Connect with us

Video Stories

പൗരത്വമില്ലാത്ത ലോകത്ത് ദുരിതംപേറുന്ന സമുദായം

Published

on

 
മ്യാന്‍മര്‍ പട്ടാളക്കാരെയും നിരപരാധികളെയും വധിക്കുന്ന ജിഹാദികളും ഭീകരരുമായാണ് റോഹിങ്ക്യകള്‍ ചിത്രീകരിക്കപ്പെടുന്നത്. ആങ് സാങ് സൂക്കിയടക്കമുള്ള മ്യാന്‍മര്‍ നേതാക്കന്മാരും അതുതന്നെയാണ് പറയുന്നത്. 2016 ഒക്ടോബര്‍ 9 ന് അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (അഞടഅ) എന്നറിയപ്പെടുന്ന ഒരു ചെറിയ സായുധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതോടെയാണ് റോഹിങ്ക്യകള്‍ക്ക് മേലുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭീകരവാദ പട്ടം കൂടുതല്‍ ശക്തമാകുന്നത്. ഈയടുത്ത ആഴ്ചകളില്‍ അത്തരം ആക്രമണങ്ങള്‍ തുടരുകയുണ്ടായി. പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഭരണകൂടം ആരോപിക്കുന്നത്. അതേസമയം, മ്യാന്‍മര്‍ സൈന്യവും അതിര്‍ത്തി പൊലീസും ചേര്‍ന്ന് 77 റോഹിങ്ക്യന്‍ മുസ്‌ലിംകളെ വധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ കാലങ്ങളായി പട്ടാളം നടത്തിവരുന്ന മൃഗീയ കൂട്ടക്കൊലകളെ ആങ് സാങ് സൂക്കിയും അവരുടെ ഭരണകൂടവും അവഗണിക്കുകയാണ് ചെയ്യുന്നത്. അതേസമയം, മ്യാന്‍മര്‍ ഭരണകൂടം റോഹിങ്ക്യകളുടെ മേല്‍ നടപ്പിലാക്കുന്ന പീഢനങ്ങളെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും മറ്റ് സ്വതന്ത്ര മനുഷ്യാവകാശ ഗ്രൂപ്പുകളും വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഒരു സമുദായം എന്ന നിലയില്‍ 1982ല്‍ റോഹിങ്ക്യകള്‍ക്ക് മ്യാന്‍മര്‍ പൗരത്വം നഷ്ടപ്പെടുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അവര്‍ ജയിലിലടക്കപ്പെടുകയും ജന്മ ഗേഹമായ റാഖൈനില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിനാലാണ് പതിനായിരക്കണക്കിന് റോഹിങ്ക്യകള്‍ ബംഗ്ലാദേശിലും മലേഷ്യയിലും സഊദി അറേബ്യയിലുമെല്ലാം അങ്ങേയറ്റം മോശമായ അവസ്ഥയില്‍ ജീവിക്കുന്നത്. അവിടങ്ങളിലെല്ലാം അതിജീവനത്തിന് വേണ്ടി അവര്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പീഢിത ന്യൂനപക്ഷമായാണ് യു. എന്‍ അവരെ വിശേഷിപ്പിക്കുന്നത്. നോബല്‍ ജേതാവ് പ്രൊഫസര്‍ അമര്‍ത്യാ സെന്‍ പറഞ്ഞത് പോലെ സാവധാനത്തിലുള്ള വംശഹത്യയുടെ ഇരകളാണ് റോഹിങ്ക്യക്കാര്‍.
റോഹിങ്ക്യക്കാര്‍ക്കെതിരായ വ്യാപക പീഢനങ്ങളെക്കുറിച്ച് ഒന്നും പ്രതിപാദിക്കാതെ ചെറിയൊരു വിഭാഗം റോഹിങ്ക്യകളുടെ അക്രമത്തെ മാത്രം അപലപിക്കുന്നത് സത്യത്തെയും നീതിയെയും പരിഹസിക്കലാണ്. കനത്ത നിരാശയും പ്രതീക്ഷയില്ലായ്മയുമാണ് അവരില്‍ ചിലരെ അക്രമത്തിലേക്ക് തള്ളിവിട്ടത്. അക്രമം ഒരു പരിഹാരമല്ല എന്നത് തീര്‍ച്ചയാണ്. റോഹിങ്ക്യകളുടെ അവകാശങ്ങള്‍ (പ്രത്യേകിച്ചും അവരുടെ പൗരാവകാശം) സംരക്ഷിക്കാന്‍ അതൊരിക്കലും സഹായിക്കുകയില്ല.
അക്രമം ഇനിയും വ്യാപിക്കുമെന്നത് തീര്‍ച്ചയാണ്. അതിന്റെ അടയാളങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ പ്രകടമാണ്. സംഘര്‍ഷത്തിന്റെ മതപരമായ സ്വഭാവം മൂലം (മതപരമായ വേരുകള്‍ സംഘര്‍ഷത്തിനില്ലെങ്കിലും) അക്രമം മ്യാന്‍മറിന്റെ അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് വ്യാപിക്കുകയും തെക്ക് കിഴക്ക് ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലുള്ള മുസ്‌ലിം, ബുദ്ധ സമുദായങ്ങളെ അത് ബാധിക്കുകയും ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. നാല്‍പ്പത്തിരണ്ട് ശതമാനം മുസ്‌ലിംകളും നാല്‍പത് ശതമാനം ബുദ്ധന്‍മാരുമുള്ള ആസിയാന്‍ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാവിപത്ത് തന്നെയാണ്.
മ്യാന്‍മര്‍ റോഹിങ്ക്യ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ ഈ സന്ദര്‍ഭത്തില്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറലായ കോഫി അന്നാന്റെ കീഴില്‍ സമര്‍പ്പിച്ച ‘റാഖൈന്‍’ സ്‌റ്റേറ്റിനെക്കുറിച്ച ഉപദേശക കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് എല്ലാവരുടെയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. 2017 ആഗസ്റ്റില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് 1982 ലെ പൗരത്വ നിയമം പുനപരിശോധിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. ‘പൗരത്വമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ സമുദായമാണ് മ്യാന്‍മറിലെ റോഹിങ്ക്യക്കാര്‍’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള പൗരന്‍മാര്‍ക്കിടയിലുള്ള തരംതിരിവുകള്‍ ഇല്ലാതാക്കണമെന്ന് റിപ്പോര്‍ട്ട് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
78 ശതമാനത്തോളമുള്ള റാഖൈനിലെ ദാരിദ്ര്യ നിരക്ക് കുറക്കുക, അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ മെച്ചപ്പെടുത്തുക, ആരോഗ്യ സേവനവും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുക, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുക തുടങ്ങിയവയെല്ലാമാണ് റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദേശങ്ങള്‍. മ്യാന്‍മറിലെ അധികാര കേന്ദ്രങ്ങളോട് മാറ്റം അനിവാര്യമാണെന്ന സന്ദേശമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. മ്യാന്‍മര്‍ ഭരണകൂടം തന്നെയാണ് കമ്മീഷനെ നിയോഗിച്ചത് എന്നതിനാല്‍ തന്നെ ഈ സന്ദേശം വളരെ പ്രധാനമാണ്. ഭരണകൂടം അത് ചെവികൊള്ളാന്‍ തയ്യാറാകുമോ? കമ്മീഷന്റെ നിര്‍ദേശങ്ങളോട് അവര്‍ അനുകൂല സമീപനം സ്വീകരിക്കും എന്ന് തോന്നുന്നില്ല. എന്നാലിത് അത്ഭുതകരമൊന്നുമല്ല. പട്ടാള അധികാരം നടപ്പിലാക്കുന്ന ഭരണകൂടം റോഹിങ്ക്യകളെ അപരവര്‍ഗമായി കണ്ടുകൊണ്ട് വേട്ടയാടുകയാണ് ചെയ്യുന്നത്. ഏകാധിപത്യ പ്രവണതകളാണ് അവര്‍ കാണിക്കുന്നത്. നമ്മളിന്ന് കാണുന്ന വംശഹത്യ അതിന്റെ ഫലമാണ്.
മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്ന് റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമൊന്നുമുണ്ടായില്ലെങ്കിലും ഇതര രാഷ്ട്രങ്ങളെ മ്യാന്‍മറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോഫി അന്നാന്‍ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ആസിയാന്‍ രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകളോടൊപ്പം ചൈന, ജപ്പാന്‍, പാക്കിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് റോഹിങ്ക്യന്‍ ജനതക്കനുകൂലമായ സമീപനം ലഭ്യമാക്കാന്‍ പൗരസമൂഹ സംഘങ്ങളും മാധ്യമങ്ങളും പരിശ്രമിക്കേണ്ടതുണ്ട്. വിവേചനങ്ങളില്ലാതെ പൗരന്മാരെ സംരക്ഷിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. നീതിപൂര്‍വമായ പൗരസംരക്ഷണത്തില്‍ മ്യാന്‍മര്‍ പരാജയപ്പെടുകയാണെങ്കില്‍ അവരുമായുള്ള സാമ്പത്തിക സൈനിക ബന്ധങ്ങള്‍ അവര്‍ പുന:പ്പരിശോധിക്കുകയും വേണം.
റോഹിങ്ക്യകള്‍, കച്ചിനുകള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പെര്‍മനെന്റ് പീപ്പിള്‍സ് ട്രൈബ്യൂണല്‍ കോലാലംപൂരില്‍ ഈ മാസം 18 മുതല്‍ 22 വരെ ഒരു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും, റോഹിങ്ക്യന്‍ ജനതക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പല ഭാഗങ്ങളില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ മ്യാന്‍മറിന്റെ വാതിലുകള്‍ തുളച്ച് കയറുക തന്നെ ചെയ്യും.
(ഇന്റര്‍ നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ എ ജസ്റ്റ് വേള്‍ഡ് പ്രസിഡന്റാണ് ലേഖകന്‍.
കടപ്പാട്: രീൗിലേൃരൗൃൃലിെേ.ീൃഴ)

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending