Connect with us

Video Stories

കര്‍ഷകക്കണ്ണീരില്‍ അലിയാത്ത ഭരണകൂടങ്ങള്‍

Published

on

 

കെപി ജലീല്‍

രാജ്യത്തെ എണ്‍പതുകോടിയോളം വരുന്ന കര്‍ഷകര്‍ ഒരു ജീവന്‍മരണപ്പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍. പല സംസ്ഥാനങ്ങളിലും ജൂണ്‍ഒന്നുമുതല്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പാതയിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന കാഴ്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ചെലവിനനുസൃതമായ വിലയില്ലാത്തതും കടമെടുത്ത് ഇറക്കിയ വിളകളുടെ വിലകൊണ്ട് കടം തിരിച്ചടക്കാനാകാത്തതുമാണ് അടിസ്ഥാനകാരണങ്ങള്‍. എന്നാല്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന കര്‍ഷകദ്രോഹനടപടികളാണ് ഇത്തരമൊരു സന്നിഗ്ധാവസ്ഥയിലേക്ക് രാജ്യത്തെ പകുതിയോളം ജനങ്ങളെ പിടിച്ചുവലിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
മധ്യപ്രദേശിലെ മന്‍സോറില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ആറിന് ആറ് കര്‍ഷകരെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചുകൊന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ഷികദിനമായിരുന്നു ആറിന്. ജൂണ്‍ ഒന്നിനാരംഭിച്ച് പത്തിന് സമാപിക്കുന്ന വിധത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും കേരളമടക്കം, കര്‍ഷകരുടെ പ്രതിഷേധക്കൂട്ടായ്മകളും സമരങ്ങളും അരങ്ങേറി. കര്‍ഷകര്‍ പച്ചക്കറികളും പാലുമൊക്കെ റോഡില്‍ തള്ളുന്നത് തുടരുകതന്നെയാണ്. പത്തിന് അഖിലേന്ത്യാതലത്തില്‍ ബന്ദിനും കര്‍ഷകസംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തിരിക്കയാണ്.
ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാകിസാന്‍ സംഘര്‍ഷ് സമിതിയും രാഷ്ട്രീയസ്വാഭിമാന്‍ ആന്ദോളനും ഭൂമി അധികാര്‍ ആന്ദോളനുമാണ് ഇപ്പോഴത്തെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവയിലൊന്നും പെടാത്ത നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ വലിയ ശതമാനം വരുന്ന ചെറുകിട കര്‍ഷകരാണ് സമരത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സമരത്തിന് പിന്തുണപ്രഖ്യാപിച്ചതിനെ രാഷ്ട്രീയമുതലെടുപ്പായാണ് കേന്ദ്രഭരണകൂടം ചിത്രീകരിച്ചിരിക്കുന്നത്. ഇത് അവരുടെ അല്‍പത്തരമെന്നല്ലാതെന്ത് പറയാനാണ്? സമരക്കാരുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനംമതി രാജ്യത്തെ അറുപതുശതമാനം വരുന്ന കര്‍ഷകജനതയുടെ നീറുന്ന പ്രശ്‌നങ്ങളോടുള്ള സര്‍ക്കാര്‍ നയം എന്തെന്ന് വ്യക്തമാകാന്‍.
അധികാരത്തിലേറിയ ശേഷം കുത്തക വ്യവസായികളുടെ 2.72 ലക്ഷംകോടിരൂപയുടെ കടങ്ങളാണ് മോദിസര്‍ക്കാര്‍ എഴുതിത്തള്ളിയത്. നിരവധിപേര്‍ക്ക് അവര്‍ തൊഴില്‍ നല്‍കുന്നുവെന്നതാണത്രെ കാരണം. എന്നാല്‍ കോടിക്കണക്കിന് ജനതയുടെ വിശപ്പടക്കുന്ന കര്‍ഷകരുടെ വായ്പകള്‍ അടച്ചു തീര്‍ത്തേപറ്റൂ. നിത്യേന മുപ്പതോളം കര്‍ഷകര്‍ കഠിനാധ്വാനത്തിന്റെ ഫലമായ തങ്ങളുടെ വിളകള്‍ക്ക് ന്യായവില കിട്ടാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. ചെറുകിടകര്‍ഷകരുടെ പതിനായിരം രൂപക്ക് ജപ്തിയുമായി വീട്ടുപടിക്കലെത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വെറും ആറു മാസത്തിനകം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കോര്‍പറേറ്റ് വായ്പ 55356 കോടിയുടെയാണ്. പ്രതിവര്‍ഷം 12000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത്. രാജ്യത്തെ ആത്മഹത്യാനിരക്കില്‍ 11.2 ശതമാനം കര്‍ഷകരുടേതാണ്. ഇന്ത്യയുടെ എഴുപത് ശതമാനം സമ്പത്തും ഒരു ശതമാനം കുത്തകമുതലാളിമാരില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണിത്.
ഏറ്റവും കൂടുതല്‍ ധാന്യം ഉല്‍പാദിപ്പിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ഒരു വര്‍ഷത്തിനുശേഷവും തങ്ങളുടെ പ്രശ്‌നങ്ങളില്‍ തീരുമാനമാകാതെ വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മധ്യപ്രദേശില്‍ ഗ്രാമബന്ദ് നടന്നുവരികയാണ്. തമിഴ്‌നാട്ടിലും ബന്ദ് നടക്കുകയുണ്ടായി. സ്വതന്ത്രകര്‍ഷകസംഘം കഴിഞ്ഞമാസം പാര്‍ലമെന്റ്മാര്‍ച്ച് നടത്തി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ കേരളസര്‍ക്കാരും പാവപ്പെട്ടവരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൗനം തുടരുകയാണ്. കഴിഞ്ഞവിളക്ക് സംഭരിച്ച നെല്ലിന്റെ വിലപോലും ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ദേശീയപാതയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന കാഴ്ചകള്‍ വേറെ. പത്ത് സംസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ കര്‍ഷകപ്രക്ഷോഭത്തിനുമുന്നില്‍നില്‍ക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം 2011 വരെയുള്ള കടങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. റബറിനെ വ്യാവസായികപട്ടികയില്‍നിന്ന് കേന്ദ്രം നീക്കിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയ കര്‍ഷക കമ്മീഷന്‍ 2006ല്‍ നിയോഗിച്ച ഡോ. സ്വാമിനാഥന്‍ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടുവെച്ചത്.
ഇറക്കുമതി നയമാണ് മറ്റൊരു വെല്ലുവിളി. കാര്‍ഷികോല്‍പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതിനായി തീരുവകളില്‍ ഇളവ് വരുത്തുന്നതും അതുവഴി നാട്ടിലെ കര്‍ഷകര്‍ കുത്തുപാളയെടുക്കേണ്ടിവരുന്നതും പരിദേവനമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാവ്യതിയാനവും വന്യജീവി ആക്രമണവുമാണ് മറ്റുകാരണങ്ങള്‍. ഗത്യന്തരമില്ലാതെ പല കര്‍ഷകരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 2007ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സ്വയാഹുതി ചെയ്തപ്പോള്‍ 2008ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 60.000 കോടിയുടെ വായ്പാ എഴുതിത്തള്ളല്‍ നടപടി വലിയ ആശ്വാസമായിരുന്നു. കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ അതിനുശേഷം ഇന്നുവരെയും കടാശ്വാസ പദ്ധതികളൊക്കെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലും ബജറ്റുകളിലുമായി ഒതുങ്ങുകയാണ്. ഫലം കര്‍ഷകകൂട്ടക്കുരുതികളുടെ തുടര്‍ക്കഥ.
കഴിഞ്ഞവര്‍ഷം നടന്ന മധ്യപ്രദേശിലെ വെടിവെയ്പില്‍ പതിനാറുകാരന്‍ വരെ കൊല്ലപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് ഭരണകൂടങ്ങള്‍. മാര്‍ച്ചില്‍ കാല്‍ലക്ഷംപേര്‍ പങ്കെടുത്ത മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം മുംബൈ മഹാനഗരത്തെ മൂന്നു ദിവസം സ്തംഭിപ്പിച്ചിട്ടും നഗരജനത കര്‍ഷകരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് നല്‍കിയ സ്വീകരണത്തെ വിലകുറച്ചുകാണിച്ചതാണ് പിന്നീടുള്ള സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളില്‍ ദര്‍ശിതമായത്. രാജ്യത്തെ എണ്‍പതു കോടികര്‍ഷകര്‍ ജീവിക്കുന്ന ഗ്രാമങ്ങളിലാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും അവയുടെ സ്വയംപര്യാപ്തതയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗമിക്കാന്‍ കഴിയൂ എന്നും പ്രഖ്യാപിച്ചത് ഗ്രാമസ്വരാജ് ആശയത്തിന്റെ പ്രണേതാവ് രാഷ്ട്രപിതാവാണ്. എന്നാലിന്ന് സ്വന്തം സ്വദേശി മുദ്രാവാക്യം പോലും കുത്തകകള്‍ക്കു മുന്നില്‍ അടിയറവു വെച്ച ആര്‍.എസ്.എസിനും മോദി സര്‍ക്കാരിനും കര്‍ഷകരുടെ കണ്ണീരിനെക്കുറിച്ച് ഒന്നുരിയാടാന്‍ പോലും നേരമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending