Connect with us

Video Stories

ഫ്രാന്‍സ് ഇന്ത്യക്കു നല്‍കുന്ന രാഷ്ട്രീയ പാഠം

Published

on

ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്‌ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ അതുമൂലം ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ വിശകലനം നടത്തിവരുന്നത് ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണാരോഹണം സംബന്ധിച്ചുള്ളതാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യക്കുണ്ടായ ശോഷണം സര്‍വവിദിതമാണ്. വംശീയതയും വര്‍ഗീയതയും സര്‍വവിദിതമാണ്. അവതന്നെ തുറുപ്പുചീട്ടാക്കി അധികാരത്തില്‍ വരുകയും രാജ്യത്തിന്റെ വിശാലമായ താല്‍പര്യങ്ങളെ തെല്ലുപോലും മാനിക്കാതിരിക്കുകയും ചെയ്തുവരുന്ന ഒരു കേന്ദ്ര ഭരണമാണ് തുടരുന്നത്. ബുദ്ധന്റേയും മഹാത്മാഗാന്ധിയുടെയും നാടായിട്ടുകൂടി അവരുടെ തത്ത്വങ്ങളെ പ്രതികൂട്ടിലടച്ചുകൊണ്ട് നാട്ടില്‍ ഹിംസ തീവ്രവാഴ്ച നടത്തുന്നു. മോദി ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുപോലും ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ തുടര്‍ന്നാണ്. ആ ചോരപുരണ്ട കൈകള്‍ കഴുകി ശുദ്ധമാക്കും എന്നാണ് നാം കരുതിയത്. എന്നാല്‍ അനുദിനം സംഭവിക്കുന്നത് ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാകൂ. അദ്ദേഹം ഉപാസിക്കുന്ന തത്ത്വശാസ്ത്രം അനുസരിച്ച് രാജ്യത്തിന്റെ പ്രജകളായ മുസ്‌ലിംകളും ദലിതരും ശത്രു പക്ഷത്താണ്. പരമത വിദ്വേഷം മഹിമയായി കൊണ്ടാടപ്പെടുന്നു. വേട്ടക്കാരന്‍ ഇരയായി ചമയുന്നു. നിര്‍ഭാഗ്യവശാല്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. നിത്യ ജീവിതം നിവര്‍ത്തിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് നിത്യസംഭവമാകുന്നു.
ഫ്രാന്‍സിലെ പുതിയ ഭരണാധികാരിയും ഇതും തമ്മിലെന്തുബന്ധം എന്നു ചോദിച്ചേക്കാം. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യത്തോടെ കലാപത്തിനിറങ്ങയവരോട് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ഒരു വാക്യമുണ്ട്. ‘ഇത് ഗാന്ധിയുടെ നാടു തന്നെയാണ്. അതായത് അഹിംസ ആപ്തവാക്യമായ രാജ്യം. ദേശീയത നല്ലതാണ്. എന്നാല്‍ അമിത ദേശീയത അപകടകരവും. അത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും’. അന്ന് രാജ്യം അത് ചെവിക്കൊണ്ടു. ഇന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നൊരാള്‍ ജനങ്ങളോട് പറഞ്ഞതും അതുതന്നെ. തന്റെ എതിരാളിയായ മരീന്‍ ലീപെന്നിന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞത് നെഹ്‌റുപറഞ്ഞ അതേ വാക്യം തന്നെ. വിശ്വാസികളെ തമ്മില്‍ തല്ലിക്കുന്നതും ഛിദ്രതകള്‍ ഉയര്‍ത്തുന്നതും തീവ്രദേശീയതക്ക് വളം പകരലാണ്. രാജ്യത്ത് ആഭ്യന്തര കലാപങ്ങള്‍ക്ക് വിത്തിടുകയാണ് ഇതിലൂടെ സംഭവിക്കുക. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1957 ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചത് ഫ്രാന്‍സ് ഉള്‍പ്പെടുന്ന ആറു രാഷ്ട്രങ്ങള്‍ കൂടിയായിരുന്നു. ആ യൂണിയനെ പ്രബലമാക്കാന്‍ ആധുനികയുഗം മുമ്പോട്ടുവെക്കുന്ന അതേ ആശയം തന്നെ റിപ്പബ്ലിക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യന്‍ യൂണിയനും മുമ്പോട്ടു വെക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഫ്രാന്‍സില്‍നിന്നുതന്നെ കണ്ടെത്താനാകും.
മുപ്പത്തി ഒന്‍പതു വയസുമാത്രമുള്ള ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തില്‍ വന്നത് ഫ്രാന്‍സ് മാറി ഭരിച്ചുവന്ന രണ്ട് പ്രബല കക്ഷികളെ മറികടന്നാണ്. മുമ്പോട്ടുള്ള കുതിപ്പ് എന്നര്‍ത്ഥം വരുന്ന ഓന്‍മാര്‍ഷ് എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു മാക്രോണിന്റെ വരവ്. 2016 ഏപ്രില്‍ 16 ന് രൂപീകരിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. വംശീയതയെ എതിര്‍ക്കുകയും മതേതരത്വത്തെ പിന്താങ്ങുകയും രാഷ്ട്രത്തിന്റെ വിശാല താല്‍പര്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ കടന്നുവറവ്. എതിരാളിയായ മരീന്‍ ലീപെന്‍ മോദിയെപോലെ വര്‍ഗീയതയുടേയും വംശീയതയുടേയും പ്രതിനിധിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയവും ഈ വിധ ചര്‍ച്ചനടത്തി ഒരു നല്ല രാഷ്ട്രീയൈക്യം സ്ഥാപിക്കാനുള്ള സമയമായി എന്ന് ഇത് പറഞ്ഞു തരുന്നു. നമുക്ക് ഇനി രണ്ടുവര്‍ഷമേയുള്ളു അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക്.
ഫ്രാന്‍സില്‍ ഇന്ത്യയെപോലെ ഭരണ സംവിധാനത്തിന്റെ ഉള്ളറകളില്‍ അഴിമതി നിറഞ്ഞാടിയിരുന്നു. നമുക്ക് സമാനമായിരുന്നു അവിടുത്തെ സാഹചര്യം. സങ്കീര്‍ണകള്‍ പുറത്ത് അറിയുമായിരുന്നില്ല. എന്നിട്ടും മാക്രോണിന്റെ വാക്കുകളെ വിശ്വസിച്ച് ആളുകള്‍ അനുഭാവികളായി. ഫ്രാന്‍സിലെ എയ്മ്‌സിനില്‍ പ്രഖ്യാപനമാമാങ്കം കൂടാതെയായിരുന്നു മാക്രോണ്‍ പാര്‍ട്ടി കൂടിയത്.
കാതലായ പ്രശ്‌നങ്ങളെ അതിജയിക്കാന്‍ ആഘോഷമാമാങ്കം ഇല്ലാതെയും ജനാഭിപ്രായം അനുകൂലമാക്കാം എന്ന് ഫ്രഞ്ച് ജനത പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്ന മഹത് മുദ്രാവാക്യം ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഫ്രാന്‍സ്. അവിടെയാണ് ലീപെന്‍ തീവ്രവര്‍ഗീയതയും വംശീയതയും ഉയര്‍ത്തി അരങ്ങു പിടിച്ചത്. അതിന് അറുതി യായിരിക്കുന്നു. നമുക്ക് ഇതില്‍ പാഠമുണ്ട്. ഒന്നിച്ചുനിന്നാല്‍ ശത്രുവിനെ തറപറ്റിക്കുകയോ തിരുത്തുകയോ ചെയ്യാം.
ഫ്രാന്‍സിലെ പ്രധാന പ്രശ്‌നങ്ങളായി മാക്രോണ്‍ അവതരിപ്പിച്ചവ നമ്മുടേത് കൂടിയാണെന്നത് യാദൃച്ഛികം. തൊഴിലില്ലായ്മ, കാര്‍ഷിക നവീകരണം, ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് അവ. മതവും മാറ്റിനിര്‍ത്തലും ഉയര്‍ത്തി ഒരു രാജ്യവും പുരോഗതിയിലേക്ക് നീങ്ങില്ല എന്ന വര്‍ത്തമാനം കൂടി ഫ്രാന്‍സ് പകരുന്നു.
ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും മാക്രോണ്‍ മാതൃകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഫ്രാന്‍സ് ആണ്. അന്‍പതു ലക്ഷത്തോളം വരുമത്. അവര്‍ ഒറ്റക്കെട്ടായി മാക്രോണിനെ പിന്തുണച്ചു. ഇതരില്‍നിന്ന് കനത്ത എതിര്‍പ്പ് ഉണ്ടായപ്പോഴും മാക്രോണ്‍ നിലപാട് മാറ്റിയില്ല. ഫലവും മികച്ചതായിരുന്നു. ഏതൊരു പൗരനും തന്റെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുന്ന ഫ്രാന്‍സ് ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കോരിത്തരിച്ചത് അവിടം മാത്രമല്ല ലോകം ഒന്നടങ്കമാണ്.
മാക്രോണിന്റെ വിജയ മുന്നേറ്റം തുടരുന്നതായാണ് വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സഖ്യകക്ഷികളായ മോസെമുമായി ചേര്‍ന്ന കൂട്ടുകെട്ട് ഭൂരിപക്ഷം നേടുമേന്നാണ് വിലയിരുത്തല്‍. ഭരണ കക്ഷിക്ക് നിരവധി സീറ്റ് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. ഇടത്തും വലത്തുമല്ലാത്ത ഒരു കക്ഷി ആദ്യമായാണ് ഫ്രാന്‍സില്‍ അധികാരത്തിലേക്ക് വരുന്നത്. ഇന്ത്യക്ക് അതൊരു രാഷ്ട്രീയ പാഠം പകര്‍ന്നു നല്‍കുന്നു.
എല്ലാം തൊട്ട് നശിപ്പിച്ച മോദി ഭരണകൂടം തീവ്ര മത പ്രചാരണവും വിദ്വേഷവും വളര്‍ത്തി അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ ജനക്ഷേമത്തിനായി ഒന്നും മുമ്പോട്ടുവെക്കാനില്ല. കറന്‍സിയുടെ കാര്യം ഒരു വഴിക്കായി. പശു രാഷ്ട്രീയം വരുത്തിവെച്ച എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയും മുമ്പാണ് കര്‍ഷക പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചത്. അതിന്റെ അനുരണനങ്ങള്‍ ഉടന്‍ അവസാനിക്കില്ല. ഇതില്‍നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ ഗാന്ധിജിയെ വരെ ചീത്ത പറഞ്ഞു നോക്കി. രാജ്യത്തെ രണ്ട് ശതമാനം മാത്രം വരുന്ന സവര്‍ണ ഹിന്ദുക്കളുടെ സസ്യാഹാരത്തിന് ദേശീയ പരിവേഷം നല്‍കാന്‍ നടത്തിയ ശ്രമവും വികസനത്തിനുപകരിക്കില്ല. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാനായില്ല. ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ പേടിപ്പിച്ചും പീഢിപ്പിച്ചും നിര്‍ത്താന്‍ ശ്രമം നടത്തുന്നു. ജനാധിപത്യത്തിനുപകരം ആര്‍.എസ്.എസിന്റെ ജനക്കൂട്ടാധിപത്യം നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ രാഷ്ട്രമനസ് അനുകൂലമാക്കാന്‍ ബി.ജെ.പി കുറെ പാടുപെടേണ്ടിവരും. ഫ്രാന്‍സില്‍ മാക്രോണ്‍ വിജയക്കൊടി പാറിച്ചതുപോലെ രാഷ്ട്രീയ നീക്കമുണ്ടായാല്‍ മോദി അധികാരത്തിനു പുറത്താകും. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം സ്വന്തം പ്രവര്‍ത്തകരെകൊണ്ട് കുഴലൂത്തുനടത്തുന്നതാണെന്ന് ഏറെക്കുറെ വെളിപ്പെട്ടു കഴിഞ്ഞു. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ കള്ളക്കളികള്‍ ശശി തരൂര്‍ പുറത്തുവിട്ടിരുന്നു. അധികാരം ഒരു കക്ഷിയിലേക്ക് നീങ്ങുന്നതിനെതിരയുള്ള ഉത്കണ്ഠയുമായി ചെറുകക്ഷികള്‍ കരുണാനിധിയുടെ പിറന്നാളിന് ഒത്തുകൂടിയത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മസ്‌ലിംലീഗ് അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുമെന്ന് ജനത പ്രതീക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടിയെതന്നെ ഇ. അഹമ്മദിനു പകരം പാര്‍ലമെന്റിലേക്ക് അയച്ചത് വളരെ പ്രതീക്ഷയാണ് ഇന്ത്യന്‍ ജനതക്ക് സമ്മാനിച്ചിട്ടുള്ളത്. മാക്രോണിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാനുള്ള പ്രാപ്തി കുഞ്ഞാലിക്കുട്ടിക്കുണ്ടെന്ന് ജനം കരുതുന്നു. പ്രത്യേകിച്ച് മോദി ഇത്രമേല്‍ വഷളായ സ്ഥിതിക്ക്.
ജനാധിപത്യം (ഉലാീരൃമര്യ) ജനക്കൂട്ടാധിപത്യ (ങീയീരൃമര്യ) ത്തിന് വഴിമാറിയതിന്റെ ഉദാഹരണങ്ങളുമായാണ് ഓരോ ദിനവും പിറക്കുന്നത്. രോഹിത് വെമുലയെകുറിച്ചും കശ്മീരിലെ നീതി നിഷേധത്തെകുറിച്ചും ജെ.എന്‍.യുവിലെ പ്രതിഷേധത്തെകുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചത്, രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ തുറന്ന സ്ഥലത്തെ സത്രീയുടെ മലമൂത്ര വിസര്‍ജനത്തിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച അധികാരികളെ തടഞ്ഞതിന് സഫര്‍ ഹുസൈനെ തല്ലിക്കൊന്നത്, ഖജരാഹോയിലെ ശില്‍പങ്ങളുടെ മാതൃക വില്‍ക്കുന്നത് തടഞ്ഞത്, ബീഫ് കഴിക്കുന്നവരെ തൂക്കികൊല്ലണമെന്നും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ആയുധം കൈവശം വെക്കണമെന്നും പറഞ്ഞത് മാത്രമല്ല, പെരുന്നാള്‍ ദിനത്തിനു തലേന്ന്, ഡല്‍ഹി-മഥുര തീവണ്ടിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനായ ഹാഫിള് കൊലചെയ്യപ്പെട്ടത് തുടങ്ങിയവയാണ് അവയില്‍ ഒടുവിലത്തേത്. ശ്രദ്ധയില്‍ പെടാത്തത് വേറെ, ഇപ്രകാരം ക്രമം തെറ്റുന്ന ഇന്ത്യക്ക് ദേശ സ്‌നേഹ കൂട്ടായ്മ സമ്മാനിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നവരാണ് കൂടുതല്‍. ജനം പ്രതീക്ഷിച്ചിരുന്ന പലരും രംഗം കൈയ്യൊഴിഞ്ഞിരിക്കുന്നു എന്നതും ഈ പ്രത്യാശക്ക് വളം നല്‍കുന്നു.
ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നമുക്കുകൂടിയുള്ള പാഠങ്ങളാണ്. ഇവിടെ മോദിയെങ്കില്‍ ഫ്രാന്‍സില്‍ മരീന്‍ ലീപെന്നായിരുന്നു. അവിടെ അദ്ദേഹത്തിന്റെ തേര്‍വാഴ്ചക്ക് അന്ത്യം കുറിക്കാന്‍ മാക്രോണിന് കഴിഞ്ഞെങ്കില്‍ ഇവിടെ അധികാരത്തിന്റെ അഹങ്കാരവും വംശ, ദേശ വിദ്വേഷവും പ്രചരിപ്പിക്കുന്ന മോദി-ഷാ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കാന്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് കഴിയും എന്നത് തീര്‍ച്ചയാണ്. രാജ്യമേ അതിനായി ഒരുങ്ങുക.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending