Connect with us

Video Stories

കടാശ്വാസത്തിലെ സര്‍ക്കാര്‍ നാടകം

Published

on

അവധി തെറ്റിയ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ സമയപരിധി നീട്ടാനും കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഉത്തരവിറക്കാനുള്ള അനുമതിക്കായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനു അയച്ച അപേക്ഷ തിരിച്ചയച്ചിരിക്കുകയാണ്. കൂടുതല്‍ വിശദീകരണവും തേടിയിരിക്കുന്നു.
ഈ നാടകമെല്ലാം എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതൊക്കെ കര്‍ഷകരെ സഹായിക്കാനാണോ അതോ കര്‍ഷകരെ സഹായിക്കുന്നുവെന്ന് തോന്നിപ്പിക്കാന്‍ മാത്രമോ? വാര്‍ത്തകള്‍ ഉണ്ടാക്കിയാല്‍ മതിയോ? കര്‍ഷകര്‍ക്ക് നേട്ടങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തരക്കേടില്ല എന്നാണോ സര്‍ക്കാര്‍ മനോഭാവം.
എന്തിനാണ് ഈ വൃഥാ വ്യായാമം? മൊറോട്ടോറിയം നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ജൂലൈ-31 വരെ നിലനില്‍ക്കുന്നുണ്ടല്ലോ? അതു അടുത്ത ഡിസംബര്‍ 31 വരെക്കു ദീര്‍ഘിപ്പിക്കാന്‍ തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് മെയ് 23ന് വോട്ടും എണ്ണിക്കഴിഞ്ഞ് ചെയ്താലും മതിയല്ലോ. ഇപ്പോള്‍ തന്നെ നീട്ടിക്കിട്ടിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് ഇടതുപക്ഷ നേതാക്കള്‍ക്ക് പ്രസംഗിച്ചു നടക്കാമെന്നല്ലാതെ എന്ത് ഗുണം?
മൊറോട്ടോറിയം കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുക, ശരിക്കും കര്‍ഷകര്‍ക്ക് അതു ഭാരമല്ലെ? ഡിസംബര്‍ വരെയുള്ള പലിശയും പിഴപലിശയും കൂടിച്ചേരുമ്പോള്‍ തുക വര്‍ധിക്കുകയും കര്‍ഷകന്റെ ഭാരം കൂടുകയും ചെയ്യും. ഒരേ ഒരു ചെറു സൗകര്യം എന്നതു മൊറോട്ടോറിയ കാലാവധി വരെ ബാങ്കുകളില്‍നിന്നും നോട്ടീസുകളൊന്നും വരില്ല എന്നതാണ്. എന്നാല്‍ അതും പ്രതീക്ഷിക്കാന്‍ കേരളത്തില്‍ കഴിയാതെ വന്നിരിക്കുന്നു. അതിന്റെ പ്രധാന തെളിവാണല്ലോ മൊറോട്ടോറിയം നിലനില്‍ക്കുന്ന സംസ്ഥാനത്തു വയനാട് ജില്ലയിലെ അഞ്ചുകുന്നില്‍ പ്രമോദ് എന്ന കര്‍ഷകന്റെ വീട് രണ്ടാഴ്ച മുമ്പ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍നിന്നും വന്ന ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്തത്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് പൂട്ട് കുത്തിത്തുറന്ന് മറ്റൊരു പൂട്ടിട്ട് ജപ്തി ചെയ്തു. എന്തു മാത്രം നാണക്കേട്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. സര്‍ക്കാര്‍ ഉത്തരവുകള്‍ ബാങ്ക് അധികൃതര്‍ പാലിക്കുന്നില്ല. എന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പോലും അനുസരിക്കാന്‍ തയ്യാറായിട്ടില്ല എന്ന ഖേദകരമായ അവസ്ഥ കേരളത്തിലുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നുപോലും നോട്ടീസുകള്‍ നിര്‍ബാധം ഒഴുകികൊണ്ടിരിക്കുന്നു. ഇടുക്കിയില്‍ കഴിഞ്ഞ മാസം മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളില്‍ സന്ദര്‍ശിച്ചാല്‍ അറിയാം അവിടത്തെ സഹകരണ ബാങ്കുകളില്‍ നിന്നു പോലും വന്ന നോട്ടീസിന്റെ കഥകള്‍. പിന്നെ എന്തിന് ഇത്തരം തീരുമാനങ്ങള്‍.
സര്‍ക്കാരിന്റെ മറ്റൊരു തീരുമാനം കര്‍ഷക കടാശ്വാസത്തിന്റെ പരിധി രണ്ടുലക്ഷം രൂപയായും സമയ പരിധി 2011ല്‍ നിന്നും 2014 എന്നും മാറ്റിയിരിക്കുന്നു. ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതുകൊണ്ട് എന്തു പ്രയോജനം. എത്ര കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കും. പതിനായിരത്തില്‍ ഒരാള്‍ക്ക് പോലും ലഭിക്കില്ല. നാട്ടിലെ സഹകരണ ബാങ്കുകളില്‍ കയറി പൊതുജനങ്ങള്‍ തന്നെ അന്വേഷിക്കട്ടെ 2014 മാര്‍ച്ചില്‍ കുടിശ്ശികയായ വല്ല കാര്‍ഷിക വായ്പകളും ഉണ്ടോ എന്ന്. എന്നാലത് മാലോകര്‍ക്കുമറിയാം. നിര്‍ഗുണമായ രണ്ടു തീരുമാനങ്ങള്‍. അതിനു ഉത്തരവിറങ്ങിയതുമില്ല. അക്കാര്യം വിവാദമായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചുവെന്നും മറ്റു ചിലരെ ശകാരിച്ചുവെന്നുമൊക്കെ വാര്‍ത്ത വന്നിരുന്നു. ഉത്തരവിറക്കാത്ത ആര്‍ക്കും പറ്റിയ പിഴവല്ലെന്നും സാമാന്യബോധമുള്ള എല്ലാവര്‍ക്കുമറിയാം. ഉത്തരവിറങ്ങിയത് കൊണ്ട് സര്‍ക്കാരിന് പണം ചെലവ് വരികയോ ആര്‍ക്കെങ്കിലും വല്ല ഗുണവും ലഭിക്കുകയോ ചെയ്യില്ല. പിന്നെ ഇതൊക്കെ ഒരു വാര്‍ത്തയായി വരികയേ വേണ്ടു. ഞങ്ങള്‍ കര്‍ഷകരുടെ കാര്യത്തില്‍ അതീവ തല്‍പരരാണ് എന്ന് വരണം. തെരഞ്ഞെടുപ്പായതുകൊണ്ട് അതൊരാവശ്യമാണ്. അത്ര തന്നെ. പിന്നെ വിവാദമായപ്പോള്‍ മുഖം മിനുക്കാനാണ് സ്‌ക്രീനിങ്ങ് കമ്മിറ്റിക്കയക്കുന്നത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിക്കുന്നതും ഒരു വാര്‍ത്ത വന്നതുകൊണ്ട് ചീഫ്സെക്രട്ടറിക്കു നോവിച്ചു കാണില്ലെന്ന് പ്രതീക്ഷിക്കുന്നു. അതേ മന്ത്രി സഭായോഗത്തിലെടുത്ത ഖനനത്തിനുള്ള തീരുമാനത്തിന്റെ ഉത്തരവിറങ്ങിയത് എത്ര വേഗത്തിലായിരുന്നു. അതിലുമുണ്ട് കാര്യം. ജനങ്ങള്‍ മുഴുക്കെ കഴുതകളല്ല.

കുറുക്കോളി മൊയ്തീന്‍

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending