടല്ല. ഉത്തരേന്ത്യയിലേതുപോലുള്ള ദലിത്-ബ്രാഹ്മണ-ക്ഷത്രിയ വൈജാത്യങ്ങളിലും വോട്ടിനുവേണ്ടിയുള്ള ഹിന്ദുത്വത്തിലും കുരുക്കി ഇവിടെ ആരും മനുഷ്യരെ അറുത്തുമുറിച്ചിട്ടില്ല. ഇത് സ്വയമറിയില്ലെങ്കില് രാജഗോപാലിനെപോലുള്ള താങ്കളുടെ സംസ്ഥാന നേതാക്കളോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം. അല്ലാതെ കേരളത്തെ എളുപ്പത്തില്‍ കാവിപുതപ്പിച്ച് കിടത്താമെന്ന് കരുതിയാല്‍ ആ വെച്ചിരിക്കുന്ന വെള്ളം വാങ്ങിവെച്ചേര് എന്നേ പറയുന്നുള്ളൂ.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
kerala2 days ago
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
-
kerala2 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി