Connect with us

Video Stories

രാജ്യത്തിന്റെ ജീവശ്വാസം നിലനിര്‍ത്തണം

Published

on

aalikty-muliyar

കെ. ആലിക്കുട്ടി മുസ്ലിയാര്‍

മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത രാജ്യമാണ് ഇന്ത്യയെന്ന കണ്ടെത്തലുകളുമായി ചിലര്‍ നാടുവിട്ട വാര്‍ത്തയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു മാധ്യമ ആഘോഷം. ചില പത്രക്കാര്‍ അവരെ ഐ.എസുമായും ബന്ധിപ്പിച്ചു. ഉത്തരവാദപ്പെട്ട അന്വേഷണ ഏജന്‍സികളാവട്ടെ ആദ്യം മൗനംകൊണ്ട് പുകമറയില്‍ നിര്‍ത്തുകയും പിന്നീട് കാടടച്ച് പൊയ്‌വെടി ഉതിര്‍ക്കുകയും ചെയ്തു. വസ്തുതകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിന് പകരം ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ കയ്യിലെ പാവയായി ചില അന്വേഷണ ഏജന്‍സികളെങ്കിലും മാറി.ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ സയണിസം പടച്ചുണ്ടാക്കിയതാണെന്ന് ഒട്ടേറെ പഠനങ്ങള്‍ പറയുന്ന ഐ.എസ് ബന്ധം ആരോപിച്ച് വേട്ടയാടുന്നത് എല്ലാ അനീതികളെയും ന്യായീകരിക്കാനുള്ള എളുപ്പ വഴിയാണിപ്പോള്‍.

ഐ.എസ് കൊന്നൊടുക്കുന്നതും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നതും മുസ്്‌ലിംകളാണെന്നതാണ് വസ്തുത. മദീനയിലെ വിശുദ്ധ മസ്ജിദുന്നബിയുടെ ചാരത്തുപോലും സ്‌ഫോടനം നടത്തിയ ഐ.എസ് ഇസ്്‌ലാമികമാണെന്ന് പറയുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സഊദിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലോകം ഒന്നടങ്കം നേര്‍ക്കുനേര്‍ യുദ്ധത്തിലേര്‍പ്പെട്ട ഐ.എസിന്റെ മനുഷ്യത്വ നടപടികളാണ് ലോകത്താകമാനമുള്ള മുസ്‌ലിം നൊമ്പരങ്ങളില്‍ പ്രധാനം. ഇസ്‌ലാമോഫോബിയ പടര്‍ത്തി മുതലെടുത്ത് നടത്താനുള്ള പ്രതീകമായി എതിരാളികള്‍ അതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

 
15 കോടിയോളം വരുന്ന ലോകത്തെ രണ്ടാമത്തെ മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് പോയതായി സംശയിക്കുന്ന റിപ്പോര്‍ട്ടില്‍ പോലും വിരലിലെണ്ണാവുന്നവരേയുള്ളൂ. ഇന്ത്യന്‍ മുസ്്‌ലിംകള്‍ ചരിത്രപരമായ ദശാസന്ധികളില്‍ നേടിയ ഉള്‍കരുത്താണ് ഇതിലൂടെ പ്രകടമാവുന്നത്. പ്രവാചക കാലത്തു തന്നെ ബഹുസ്വരതയുടെ ഈറ്റില്ലമായ ഇന്ത്യയിലെത്തിയ മാലിക് ദീനാറില്‍ തുടങ്ങി, ഹളര്‍മൗത്തില്‍ നിന്ന് സ്‌നേഹ സന്ദേശവുമായെത്തിയ സാദാത്തീങ്ങള്‍ വരെ ഊടും പാവും നല്‍കിയ ഇന്ത്യന്‍ മുസ്്‌ലിമിന് കേട്ടുകേള്‍വിയില്ലാത്ത പുതിയ വാദങ്ങളെ ഒരു മുഖ്യധാരാ സംഘടനയും ശരിവെച്ചില്ലെന്നതുമതി അക്കാര്യത്തിലെ നിലപാട് ബോധ്യപ്പെടാന്‍.

 
എന്നാല്‍, ഒറ്റപ്പെട്ട വ്യതിയാന വൈകല്യങ്ങളെ പോലും ഗൗരവത്തോടെയെടുക്കാന്‍ മുഖ്യധാരാ മുസ്്‌ലിം സംഘടനകളെല്ലാം ശ്രമിക്കുന്നുവെന്നതും കണ്ടേ മതിയാവൂ. തീവ്രവാദത്തിലേക്ക് വഴുതാനുള്ള സാധ്യതകളെയും പ്രകോപനങ്ങളെയും വ്യാമോഹങ്ങളെയും കൊട്ടിയടച്ച് ബഹുസ്വര സംസ്‌കൃതിയെ ഉദ്‌ഘോഷിച്ച് ഇന്ത്യന്‍ മുസ്‌ലിമിന് മുസ്‌ലിം സംഘടനകള്‍ ഒറ്റക്കും കൂട്ടായും ദിശാബോധം നല്‍കുമ്പോഴാണ് ചിലര്‍ ഇസ്്‌ലാമിക തീവ്രവാദത്തെ കൂരിരുട്ടില്‍ കരിമ്പൂച്ചയെ അന്വേഷിക്കുന്നപോലെ തെരയുന്നത്. ചില അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭരണകൂട ഒത്താശയോടെ നടക്കുന്ന മുസ്‌ലിം വേട്ടക്ക് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. 1400 വര്‍ഷത്തോളമായി രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിം സമാജമോ ഒമ്പത് പതിറ്റാണ്ടിലേറെയായി സംഘടന എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയോ തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിച്ചതായി ഒരു ചെറു തെളിവുപോലും ആര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് പറയാനാവും.

 
അസഹിഷ്ണുത കൊടികുത്തി വാഴുന്ന കാലത്ത് മൗലികാവകാശം ഹനിച്ചും ഏക സിവില്‍കോഡിലൂടെ മതത്തെ പിഴുതെറിയാനുള്ള ശ്രമങ്ങളും കരിനിയമങ്ങളും കാരാഗൃഹങ്ങളുമായി മാനസികവും കായികവുമായി ഇരകളാക്കപ്പെടുന്നത് മുസ്്‌ലിംകളും ദലിതുകളും ആദിവാസികളുമായ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. മുസ്‌ലിം വിരുദ്ധ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും വേട്ടയാടലുകളും ആവര്‍ത്തിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടുതല്‍ അരിക്കാക്കി ചൂഷണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ഭീതിപ്പെടുത്തിയും അസ്ഥിരപ്പെടുത്തിയും അവരുടെ പുരോഗതിക്ക് തുരങ്കം വെച്ചുമുള്ള ചെയ്തികള്‍.

 
നാലു വര്‍ഷം മുമ്പത്തെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്തെ ആകെ 1382 ജയിലുകളിലുള്ള 3,72,926 പേരില്‍ 75,053ഉം മുസ്‌ലിംകളാണ്. 22,943 (17. 8 ശതമാനം) മാത്രമാണ് ഇതില്‍ കോടതി ശിക്ഷ വിധിച്ചവര്‍. 51,206 മുസ്‌ലിംകളും വിചാരണത്തടവുകാരായി കഴിയുന്നു (ഏകദേശം 21.2 ശതമാനം പേര്‍). ഇപ്പോള്‍ അതിന്റെ തോത് ഇരട്ടിയായി വര്‍ധിച്ചതായാണ് പല പഠനങ്ങളും പറയുന്നത്. മൂന്നില്‍ രണ്ട് വിചാരണ തടവുകാരും കുറ്റപത്രമോ വിചാരണയോ ഇല്ലാതെയും നീണ്ടുനീണ്ടു പോകുന്ന വിചാരണ പ്രഹസനങ്ങളുടെയും തടവറയില്‍ എല്ലാ സ്വപ്‌നവും കരിഞ്ഞുണങ്ങി ഇരുട്ടില്‍ കഴിയുകയാണ്. ദേശീയ തലത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അത്തരം പരിതസ്ഥിതി കേരളത്തിലേക്കുമെത്തിയിട്ടുണ്ട്.

 
ഇസ്്‌ലാം മത പ്രബോധകരില്‍ പലരെയും പൊലീസ് കാണുന്നത് കുറ്റവാളികളെ പോലെയാണ്. വസ്തുതാപരമായി യാതൊരു പിന്‍ബലവുമില്ലാതെ പലരുടെയും പേരില്‍ മത വിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തി എന്ന കുറ്റാരോപണം നടത്തിയും ഭീകര പ്രസ്ഥാനങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ചും യു.എ.പി.എ ചുമത്തിയിട്ടുണ്ട്. മത വിദ്വേഷമുണ്ടാക്കുന്നതോ തീവ്രവാദത്തെയോ ഭീകരവാദത്തെയോ വളംവെക്കുന്നതോ ആയ ഒരു നീക്കവും അംഗീകരിക്കാന്‍ പാടില്ല. ബഹുസ്വര സമൂഹത്തില്‍ അത്തരം ചെയ്തികള്‍ രാജ്യത്തെ നിയമവ്യവസ്ഥക്ക് എതിരാണ് എന്നതിന് പുറമെ ഇസ്‌ലാമിക വിരുദ്ധവുമാണ്. പക്ഷെ, ഭീകരതക്കെതിരെ എന്ന പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കാനും നിരപരാധികളെ കുടുക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നത് വെറും ആരോപണമല്ല.

 
പല മുസ്‌ലിം പണ്ഡിതന്മാരുടെയും പേരില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്താന്‍ പൊലീസ് കാണിക്കുന്ന അമിതാവേശം സംശയാസ്പദമാണ്. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. ആത്മീയ-മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ശൃംഖലയാണ് പീസ് സ്‌കൂളുകള്‍. അവര്‍ ഇസ്്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായി പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്നു എന്നാണത്രെ പൊലീസ് ഭാഷ്യം.

എന്നാല്‍, സുതാര്യമായും വിവിധ മതങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍കൊള്ളുന്നതുമായ ആ സംവിധാനത്തിലേക്ക് അന്യായമായി കടന്നുകയറി പുകമറ സൃഷ്ടിച്ചും കരിനിയമങ്ങളില്‍ പെടുത്തിയും വേട്ടയാടുന്നത് പ്രബുദ്ധ കേരളത്തിലാണ്. ജാമ്യം ലഭിക്കാത്ത വകുപ്പില്‍ പെടുത്തി കേസെടുത്ത പൊലീസ് തെളിവുണ്ടാക്കാന്‍ തത്രപ്പാടിലാണിപ്പോള്‍. പല പീസ് സ്‌കൂളുകളിലും കയറി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തല്‍ തുടരുമ്പോള്‍ ആ സ്ഥാപനങ്ങളുടെ ഭാവി എന്താവുമെന്ന് ഊഹിക്കാം. കരിക്കുലത്തില്‍ അപാകതയുണ്ടെങ്കില്‍ അതില്‍ ഇടപെട്ട് തിരുത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ആ സ്ഥാപന അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

കേരളത്തിലെ പ്രമുഖ ഇസ്്‌ലാമിക പ്രബോധകന്‍ എം.എം അക്ബറിനെതിരായി പൊലീസ് തെറ്റായ കുറ്റാരോപണങ്ങള്‍ നടത്തിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുവെന്ന ആരോപണം ഗൗരവതരമാണ്. സ്വതന്ത്രമായ മതപ്രബോധനം നടത്താന്‍ പോലും സാധിക്കാത്ത വിധത്തില്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തില്‍ തളച്ചിരിക്കുന്നു. കേരള പൊലീസ് കേസ് കെട്ടിച്ചമച്ച് എന്‍.ഐ. എക്ക് കൈമാറുന്നതോടെ താന്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന സുദീര്‍ഘമായ കടമ്പയിലേക്ക് അദ്ദേഹം എടുത്തെറിയപ്പെടും. മഅ്ദനിയുള്‍പ്പെടെ ഒട്ടേറെ ഉദാഹരണങ്ങള്‍ തുറിച്ചു നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ആരുടെ അജണ്ടയാണ് നടക്കുകയെന്നത് എല്ലാവര്‍ക്കുമറിയാം.

 

ഒരു പാഠഭാഗത്തില്‍ സംശയാസ്പദമായ എന്തോ ഉണ്ട് എന്ന് ആരോപിച്ച് മുമ്പൊന്നും കേട്ടുകേള്‍വിയില്ലാത്ത കടുത്ത നിലപാടിലേക്ക് പൊലീസ് പോകുകയും കൊടും കുറ്റവാളികളെന്ന രൂപേണ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊരു മറുവശവുമുണ്ട്. കേരളത്തില്‍ വിവിധ സമുദായങ്ങളും മതങ്ങളും ഇതിലൊന്നും ഉള്‍പ്പെടാത്തവരും നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. പക്ഷെ, അവിടെയൊന്നും പൊലീസ് എത്തി നോക്കുക പോലും ചെയ്യുന്നില്ല. അവിടെയും കയറി ഭീതി വിതക്കണമെന്നല്ല പറയുന്നത്.

എന്നാല്‍, ഒരു ഭാഗത്ത് മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രബോധകര്‍ക്കുമെതിരെ അമിതാവേശത്തോടെ വെറും സംശയത്തിന്റെ പുകമറ തീര്‍ത്ത് ഇറങ്ങി പുറപ്പെടുന്നവരുടേത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്.പ്രകോപനപരമായി മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും ദേശദ്രോഹ പരാമര്‍ശങ്ങളുമായി വിഷലിപ്ത അന്തരീക്ഷം സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ നേതാക്കളുടെ ചെയ്തികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ അടിസ്ഥാനത്തില്‍ മുസ്്‌ലിം ന്യൂനപക്ഷം സ്ഥാപിച്ച് നടത്തുന്ന സ്ഥാപനങ്ങളെ വേട്ടയാടി ഉന്മൂലനം നടത്താനും അവരുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി തടയാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണ്.

 

പീസ് സ്‌കൂള്‍, എം.എം അക്ബര്‍ ഉള്‍പ്പെടെയുള്ള കരിനിയമത്തിന്റെ കരിനിഴലിലായ പ്രബോധകര്‍ എന്നിവരൊന്നും സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരല്ല. അവരുമായി ആശയപരമായി പല വിയോജിപ്പുകളുമുണ്ട്താനും. എന്നാല്‍, മുസ്്‌ലിം എന്ന പേരില്‍ അവര്‍ വേട്ടയാടപ്പെടുമ്പോള്‍ പൊതുധാരണയോടെ ചെറുക്കുകയെന്നതാണ് എല്ലാവരുടെയും കടമ. വൈദേശികാധിപത്യ കാലത്തും മുമ്പും പിമ്പുമെല്ലാം പൊതു ശത്രുവിനെതിരെ യോജിച്ച മുന്നേറ്റമുണ്ടായെന്നതാണ് നമ്മുടെ ചരിത്രം.

 

മമ്പുറം തങ്ങളും കോന്തുനായരും കുഞ്ഞായിന്‍ മുസ്‌ല്യാരും മങ്ങാട്ടച്ചനും സാമൂതിരിയും കുഞ്ഞാലി മരക്കാരും തുടങ്ങിയ കൂട്ടുകെട്ടുകള്‍ ഒറ്റപ്പെട്ടതല്ല. സമുദായത്തിന് അകത്തെയും പുറത്തെയും എല്ലാവരും പൊതു ലക്ഷ്യത്തില്‍ യോജിച്ചാല്‍ മാത്രമെ ബഹുസ്വരതയെന്ന രാജ്യത്തിന്റെ ജീവശ്വാസം നിലനിര്‍ത്താനാവൂ എന്നത് സാമാന്യ ബോധമുള്ള ആരും സമ്മതിക്കും. എല്ലാ പൗരന്മാരെയും ഒരേ കണ്ണോടെ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പ്രത്യേകിച്ചും 14 ശതമാനത്തോളം വരുന്ന എ.പി.ജെ അബുല്‍കലാമിന്റെ സമുദായത്തെ മാറ്റിനിര്‍ത്താനാവുമോ. രാജ്യത്തെ പൊതു സമൂഹം അതിന് സമ്മതിക്കില്ലെന്നതാണ് ചരിത്രം.
(സമസ്ത ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

kerala

കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്‍റെ നയത്തിന് വിരുദ്ധം

2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Published

on

ഒന്നാം പിണറായി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോൾ പിരിവ്. ടോളും യൂസർ ഫീയും കിഫ്ബിയ്ക്കായി പിരിക്കില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാട്. 2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending