Connect with us

columns

ദലിതരെയും ന്യൂനപക്ഷങ്ങളെയും ദ്രോഹിച്ച സര്‍ക്കാര്‍

Published

on

യു.സി രാമന്‍

രാഷ്ട്രീയ കേരളത്തിലെ പങ്കാളിത്തംകൊണ്ട് പൊലിമയും പങ്കാളിത്തവുമേറിയ നാട്ടുത്സവമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഏറെ സുപ്രധാനങ്ങളും നിലനില്‍പ്പിനുതന്നെ അനിവാര്യങ്ങളുമായ നിരവധി വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഒട്ടേറെ നന്മകളും ലക്ഷ്യങ്ങളും ഇതിലൂടെ സാധ്യമാവേണ്ടതുമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അങ്ങേയറ്റത്തെ ജനദ്രോഹപരവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞഴുകിയ ഭരണത്തിനും ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച്, പ്രതിശബ്ങ്ങളെ തുറുങ്കലിലടക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കുമെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം കൂടിയാവണമീ തെരഞ്ഞെടുപ്പ്. ഗ്രാമസ്വരാജ്, അയല്‍പക്കത്തായം, കുടുംബ സ്വാശ്രയസംഘം തുടങ്ങിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തില്‍നിന്നും ആശയത്തില്‍നിന്നും ഉടലെടുത്ത് നെഹ്‌റുവിലൂടെയും ഇന്ദിരാഗാന്ധിയിലൂടെയും വളര്‍ന്ന് രാജീവ്ഗാന്ധി നടപ്പാക്കിയ പഞ്ചായത്ത്‌രാജിന്റെയും നഗരപാലികാനിയമത്തിന്റെയുമൊക്കെ വെളിച്ചത്തിലാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഈ മഹനീയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് അധികാര കേന്ദ്രീകരണത്തിലല്ലാതെ വികേന്ദ്രീകരണത്തില്‍ താല്‍പര്യമുണ്ടാവില്ലെന്നത് പറയേണ്ടതില്ലല്ലോ, ഈ അടിസ്ഥാന തത്വത്തിന് കടകവിരുദ്ധമായ നിലപാടുകളാണ് നിലവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്നത്. അധികാരത്തിന്റെ പുന:കേന്ദ്രീകരണവും അതിലൂടെ ഏകാധിപത്യ ഭരണ സ്വഭാവവുമാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയിലാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേരള മുഖ്യമന്ത്രി പിണറായി വിജയനിലും ഫാസിസ്റ്റു സമാനതകള്‍ ഏറിയും കുറഞ്ഞും കാണാം.
ഇടതു സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍പോന്ന പുതിയ നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിയതായി കാണാം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റിലെ വിഹിതത്തില്‍ വന്‍ കുറവ് വരുത്തുകയും ചെയ്തു. ഇവ പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധികാരം ഈ ഗവണ്‍മെന്റ് എടുത്തുകളയുകയുണ്ടായി. സ്ഥലത്തെ ജനജീവിതത്തെയും പരിസ്ഥിതിയെയും ഏതുരീതിയില്‍ ബാധിക്കുന്നു എന്നത് മുഖവിലക്കെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എന്ന മറവില്‍ റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അനിയന്ത്രിത കെട്ടിട നിര്‍മാണ നിയമലംഘനത്തിനും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കും. മാത്രമല്ല തദ്ദേശസ്ഥാപനങ്ങളുടെ വലിയ വരുമാന മാര്‍ഗമായ പല നികുതികളും ഫീസുകളും ഇതിലൂടെ നഷ്ടപ്പെടും.

മഹാമാരിയും പ്രളയവും കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. കേരളത്തിലെ സവിശേഷമായ പ്രബുദ്ധതയുടെ ഫലമായി ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത സര്‍ക്കാരിന്റെ നേട്ടമാക്കി പി.ആര്‍ വര്‍ക്കിന് ഇറങ്ങിയ സര്‍ക്കാറിന് പിന്നീട് സ്വീകരിച്ച തീരുമാനങ്ങള്‍ തിരിച്ചടിയായി. അവ ജനജീവിതം കൂടുതല്‍ കഷ്ടത്തിലാക്കി. പ്രളയ സമയത്ത് സ്വജീവന്‍ പണയംവെച്ച് ദുരിതത്തിലായവരെ സഹായിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിട്ടു. യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രളയവും ഓഖിയും ദുരിതത്തിലാക്കിയ തൊഴിലാളികള്‍ക്ക്‌വേണ്ടി ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന സംവിധാനങ്ങള്‍ മുഴുവന്‍ കണ്‍സള്‍ട്ടന്‍സിക്ക് തീറെഴുതികൊടുത്ത്, സ്വകാര്യ കുത്തകകള്‍ക്ക് കയറി മേയാനുള്ള അവസരം നല്‍കുന്നതിലൂടെ വലിയ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. പഞ്ചായത്തുകള്‍ കാലങ്ങളായി ചെയ്തുവരുന്ന പാര്‍പ്പിട നിര്‍മാണ പദ്ധതികളെ അട്ടിമറിച്ച് ലൈഫ്മിഷന്‍ എന്ന പുതിയ പേരില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാലിത് അഴിമതിയുടെ കൂത്തരങ്ങായിമാറി. വടക്കാഞ്ചേരിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കി ലക്ഷങ്ങളാണ് പാഴാക്കികളഞ്ഞത്. അഴിമതിക്കെതിരെ വോട്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യജനാധിപത്യമുന്നണി ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ പറുദീസയായിമാറിയിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി അഴിമതിക്കാരെ സഹായിക്കുന്ന, സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കര്‍ അടക്കം ഓഫീസിനെ ആകമാനം ഗ്രസിച്ച അഴിമതിയുടെ കറ ജനസാമാന്യത്തിന് മുന്നില്‍ മറച്ചു പിടിക്കാനാവില്ല. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുമായി അവരുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അധികാരദുര്‍വിനിയോഗത്തിനും അഴിമതിക്കും മന്ത്രി കെ.ടി ജലീല്‍ നിരന്തരമായി പഴി കേള്‍ക്കേണ്ടിവന്നു. ഏറ്റവുമൊടുവിലായി ധനകാര്യമന്ത്രാലയം കെ.എസ.്എഫ്.ഇയും അഴിമതിയുടെ കരിനിഴലിലാണ്.

എന്നാല്‍ ഇത്തരം വീഴ്ചകളെ ജനാധിപത്യപരമായി ചോദ്യംചെയ്യുകയും അതിനെതിരെ ശബ്ദമുയര്‍ത്തുകയുംചെയ്യുന്നവരെ ഏകാധിപത്യ മനോഭാവത്തോടെ നേരിടുകയും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ സംവിധാനത്തില്‍ ആശാവഹമല്ല. 118 എ നടപ്പിലാക്കി സര്‍ക്കാറിനെതിരെ വരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമത്തില്‍നിന്ന് ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതര രാഷ്ട്രീയ ചേരിയിലെ നേതാക്കന്മാരെയും ജനപ്രതിനിധികളെയും ഭരണകൂട സംവിധാനങ്ങളും അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്തു നിശബ്ദമാക്കാനുള്ള ശ്രമവും നടന്നുവരുന്നു. മുസ്‌ലിംലീഗിന്റേയും ഐക്യജനാധിപത്യ മുന്നണിയുടെയും നേതാക്കള്‍ക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കാമെന്നത് വ്യാമോഹമാണ്. ഇത് സ്വന്തം നഗ്‌നത മറച്ചുവെക്കാനുള്ള തന്ത്രപ്പാടായേ കാണാനൊക്കൂ.

എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യ വാഴ്ചക്കു കളമൊരുക്കുന്നതിനെ ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തണം. അക്രമ രാഷ്ട്രീയത്തെ തേനും പാലും കൊടുത്ത് വളര്‍ത്തുകയും പ്രാദേശികതലത്തില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ ഭീതിയുടെയും ഭയത്തിന്റേയും പിന്‍ബലത്തില്‍ പ്രതിപക്ഷ സംവിധാനങ്ങളെ ഇല്ലാതാക്കുന്ന രീതിയാണ് കണ്ടുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്ക് പുല്ലുവിലയാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു എന്ന് വീമ്പു പറയുമ്പോഴും അടിസ്ഥാന ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന രീതിയാണ് ഇവിടെയെല്ലാം കണ്ടുവരുന്നത്. ഈ ഏകാധിപത്യ ഫാസിസ്റ്റ് രീതിയെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് അതിനെതിരെയുള്ള ജനവികാരമായിരിക്കണം. അരികുവല്‍ക്കരിക്കപ്പെട്ടവരെ അകറ്റിനിര്‍ത്തി, അവരെ വോട്ട് ബാങ്കുകളായി കാണാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദലിതരെയും ന്യൂനപക്ഷങ്ങളേയും ദ്രോഹിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചുപോന്നിട്ടുള്ളത്. മുന്നോക്ക സംവരണം എന്ന പേരില്‍ കൊണ്ടുവന്ന സവര്‍ണ്ണ സംവരണത്തെ നിയമപരമായി സാധൂകരിക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യ നീതിയും സമത്വത്തെയും അട്ടിമറിക്കുകയാണ്.

പാവങ്ങളുടെ പാര്‍ട്ടി എന്ന് ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശത്തില്‍ കയ്യിട്ടുവാരി സവര്‍ണ്ണന് പകര്‍ന്നുനല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
വാളയാറിലെയും പാലത്തായിലെയും കുട്ടികള്‍ക്ക് ഈ സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നത് വങ്കത്തരമാണ്. ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷ ദ്രോഹവുമാണ് ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയം. ഈ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള, പൊലീസ് രാജിനെതിരെയുള്ള ജനഹിതമായിരിക്കണം തെരഞ്ഞെടുപ്പ്. അടിസ്ഥാന വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. പട്ടികവര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ക്ക് യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ വികസന പദ്ധതികള്‍ തിരിച്ചുകൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നുണ്ട്.

വര്‍ഗീയതയും ന്യൂനപക്ഷ ഉന്മൂലനവും പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന ബി.ജെ.പി കേരളത്തിലും വര്‍ഗീയതയുടെ വിഷ ബീജങ്ങള്‍ കുത്തിവെക്കാനുള്ള പ്രയത്‌നത്തിലാണ്. സവര്‍ണ്ണര്‍ക്ക്മാത്രം ഇടമുള്ള വളരെ സങ്കുചിതമായ രാഷ്ട്രീയം പറയുന്ന ബി.ജെ.പിയെ കേരളത്തിലെ പ്രബുദ്ധ ജനത ഇക്കാലമത്രയും പുറം തള്ളിയിട്ടേയുള്ളൂ. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായ വൈകല്യങ്ങളും ചില രാഷ്ട്രീയ നീക്കുപോക്കുകളും ബി.ജെ.പിയെ സഹായിക്കുന്ന രീതിയിലുള്ളവയാണ്. അത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.

ദേശീയതലത്തില്‍ മതേതര ചേരി ദുര്‍ബലമാകുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ തകര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ മതേതര ചേരി ശക്തിയാര്‍ജിച്ച് വരേണ്ടതുണ്ട്. ബി.ജെ.പിയെപോലെ ദേശീയ തലത്തില്‍ കൂടുതല്‍ വേരോട്ടമുള്ള പാര്‍ട്ടിക്കെതിരെ ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പരിമിതികളുണ്ട്. ദേശീയ തലത്തില്‍ കൂടുതല്‍ വിശാലമായ സംഘടനാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് അതിനുള്ള പോംവഴി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ തളര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നത് നല്ലതല്ല. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു അനിവാര്യമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. വികസനോന്മുഖ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അതിന് അനിവാര്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending