Video Stories
ട്രംപിന് വിധേയത്വം; ഡിലീറ്റ് യൂബര്‍ കാമ്പയിന് കേരളത്തിലും സജീവം
കൊച്ചി: ഏഴു മുസ്ലിം രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാ ള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ടാക്സി ഡ്രൈവര്‍മാര്‍ ഒന്നടങ്കം സമരം നടത്തിയപ്പോള്‍ മുതലെടുപ്പിന് ശ്രമിച്ച യൂബര്‍ ടാക്സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.
ഇതേ തുടര്‍ന്നുണ്ടായ ഡിലീറ്റ് യൂബര്‍ ഹാഷ് ടാഗിലുള്ള (#DeleteUber) പ്രതിഷേധ സമരത്തിന് മികച്ച പ്രതികരണമാണ് ലോകമെങ്ങും ലഭിക്കുന്നത്. കേരളത്തിലും ഉപഭോക്താക്കള്‍ യൂബര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്രംപിനെതിരെയും യൂബറിനെതിരെയുമുള്ള പ്രതിഷേധത്തില്‍ പങ്കുചേരുകയാണ്.തങ്ങളുടെ യൂബര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് നൂറു കണക്കിന് മലയാളി കള്‍ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അറിയിച്ചു.
ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് ടാക്സി വര്‍ക്കേഴ്സ് അലയന്‍സില്‍ പെട്ട ഡ്രൈവര്‍മാര്‍ ശനിയാഴ്ച ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ അവസരം മുതലെടുത്ത് ഈ സമയത്ത് യൂബര്‍ ടാക്സികള്‍ സര്‍വീസ് നടത്തുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കു ചേരണമെന്ന സമരക്കാരുടെ ആവശ്യം നിരാകരിച്ചായിരുന്നു യൂബറിന്റെ മുതലെടുപ്പ്.
യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് (സര്‍ജിങ് പ്രൈസ്) ഈടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ലോകമെങ്ങും ഡിലീറ്റ് യൂബര്‍ ഹാഷ്ടാഗ് വിപ്ലവം തുടങ്ങിയത്. യൂബര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തുള്ള സ്ക്രീന്‍ഷോട്ടുകളും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂബര്‍ സി.ഇ.ഒ ട്രവിസ് കലാനിക് ട്രംപിന്റെ ബിസിനസ് അഡൈ്വസറി കൗണ്‍സിലില്‍ ചേര്‍ന്നതും ട്രംപിന്റെ നയങ്ങളെ എതിര്‍ക്കുന്നവരുടെ വിമര്‍ശന ത്തിന് കാരണമായിട്ടുണ്ട്.
കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യം നല്കുന്ന യൂബര്‍ ടാക്സികള്‍ക്ക് കേരളത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 2014ലായിരുന്നു യൂബറിന്റെ കൊച്ചി പ്രവേശം. പിന്നീട് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ആദ്യം കുറഞ്ഞ നിരക്ക് ഈടാക്കിയ കമ്പനി പിന്നീട് സര്‍ജിങ് പ്രൈസ് ഈടാക്കിയതും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായി. ഇതിനിടയിലാണ് ട്രംപിനോടുള്ള വിധേയത്വം കമ്പനിക്ക് വിനയാവുന്നത്. കേരളത്തില്‍ കൊച്ചിയില്‍ മാത്രം ആയിരത്തോളം ടാക്സികളാണ് യൂബറിനായി ഓടുന്നത്.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
kerala
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.
ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
kerala21 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം
-
kerala3 days agoമലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു
-
News2 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
kerala3 days agoപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം
-
Cricket3 days agoരഞ്ജി ട്രോഫി; ജയം ലക്ഷ്യമിട്ട് കേരളം നാളെ സൗരാഷ്ട്രക്കെതിരെ

