Video Stories
കേരളം കലുഷിതമാക്കാന്‍ സംഘ്പരിവാര്‍ നുണകള്‍

എ.വി ഫിര്‍ദൗസ്
ഇയ്യിടെയായി കേരളത്തിലെ സംഘ്പരിവാര്‍ ആനുകാലികങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകളും വിശകലനങ്ങളും അത്യധികം കൗതുകകരവും അതിലുപരി ജുഗുപ്‌സാ ഭാവനകളുടെ പ്രതിഫലനങ്ങളുമാണ്. മറ്റു പല സംസ്ഥാനങ്ങളും വര്‍ഗീയ കാലുഷ്യങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള അഗ്നിജ്വാലകളില്‍ അകപ്പെടുമ്പോഴും പിടിച്ചുനിന്ന കേരളത്തെക്കുറിച്ച് സംഘ്പരിവാര്‍ വൃത്തങ്ങളില്‍ രൂപപ്പെട്ടുകഴിഞ്ഞ നിരാശയും ഇച്ഛാഭംഗവുമെല്ലാം വൃത്തിയായി ഏറ്റെടുത്ത അക്ഷരാവിഷ്‌കാരങ്ങളാണവ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കങ്ങള്‍ അവയില്‍ പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സമചിത്തതയും മതേതരമായ ദൃഢനിശ്ചയവും അവയെ വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ ഇവിടെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നല്‍കിയ രാഷ്ട്രീയ പിന്തുണയും തന്നെയാണ് കേരളത്തിന്റെ മതനിരപേക്ഷ ഭദ്രതക്ക് ആധാരം എന്നവര്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആ മതനിരപേക്ഷ ഭദ്രതയെ ശിഥിലീകരിക്കുന്നതിന് ആവശ്യമായ നുണക്കഥകളാണ് കേരളത്തിലെ സംഘ്പരിവാര്‍ ആനുകാലികങ്ങളില്‍ ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഹിന്ദുക്കളെ കൃത്യമായി വേര്‍തിരിച്ച് ഒരു പക്ഷത്തേക്കും മറ്റെല്ലാവരെയും മറുപക്ഷത്തേക്കും മാറ്റിനിര്‍ത്തുന്ന വിഭജന ജല്‍പനങ്ങളാണവര്‍ അണതുറന്നു വിട്ടുകൊണ്ടിരിക്കുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രയോഗിച്ചു ഫലം കണ്ട തന്ത്രമാണിതെങ്കിലും കേരളത്തില്‍ അതിന് സംഘ് ജിഹ്വകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നു പറയുന്നത് പ്രയോഗത്തില്‍ നിസ്സാരമായ ഭാഷയാണ്. എന്നാലതിന്റെ ഫലങ്ങളാവട്ടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ സംഘര്‍ഷങ്ങള്‍ പടര്‍ത്തുക എന്നതു തന്നെയാണ്. കേരളത്തിലെ ഹൈന്ദവ ജനവിഭാഗങ്ങള്‍ ഒരു വിപത്തിന്റെ നടുക്കടലില്‍ അരക്ഷിതരായി നില്‍ക്കുകയാണെന്നും ഞങ്ങള്‍ സംഘ്പരിവാറുകാര്‍ അവിടേക്ക് രക്ഷാ നൗകയുമായി വന്നുകൊണ്ടിരിക്കയാണ് എന്നുമാണ് പരിവാര്‍ ജിഹ്വകള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഏപ്രില്‍ 16ന് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അരങ്ങേറിയ വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് എല്ലാ ദിവസവും ബി.ജെ.പിയുടെ രാഷ്ട്രീയ പത്രം പുതിയ കഥകള്‍ എഴുതിവരികയായിരുന്നു. അതിനിടയിലാണ് മഹാരാജാസ് കോളജിലെ ദലിത് എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കാമ്പസ് ഫ്രണ്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയത്. ദലിത്- പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് വാദിക്കുന്നവരുടെ വിദ്യാര്‍ത്ഥി സംഘടന ഒരു ദലിത്-ആദിവാസി വിദ്യാര്‍ത്ഥിയെത്തന്നെ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ സംഘ്പരിവാറിന്റെ നെഞ്ചകത്ത് മറ്റൊരു താമരയാണ് വിരിഞ്ഞത്. വാട്‌സ് ആപ്പ് ഹര്‍ത്താലിനെയും അഭിമന്യുവിന്റെ കൊലപാതകത്തെയും കൂട്ടിയിണക്കിയായി അതിനുശേഷമുള്ള നുണക്കഥയെഴുത്തുകള്‍. കേരളത്തില്‍ ഇരുപക്ഷത്തുമുള്ള എല്ലാ പാര്‍ട്ടികളും ഹിന്ദുക്കള്‍ക്ക് എതിരാണെന്നും ഹിന്ദു ആദിവാസിയായാലും ദലിതനായാലും പിന്നാക്കക്കാരനായാലും അവനെ ഇരു മുന്നണികളും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കയാണെന്നും വരുത്തിതീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റയടിക്ക് ഇരു മുന്നണിയെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ചാല്‍ ഒരേ വെടിക്ക് രണ്ട് പക്ഷികള്‍ വീഴുമെന്നവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ അഭിമന്യുവിന്റെ പേരില്‍ പിന്നാക്ക സ്‌നേഹത്തിന്റെ മുതലക്കണ്ണീരൊഴുക്കുന്ന സംഘ്പരിവാര്‍ കേരളത്തില്‍ കൊന്നുതള്ളിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ട ദലിതരുടെയും പിന്നാക്കക്കാരുടെയും വലിയൊരു പട്ടിക നമുക്കു മുമ്പിലുണ്ട്. സംഘ്പരിവാര്‍ കൊലക്കത്തിക്കിരയാക്കിവരുടെ സാമൂഹ്യ പശ്ചാത്തലം അവര്‍ മറന്നുപോകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിറച്ചി തീറ്റക്കാരും വരേണ്യ ഗോഭക്തിക്ക് എതിരു നില്‍ക്കുന്നവരും ഗോപൂജയുടെ സവര്‍ണ സമ്പ്രദായങ്ങള്‍ പിന്തുടരാത്തവരും എന്ന പേരില്‍ തല്ലുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ ജാതിയും സമുദായവും ഇവര്‍ ബോധപൂര്‍വം മറക്കുന്നു. ഉദ്ദേശ്യം വളരെ വ്യക്തമാണ്- എന്തു കടുകട്ടി നുണ പറഞ്ഞിട്ടായാലും ശരി കേരളത്തിലെ ഹിന്ദുക്കളെ മതനിരപേക്ഷ ബോധത്തില്‍ നിന്നടര്‍ത്തിമാറ്റി വര്‍ഗീയവത്കരിക്കുകയും അവരെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അണിനിരത്തുകയും വേണം.
മഹാരാജാസില്‍ കൊലക്കത്തിക്കിരയായ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട്ടില്‍ സഹായ വാഗ്ദാനവുമായി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ വക്താക്കള്‍ ചെന്നിരുന്നതായും അവരെ വീട്ടുകാര്‍ പറഞ്ഞുവിട്ടതായും ചില പത്രങ്ങളില്‍ വാര്‍ത്ത വരികയുണ്ടായി. കേരളത്തില്‍ ഇതിനു മുമ്പും ഹിന്ദു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായിട്ടുണ്ട്. അവര്‍ എസ്.എഫ്.ഐക്കാരോ, കെ.എസ്.യുക്കാരോ ആയിരിക്കാം. എന്നാല്‍ അന്നൊന്നും അവര്‍ ഹിന്ദുവാണല്ലോ എന്ന പേരു പറഞ്ഞ് ഒരു ഹെല്‍പ്പ് ലൈന്‍കാരും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അന്നവര്‍ക്ക് കേരളം കീഴടക്കുന്ന കാര്യത്തില്‍ ഇത്ര വാശിയുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. ഇന്ന് സാഹചര്യം, വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ കേരളത്തില്‍നിന്ന് ഉണ്ടാക്കിയില്ലെങ്കില്‍ എല്ലാ ഭാരവാഹികളെയും അതതു സ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുവിടും എന്ന അമിത്ഷായുടെ ഭീഷണി തൂങ്ങിനില്‍ക്കുന്നതാണ്. അതുകൊണ്ട് കേരളത്തിലെ സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ക്ക് പരമാവധി ഉപകരണങ്ങള്‍ പുറത്തെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ആദിവാസികളും പിന്നാക്കക്കാരും ദലിതരും നായരീഴവരും നമ്പൂതിരിയും എല്ലാം ഉള്‍പ്പെട്ട ജാതി വിഭാഗങ്ങള്‍ ഹിന്ദുക്കളാണ് എന്ന് സംഘ്പരിവാര്‍ ചിന്തിക്കാറുള്ളതുതന്നെ തെരഞ്ഞെടുപ്പ് ചൂട് അടുത്തുവരുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ ഈ പറഞ്ഞവരൊക്കെ അതതു ജാതിക്കാരായി മാത്രമേ കണക്കാക്കപ്പെടൂ. എന്‍.ഡി.എയുടെ ഘടകകക്ഷിയായി മാറിയ തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കാരെ ഇന്നീ ദിവസം വരെയും ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തിന്റെ തീണ്ടാപ്പാടകലെ മാത്രമേ നിര്‍ത്തിവന്നിട്ടുള്ളൂ എന്നും നമുക്കറിയാം. കേന്ദ്ര പാര്‍ട്ടി ഫണ്ടിന്റെ വെളുവെളുപ്പില്‍ ബി.ജെ.പി നേതാക്കള്‍ പരമാവധി വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കുമ്പോഴും കേരളത്തിലെ ദലിത്-പിന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉമിനീര്‍ ആഞ്ഞുവലിച്ചു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഒരു കാലംവരെയും. ഹിന്ദുവിന്റെ ഏകതക്കുവേണ്ടി തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ കച്ചമുറുക്കിയിറങ്ങാറുള്ള ഇവര്‍ എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിക്കകത്ത് ഒ.ബി.സി മോര്‍ച്ചയും പിന്നാക്ക വിഭാഗ മോര്‍ച്ചയുമൊക്കെ ഉണ്ടാക്കി സ്വന്തം പാര്‍ട്ടിയുടെ ഹിന്ദു ഏകതാ ജല്‍പനങ്ങളെ ‘ചോര്‍ച്ച’ ചെയ്തുവരുന്നത് എന്ന് ഇവരെ കണ്ണടച്ചു വിശ്വസിക്കുന്നവര്‍ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ആഞ്ഞുപിടിച്ച പ്രചാരണങ്ങളിലൂടെ ഇപ്പോള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാല്‍ ഇനി പറയുന്നവയായി: (1) കേരളത്തില്‍ മതനിരപേക്ഷ പാര്‍ട്ടികളുടെ മറവില്‍ ശക്തമായ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. (2) ഇരു ചേരിയിലെ പാര്‍ട്ടികളിലും ഇസ്‌ലാം മത ഭീകരവാദികള്‍ക്ക് മേല്‍ക്കൈ ഉണ്ട്. (3) ഹിന്ദുക്കളെ മാത്രം ‘ടാര്‍ജറ്റ്’ ചെയ്യുന്നതുകൊണ്ടാണ് സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഹിന്ദുക്കള്‍ മാത്രം കൊല്ലപ്പെടുന്നത്. (4) പോപ്പുലര്‍ ഫ്രണ്ടിനെ ഇരുഭാഗത്തുള്ള പാര്‍ട്ടികളും പിന്തുണക്കുന്നുണ്ട്. (5) വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സംഭവം കേരളത്തിലെ ഇസ്‌ലാം മത ഭീകരതയുടെ സ്വാധീനത്തിനു തെളിവാണ്. (6) സി.പി.എമ്മില്‍ മുസ്‌ലിം ഭീകരവാദികള്‍ നുഴഞ്ഞുകയറി ഹിന്ദു സഖാക്കളെ കൊന്നൊടുക്കാന്‍ പദ്ധതികളാസൂത്രണം ചെയ്തുവരികയാണ്. (7) ഇപ്പറഞ്ഞ കാരണങ്ങളാല്‍ കോണ്‍ഗ്രസിലെയും ഇടതു പാര്‍ട്ടികളിലെയും നാനാജാതി സമുദായങ്ങളില്‍പെട്ടവരായ ഹിന്ദുക്കള്‍ അതതു പാര്‍ട്ടികള്‍ വിട്ട് സംഘ്പരിവാറിനൊപ്പം വരിക മാത്രമേ രക്ഷാവഴിയുള്ളൂ. (8) മുസ്‌ലിംലീഗും ഈ നീക്കങ്ങളില്‍ ഒപ്പം നില്‍ക്കുകയും മലപ്പുറത്തെ ഒരു മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്ര ഭാവനാത്മകമായി രാഷ്ട്രീയ നുണകള്‍ ആവിഷ്‌കരിക്കാന്‍ സംഘ്പരിവാറിന് സാധിക്കുമോ എന്നതിനെക്കുറിച്ച് സംശയം ഉണ്ടാവേണ്ടതില്ല. ഇതിനേക്കാള്‍ വലിയ നുണകള്‍ കുത്തിച്ചെലുത്തിയാണവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓരോന്നിലായി അധികാരം കയ്യെത്തിപ്പിടിച്ചത്. കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറിഞ്ഞോ, അറിയാതെയോ കൂട്ടുനില്‍ക്കുന്നു എന്നു പറയുന്നത് അത്തരം പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നു എന്നു പറയുന്നതിന് സമാനമാണ്. കാരണം ഈ പാര്‍ട്ടികളുടെ ഭൂരിഭാഗ അംഗങ്ങളും ഹിന്ദുക്കള്‍ തന്നെയാണ്. സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന അര്‍ത്ഥത്തില്‍ ഹൈന്ദവ സ്വത്വ പ്രകാശനങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകാറില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളത്തിലെ ഏതെങ്കിലുമൊരു മതേതര രാഷ്ട്രീയ പ്രസ്ഥാനം സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ വിശ്വാസപരമോ, ആത്മീയമോ ആയ നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്നല്ല ഒരു കാലത്തും ഒരു ശ്രമവും നടത്തിയതായി പറയാന്‍ കഴിയില്ല.
മത ഭീകരതക്ക് കോണ്‍ഗ്രസോ, കമ്യൂണിസ്റ്റ് പാര്‍ട്ടികളോ വിധേയപ്പെടുക എന്നതും തികഞ്ഞ ഭാവന മാത്രമാണ്. ഭീകരതയെ നിര്‍വചിക്കുന്നതിലും സംഘടനകളെ വിലയിരുത്തുന്നതിലും ഇരു മുന്നണിയിലേയും പാര്‍ട്ടികള്‍ക്ക് അവയുടേതായ മാനദണ്ഡങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതനുസരിച്ച് നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തെന്നിരിക്കും. എന്നാല്‍ ഒരു പ്രസ്ഥാനമോ, സംഘടനയോ വ്യക്തമായ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പാതയില്‍ നീങ്ങുന്നുവെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ പ്രസ്ഥാനവുമായും സംഘടനയുമായും സഹകരിക്കാന്‍ തയ്യാറാവുക എന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കാതെ വയ്യ. ഇടതുപക്ഷ സര്‍ക്കാറിന്റെ പൊലീസ് നയവൈകല്യങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന നിലമ്പൂരിലെ നക്‌സല്‍ വെട്ടയെക്കുറിച്ച് രണ്ട് ഇടത് പാര്‍ട്ടികള്‍ രണ്ടു ഭിന്ന നിലപാടുകള്‍ സ്വീകരിച്ചതോര്‍ക്കുക. ഇത്തരത്തില്‍ മുസ്‌ലിം സംഘടനകളെക്കുറിച്ചുള്ള സമീപനങ്ങളും ഇതര ഭിന്നങ്ങളായി എന്നുവരാം. മതേതര പാര്‍ട്ടികളിലെ മുസ്‌ലിംകളെ മൊത്തത്തില്‍ ഭീകരവാദികളും തീവ്രവാദികളുമാക്കി മാറ്റുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതായത് മതനിരപേക്ഷ രാഷ്ട്രീയത്തില്‍ നിന്നവരെ തീര്‍ത്തും അന്യവത്കരിക്കുക. ഇങ്ങനെ അന്യവത്കരിച്ച് വേട്ടയാടുക. മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും അനുഭവവും അതുതന്നെയാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നവരെ ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ രേഖപ്പെടുത്തിയും കണക്കെടുക്കുക എന്നത് കേരളത്തിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് സ്വന്തം ബുദ്ധിശൂന്യത സ്വയം വെളിപ്പെടുത്തല്‍ മാത്രമായി മാറുന്നു. കണ്ണൂരിലൊക്കെ അവര്‍ കൊന്നുതള്ളിയവരുടെ കണക്ക് വളരെ വലുതാണ്. അവരില്‍ ജാതീയമായി പല തട്ടുകളിലുള്ള ഹിന്ദുക്കളെ കാണാം. ഇതരപാര്‍ട്ടിക്കാരനെ കൊല്ലുമ്പോള്‍ അവന്‍ ഹിന്ദു ജാതിയില്‍പെട്ടവനാണ് എന്നതിന്റെ യാതൊരാനുകൂല്യവും ഇന്നുവരെ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഒരേപോലെ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നുവെന്ന് പറയുന്നത് സംഘ്പരിവാറിന്റെ കാടടച്ചു വെടിവെക്കല്‍ തന്ത്രമാണ്. അതിന്റെ ബാലിശത കേരളത്തിലെ ഹൈന്ദവ സമൂഹം യഥാവിധി തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. വാട്‌സ് ആപ്പ് ഹര്‍ത്താലിനെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാര്‍ നുണകളും ഇത്തരത്തില്‍ സ്വന്തം ദിശയിലേക്കു തന്നെ തിരിഞ്ഞുവരുന്ന ബൂമറാങ് ആണ്. കേരളത്തില്‍ സാമുദായിക-വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായി ഒരുപറ്റം സംഘ്പരിവാര്‍ ചാവേറുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് അതെന്ന് ഇതിനകം അന്വേഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നതാണ്. അതിന്റെ പ്രചാരകരായി അണിനിരന്നവരില്‍ സോഷ്യല്‍ മീഡിയാ അടിമകളായ പോപ്പുലര്‍ ഫ്രണ്ടുകാരും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരുമൊക്കെ ഉണ്ടായിരിക്കാം. എന്നാല്‍ അവര്‍ സംഘ്്പരിവാര്‍ എറിഞ്ഞിട്ട ചൂണ്ടയില്‍ കുരുങ്ങുകയായിരുന്നു. സംഭവത്തിന്റെ ഒന്നാമത്തെ സ്രോതസ്സ് തീര്‍ച്ചയായും സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയാ ചാവേറുകള്‍ തന്നെയാണ്. ആ യാഥാര്‍ത്ഥ്യം കേരളീയര്‍ വ്യക്തമായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആ ഒരൊറ്റ സംഭവം മുന്‍നിര്‍ത്തി സംഘ്പരിവാറിന്റെ വക്താക്കള്‍ കേരളത്തില്‍ മതഭീകരത തഴച്ചുവളരുകയാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ അതിന് ‘ഞങ്ങള്‍ വിത്തിറക്കിയതാണ് ആ ഭീകരത’ എന്ന അര്‍ത്ഥം കൂടിയാണ് കൈവരുന്നത്. കേരളം കുളം തോണ്ടാന്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതി പാളിപ്പോയതിന്റെ അപകര്‍ഷത അതില്‍ തെളിഞ്ഞു കാണാം.
മുസ്‌ലിംലീഗിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളിലും അതു കാണാം. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോടൊപ്പം ദലിതുകളും പിന്നാക്ക വിഭാഗക്കാരും അണിനിരക്കുന്ന കാഴ്ച അവരെ പരിഭ്രാന്തരാക്കുന്നുണ്ട്. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ വാര്‍ഷികം നടത്തിയപ്പോള്‍ അതില്‍ പോലും സംഘ്പരിവാര്‍ ഹിന്ദുവിരുദ്ധത കാണാന്‍ ശ്രമിച്ചു. ആര്‍. എസ്.എസിന്റെയും ജനസംഘത്തിന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടന്ന ബാലിശ സമരങ്ങളെ നിഷ്ഫലമാക്കിയത് മലപ്പുറത്തെ ഹിന്ദുക്കള്‍ തന്നെയാണ്. ഇന്നും ജില്ലയില്‍ ഗണ്യമായ ജനസംഖ്യ ഹിന്ദുക്കളാണ്. അവരെയാരും ഇന്നുവരെ മതത്തിന്റെ പേരില്‍ ദ്രോഹിച്ചിട്ടില്ല. കേരളത്തില്‍ മറ്റേതൊരു ജില്ലയിലും അവരനുഭവിക്കുന്ന സ്വാതന്ത്ര്യം മലപ്പുറത്തു മാത്രമായി ഒരു മുസ്‌ലിം സംഘടനയും തടഞ്ഞിട്ടുമില്ല. നുണകളും ജല്‍പനങ്ങളും പടച്ചുണ്ടാക്കി പ്രചരിപ്പിച്ച് മുതലെടുപ്പു നടത്താന്‍ ശ്രമിക്കുക എന്ന ബാലിശമായ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പടച്ചിറക്കുന്ന ഇത്തരം നുണകള്‍ കേരളത്തിലെ സംഘ്പരിവാറിന്റെ ആശയ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞു ചിരിക്കാനുള്ള അവസരങ്ങളായി മാത്രമേ പരിണമിക്കുകയുള്ളു. നുണകളുടെ എണ്ണവും വലുപ്പവും കൂടുന്തോറും അവര്‍ കൂടുതല്‍ കൂടുതലായി അപഹാസ്യരായിക്കൊണ്ടിരിക്കുകയും ചെയ്യും.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
Film21 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്‍ത്താസമ്മേളനം: കോണ്‍ഗ്രസ്
-
Film3 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്