Connect with us

Video Stories

ശരീഅത്തും സി.പി.എമ്മും ഇടത് മുസ്‌ലിം സാമാജികരും

Published

on

ഇന്ത്യക്കാകമാനം ഏകീകൃത വ്യക്തിനിയമമാവശ്യമാണെന്ന മുറവിളി ഫാസിസ്റ്റുകള്‍ ശക്തിപ്പെടുത്തുന്ന ഘട്ടത്തില്‍ എല്ലാ സിവില്‍ നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്ന സി.പി.എമ്മിന്റെ പി.ബി നിലപാട് എരി തീയില്‍ എണ്ണ ഒഴിക്കലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് കാലോചിതമായി വളരാന്‍ കഴിയുന്നില്ലെന്ന സമ്മതിക്കല്‍ കൂടിയാണിത്. ഇ.എം.എസ് ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയ ഭൂരിപക്ഷ പ്രീണനം തുടര്‍ന്നും നിലനിര്‍ത്താനാണ് പാര്‍ട്ടി ബൗദ്ധിക കേന്ദ്രങ്ങള്‍ ശ്രമിച്ചു കാണുന്നത്.
ശരീഅത്ത് ദൈവിക നിയമ സംഹിതയാണ്. അതിലിടപെടാന്‍ മനുഷ്യര്‍ക്കധികാരമില്ല. എ.ഡി 610 മുതല്‍ ശരീഅത്ത് വ്യവസ്ഥ ലോകത്ത് നിലവില്‍ വന്നു. ഇപ്പോള്‍ 200 കോടിയോളം മുസ്്‌ലിംകള്‍ ഭൂമിയില്‍ അധിവസിക്കുന്നു. അവര്‍ ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ‘ശരീഅത്ത്’ ഭേദഗതി വരുത്താനോ പരിഷ്‌കരിക്കാനോ ആര്‍ക്കാണധികാരമുള്ളത്. മുസ്്‌ലിം ലോകം അവരുടെ കര്‍മ്മ ശാസ്ത്രം ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ എന്നീ നാലിലൊന്ന് അംഗീകരിച്ചുവരുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങളില്‍ ഭേദഗതികള്‍ ഉണ്ടാക്കിയെന്നാണ് തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇത് തെറ്റിദ്ധാരണയാണ്.
മുസ്തഫ കമാല്‍ പാഷ അത്താതുര്‍ക്കിന്റെ തീവ്ര സെക്യുലര്‍ വീക്ഷണത്തിന്റെ ഇരയായിരുന്നു തുര്‍ക്കിയിലെ ശരീഅത്ത്. പര്‍ദ്ദ നിയമം മുഖേന നിരോധിക്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലെ ഇസ്്‌ലാമിക ചായ്‌വുള്ള പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലുണ്ടെങ്കിലും ഭരണഘടനാപരമായ പരിമിതികള്‍ പൂര്‍ണമായി മറികടക്കാനായിട്ടില്ല.
ഇറാന്‍ ശീഈ വിശ്വാസികളുടെ നാടാണ്. സിറിയയും ശീഈ സരണിയാണ് പിന്തുടരുന്നത്. ജഅ്ഫരി സരണിയാണ് ഇവിടെ നിലവിലുള്ളത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മതകാര്യ മേഖലയിലെ ഇഖ്‌വാനീ വഹാബീ മതകാര്യ വകുപ്പിലെ സ്വാധീനം തെറ്റായ നിയമ നിര്‍മാണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം.
മുസ്്‌ലിംകള്‍ അവരുടെ മത നിയമങ്ങള്‍ പ്രമാണങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഏതെങ്കിലും കാര്യം ഭരണാധികാരികളില്‍ നിന്നല്ല. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വ്യക്തി ദാസ്യം ഇസ്്‌ലാമിനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ഇസ്്‌ലാം ദൈവീക നിര്‍മ്മിതിയാണ്. ആ കാരണത്താല്‍ അതിന്റെ യുക്തിയും സാധ്യതയും കേവല മനുഷ്യര്‍ക്ക് സമ്പൂര്‍ണമായി ഗ്രാഹ്യമാവണമെന്നില്ല. എന്നാല്‍ മത നിയമം വ്യാഖ്യാനിച്ച് പറയാന്‍ അര്‍ഹതയുള്ള പണ്ഡിത വിധികളാണ് മുസ്്‌ലിംകള്‍ക്ക് സ്വീകാര്യം.
കേരളത്തിലാണിപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചെറിയ സ്വാധീനമുള്ളത് ത്രിപുരയിലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ ഫാസിസ്റ്റ് ഭീഷണി ചെറുക്കാനുള്ള രാഷ്ട്രീയ മസില്‍ പവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മത ന്യൂനപക്ഷങ്ങളില്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ നടത്തിയ നീക്കം വിജയിക്കുക കാരണമാണ് നിയമ സഭാ അംഗബലം 91 എന്ന മാജിക് സംഖ്യയിലെത്തിയത്. മാസം നാല് കഴിഞ്ഞപ്പോള്‍ ഫാസിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നത് അവരുടെ അരയില്‍ ഒളിപ്പിച്ചു വെച്ച മത നിഷേധമെന്ന കഠാരക്ക് സ്ഥാന ചലനം പോലും വന്നില്ലെന്ന പ്രഖ്യാപനമാണ്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ മുസ്്‌ലിം വൈകാരികത ചൂഷണം ചെയ്തു വിജയിച്ച മുസ്്‌ലിം എം.എല്‍.എ മാരെങ്കിലും നിലപാട് വ്യക്തമാക്കാന്‍ സമയമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിക ശരീഅത്തിനെ മാനിക്കുന്നുണ്ടോ അതോ ശരീഅത്ത് കാലഹരണപ്പെട്ടതാണെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണോ. ഇസ്്‌ലാമിക ശരീഅത്തിന്റെ മഹത്വം ഇകഴ്ത്തി സംസാരിച്ച് ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ഭൂരിപക്ഷ പ്രീണനമെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ലാഭക്കച്ചവടത്തിന്റെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇരകളാണ് മുസ്്‌ലിംകള്‍.
മുത്തലാഖ് സംബന്ധിച്ച സി.പി.എം നിലപാടും അജ്ഞത അടയാളപ്പെടുത്തുന്നുണ്ട്. വിവാഹവും വിവാഹ മോചനവും മനുഷ്യാവകാശ പട്ടികയിലാണ് പെടുക. പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ദര്‍ശനമെന്ന നിലക്കാണത്. ഇസ്്‌ലാമിലെ സ്ത്രീ അനുഭവിക്കുന്ന സുരക്ഷയും സംതൃപ്തിയും ഇതര സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അനേക ലക്ഷം അവിവാഹിതകളെ സൃഷ്ടിക്കുന്നവര്‍ സ്ത്രീകളുടെ ജന്മാവകാശമാണ് നിഷേധിക്കുന്നത്. ചാതുര്‍വര്‍ണ്യ സിദ്ധാന്തം സ്ത്രീത്വത്തെ അപമാനിക്കുന്നതോടൊപ്പം മനുഷ്യാവകാശവും വെല്ലുവിളിക്കുന്നു.
്‌കോഴിക്കോട്ടങ്ങാടിയിലെ നൂറ് അംഗത്വം തികയാത്ത മുസ്്‌ലിം സ്ത്രീ കൂട്ടായ്മയല്ല പതിനെട്ട് കോടി ഭാരത മുസ്്‌ലിംകളുടെ വിധി നിര്‍ണയിക്കേണ്ടത്. മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുസ്്‌ലിം പൊതു സമൂഹത്തിന്റെ പൊതുബോധ്യ മുഖമാണ്. തെക്കെ ഇന്ത്യയിലെ മുസ്്‌ലിംകളുടെ ആധികാരിക ശബ്ദമാണ് സമസ്ത. വടക്കെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൈതൃക പ്രാതിനിധ്യമാണ് ബറേല്‍വി മുസ്്‌ലിം ജമാഅത്ത്. ലോക മുസ്്‌ലിംകളും ഇന്ത്യന്‍ മുസ്്‌ലിംകളും ഒരുമിച്ച് നില്‍ക്കുന്ന ശരീഅത്തിന്റെ മതപക്ഷ പരിസരം മാനിക്കാതെ ഫാസിസ്റ്റുകളുടെ മനമറിഞ്ഞു സംസാരിക്കുന്ന സി.പി.എമിന്റെ നിലപാടുകളോട് ആത്മാര്‍ത്ഥ വിയോജിപ്പുണ്ടെങ്കില്‍ ഇടതുപക്ഷ സഹയാത്രികരായ മുസ്്‌ലിം സാമാജികര്‍ പരസ്യമായി രംഗത്ത് വരാന്‍ ആര്‍ജ്ജവം കാണിക്കണം.
                                                                                             പിണങ്ങോട് അബൂബക്കര്‍

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സാദിഖലി തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending