Video Stories
പ്രസ്താവനേമാന്‍
മോദിക്ക് പഠിക്കുകയാണോ പിണറായി എന്നുചോദിച്ചത് നമ്മുടെയെല്ലാം പ്രതിപക്ഷ നേതാവാണെങ്കില്‍ മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന് സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് പറയിച്ചത് സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷനേതാവാണ്. ഭരണമുന്നണിയുടെ രണ്ടാംകക്ഷിയുടെ നേതാവാണെങ്കിലും വലത്തോട്ടുനോക്കി ഇടതുകൈകൊണ്ട് കണ്ണട ശരിയാക്കി പ്രസ്താവനയിറക്കലാണ് മെയിന്‍ പണി. ഇപ്പോള്‍, ച്ചാല്‍, കഴിഞ്ഞ എട്ടുമാസമായാണ് സഖാവിന് പെരുത്തപണി കിട്ടിയിരിക്കുന്നത്. ചിലപ്പോഴൊക്കെ പണികൊടുക്കുകയും ചെയ്യും.
വല്യേട്ടന്‍മാരുടെ വിരട്ടലും ശകാരവുംകൊണ്ട് എട്ടുമാസം കൊണ്ടുതന്നെ പ്രസ്താവനേമാനായി മടുത്ത കാനം സഖാവിന് സ്വന്തം മുന്നണിയുടെ മുഖ്യമന്ത്രിയെ ഇത്രക്കങ്ങ് പുകഴ്ത്തണമെങ്കില്‍ അതങ്ങ് മുന്നണി യോഗത്തില്‍ നേരിട്ടു പറ്റില്ലല്ലോ. വിശ്വസ്തന് ചീട്ടുകൊടുത്തു. പാര്‍ട്ടി കൗണ്‍സിലില്‍ ശിഷ്യന്‍ അതങ്ങെടുത്ത് വീശി. അതുപിന്നെ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിലാണ് സഖാവിന്റെ പ്രതിപക്ഷ വീറ്. വിദ്യാര്‍ഥി യൂണിയനിലൂടെയാണ് രാഷ്ട്രീയപ്പണിതുടങ്ങിയത്. അറിയപ്പെട്ടത് ട്രേഡ് യൂണിയനിസ്റ്റായി. ഇന്ത്യ റിപ്പബ്ലിക്കാകുമ്പോള്‍ പിറവി.
കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അരച്ചുകലക്കിയെങ്കിലും മുഴുവനും കുടിച്ചോയെന്നുസംശയം. മലബാര്‍ സിമന്റ്‌സ് അടക്കം നൂറുകൂട്ടം കമ്പനികളിലെ പാര്‍ട്ടി തൊഴിലാളിയൂണിയന്റെ ഭാരവാഹിത്വമുള്ളതിനാല്‍ കമ്പനിപ്പടിക്കലായിരിക്കും മുമ്പ് മിക്കവാറും കിടപ്പ്. അങ്ങനെ പാര്‍ട്ടി യൂണിയന്റെ കേരള സെക്രട്ടറിയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നിട്ട് മാര്‍ച്ച് രണ്ടിന് രണ്ടു കൊല്ലം. ദേശീയ നിര്‍വാഹകപ്പണിയുമുണ്ട്. 1982 മുതല്‍ പത്തുകൊല്ലം തുടര്‍ച്ചയായി വാഴൂരില്‍ നിന്ന് നിയമ സഭയിലെത്തിയെങ്കിലും പിന്നെ സീറ്റുകിട്ടിയില്ല. വാഴൂര്‍ കാഞ്ഞിരപ്പള്ളിയായപ്പോള്‍ സ്വയംവേണ്ടെന്നുവെച്ചതാണെന്നാണ് സഖാവ് പറയുക. ഇതൊക്കെകൂടാതെയാണിപ്പോള്‍ ഭരണ മേല്‍നോട്ടപ്പണി.
വിദേശങ്ങളില്‍ നിരവധി കറങ്ങി. ആരുവിളിച്ചാലും ഫോണെടുക്കും. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും. കോട്ടയത്തെ കാര്‍ഷിക ഗ്രാമമായ ഇതേനാട്ടില്‍ നിന്നൊരു കഥാകാരനുണ്ടായിരുന്നു പണ്ട് മലയാളത്തില്‍. പൈങ്കിളിയെഴുത്തായിരുന്നു ആ കാനത്തുകാരന് പണിയെങ്കില്‍ രാജേന്ദ്രന്‍ കാനത്തിന് പണി ഇപ്പോള്‍ ഗൗരവമാര്‍ന്ന ഫെയ്‌സ്ബുക്ക് എഴുത്താണ്.
ദിനം ഒന്ന് എന്ന കണക്കില്‍. വല്യേട്ടന്‍ വീരശൂര പരാക്രമിയായതിനാല്‍ മുന്നണി യോഗത്തില്‍ കയറിപ്പറയാന്‍ പറ്റാത്ത പലതും സുക്കര്‍ബര്‍ഗ് സായിപ്പിന്റെ മാധ്യമത്തിലൂടെയാണിപ്പോഴെന്നുമാത്രം. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോഴും വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തപ്പോഴും ജയരാജന്‍ സഖാവ് സ്വജനപക്ഷമുന്നണിയുണ്ടാക്കിയപ്പോഴും എന്നുവേണ്ട പാചകക്കാരി പ്രിന്‍സിപ്പലിന് പണി കൊടുക്കാനും സദാതയ്യാര്‍. ഒന്നും തനിക്കുവേണ്ടിയല്ല. ഇടതുപക്ഷം ജനങ്ങളുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കളയരുത് എന്നു കരുതിയാണ് ഈ പൊല്ലാപ്പൊക്കെ പേറുന്നത്.
ബി.ജെ.പിക്കാരോട് കമ്യൂണിസ്റ്റുകാര്‍ എങ്ങനെ പെരുമാറണമെന്ന് നമ്മെ പഠിപ്പിക്കുന്നതും ഇതേ സഖാവാണ്. ‘സി.പി.ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബി.ജെ.പി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി.പി.ഐ രാഷ്ട്രീയത്തെപ്പറ്റി അറിയാത്തവരാണ്. ബി.ജെ.പിക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചുവെന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞ് അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ല.
രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകമാണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസ്സിന് ഉടമകളുമല്ല സി.പി.ഐ പ്രവര്‍ത്തകര്‍.’ സഖാവ് തന്റെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റാണിത്. ബി.ജെ.പിക്കാരെ ശരിക്കും കാണാന്‍ പോയതാണോ ഫോട്ടോഷോപ്പ് പണിയാണോ എന്നൊന്നും പോസ്റ്റില്‍നിന്ന് വ്യക്തമല്ല. എന്തായാലും കിടക്കട്ടെ. ഇനി വല്ലെങ്ങാനും പഴയ വലതുപക്ഷത്തേക്ക് ഇറക്കിവിട്ടാല്‍ ഒരു മുറിവേണമല്ലോന്ന് കരുതിക്കാണും സഖാവ്. പാരവെപ്പുപോലെ പാലംവെപ്പും ചിലപ്പോള്‍ ഉപകാരപ്പെടും.
രാജ്‌നാഥ്‌സിങ് ഭരിച്ചാലും പിണറായി ഭരിച്ചാലും പൊലീസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്ന് ഇടക്കൊക്കെ പറയുമെന്നുമാത്രം. ലോഅക്കാദമിയിലെ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സി.പി.ഐ നേതാക്കള്‍ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ അവിടെ നിരാഹാരം കിടക്കുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിനെയും കണ്ടു എന്നതാണ് മുന്നണിയിലെ വല്യേട്ടന്റെ കുറ്റപത്രം. തിരുവനോന്തോരത്ത് ഭാര്യവനജ സമേതം കഴിയുന്നെങ്കിലും എം.എന്‍ സ്മാരകത്തില്‍ നിന്ന് രാവിലെ ഇറങ്ങുന്നത് നേരെ മേല്‍നോട്ടപ്പണിയിലോട്ടാണ്.
സര്‍ക്കാര്‍ ശരിക്കും ചലിക്കുന്നുണ്ടോ, ഏതെല്ലാം വകുപ്പുകളിലാണ്, സി.പി. എമ്മിന്റെ മാത്രം കേട്ടോ, കാര്യക്ഷമതയില്ലാത്തത്, ഇല്ലെങ്കില്‍ എന്തുചെയ്യണം എന്നെല്ലാം നോക്കി ഉപദേശിക്കണം. നക്‌സലൈറ്റിനെ കൊന്നതും റേഷനരി കിട്ടാത്തതും എം.എന്‍ മന്ത്രി മറ്റൊരു നായര്‍ക്ക് 11.49 ഏക്കര്‍ഭൂമി കൈനീട്ടം നല്‍കിയതുമൊന്നും തിരിച്ചുചോദിച്ചുകളയരുത്. മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്നത് ഞങ്ങളുടെ പോണ്ടിച്ചേരി കോണ്‍ഗ്രസ് പ്രമേയമാണെന്നൊക്കെ പറഞ്ഞെങ്കിലായി. ചിലപ്പോള്‍ കാനം വിദ്വാനാകും, മൗനിയാകും.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

