Connect with us

Culture

അര്‍ദക്ക് ഹാട്രിക്ക്; തകര്‍പ്പന്‍ ജയത്തോടെ ബാര്‍സ

Published

on

മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍ ലൂകാസ് പെരസിന്റെ ഹാട്രിക് മികവില്‍ ആര്‍സനല്‍ എഫ്.സി ബേസലിനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തി. ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തിയപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങി. ബേസിക്തസിനെ ഡൈനാമോ കീവ് അരഡസന്‍ ഗോളുകള്‍ക്ക് മുക്കി.

കഴിഞ്ഞ വാരാന്ത്യത്തിലെ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങിയ ബാര്‍സ വ്യക്തമായ ആധിപത്യത്തോടെയാണ് ഗ്ലാദ്ബാഷിനെ നേരിട്ടത്. 16-ാം മിനുട്ടില്‍ അര്‍ദ തുറാനുമായുള്ള നീക്കത്തിനൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാര്‍സയുടെ ആദ്യ ഗോള്‍ നേടിയത്. 50-ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ തുറാന്‍ തന്റെ ആദ്യ ഗോള്‍ നേടി. 53-ാം മിനുട്ടില്‍ അലക്‌സ് വിദാലിന്റെ പാസില്‍ നിന്ന് തുറാന്‍ സ്‌കോര്‍ 3-0 ആക്കി. 67-ാം മിനുട്ടില്‍ തുര്‍ക്കി താരം ചാമ്പ്യന്‍സ് ലീഗ് കരിയറിലെ തന്റെ ആദ്യ ഹാട്രിക് പൂര്‍ത്തിയാക്കി.

ബാര്‍സ ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് ഘട്ടത്തില്‍ സ്ഥാനമുറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ കെല്‍റ്റിക് ആണ് 1-1 സമനിലയില്‍ തളച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 4-ാം മിനുട്ടില്‍ പാട്രിക് റോബര്‍ട്ട്‌സിലൂടെ സ്‌കോട്ടിഷ് ക്ലബ്ബ് ലീഡെടുത്തെങ്കിലും 8-ാം മിനുട്ടില്‍ കെലിച്ചി ഇഹ്യാനാച്ചോ നീലപ്പടയെ ഒപ്പമെത്തിക്കുകയായിരുന്നു.

ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായി നോക്കൗട്ടുറപ്പിച്ച ആര്‍സനല്‍ എവേ മത്സരത്തിലാണ് തകര്‍പ്പന്‍ ജയം നേടിയത്. 8-ാം തന്നെ മിനുട്ടില്‍ ലൂകാസ് പെരസിലൂടെ അവര്‍ മുന്നിലെത്തി. 16-ാം മിനുട്ടില്‍ മികച്ച പാസിങിനൊടുവില്‍ റീബൗണ്ടില്‍ നിന്ന് സ്പാനിഷ് താരം ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ താരം ഹാട്രിക് പൂര്‍ത്തിയാക്കി. 54-ാം മിനുട്ടില്‍ അലക്‌സ് ഇവോബി ഗണ്ണേഴ്‌സിന്റെ നേട്ടം നാലാക്കി ഉയര്‍ത്തിയപ്പോള്‍ 78-ാം മിനുട്ടില്‍ സെയ്ദു ദൗംബിയ ആണ് ആതിഥേയരുടെ ആശ്വാസ ഗോള്‍ നേടിയത്.

അലയന്‍സ് അറീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 28-ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കിയുടെ ഗോളാണ് ബയേണിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാമ്പ്യന്മാരായി അത്‌ലറ്റികോയും രണ്ടാ സ്ഥാനക്കാരായി ബയേണും മുന്നേറി.

ടീമിലെ പകുതിയിലധികം പേര്‍ സ്‌കോര്‍ ഷീറ്റില്‍ ഇടംനേടിയ മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ഡൈനാമോ കീവ് ബേസിക്തസിനെ തകര്‍ത്തത്.

GULF

കെ.എം.സി.സി കൾച്ചറൽ ഫെസ്റ്റ് നാളെ

Published

on

കെ.എം.സി.സി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഫെബ്രുവരി ഒമ്പതിന് നടത്തുന്ന കൾച്ചറൽ ഫെസ്റ്റ് 2 കെ 25ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായി ഹാരിസ് ബിസ്മിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 10നാണ് പരിപാടി. അറബിക് കാലിഗ്രഫി, ക്ലേ മോൾഡലിങ്, സ്റ്റോൺ പെയിന്‍റിങ്, ഹെന്ന ഡിസൈൻ എന്നീ മത്സരങ്ങളും ഉച്ചക്ക് രണ്ടിന് ഷാജി കൈപ്പമംഗലം നേതൃത്വം നൽകുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. ക്വിസ് മത്സര വിജയിക്ക് സൗജന്യ ജോർജിയ വിനോദയാത്ര പാക്കേജാണ് സമ്മാനം. കൾച്ചറൽ ഫെസ്റ്റ് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യും.

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് ചാമക്കാലക്കും ദുബൈ കെ.എം.സി.സി കൈപ്പമംഗലം വനിത വിങ്ങിനും ആദരം സൈനുദ്ദീൻ ഹോട്ട്പാക്ക് സമ്മാനിക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസ്നി, തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് ബഷീർ പെരിഞ്ഞനം, സെക്രട്ടറി നൗഷാദ് ഇ ഡോട്ട്സ്, കയ്പമംഗലം കെ.എം.സി.സി മണ്ഡലം പ്രസിഡന്‍റ് ഷറഫുദ്ദീൻ ചാമക്കാല, ട്രഷറർ ജലീൽ, കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് വൈസ് പ്രസിഡന്‍റ് നിസ നൗഷാദ്, മണ്ഡലം സെക്രട്ടറി സാജിത കബീർ, വൈസ് പ്രസിഡന്‍റുമാരായ ഹഫ്സത്ത് ബഷീർ, റഹ്മത്ത് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending