Connect with us

Video Stories

മോദിയുടെ ഇന്ത്യയില്‍ ബാങ്കുകള്‍ക്കും നല്ല കാലമല്ല

Published

on

 

ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാക്കടവുമായി ബന്ധപ്പെട്ടു ഇംഗ്ലണ്ടിലെ ആഗോള സാമ്പത്തിക റെയ്റ്റിങ് ഏജന്‍സിയായ മൂഡി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 2016ന് ശേഷം കിട്ടാക്കടം കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന 39 രാജ്യങ്ങളിലെ ബാങ്കിങ് ശൃംഖലകളില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകളുള്ളത് ഇന്ത്യയിലാണെന്നും എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളാണ് മുന്നിലെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല നോട്ട് നിരോധനവും പുതിയ ചരക്കുസേവന നികുതിയും സൃഷ്ടിച്ച കിട്ടാക്കടമാണ് മാന്ദ്യത്തിന്റെ രൂപത്തില്‍ ഇന്ത്യന്‍ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയതെന്നും മൂഡി റിപ്പോര്‍ട്ടില്‍ വ്യ ക്തമാക്കുന്നുണ്ട്. മൂഡിയുടെ കണക്കുകളെ പ്രതിരോധിക്കേണ്ടത് ആവശ്യമായിവന്നപ്പോഴാണ് രണ്ടാം യു.പി.എയുടെ ഭരണകാലത്തുണ്ടായ നിഷ്‌ക്രിയ ആസ്തിയാണ് ഇന്ന് ബാങ്കിങ് രംഗത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മോദി കഴിഞ്ഞദിവസം ഇന്ത്യന്‍ ചേമ്പേഴ്‌സ് കോമേഴ്‌സ് ആന്റ് ഇന്‍ഡ സ്ട്രീസ് യോഗത്തില്‍ തട്ടിവിട്ടത്. യു.പി.എയുടെ ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ധന കിട്ടാക്കടം കൊണ്ടായിരുന്നില്ല. 2010 നും 2014 നും ഇടയിലുള്ള സമയം ഒരു ലക്ഷം കോടി രൂപയില്‍ താഴ്ന്ന കിട്ടാക്കടമായി ചുരുങ്ങിയ കാലഘട്ടമായിരുന്നു. 2017 ഡിസംബര്‍ 31 വരെയുള്ള കിട്ടാക്കടം 2.66 ലക്ഷം കോടിയും നിഷ്‌ക്രിയ ആസ്തി 10.26 ലക്ഷം കോടിയുമായിരുന്നു. 2018 മാര്‍ച്ച് 31 ആകുമ്പോഴേക്കും 12 ലക്ഷം കോടി കവിയുമെന്നാണ് റിപ്പോര്‍ട്ട്. 2008-ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ വന്‍ സാമ്പത്തിക മാന്ദ്യത്തില്‍നിന്നും ഒരു പോറല്‍പോലുമേല്‍ക്കാത്ത ഇന്ത്യന്‍ ബാങ്കുകളാണ് ഇന്ന് മോദിയുടെ കോര്‍പറേറ്റ് പ്രീണന വായ്പാനയത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ മാന്ദ്യം നേരിടുന്ന ബാങ്കുകളായി മാറിയത്. ഈ കാലത്തെ ഇന്ത്യന്‍ ബാങ്കുകളെ ലോകമാസകലം പ്രശംസിച്ചിരുന്നു. ഇന്ന് പന്ത്രണ്ടോളം വിവിധ ബാങ്കുകളിലായി ഇരുപതിനായിരത്തില്‍പരം ശാഖകളില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ച് ലോണ്‍ ഏതാണ്ട് നിര്‍ത്തി. കഴിഞ്ഞ ഡിസംബറില്‍ അവസാനിക്കുന്ന ക്വാര്‍ട്ടറില്‍ എസ്.ബി.ഐക്ക് മാത്രം 1886 കോടി രൂപയുടെ നഷ്ടമുണ്ടായി.
2015 -2016ല്‍ 2100 കോടി രൂപ ലാഭമുണ്ടാക്കിയ ബാങ്കുകളാണ് കിട്ടാക്കടം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2416 കോടി രൂപ നഷ്ടത്തില്‍ കൂപ്പുകുത്തിയത്. ഇന്ത്യയിലെ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തി ഇന്ന് 10.26 ലക്ഷം കോടിയാണ്. തൊണ്ണൂറ് ദിവസത്തിലധികം മുതലും പലിശയും അടക്കാത്തതും എന്നാല്‍ ഭാവിയില്‍ നിയമനടപടികള്‍കൊണ്ട് കിട്ടാവുന്നതും അല്ലാത്തതുമായ മൊത്തം ലോണുകളാണ് നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കുന്നത്. അതില്‍ തിരിച്ചുപിടിക്കാന്‍ ഒരിക്കലും കഴിയാത്ത നിഷ്‌ക്രിയ ആസ്തികളാണ് കിട്ടാക്കടമായി മാറുന്നത്. ഈ നിഷ്‌ക്രിയാസ്തിയുടെ മറ്റൊരു പ്രത്യേകത അതിന്റെ വലിയൊരു ഭാഗവും വന്‍ കോര്‍പറേറ്റുകള്‍ സൃഷ്ടിച്ച കിട്ടാക്കടമാണ്. മാത്രമല്ല ഇത് 13 രാജ്യങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന് തുല്യമാണ്. 2.72 ലക്ഷം കോടി കിട്ടാക്കടത്തിന്റ 1.25 ലക്ഷം കോടിയും റിലയന്‍സിന്റെയും അദാനി ഗ്രൂപ്പിന്റെയുമാണ്.
എല്ലാ നിഷ്‌ക്രിയ ആസ്തികളും ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നില്ല. പണ്ടും ബാങ്കിങ് രംഗത്ത് നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ബാങ്കിങ് രംഗത്ത് പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല. രണ്ടാം യു.പി.എ ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഭാവിയില്‍ അവയെല്ലാം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല നിഷ്‌ക്രിയ ആസ്തികള്‍ എന്നു സാങ്കേതിക പേരിട്ട മൂലധനംതന്നെ സമ്പദ് വ്യവസ്ഥയില്‍ തൊഴിലവസരവും വരുമാനവും ഉണ്ടാക്കിയിരുന്നു. അപ്പോള്‍പിന്നെ എങ്ങിനെയാണ് നിഷ്‌ക്രിയ ആസ്തി എന്നു പറയാന്‍ കഴിയുന്നത്? നിയമാനുസരണം ജാമ്യം നല്‍കാതെ ബിസിനസ് റിക്കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം കോര്‍പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ കൊടുത്ത വായ്പകള്‍ എല്ലാംതന്നെ കിട്ടാക്കടമാവുകയായിരുന്നു. വിജയ്മല്യ 9000 കോടി രൂപയും ഡയമണ്ട് രാജാവ് നീരവ്‌മോദി 11400 കോടി രൂപയും വായ്പ വാങ്ങി രാജ്യം വിട്ടപ്പോള്‍ തിരിച്ചുപിടിക്കാനാവാതായത് ഇതുകൊണ്ടാണ്. നേരെമറിച്ച് നിഷ്‌ക്രിയ ആസ്തിയായി മാറിയാലും ഇടത്തരക്കാരന്റെ ലോണ്‍ ജപ്തി നടപടികള്‍ക്ക് മുമ്പ് തന്നെ പലിശയടക്കം പൂര്‍ണമായും അടച്ചുതീര്‍ത്തു സജീവ ആസ്തിയായി മാറുന്നു. ഇടത്തരക്കാരുടെ വായ്പ ഒന്നോ രണ്ടോ വര്‍ഷം നിഷ്‌ക്രിയ ആസ്തിയായിരുന്നാലും പിന്നീട് മുഴുവന്‍ തുകയും അടച്ചു സജീവ മൂലധനമായി മാറും എന്ന് ചുരുക്കം. തൊഴിലവസരവും വരുമാനവും നല്‍കുന്ന നിക്ഷേപത്തിന് പകരം സ്വിസ് ബാങ്കില്‍ നിക്ഷേപിക്കാനാണ് അവ ഉപയോഗിക്കുന്നത്. അവയെല്ലാംതന്നെയാണ് നിഷ്‌ക്രിയ ആസ്തിയോടൊപ്പം കിട്ടാക്കടവുമായി മാറിയത്. മുകേഷ് അംബാനിക്ക് 32.73 ലക്ഷം ഡോളറും അനില്‍ അംബാനിക്ക് 26.6 ലക്ഷം ഡോളറും സ്വിസ് ബാങ്കില്‍ നിക്ഷേപം ഉള്ളപ്പോഴാണ് യാതൊരു ജാമ്യവുമില്ലാതെ 1.25 ലക്ഷം കോടി രൂപ വായ്പ നല്‍കിയത്. ഈ വായ്പകള്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചാല്‍ എങ്ങിനെയാണ് നമ്മുടെ രാജ്യത്ത് തൊഴിലവസരവും ദേശീയ വരുമാനവും വര്‍ധിക്കുന്നത്. 2014 ന് ശേഷം ഇവരുടെ സ്വിസ് എക്കൗണ്ടില്‍ 42 ശതമാനം വര്‍ധനവ് ഉണ്ടായാല്‍ എന്താണ് മനസിലാക്കേണ്ടത്. ഇവിടെ നിന്ന് കൈപ്പറ്റിയ വായ്പകള്‍ സ്വിസ് ബാങ്ക് എക്കൗണ്ടിലേക്ക് ഒഴുകി. ഈ വിവരം പുറത്തുവിടുമെന്ന് സ്വിസ് അധികൃതര്‍ വെളിപ്പെടുത്തിയപ്പോഴാണ് അവ വെളുപ്പിക്കാന്‍വേണ്ടി നോട്ട് നിരോധനം നടപ്പാക്കിയത് എന്നുവേണം കരുതാന്‍. ഈ വായ്പ കിട്ടാക്കടമായി എഴുതിതള്ളിയാലോ? ഇതാണ് മോദി ചെയ്തത്. മുകേഷ് അം ബാനിക്ക് മാത്രം ഇന്ത്യന്‍ ബാങ്കില്‍ 2.47 ലക്ഷം കോടി രൂപ നിക്ഷേപമുള്ളപ്പോഴാണ് അവ കണ്ടുകെട്ടാതെ 1.25 ലക്ഷം കോടി കിട്ടാക്കടമായി പ്രഖ്യാപിപ്പിച്ച് എഴുതിതള്ളുന്നത് എന്നോര്‍ക്കണം.
വന്‍ കോര്‍പറേറ്റുകള്‍ക്ക് പങ്ക് കുറവായ കിട്ടാക്കടം ഉത്പാദനപരവും തൊഴില്‍ അധിഷ്ഠിതവുമാണ്. ഇത്തരം നിഷ്‌ക്രിയ ആസ്തി വരുമാനം കൂട്ടുകയും വിനിമയ പ്രക്രിയ ത്വരിതപ്പെടുത്തുകയും ദേശീയ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും. കിട്ടാക്കടത്തിന്റെ നിരക്ക് കുറവുള്ളതും കോര്‍പറേറ്റുകള്‍ക്ക് പങ്ക് വളരെ കുറവുള്ളതു മായ നിഷ്‌ക്രിയ ആസ്തികള്‍ മാത്രമാണ് ഉത്പാദനപരം. യു.പി.എ ഭരണ കാലത്തുള്ള നിഷ്‌ക്രിയ ആസ്തികളുടെ പന്ത്രണ്ട് ശതമാനം മാത്രമാണ് കിട്ടാക്കടമായിരുന്നത്. എന്നാല്‍ മോദിയുടെ ഭരണകാലത്ത് 33 ശതമാനം വരെ കിട്ടാക്കടമായിരുന്നു. അതായത് യു.പി.എ ഭരണകാലത്ത് 2010 -2013 ല്‍ 8.03 ലക്ഷം കോടി നിഷ്‌ക്രിയ ആസ്തിയില്‍ ഒരു ലക്ഷം കോടി മാത്രമാണ് കിട്ടാക്കടം. ആ വര്‍ഷത്തെ ദേശീയവരുമാനം ചരിത്രത്തിലില്ലാത്തവിധം വന്‍ വര്‍ധനവ് രേഖപ്പെടുത്തി 8.5 ശതമാനം വരെ ഉയര്‍ന്നു. ഇടത്തരക്കാരിലും ചെറുകിട വ്യവസായികളിലും മാത്രമായി വായ്പകള്‍ കേന്ദ്രീകരിക്കപ്പെട്ടതോടുകൂടി കോര്‍പറേറ്റുകള്‍ക്ക് നിഷ്‌ക്രിയ ആസ്തിയില്‍ പങ്ക് കുറയുകയും വായ്പാപണം ബാങ്കുകളില്‍ നിക്ഷേപമായി പോകാതെ രാജ്യത്തിനകത്തുതന്നെ ചലിക്കാന്‍ തുടങ്ങി എന്നതാണ് വാസ്തവം. 2011-2012ല്‍ ദേശീയവരുമാനം 87.36 ലക്ഷം കോടിയായിരുന്നത് 2013-2014 ല്‍ 105.52 ലക്ഷം കോടിയായി വര്‍ധിച്ചു. ഇതില്‍ നിഷ്‌ക്രിയ ആസ്തി 8.03 ലക്ഷം കോടിയാണ്. നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതോടെപ്പം തന്നെ രണ്ടാം യു.പി.എ ഭരണ കാലത്ത് ദേശീയ വരുമാനവും വര്‍ധിക്കുന്നതായി കാണാം. കോര്‍പറേറ്റ് വായ്പയുടെ സ്വാധീനം വളരെ കുറഞ്ഞ ഈ കാലത്ത് നിഷ്‌ക്രിയ ആസ്തിയാണ് കമ്പോളത്തെ ചലിപ്പിച്ചുകൊണ്ടിരുന്നത്.
നരേന്ദ്രമോദിയുടെ കീഴില്‍ അധികാരമേറ്റ ബി. ജെ.പി സര്‍ക്കാറിന്റെ വായ്പാനയം കുത്തക പ്രീണനത്തില്‍ ഊന്നിയായിരുന്നു. വായ്പയുടെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ പത്തോളം കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിച്ചു. 2014-2015 കാലത്ത് ദേശീയവരുമാനം 124.71 ലക്ഷം കോടിയായതില്‍ 9 ലക്ഷം കോടിയോളം നിഷ്‌ക്രിയ ആസ്തിയായിരുന്നു. അതില്‍ രണ്ടു ലക്ഷം കോടിയും കിട്ടാക്കടമായിരുന്നു. അതായത് 9 ലക്ഷം നിഷ്‌ക്രിയ ആസ്തിയില്‍ രണ്ട് ലക്ഷം കോടിയോളം കിട്ടാക്കടമാണ്. മോദി ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തി കിട്ടാക്കടമനുപാദം 33 ശതമാനത്തോളം വരും. അതേയവസരത്തില്‍ രണ്ടാം യു.പി.എ ഭരണകാലത്ത് 12 ശതമാനം മാത്രമേ നിഷ്‌ക്രിയ ആസ്തിയില്‍ കിട്ടാക്കടം ഉണ്ടായിരുന്നുള്ളു. കോര്‍പറേറ്റുകള്‍ക്ക് വായ്പയായി നല്‍കിയ തുക രാജ്യത്തിന് അകത്ത് വ്യവസായങ്ങളിലും നിക്ഷേപമായി വരുന്നതിന് പകരം വെളിയില്‍ നിക്ഷേപമായി പോകുന്നു. മുഴുവന്‍ നിഷ്‌ക്രിയ ആസ്തിയും ബാങ്കിലേക്ക്തന്നെ തിരിച്ചുപോകുമ്പോഴാണ് ബാങ്കുകള്‍ക്ക് സന്തോഷമാകുന്നത്. മറിച്ച് രാജ്യത്തിനകത്ത് കറങ്ങുമ്പോഴാണ് സമ്പദ് വ്യവസ്ഥ വളരാന്‍ തുടങ്ങുന്നത്. ബാങ്കില്‍ വരുമ്പോള്‍ ചലനരഹിതമാകുന്ന പണമാണ് യഥാര്‍ത്ഥത്തില്‍ നിഷ്‌ക്രിയ ആസ്തി. കിട്ടാക്കടമായതും രാജ്യത്തിന് വെളിയില്‍ സഞ്ചരിക്കുന്നതു മായ പണമാണ് ചേതനയറ്റ പണം. അതു തന്നെയാണ് യഥാര്‍ത്ഥത്തില്‍ നിഷ്‌ക്രിയാസ്തി. അതു കൊണ്ടാണ് നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചിട്ടും ദേശീയ വരുമാനത്തിലും തൊഴിലവസരത്തിലും വന്‍ വര്‍ധനവ് യു.പി.എ ഭരണകാലത്തുണ്ടായത്.
സാധാരണക്കാര്‍ക്ക് കൂടുതല്‍ വായ്പ ലഭിച്ചപ്പോള്‍ ഉത്പാദനനേട്ടം ഉണ്ടാക്കുന്ന ഇടവേളയില്‍ ഉണ്ടായ അടവിലെ വീഴ്ചയാണ് നിഷ്‌ക്രിയ ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. ലോണിന്റെ വികേന്ദ്രീകരണത്തില്‍ ഉണ്ടാക്കുന്ന സ്വാഭാവിക ഇടവേളയാണിത്. ഈ വായ്പ ചലനാത്മകമായതാണ് മൊത്തം ദേശീയ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയത്. പക്ഷേ ആ നിഷ്‌ക്രിയ ആസ്തി തന്നെയാണ് തൊഴിലവസരവും വരുമാനവും വര്‍ധിപ്പിച്ചത് എന്ന സത്യം മോദി മറച്ചുവെച്ചു. ബാങ്കുകളെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി നിഷ്‌ക്രിയ ആസ്തി എന്ന് പറയാമെങ്കിലും കമ്പോളത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കുന്ന ക്രിയാത്മകമായ മൂലധനമാണിത്. പ്രച്ഛന്ന നിഷ്‌കിയ ആസ്തി എന്നു വിളിക്കാവുന്ന ഈ പണം ദേശീയ വരുമാന വര്‍ധനവിന് ഉത്തേജകമായിട്ടുണ്ട്. അതുകൊണ്ട്തന്നെ അത് ഒരിക്കലും കിട്ടാക്കടമായോ മൃതപണമായോ കാണാന്‍ പറ്റില്ല. ഇത് സമ്പദ് വ്യവസ്ഥ ടെയ്ക്ക്ഓഫിന് മുമ്പെയുള്ള ഒരു നിശ്ചല അവസ്ഥയായി മാത്രമേ കാണാന്‍ പറ്റു. ബാങ്ക് നിക്ഷേപകരുടെ എണ്ണം 18 ലക്ഷം കോടിയില്‍ നിന്നു 52 ലക്ഷം കോടിയായി ഉയര്‍ത്തിയത് ബി.ജെ.പി യുടെ നേട്ടമായാണ് മോദി എടുത്തുപറയുന്ന.് സീറോ ബാലന്‍സ് എക്കൗണ്ട് എന്നും ജന്‍ധാര്‍ യോജന എന്ന പേരിലുമാണ് മോദി ജനങ്ങളില്‍ നിന്നും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പണം പറ്റിക്കാന്‍ തുടങ്ങിയത്. കര്‍ഷകരെക്കൊണ്ടും പെന്‍ഷന്‍കാരെകൊണ്ടും ബാങ്ക് എക്കൗണ്ട് നിര്‍ബന്ധിച്ച് എടുപ്പിച്ചതിനു ശേഷം അവര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനായും വിധവാ പെന്‍ഷനായും വികലാംഗ പെര്‍ഷനായും എത്തിപ്പെടുന്ന ഫണ്ടില്‍ നിന്നും മിനിമം ബാലന്‍സ് പിഴയുടെ പേരില്‍ 1771 കോടി രൂപ തട്ടിയെടുത്തു. എക്കൗണ്ട് വര്‍ധിക്കുന്നതിനനുസരിച്ച് കോര്‍പറേറ്റ് വാലറ്റിലേക്ക് സാധാരണക്കാരുടെ പണം ഒഴുകിയെന്ന ര്‍ത്ഥം.
വിനിമയനിരക്ക് വഴിയുള്ള പകല്‍ക്കൊള്ള കാരണം കഴിഞ്ഞ ഡിസംബര്‍ 31 വരെ ഏതാണ്ട് 18 ശതമാനത്തോളം നിക്ഷേപകര്‍ പണം പിന്‍വലിച്ച് ദ്രവ രൂപത്തിലായി സൂക്ഷിച്ചുവെക്കാനോ മറ്റു ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇത് നിക്ഷേപം ചുരുങ്ങുന്നതിനും ബാങ്കിങ് രംഗത്ത് മാന്ദ്യം വര്‍ധിക്കുന്നതിനും ഇടവരുത്തി. മെത്തം 2.66 ലക്ഷം കോടി കിട്ടാക്കടത്തില്‍ 1.44 ലക്ഷം കോടിയും അദാനി സഹോദരങ്ങള്‍ അടക്കമുള്ള പത്തോളം കോര്‍പറേറ്റുകളുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഉത്പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് വന്‍ വായ്പകള്‍ നല്‍കിയതും മാന്ദ്യത്തിന് ഇടവരുത്തി. നിഷ്‌ക്രിയ ആസ്തി അതിവേഗം കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് കിട്ടാക്കടംവഴി ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന രാഷ്ട്രമാക്കി എന്നു മാത്രമല്ല ദേശീയ വരുമാനം നിരന്തരം കുറയുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനം കിട്ടുന്നതിനും ഇടവരുത്തി.

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

gulf

34 കോടി ഉയിർപ്പൂക്കൾ (അബ്ദുറഹീമിനായി അഷ്‌റഫിന്റെ 17 പോരാട്ട വർഷങ്ങൾ )

2006 നവമ്പര്‍ 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്

Published

on

ലുഖ്മാന്‍ മമ്പാട്

കടലോളം സ്വപ്‌നങ്ങളുമായി ഇരുപത്തി മൂന്ന് പിന്നിട്ട മലയാളി ചെറുപ്പക്കാരന്‍ സഊദിയില്‍ വിമാനമിറങ്ങുന്നു. ഹൗസ് ഡ്രൈവറായി ജോലിയില്‍ കയറി മാസം പിന്നിടുമ്പോള്‍ സ്‌പോണ്‍സറുടെ മകന്റെ മരണം; ജയിലഴിക്കുള്ളിലാവുന്നു. ദേശവും ഭാഷയുമറിയാതെ ദിക്കറ്റ ചിന്തകളുമായി കല്‍തുറുങ്കില്‍ മാസങ്ങള്‍. കൊലക്കേസിലാണ് അകപ്പെട്ടത്. റിയാദിലെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരമറിഞ്ഞ് നാട്ടുകാരനായൊരു രക്ഷകന്റെ രംഗപ്രവേശം; വെളിച്ചക്കീറ് തെളിയുന്നുവോ. നിയമ നടപടികള്‍ മുന്നോട്ട് നീങ്ങി. അഞ്ചാം വര്‍ഷം കോടതി വധശിക്ഷ വിധിക്കുന്നു. അപ്പീലും അപ്പീലിന്മേല്‍ അപ്പീലുമായി വര്‍ഷങ്ങള്‍ മുന്നോട്ട്; അന്തിമ വിധി വധശിക്ഷ. വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒരു വ്യാഴവട്ടമാവുമ്പോഴും സര്‍വശക്തന്റെ അപാരമായ ദൃഷ്ടാന്തം പോലെ ഒരു രാജ്യത്തിന്റെ മാനവികതയുടെ തെളിവായി ആ ചെറുപ്പക്കാരന്‍ ജീവിച്ചിരിക്കുന്നു; ജയിലില്‍. ജീവിച്ചിരിക്കുന്നു എന്നതിനെക്കാള്‍ പ്രധാനമായി മറ്റെന്തുï്. ഉയിരിന്‍ കാവലാളായി വര്‍ഷങ്ങള്‍ കൂട്ടിരുന്ന നമ്മുടെ ഹീറോ ഇപ്പോള്‍ എന്തുചെയ്യുകയാവും. അബ്ദുറഹീമിന്റെ മോചനത്തിനായി 17 വര്‍ഷത്തിലേറെയായി രാപകലുകള്‍ ഓടുന്ന തിരശ്ശീലക്ക് പിന്നിലെ റിയല്‍ ഹീറോയാണ് അഷ്‌റഫ് വേങ്ങാട്ട്. ഇതുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ചോ കൊï വെയിലിനെക്കുറിച്ചോ പറയില്ലെന്നതാണ് നിറകണ്‍ചിരിയോടെ ആമുഖം; അഷ്‌റഫ് എന്ന വാക്കിനര്‍ത്ഥം കുലീനന്‍ എന്നാണല്ലോ. കൊലക്കയറില്‍ നിന്നുള്ള ജീവിതത്തിലേക്കുള്ള ദൂരമായ ഒന്നര കോടി റിയാല്‍ സ്വരൂപിച്ചെങ്കിലും, ‘ന്റെ കുട്ടീനെ കിട്ടോ’യെന്ന ഒന്നര വ്യാഴവട്ടക്കാലമായുള്ള ആ ഉമ്മയുടെ കണ്ണീരില്‍ ചാലിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം പൂരിപ്പിക്കാന്‍ കടമ്പകള്‍ ഇനിയുമുï്. 34 കോടി ഉയിര്‍പ്പൂക്കളാല്‍ മലയാളി സ്‌നേഹത്തില്‍ കോര്‍ത്ത കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിനായുള്ള നിയമ പോരാട്ടങ്ങളെയും ജയില്‍ മോചന കൗï് ഡൗണിനെയും കുറിച്ച് സഊദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ അഷ്‌റഫ് വേങ്ങാട്ട് സംസാരിക്കുന്നു.

ആകസ്മികതയും
വലിയ വീഴ്ചയും

2006 നവമ്പര്‍ 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന അദ്ദേഹം കോടമ്പുഴ യതീംഖാന ബസ്സിലെ ഡ്രൈവറായിരിക്കുമ്പോഴാണ് സഊദിയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസ ശരിയായത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അശ്ശഹ്‌രിയുടെ പതിനെട്ടുകാരന്‍ മകന്‍ അനസ് അശ്ശഹ്‌രി, വാഹനാപകടത്തെ തുടര്‍ന്ന് ഇരിക്കാനും നടക്കാനും കഴിയാത്ത വിധം ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച ട്യൂബിലൂടെയായിരുന്നു അനസിന്റെ ഭക്ഷണം. മകന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള പ്രത്യേക താല്‍പര്യമായിരുന്നു അബ്ദുറഹീമിന്റെ ഗള്‍ഫ് നിയോഗം. അനസിനെ വീട്ടില്‍ ശ്രദ്ധിക്കുക, വാഹനത്തില്‍ പുറത്തുകൊïുപോവുക, ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നിവയായിരുന്നു അബ്ദുറഹീമിന്റെ ചുമതല.
18 വര്‍ഷത്തോളം ജയില്‍വാസം നല്‍കിയ കഥ അബ്ദുറഹീം പറഞ്ഞതിങ്ങനെ:
അന്നൊരു ഞായറാഴ്ചയായിരുന്നു. ജോലിയില്‍ കയറി മാസം ഒന്ന് പിന്നിട്ടിരിക്കുന്നു; 2006 ഡിസംബര്‍ 24. വീട്ടില്‍ നിന്ന് അധികദൂരമില്ലാത്ത അസീസിയയിലെ പാï ഹൈപര്‍മാര്‍ക്കറ്റിലേക്ക് അനസിനെയുമായി പോകുകയായിരുന്നു അബ്ദുറഹീം. സുവൈദിയിലെ ട്രാഫിക് സിഗ്‌നലിലെത്തിയപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നലിലെ റെഡ് ലൈറ്റ് വകവെക്കാതെ മുന്നോട്ട് പോകാന്‍ അനസ് ബഹളം വെച്ചു. അടുത്ത സിഗ്‌നലില്‍ എത്തിയപ്പോഴും ചുവപ്പ് പരിഗണിക്കാതെ മുന്നോട്ട് പോകാന്‍ അനസിന്റെ ബഹളം. പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ദേഷ്യത്തോടെ മുഖത്തേക്ക് തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ തട്ടി. ഇതോടെ അനസ് ബോധരഹിതനായിരുന്നു. ഇതറിയാതെ വാഹനവുമായി മുന്നോട്ട് പോയി. പിന്നില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കാത്തതോടെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വïി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അനസ് ബോധമറ്റുകിടക്കുന്നത് മനസ്സിലായത്. എന്തു ചെയ്യണമെന്നറിയാതെ അബ്ദുറഹീം പരിഭ്രാന്തനായി. ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തി. മരണത്തിനുത്തരവാദിയാവുമോയെന്നതായിരുന്നു ഭയം; എങ്ങനെ രക്ഷപ്പെടാം എന്നു മാത്രമായിരുന്നു ചിന്ത. രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും സഊദി പോലീസിന്റെ നൈപുണ്യത്തിന് മുമ്പില്‍ അത് വിഫലമായി.

ദയാവാദവും
വധശിക്ഷയും

2007 ജൂലൈ. റിയാദിലെ മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്കും ഷക്കീബ് കൊളക്കാടനും ഒരു കേസുമായി ബന്ധപെട്ട് റിയാദ് പബ്ലിക് ജയിലെത്തിയതായിരുന്നു. എഫ് 31ാം നമ്പര്‍ സെല്ലില്‍ കൊലക്കേസില്‍ പെട്ട രണ്ട് മലയാളികളുമായി സംസാരിക്കുന്നു. തങ്ങള്‍ നിരപരാധികളാണെന്നും മനപൂര്‍വമല്ലാതെ കയ്യബദ്ധത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു അവരുടെ കണ്ണീര്‍ കഥനം. അപ്പോഴേക്കും സംഭവം കഴിഞ്ഞ് മാസം ഏഴ് പിന്നിട്ടിരുന്നു. പ്രാഥമിക അന്വേഷണങ്ങളെല്ലാം രേഖയിലാക്കിയ കാലം. പ്രാഥമിക കോടതി രേഖകളില്‍ കൊലകുറ്റമാണ് രേഖപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന്, ജയിലിലുള്ളത് തന്റെ നാട്ടുകാരാണെന്നറിഞ്ഞതോടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. പത്രങ്ങളില്‍ വാര്‍ത്തയും വന്നു. നാട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കേസന്വേഷണത്തിലേക്ക് കടന്നു. വിഷയം വേഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിലെത്തിച്ചു. അക്കാലത്ത് ഇന്ത്യക്കാരുടെ കേസുകളില്‍ വിശിഷ്യാ എംബസിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുന്ന അബു മിസ്ഫര്‍ എന്ന സഊദി വക്കീലിനെയും ഏര്‍പ്പാടാക്കി. നിരപരാധിത്വം കോടതിക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ അന്നത്തെ പരിഭാഷകനായിരുന്ന അലവിക്കുട്ടി മൗലവിയെയും പറഞ്ഞു ഉറപ്പാക്കി. എംബസിയില്‍ നിന്ന് കോടതി, ജയില്‍ ചുമതലയുള്ള വെല്‍ഫയര്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി തുടക്കം മുതല്‍ തന്നെ കേസുകള്‍ അറ്റന്‍ഡ് ചെയ്യാനെത്തി.

മുന്നൂറോളം പേര്‍ ജോലി ചെയ്യുന്ന ഷിഫ അല്‍ജസീറ പോളിക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടെയാണ് അഷ്‌റഫ് ജീവശ്വാസം പോലെ 17 വര്‍ഷക്കാലം ദൗത്യത്തിന് പിന്നാലെ അലഞ്ഞത്. അഭിഭാഷകരെ കïെത്തല്‍, കോടതിയിലെ ഹിയറിംഗ് ദിവസങ്ങളില്‍ ദ്വിഭാഷിയെ ഏര്‍പ്പാടാക്കല്‍, ഓരോ സിറ്റിങ്ങുകളിലെയും വിലയിരുത്തലുകള്‍, നിയമ സഹായ സമിതിയുടെ നിരന്തര കൂടിയാലോചനകള്‍ എന്നിങ്ങനെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ടകഥ മുള്‍മുനയിലായിരുന്നു. റിയാദ് ദീരയിലെ ജനറല്‍ കോടതിയിലും ഒലയയിലെ വിചാരണ കോടതിയിലുമായി ഇടയ്ക്കിടെ ഉണ്ടാകുന്ന സിറ്റിങുകള്‍. കൂടുതല്‍ കാലം വാദിച്ച അബൂ മിസ്ഫര്‍ ഉള്‍പ്പെടെ മൂന്ന് വക്കീലുമാര്‍ കേസ് വാദിക്കാനെത്തി. അബു ഫൈസല്‍, അലി അല്‍ ഹൈദാന്‍ തുടങ്ങിയവര്‍. റിയാദിലെ പ്രമുഖ അഭിഭാഷകനായിരുന്ന അബ്ദുല്ല അല്‍ ഗാംദിയുടെ ഉപദേശങ്ങള്‍ തേടി. എംബസിയിലെ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥനും മലയാളിയുമായ യുസഫ് കാക്കഞ്ചേരിക്കായിരുന്നു കേസിന്റെ മുഖ്യ ചുമതല. ഒന്നര പതിറ്റാïിലേറെയായി അദ്ദേഹം സഹോദര തുല്യനായി കണ്ട് റഹീമിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ കോടതിയും വക്കീല്‍ ഓഫീസുകളും കയറിയിറങ്ങുകയായിരുന്നു. വിവിധ കാലയളവില്‍ പരിഭാഷകരായി അലവികുട്ടി മൗലവിയെ കൂടാതെ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുല്‍ റസാഖ് സലാഹി, അബ്ദുല്‍ റഹ്മാന്‍ മദീനി, മുഹമ്മദ് നജാത്തി എന്നിവരുമെത്തി. വിവരം കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിച്ചു. അബ്ദുറഹീമിന്റെ കുടുംബം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയതോടെ ടീം വര്‍ക്കിലൂടെ കാര്യങ്ങള്‍ നീക്കാന്‍ ശ്രമിച്ചു. റിയാദില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെട്ട നിയമ സഹായ സമിതി രൂപീകരിച്ചു. അതിന്റെ ഭാരവാഹിയായും അല്ലാതെയുമെല്ലാം വര്‍ഷങ്ങളായി കേസിന്റെ പിന്നാലെയായി. അക്കാലത്ത് വിവരമറിഞ്ഞ് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫറോക്ക് കോടമ്പുഴയിലുള്ള അബ്ദുറഹീമിന്റെ വീട്ടിലെത്തുകയും ഉപ്പയും ഉമ്മയും ഉള്‍പ്പെടുന്ന കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവുന്നതെല്ലാം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരു വര്‍ഷം പിന്നിടും മുമ്പേ മകന്റെ അപ്രതീക്ഷിതമായ ജയില്‍ വാസം തളര്‍ത്തിയ ശരീരവുമായി അബ്ദുറഹീമിന്റെ ഉപ്പ മുഹമ്മദ്കുട്ടി ഈ ലോകത്തോട് വിടവാങ്ങി. ഇതിനിടെ കേസിന്റെ നടപടികള്‍ തുടര്‍ന്നു.
കൊലക്കേസ് ഭയന്നാണ് രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് റഹീമും നസീറും കോടതിക്ക് മുമ്പാകെ പറഞ്ഞു. കയ്യബദ്ധം മാപ്പാക്കണമെന്ന് അബ്ദുറഹീം അഭ്യര്‍ത്ഥിച്ചെങ്കിലും കുടുംബം നിരസിച്ചു. യാദൃച്ഛികമായി കൈതട്ടിയാണ് അപകടമെങ്കില്‍ ഉടനെ കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ വൈദ്യസഹായം നല്‍കാനും മകനെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നും അതുകൊï് തന്നെ അബ്ദുറഹീം മരണത്തിന് ഉത്തരവാദിയാണെന്നും കുടുംബവും പ്രോസിക്യൂഷനുമെല്ലാം വാദിച്ചു. റിയാദിലെ ജനറല്‍ കോടതിയിലാണ് ആദ്യം എട്ടു വര്‍ഷത്തോളം നീï കേസ് വിചാരണ നടന്നത്. അബദ്ധത്തിലാണെങ്കിലും തന്റെ കൈകൊണ്ടാണ് അനസ് കൊല്ലപ്പെട്ടതെന്നത് അബ്ദുറഹീം തന്നെ കുറ്റസമ്മതം നടത്തിയതും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയുടെ പ്രധാന തെളിവുകളായി. വിസ്താരം പൂര്‍ത്തിയായ ആദ്യ ഘട്ടത്തില്‍ 2011 ഫെബ്രുവരി രണ്ടിന് റഹീമിന് കോടതി വധശിക്ഷ വിധിച്ചു. സഹായിച്ചതിന് നസീറിനും ജയില്‍ ശിക്ഷ.
അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇ അഹമ്മദ് വഴി കാര്യങ്ങള്‍ വിശദമാക്കി സഊദി രാജാവിന് ദയാഹരജി സമര്‍പ്പിച്ചു. അന്ന് കിരീടാവകാശിയായിരുന്ന സല്‍മാന്‍ രാജകുമാരനുമായി അഹമ്മദ് സാഹിബിന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ ആയതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. റിയാദ് ഗവര്‍ണറേറ്റ്, അസീര്‍ ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വഴികളിലെല്ലാം നീക്കങ്ങള്‍ നടത്തി. പക്ഷെ ഒന്നും ഫലവത്തായില്ല. ദിയാധനം നല്‍കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. മരണപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അശ്ശഹ്‌രിയെ റിയാദ് മന്‍സൂറയിലുള്ള അദ്ദേഹത്തിന്റെ വിട്ടീലെത്തി കï് മാപ്പു നല്‍കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടത്തി. അഷ്‌റഫിന്റെയും സഹപ്രവര്‍ത്തകരുടെയും ദയനീയതക്ക് മുമ്പില്‍ സൗമ്യനായ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല കാത്തിരിക്കാന്‍ പറഞ്ഞു. അനസിന്റെ മാതാവ് ആ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്ന് ഇതുവരെ കര കയറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറെയും മക്കളുണ്ടായിരുന്നെങ്കിലും ചെറുപ്പത്തിലേ അപകടത്തില്‍ പരിക്കേറ്റ് നെഞ്ചിന് താഴെ തളര്‍ന്ന അനസായിരുന്നു അവരുടെ എല്ലാമെല്ലാം. നിങ്ങള്‍ കാത്തിരിക്കൂ; മാതാവിന്റെ ദുഃഖം തണുക്കാനും മനസ്സ് മാറാനും പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു ആ പിതാവിന്റെ നിര്‍ദേശം. പക്ഷെ വിധി വൈപരീത്യമെന്ന് പറയട്ടെ, വാഹനാപകടത്തില്‍ അനസിന്റെ പിതാവ് മരിച്ചതോടെ കുടുംബത്തെ ബന്ധപ്പെടാനുള്ള വാതില്‍ അടഞ്ഞു. മൂത്ത സഹോദരന്‍ സാമി ഫായിസ് അബ്ദുല്ലയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനസിന്റെ വക്കീലിനെ മാത്രം ബന്ധപ്പെടാനാണ് അറിയിച്ചത്. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തി. കേസ് തുടര്‍ന്നുപോയി.
റിയാദ് ജനറല്‍ കോടതിയില്‍ നിന്ന് 2017 ഒക്‌ടോബര്‍ 12ന് റഹീമിന് ആശ്വാസമായ വിധി വന്നു. കേസ് രേഖകളും പ്രതികളുടെ മൊഴികളും പരിശോധിച്ച പ്രത്യേക ബെഞ്ച് വധശിക്ഷ മരവിപ്പിച്ചെന്നു മാത്രമല്ല, ഇരയുടെ നിയമപരമായ അവകാശികള്‍ക്ക് മോചനദ്രവ്യം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള അവകാശമുïാവുമെന്നും വിധി പുറപ്പെടുവിച്ചു. കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിച്ചതിന് മുഹമ്മദ് നസീര്‍ ശിക്ഷ കഴിഞ്ഞു ഇതിനകം ജാമ്യം നേടി. പക്ഷെ കോടതി വിധിയെ ഉള്‍കൊള്ളാതെ സഊദി കുടുംബം റിയാദ് ക്രിമിനല്‍ കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കുകയായിരുന്നു. വീണ്ടും കേസ് തുടര്‍ന്നു.
മനപൂര്‍വം സംഭവിച്ചതല്ല, കയ്യബദ്ധമാണെന്നും സഊദിയിലെത്തി ഒരു മാസം മാത്രമായപ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും അനസും താനും തമ്മില്‍ ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നുമുള്ള അബ്ദുറഹീമീന്റെ പ്രധാന വാദം കോടതിയുടെ പുതിയ ബെഞ്ചില്‍ സ്വീകാര്യമായില്ല. അതോടെ 2019 ഒക്‌ടോബര്‍ 31ന് വധശിക്ഷ ശരിവെച്ച് പുതിയ വിധി വന്നു. വീണ്ടും രാജാവിന് ദയാഹരജി സമര്‍പ്പിച്ച്, റിയാദ് അപ്പീല്‍ കോടതിയെ സമീപിച്ചു നിയമ പോരാട്ടം തുടര്‍ന്നു. വിചാരണക്ക് പതിവിലും വേഗത കൈവന്നു. 25 തവണയാണ് വാദം കേട്ടത്. 2021 ഒക്‌ടോബര്‍ മൂന്നിന് വാദം അവസാനിപ്പിച്ച അപ്പീല്‍കോടതി രൂപീകരിച്ച പ്രത്യേക അഞ്ചംഗ ബെഞ്ച് 2021 നവംബര്‍ 17ന് വധശിക്ഷ ശരിവെച്ചതോടെ ആശങ്ക പതിന്മടങ്ങായി. ഇത്രകാലം പൊരുതി നിന്നിട്ട് എല്ലാം കൈവിടുകയാണോ. കുടുംബം മാപ്പ് നല്‍കി ദിയാധനം സ്വീകരിക്കാനുള്ള മാര്‍ഗം തേടുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു.
എന്തുവിലകൊടുത്തും റഹീമിന്റെ ജീവന്‍ രക്ഷിക്കുക എന്ന ചിന്ത മാത്രമായി പിന്നീട്. നിരന്തരം അവരുടെ വക്കീലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫിനോടും റിയാദിലെ നിയമ സഹായ സമിതി നേതാക്കള്‍ക്കുമൊപ്പം പലതവണ കൂടിക്കാഴ്ച. ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.
കുരുക്കഴിച്ച് ദിയാധനം
മൂന്നാമതും വധശിക്ഷക്ക് വിധിച്ചതോടെ രാജാവിന് ദയാഹര്‍ജി നല്‍കി കുടുംബത്തിന്റെ പ്രതിനിധികളുമായി തുടര്‍ന്നും പലവഴിക്ക് സംസാരിച്ചു നോക്കി. മരണപ്പെട്ട അനസിന്റെ പിതാവ് മരിച്ചതിനാല്‍ സഹോദരങ്ങളില്‍ നിന്നാണ് അനുകൂല മറുപടി ലഭിക്കേïത്. കേസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ ഇളയ സഹോദരന് പ്രായപൂര്‍ത്തിയെത്താന്‍ കാത്തിരുന്നു. ഇതിനകം പ്രമുഖരടക്കം പലരും ഇടപെട്ടു. പലരെയും ഇടപെടുവിച്ചു. ആര് ഇടപെട്ടാലും റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുക എന്നതായിരുന്നു അഷ്‌റഫിന്റെ ലക്ഷ്യം. ഇന്ത്യന്‍ എംബസി മുഖേന നിരന്തരം ബന്ധപ്പെട്ടപ്പോള്‍ അവരുടെ വക്കീലുമാര്‍ കൂടിയിരിക്കാന്‍ അവസരം നല്‍കി. അഭിഭാഷകരുമായുള്ള ചര്‍ച്ചക്കിടെ മരിച്ച അനസിന്റെ പേരില്‍ പള്ളിയുണ്ടാക്കുകയെന്ന ആഗ്രഹം സഊദി കുടുംബത്തിനുïെന്ന് മനസ്സിലാക്കി അങ്ങനെയൊരു ശ്രമവും നടത്തി. ഇക്കാര്യത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി സഹായിക്കാമെന്നേറ്റു. സഊദിയിലെ ബാങ്കിങ് മേഖലയിലെ അല്‍റാജ്ഹി ഗ്രൂപ്പും പള്ളി നിര്‍മിച്ചുകൊടുക്കാനുള്ള സഹായം മുന്നോട്ടു വെച്ചു. പക്ഷെ ആ നിലപാടില്‍ നിന്ന് കുടുംബം പിന്നീട് പിന്മാറി. വീണ്ടും ചര്‍ച്ച തുടര്‍ന്നു. ഒരിക്കലും താങ്ങില്ലെന്ന് അവര്‍ തന്നെ കരുതുന്ന തുകയാണ് മുന്നോട്ടു വെച്ചത്. റഹീമിന്റെ അഭിഭാഷകരായ അബൂ അനസ്, മുഹമ്മദ് മുബാറക് അല്‍ ഖഹ്താനി എന്നിവരാണ് ദിയാധനം സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യക്തത വരുത്തിയത്. ബാഹ്യമായൊരു ഇടപെടലോ ഇടനിലക്കാരോ പാടില്ലെന്നും ഇന്ത്യന്‍ എംബസിയുമായി മാത്രമായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടര്‍ന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കല്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി എംബസിയുടെ പേരിലാക്കി. ഒടുവില്‍ മാസങ്ങള്‍ നീï നിരന്തരമായ ചര്‍ച്ചക്കൊടുവില്‍ 15 ദശ ലക്ഷം റിയാലെന്ന ആവശ്യത്തില്‍ അനസിന്റെ കുടുംബം ഉറച്ചുനില്‍ക്കുന്നതായി അവരുടെ വക്കീലുമാര്‍ അന്തിമമായി അറിയിച്ചു. അതും ആറു മാസത്തിനകം സ്വരൂപിച്ച് നല്‍കണം. 34 കോടിയോളം ഇന്ത്യന്‍ രൂപയാണ് ഏതാനും മാസങ്ങള്‍ കൊണ്ട് സ്വരൂപിക്കേïത്. ആര്‍ക്കാണ് കൂട്ടിയാല്‍ കൂടുക. നെഞ്ചിടിപ്പേറി. പക്ഷെ, ഇതു സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല താനും.
റിയാദിലെ മുഴുവന്‍ സംഘടനകളുടെയും യോഗം വിളിച്ചു സി.പി മുസ്തഫ ചെയര്‍മാനും അബ്ദുല്ല വല്ലാഞ്ചിറ കണ്‍വീനറും സെബിന്‍ ഇഖ്ബാല്‍ ട്രഷററുമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആ യോഗത്തില്‍ വെച്ച് കൂടിയ നാട്ടില്‍ 2021 മുതല്‍ പ്രവര്‍ത്തിക്കുന്ന കെ.സുരേഷ് (ചെയര്‍മാന്‍), കെ.കെ ആലിക്കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), എം.ഗിരീഷ് (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെ അബ്ദുറഹീം ലീഗല്‍ അസിസ്റ്റന്‍സ് ട്രസ്റ്റുമാക്കി. പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. നാട്ടിലെയും വിദേശത്തെയും ബന്ധപ്പെടാന്‍ പറ്റുന്ന നേതാക്കളെയെല്ലാം ബന്ധപെട്ടു. നാട്ടിലെയും റിയാദിലെയും സമിതി അരയും തലയും മുറുക്കി രംഗത്തിറങ്ങി. റഹീമിന്റെ കുടുംബവും വലിയ ദൗത്യം നിറവേറ്റുന്നതിനായി ഒരുങ്ങി. പിന്നീട് ഫണ്ട് സ്വരൂപണം എങ്ങിനെയെന്ന ചോദ്യമായി. സുതാര്യവും പൊതുജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്നതുമാകണം. ആപ് വഴി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷെ നാഥന്‍ ധൈര്യം തന്നു. മുന്നോട്ട് പോയി. അങ്ങിനെ മുസ്‌ലിംലീഗ് ഫണ്ട് സമാഹരണത്തിന് സമീപ കാലത്ത് ഉപയോഗപ്പെടുത്തിയ ആപ്പ് മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചു. ട്രസ്റ്റിന്റെ ഓഡിറ്ററും പി.എം.എ അസോസിയേറ്റ്‌സ് എം.ഡിയുമായ പി.എം.എ സമീര്‍ വഴി മലപ്പുറത്തെ സ്‌പൈന്‍ കോഡിനെ സമീപിച്ചതോടെ വളരെ പെട്ടെന്ന് അവര്‍ സേവ് അബ്ദുറഹീം എന്ന ആപ്പ് നിര്‍മിച്ചു നല്‍കി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ആപ്പ് ലോഞ്ച് ചെയ്ത അതേ ദിവസമാണ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്ലാം അവതാളത്തിലാവുമോ എന്നായിരുന്നു ആശങ്ക. ആദ്യ ആഴ്ച ആപ്പില്‍ വലിയ ചലനമൊന്നുമുïായില്ല. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അബ്ദുറഹീമിന്റെ വീട്ടിലെത്തിയതിന് പുറമെ ജിഫ്‌രി തങ്ങളും ടി.പി അബ്ദുല്ലക്കോയ മദനിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും ഡോ.എം.കെ മുനീറും ഡോ.എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയും തുടങ്ങി ഒട്ടേറെ നേതാക്കളുടെ ആഹ്വാനവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുസ്‌ലിംലീഗ് ഘടകങ്ങള്‍ക്കെല്ലാം പ്രത്യേക സര്‍ക്കുലറായും ദൗത്യത്തെ ചലിപ്പിച്ചു. സഊദിയില്‍ നിന്ന് കെ.എം.സി.സി ലോകമാകെ പ്രവാസ മേഖലയുടെ സഹായം ഉറപ്പാക്കാന്‍ പരിശ്രമിച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊï് പിന്തുണച്ചപ്പോള്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സുകാരായ ഷമീര്‍ കുന്നമംഗലം, ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പടെ പലരും അബ്ദുറഹീമിന്റെ വീട്ടിലെത്തി ഉമ്മയെ ഉള്‍പ്പെടുത്തി വിഷയത്തിന്റെ ഗൗരവം ജനങ്ങളിലെത്തിച്ചു. പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത്, യാത്രയും തുടങ്ങി. റമസാന്‍ അവസാന പത്തിന്റെ പുണ്യരാപകലുകളില്‍ ലോകം ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധം കാരുണ്യഹസ്തം നീïു. ഊരും പേരും അറിയാത്ത ഏതൊക്കെയോ നാട്ടിലെ പതിനായിരങ്ങള്‍ പത്തു രൂപ മുതല്‍ കോടി വരെ അകമഴിഞ്ഞ് നല്‍കിയപ്പോള്‍, നാല് നാള്‍ ബാക്കി നില്‍ക്കെ സംഘാടകരെയെല്ലാം ഞെട്ടിച്ച് ലക്ഷ്യം കൈവരിച്ച് ആപ്പ് പൂട്ടി. മുസ്‌ലിംയൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ വണ്‍ ഡേ ഡ്രൈവിന് തയ്യാറായിരുന്നു.

നിയമ വ്യവസ്ഥയും
സഊദിയിലെ നീതിയും

നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും സഊദിയില്‍ ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിട്ടുള്ളത്. രാജാവിനും പൗരനും പണക്കാരനും പാവപ്പെട്ടവനുമെല്ലാം തുല്യനീതിയാണ് ആധാരശില. മനപൂര്‍വം അഥവാ ബോധപൂര്‍വമുള്ള കൊലക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ തന്നെ വിധിക്കാനും നടപ്പാക്കാനും ബാഹ്യപ്രേരണയോ സ്വാധീനമോ ഇവിടെ സാധ്യമല്ല. അബദ്ധത്തില്‍ സംഭവിക്കുന്ന കൊലക്ക് ഇരയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരമാണ് ശിക്ഷ. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഭരണകൂടവും മാത്രമെയുള്ളൂ. എന്നാല്‍, ബോധപൂര്‍വമുള്ള കൊലപാതകത്തില്‍ ശരിയായ വാദത്തിന് ശേഷം കൊലയാളിക്ക് വധശിക്ഷ വിധിക്കുമെങ്കിലും അയാളെ ശിക്ഷിക്കണമോ വേïയോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അവകാശം കൊല്ലപ്പെട്ടയാളുടെ ഉറ്റവര്‍ക്കാണ്. അവര്‍ക്ക് ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടാനും നിരുപാധികം മാപ്പു നല്‍കി വിട്ടയക്കാനും മോചനദ്രവ്യം സ്വീകരിച്ച് വിടുതല്‍ നല്‍കാനും കഴിയും. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണെങ്കില്‍ അതു നിശ്ചയിക്കാനോ പരിമിതപ്പെടുത്താനോ കോടതി ഇടപെടില്ല. വിട്ടയക്കാന്‍ വെക്കുന്ന നിബന്ധനകള്‍ പുറത്ത് തീരുമാനിച്ച് കോടതിയെ അറിയിക്കുകയെന്നതാണ് നിയമം. ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്‍കാന്‍ ഭരണകൂടം തന്നെ സഹായിച്ച എത്രയോ സംഭവങ്ങളുï്. ഇരയുടെ കുടുംബം ഒത്തുതീര്‍പ്പിന് ഒരുക്കമല്ലെങ്കില്‍ എത്ര ഉന്നതരാണെങ്കിലും കൊലക്കയറല്ലാതെ മറ്റൊരു പോംവഴി ഇല്ലതാനും. 2016 ഒക്ടോബര്‍ 18ന് രാജകുമാരനായ തുര്‍ക്കി ബിന്‍ അല്‍കബീറിന്റെ തലവെട്ടിയത് ലോക ശ്രദ്ധയാകര്‍ശിച്ചതാണ്. സഊദി രാജവംശ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സഊദ് അല്‍ കബീര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പേരമകനായിട്ടു കൂടി സ്വാധീനിക്കാനോ രക്ഷിച്ചെടുക്കാനോ സാധിച്ചില്ല. രാജകുടുംബത്തിന്റെ സ്വാധീനമോ എത്രായിരം കോടി മോചനദ്രവ്യം നല്‍കാനുള്ള ത്രാണിയോ ഉïെങ്കിലും പന്ത് കൊല്ലപ്പെട്ടയാളുടെ ഉറ്റവരുടെ കോര്‍ട്ടിലാണ്.
അബ്ദുറഹീമിന് വധശിക്ഷ വിധിച്ച അപ്പീല്‍ കോടതി, പുറത്ത് കുടുംബവുമായി ഒത്തുതീര്‍പ്പിനുള്ള വാതായനവും തുറന്നിട്ടതാണ് ശ്രദ്ധേയം. അപരാധിയോ നിരപരാധിയോ എന്നിതിനപ്പുറം കോടതിയില്‍ കുറ്റം തെളിഞ്ഞതെങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. കയ്യബദ്ധത്തിലാണ് അനസ് മരിച്ചതെന്ന് അബ്ദുറഹീം ഉറപ്പിച്ച് പറയുമ്പോഴും മനപൂര്‍വമുള്ള കൊലക്കുറ്റത്തിന്റെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ സ്ഥാപിച്ചെടുത്തതാണ് അബ്ദുറഹീമിന് വധശിക്ഷ വിധിക്കാന്‍ കാരണമായത്. എന്നാല്‍ അബ്ദുറഹീമിന്റെ കാര്യത്തിലും മുന്‍വിധിയോ അനീതിയോ ഉണ്ടായിട്ടില്ല; പ്രത്യാശയുടെ ജാലകം കൊട്ടിയടക്കപ്പെട്ടേയില്ല. മാനവികതയുടെ മുഖവുമായി സഊദി റഹീമിനെ ജീവനോടെ തന്നെ നിലനിര്‍ത്തി. പതിനെട്ട് വര്‍ഷം പിന്നിട്ടാലും ഉറ്റവര്‍ക്കിടയിലേക്ക് മടങ്ങിയെത്താന്‍ റഹീമിന് വഴിയൊരുക്കുന്നതും പരിപാവനമായ ഈ രാജ്യത്തിന്റെ നിയമം തന്നെയാണ്.

തോരുന്ന സങ്കടപ്പെയ്ത്ത്

കുട്ടീനെ നമുക്ക് കിട്ടൂലേ… എന്ന കണ്ണുനിറഞ്ഞുള്ള ആ ഉമ്മയുടെ സങ്കടപ്പെയ്ത്ത് അവസാനിക്കാന്‍ പോകുകയാണ്. ഭരണകൂടം മുഖംതിരിച്ച് കണ്ണടച്ച് ഇരുട്ടാക്കി മാറി നിന്നപ്പോള്‍, മലയാളി ഒറ്റമനസ്സായി ഇറങ്ങി ജനസംഖ്യയുടെ പത്തിരട്ടി തുകയാണ് സ്വരൂപിച്ചത്. 34 കോടി രൂപ സ്വരൂപിക്കാനായതോടെ ആശ്വാസത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. കോടതി സഊദി കുടുംബത്തിന്റെ പേരില്‍ എക്കൗï് തുടങ്ങണം. സ്വരൂപിച്ച പണം എംബസി വഴി ആ എക്കൗïിലേക്ക് മാറ്റി കുടുംബത്തിന് കൈമാറിയാല്‍ മോചിപ്പിക്കാനുള്ള സമ്മത പത്രം കോടതിയില്‍ നല്‍കും. അതോടെ കോടതി ഉത്തരവോടെ ജയിലില്‍ നിന്നിറങ്ങാം. അബ്ദുറഹീമിനെ ഉമ്മയുടെ മുന്നില്‍ കൊïുപോയി നിര്‍ത്താന്‍ ഏതാനും ആഴ്ചകള്‍കൂടി കാത്തിരുന്നേ മതിയാവൂ.
എത്ര യാദൃച്ഛികമാണ് ജീവിതം. മരിക്കുമ്പോള്‍ അനസിന് വയസ്സ് 18. റഹീം ജയിലില്‍ കിടന്നതും 18 വര്‍ഷം. അബ്ദുറഹീം പുറംലോകം കാണാതെ നഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. ജോലിക്കായി സഊദിയില്‍ ഇറങ്ങി 36ാം ദിനമാണ് ജയിലിലാവുന്നത്. കേരളത്തില്‍ നിന്ന് പോവുമ്പോള്‍ 23 വയസ്സായിരുന്നു അബ്ദുറഹീമിന്. ഇപ്പോള്‍ 41 ലെത്തി. ലുലു ഗ്രൂപ്പ് വീടു നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുï്.
അകതാരില്‍ ആത്മനിര്‍വൃതിയുടെ തുടികൊട്ടുകയാണ്; 34 കോടി നന്ദി.
ഓര്‍ക്കപ്പെടേണ്ടവര്‍ നിരവധിയാണ്. എല്ലാവര്‍ക്കും നന്ദി; പ്രാർത്ഥന…

 

Continue Reading

Trending