Connect with us

Video Stories

കത്വ പീഡനകൊലപാതക സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം സാന്ത്വനവുമായെത്തിയ ഇ.ടി മുഹമ്മദ് ബഷീറിനെ നന്ദിപൂര്‍വം സ്മരിച്ച് ബന്ധുക്കള്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം. 2018 ഏപ്രിലിലായിരുന്നു പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടതും. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഒരാഴ്ചക്കിടെ മൂന്നു തവണയാണ് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. ഒടുവില്‍ വനാതിര്‍ത്തിയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞയുടനെ തന്നെ മാതാപിതാക്കളെ സമാശ്വാസിപ്പിക്കാന്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അവിടെ എത്താന്‍ കാണിച്ച ധീരത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമാശ്വാസ വചനങ്ങളുമായി ബഷീര്‍ അവിടെ കടന്നു ചെന്നത് പെണ്‍കുട്ടിയുടെ കുടംബം നന്ദിപൂര്‍വം സ്മരിക്കുന്നു. ജനനായകന്റെ സാന്ത്വനം അവര്‍ക്ക് പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ല. 2018 ഏപ്രില്‍ 17നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ കശ്മീരിലെത്തിയത്. പുലര്‍ച്ചെ ജമ്മുവില്‍ ട്രെയിനിറങ്ങിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് പെണ്‍കുട്ടിയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്വാലയെയും മറ്റു കുടുംബാംഗങ്ങളെയുമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ജമ്മുവില്‍ നിന്നു നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള പര്‍വ്വതമേഖലയായ പട്‌നിടോപിനടുത്ത് സന്‍സറില്‍ ക്യാമ്പ് ചെയ്യുന്ന മാതാവിനെയും മറ്റു ബന്ധുക്കളെയും ബഷീര്‍ കണ്ടു ആശ്വാസിപ്പിച്ചപ്പോള്‍ അവിടെ കുതിച്ചെത്തിയ ആദ്യ ജനപ്രതിനിധികൂടിയായിരുന്നു.
രസ്‌നയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആട്ടിടയന്മാരായ നാടോടി കുടുംബങ്ങളാണ് ബകര്‍വാലകള്‍. സമീപ സ്ഥലങ്ങളില്‍ ഇവര്‍ വളര്‍ത്തു മൃഗങ്ങളെ മേക്കാന്‍ പോകും. ബകര്‍വാലകള്‍ ഹിരാനഗര്‍ താലൂക്കില്‍ താമസിക്കുന്നത് ഇഷ്ടമില്ലാതിരുന്ന റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരായ സഞ്ജീവ് റാം ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കുടിലിനു സമീപത്തെ പറമ്പില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ, കുതിരയെ കാണാതായെന്ന് പറഞ്ഞ് സഞ്ജീവ് റാം സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി. സമീപത്തെ ക്ഷേത്രത്തിലെത്തിച്ച് ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി ഇയാള്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് മറ്റു ചിലരേയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പ്രതികള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്ന് പിച്ചിച്ചീന്തി. സഞ്ജീവ് റാമിന്റെ അനന്തിരവനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അനന്തിരവന്‍ പിന്നീട് സഞ്ജീവ് റാമിന്റെ മകനെയും വിവരം അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്ന ഇയാള്‍ ഇവിടെനിന്ന് 500 കിലോമീറ്റര്‍ താണ്ടിയെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഒടുവില്‍ കാലുകൊണ്ട് കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. ജീവന്‍ ശേഷിച്ചതിനാല്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. ഒടുവില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍ വലിയ കല്ലുകൊണ്ട് തലക്കടിച്ചു. കൊല്ലുന്നതിന് തൊട്ടു മുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മൃതപ്രായയായ പെണ്‍കുട്ടിയുടെ ശരീരം വീണ്ടും പിച്ചിച്ചീന്തി. ഇയാള്‍ക്കു ശേഷം മറ്റു പ്രതികളും ഇതുതന്നെ ആവര്‍ത്തിച്ചു-18 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കത്വയിലെ രസന ഗ്രാമത്തില്‍ നിന്നും ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കുടുംബം പലായനം ചെയ്തിരുന്നു. ആടുകളും കുതിരകളും അടക്കമുള്ള വളര്‍ത്തു മൃഗങ്ങളുമായി മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറിയ കുടുംബത്തെ ഏറെ ദൂരം സഞ്ചരിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറും സംഘവും സന്ദര്‍ശിച്ചത്. ഇ.ടി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നതായി കുടുംബവും ബന്ധുക്കളും ഇ.ടിയെ അറിയിച്ചിരുന്നു. മുസ്ലിംലീഗ് പാര്‍ട്ടിയും മതേതരത്വത്തില്‍ താല്‍പര്യമുള്ള രാജ്യത്തെ മുഴുവന്‍ ജനങ്ങളും മനുഷ്യസ്നേഹികളും കുടുബത്തിനുമൊപ്പമുണ്ടെന്ന് ഇ.ടി ആശ്വസിപ്പിച്ചപ്പോള്‍ അവര്‍ക്ക് വലിയ സുരക്ഷിതബോധം തോന്നിയ നിമിഷങ്ങളായിരുന്നു അത്. മൂന്നു മണിക്കൂറോളം കുടുംബത്തിനൊപ്പം ചെലവഴിച്ചാണ് ഇ.ടിയും സംഘവും മടങ്ങിയത്. ക്രൂരമായി കൊലചെയ്യപ്പെട്ട മകളുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തന്നോട് പറഞ്ഞെന്ന് ഇ.ടി വെളിപ്പെടുത്തിയിരുന്നു.
പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ പട്ടയം നിഷേധിച്ചിരുന്നെന്നും, തന്റെ മകളെ രണ്ട് കിലോമീറ്റര്‍ അപ്പുറം ചെങ്കുത്തായ് നിലകൊള്ളുന്ന മലയിടുക്കില്‍ മറവ് ചെയ്യേണ്ടി വന്നുവെന്നും നിസ്സഹായതയോടെ രക്ഷിതാക്കള്‍ പരാതി പറഞ്ഞതായി ഇ.ടി പറഞ്ഞു. എന്ത് സഹായമാണ് ഞങ്ങള്‍ ചെയ്ത് തരേണ്ടതെന്ന ചോദ്യത്തിന് ‘കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തുക, അവരെ തൂക്കിലേറ്റുക’ എന്നാണ് പെണ്‍കുട്ടിയുടെ ഉമ്മ മറുപടി പറഞ്ഞത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നിയമ പോരാട്ടത്തെക്കുറിച്ച് ഇ.ടി കുടുംബവുമായി ചര്‍ച്ചചെയ്താണ് മടങ്ങിയത്.
രസന ഗ്രാമത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന ആട്ടിടയന്മാരായ നാടോടി കുടുംബങ്ങളെ ആട്ടിപ്പായിപ്പിക്കാന്‍ ചില തീവ്ര മനസ്സുള്ളവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സംഭവമെന്നാണ് ജമ്മുകശ്മീര്‍ പൊലീസിലെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ മറികടന്നാണ് ജമ്മുകശ്മീര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബന്ദ് ഉള്‍പ്പെടെ നടത്തിയിരുന്നു.
ദേവസ്ഥാനം ക്ഷേത്രത്തിന്റെ ചുമതലയുള്ള സഞ്ജീവ് റാം, ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത അനന്തിരവന്‍, അനന്തിരവന്റെ സുഹൃത്ത്, സഞ്ജീവ് റാമിന്റെ മകന്‍ വിശാല്‍ ജന്‍ഗോത്ര, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്, പ്രദേശവാസിയായ പര്‍വേശ് കുമാര്‍ എന്നിവരാണ് പ്രതികള്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending