Connect with us

Video Stories

മിസ് കോള്‍ മന്ത്രിയും വാഹനമുള്ളവരുടെ റിലാക്‌സേഷനും

Published

on

ശാരി പിവി
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി സാക്ഷാല്‍ ചുവപ്പ് നരച്ച് കാവിയായ കണ്ണന്താനത്തിനെ നിയമിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ വാര്‍ത്ത പരന്നു. സാക്ഷാല്‍ കണ്ണന്താനം തന്നെ തനിക്ക് ലഭിക്കാന്‍ പോകുന്ന പദവിയെ കുറിച്ച് മാധ്യമങ്ങളോട് കമന്റ് പാസാക്കുകയും ചെയ്തു. പക്ഷേ മിസ് കോള്‍ അടിച്ച് പാര്‍ട്ടി അംഗത്വം കൊടുക്കുന്ന അമിട്ട് ഷാജിയുടെ കൂട്ടാളിയായ പ്രധാനമന്ത്രി പാവത്തിന് ആ സ്ഥാനം നല്‍കിയില്ല. ഇതെന്ത് കഥയെന്ന് കഥയറിയാത്തവരൊക്കെ വാ പൊളിച്ചു.
അല്ലെങ്കിലും തള്ളലിനു കമ്മിയില്ലാത്ത സംഘികള്‍ക്കു പോലും കാര്യം മനസിലായില്ല. സംഗതിയുടെ ഗുട്ടന്‍സ് പക്ഷേ സഞ്ചാര പ്രിയനും സര്‍വോപരി നോട്ട് അസാധുവാക്കല്‍ എന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു പോലും മനസിലാക്കാന്‍ കഴിയാത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ പ്രധാന മന്ത്രിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. കണ്ണന്താനം വെറുമൊരു വ്യക്തിയല്ല. ഒരു ഒന്ന് ഒന്നര പ്രസ്ഥാനം തന്നെയാണ്. ഇത്രയും മഹാനായ ഒരാളെ മിസ് കോള്‍ അടിച്ച് മിനിമം മന്ത്രിയെങ്കിലും ആക്കേണ്ടതാണെന്ന് മോദി അന്നേ തീരുമാനിച്ചതാണ്. ഇതിപ്പോ കണ്ടില്ലേ എല്ലാവര്‍ക്കും റിലാക്‌സേഷന്‍ ലഭിക്കാന്‍ വേണ്ടി മന്ത്രിയാക്കിയത്!. അതും പത്ത് മിസ് കോളിന് ശേഷം. പിന്നെ വിമാനം എടുത്താണ് പാവം മന്ത്രിയാവാന്‍ ഡല്‍ഹിയിലെത്തിയതെന്നാണ് കേള്‍ക്കുന്നത്. കേരളത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജ ശേഖരനും അടിമ വംശ എം.പിക്കുമൊന്നും പിടിച്ചിട്ടില്ലെങ്കിലും സംഗതി ടിയാന് വകുപ്പ് ഏതാണെങ്കിലും ബി.ജെ.പിക്കാര്‍ക്കു പറ്റിയ ആള്‍ തന്നെയാണ്.
അല്ലെങ്കിലും സി.പി.എമ്മില്‍ ഉള്‍വിളിയുണ്ടായി നേരെ ഡല്‍ഹിയിലേക്ക് താമര പറിക്കാന്‍ ടിയാന്‍ പോയതു തന്നെ മോദിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയായിരുന്നല്ലോ. ഏതാണ്ട് നമ്മുടെ പുഷ്പാഞ്ജലി മന്ത്രി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതു പോലുള്ള ചില മൂവ്‌മെന്റുകള്‍ക്കു ശേഷമായിരുന്നു ഈ അവതാര പിറവി ഡല്‍ഹിയില്‍ ഉല്‍ഭവിച്ചത്. ഫലമോ മോദി പ്രധാനമന്ത്രി. അപ്പോള്‍ പിന്നെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി മിനിമം മന്ത്രിയെങ്കിലും ആക്കിയേ പറ്റൂ. പക്ഷേ കാര്യമെന്തൊക്കെയായാലും സംഗതി കണ്ണന്താനം വെടിപ്പാക്കി പറഞ്ഞൊപ്പിക്കും. തലേ ദിവസം കേരളക്കാര്‍ക്ക് ബീഫ്് ഇഷ്ടം പോലെ കഴിക്കാമെന്നു കണ്ടെത്തിയ ടിയാന്‍ പിറ്റേന്ന് ബീഫിന് പകരം തന്റെ പാര്‍ട്ടി നേതാക്കള്‍ കഴിക്കുന്ന ഉള്ളിക്കറി തന്നെ മതിയെന്നു തിരുത്താനും മടിച്ചില്ല. ഒന്നു ഇരുട്ടി വെളുത്തപ്പോഴേക്കും ടൂറിസം മന്ത്രിക്ക് ടൂറു വരുന്നവരും ഉള്ളിക്കറി കഴിക്കേണ്ടെന്ന വെളിപാട് വന്നു. നാട്ടീന്ന് കഴിച്ച് ഇന്ത്യയില്‍ വന്നാല്‍ മതിയത്രേ!. പക്ഷേ ഇതത്ര കുഴപ്പൊന്നുമല്ലെന്നാണ് നമ്മുടെ സ്വീകരണ കമ്മിറ്റിക്കാര്‍ പറയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരിക്കലും ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആകാന്‍ കഴിയില്ലെന്ന ഉറച്ച സര്‍ട്ടിഫിക്കറ്റാണ് അഴിമതി എന്താണെന്നു പോലുമറിയാത്ത കേരളത്തിലെ മന്ത്രി കെ.ടി ജലീല്‍ നല്‍കുന്നത്.
ടൂറിസം ഐ.ടി മേഖലകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്നാണ് ടിയാന്റെ വിശ്വാസം. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അല്‍ഫോണ്‍സിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാന്‍ പോന്നതാണ്. മതേതര മനസുള്ള അദ്ദേഹം എങ്ങനെ ബിജെപിയില്‍ ചെന്നുപെട്ടുവെന്ന ആലോചനയിലാണ് മന്ത്രി ഇപ്പോള്‍. ഇനിയിപ്പോ അതേ കുറിച്ച് കീറി മുറിക്കാന്‍ നില്‍ക്കരുത്. കേരളക്കാര്‍ക്ക് ഫലിതം ആസ്വദിക്കാനുള്ള കഴിവ് ഈയിടേയായി തീരെ ഇല്ലാത്തതിനാല്‍ അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. പക്ഷേ ഒന്നുണ്ട്. നാള്‍ക്കു നാള്‍ ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണ വില കുറയുമ്പോഴും ഇന്ത്യയില്‍ മാത്രം പെട്രോള്‍, ഡീസല്‍ അടക്കം എണ്ണ വില വര്‍ധിക്കുന്നത് എന്തു കൊണ്ടെന്ന് ഒരുമാതിരി ഗവേഷണം നടത്തുന്നവനൊന്നും നാളിതുവരെ അറിയില്ലായിരുന്നു. ഈ അതീവ രഹസ്യം വെളിപ്പെടുത്താന്‍ പഴയ ഐ.എ.എസ് കാരന്‍ തന്നെ വേണ്ടി വന്നു. (പക്ഷേ ടിയാന്റെ ഈയിടെയായുള്ള വെളിപാടുകള്‍ ഐ.എ.എസ് എന്നത് ഇന്ത്യന്‍ അന്തം കമ്മി സര്‍വീസ് എന്നാക്കി മാറ്റിയെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.) ചുമ്മാതെയല്ല ഇവിടെ എണ്ണ വില കൂട്ടുന്നത്.
അത് കക്കൂസുണ്ടാക്കാന്‍ വേണ്ടിയാണേ്രത!. പാവങ്ങള്‍ക്ക് കക്കൂസുണ്ടാക്കാന്‍ അതിലും ദരിദ്ര അവസ്ഥയിലായ സര്‍ക്കാറിന് ഇതല്ലേ ഒരു മാര്‍ഗമുള്ളൂ. അതോണ്ട് ഇന്ധന വില സര്‍ക്കാര്‍ മനപ്പൂര്‍വം കൂട്ടുകയാണ് പോലും. രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കുക, ദേശീയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയവക്കായി കോടിക്കണക്കിന് പണം ആവശ്യമായി വരും. ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്നാണ് മേപ്പടിയാന്‍ പറയുന്നത്. മൂന്നു വര്‍ഷമായി സ്വച്ഛ് ഭാരത് അഭിയാന്‍ എന്നും പറഞ്ഞ് ഏതാണ്ടീ കക്കൂസുണ്ടാക്കലും ഖരമാലിന്യ സംസ്‌കരണവുമൊക്കെ തുടങ്ങിയിട്ട്. പക്ഷേ നാളിതു വരെ നിര്‍മിച്ചതില്‍ 51.6 ശതമാനം കക്കൂസുകളും ആരും ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണെന്ന് ഈ പാവങ്ങള്‍ക്ക് ഇനി ആരാണാവോ പറഞ്ഞു കൊടുക്കുക. ഖര മാലിന്യ സംസ്‌കരണത്തിന് പ്രഖ്യാപിച്ച പണം കടലാസില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് പ്രഖ്യാപനത്തിന്റെ പഴക്കവുമുണ്ട്. അപ്പോള്‍ പിന്നെ കേരളത്തിലെ ഉള്ളിക്കറി ആശാന്‍ തുടങ്ങി മുഖ്യമന്ത്രിയാവുമ്പോള്‍ ഇരിക്കാന്‍ നിര്‍ദിഷ്ട പാര്‍ട്ടി ആസ്ഥാനത്ത് മുറി ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയ നേതാവും തീപ്പൊരികളുമൊക്കെ യു.പി.എ കാലത്ത് വണ്ടി ഓഫാക്കി തള്ളി പ്രതിഷേധിച്ചത് എന്തിനായിരുന്നുവോ എന്തോ?. .പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനങ്ങള്‍ ഉള്ളവരാണ്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല, സമ്പന്നരാണവര്‍. അപ്പോള്‍ പിന്നെ പെട്രോളുപയോഗിക്കുന്നവര്‍ അതുകൊണ്ട് തന്നെ നികുതി കൊടുത്തേ പറ്റൂ. വിടാന്‍ പാടില്ല. അവരെ കൊടും അപരാധികള്‍ അല്ല പിന്നെ. കേരളത്തില്‍ ലോണെടുത്തും, സേട്ടു അടവെന്ന പേരില്‍ വട്ടിക്കാരില്‍ നിന്നും കടമെടുത്തുമൊക്കെ ഇരുചക്രവും മുച്ചക്രവുമടക്കം വണ്ടി വാങ്ങുന്നവനൊക്കെ കണ്ണന്താനം മന്ത്രിയായതു കൊണ്ട് വലിയൊരു ഗുണം ലഭിച്ചു. വണ്ടിയുണ്ടായിട്ടും ഒരു തെണ്ടി പോലും മൈന്റ് ചെയ്യാതിരിക്കുമ്പോഴല്ലേ ഒറ്റയടിക്ക് എല്ലാവരേയും പണക്കാരാക്കിക്കൊടുത്തത്. അങ്ങനെ അംബാനിക്കും അദാനിക്കുമൊപ്പം ലോണെടുത്ത് ലൂന വാങ്ങിയവനേയും ഉള്‍പ്പെടുത്തിയ വിശാല മനസ്‌കനാണ് കേരളത്തിന് ഓണ സമ്മാനമായി കിട്ടിയ മിസ് കാള്‍ മന്ത്രി. വണ്ടിയോടിക്കാന്‍ വേണ്ടി മാത്രമാണ് പെട്രോളും ഡീസലുമൊക്കെ ഇറക്കുമതി ചെയ്യുന്നത് എന്ന് ആരാണാവോ കണ്ണന്താനസാറിനെ പഠിപ്പിച്ചത് ? എന്നാല്‍ സാറെ അത് വെറും ഇരുപത്തെട്ട് ശതമാനം മാത്രം സാറേ! പക്ഷേ സാറിന് അറിയാമോ എന്നറിയില്ല. ഈ നാട്ടില്‍ പെട്രോള്‍, ഡീസല്‍ വില കൂടിയാല്‍ ചരക്കു കടത്തുകൂലിയും കൂടും. വിലക്കയറ്റം ഉണ്ടാവും. നാണ്യപ്പെരുപ്പം, വ്യവസായ മാന്ദ്യം , ഊര്‍ജ പ്രതിസന്ധി, കാര്‍ഷിക മുരടിപ്പ് അങ്ങനെയങ്ങനെയങ്ങനെ…………..ഇതൊന്നും തടയാനാവില്ല. ഇതൊക്കെത്തന്നെയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പക്ഷേ സംഘിയായാല്‍ യുക്തി പോയി ഇങ്ങെനയൊക്കെയാകുമോ എന്തോ?.

ലാസ്റ്റ്‌ലീഫ്:

ശ്രീകൃഷ്ണ ജയന്തി, ക്ഷേത്ര ദര്‍ശനം, വഴിപാട് തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോള്‍ ആര്‍.എസ്.എസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള മത്സരമാണെങ്ങും. കമ്മ്യൂണിസ്റ്റുകള്‍ക്ക് പാര്‍ട്ടിയിലും പദവിയിലുമുള്ള വിശ്വാസമല്ലാതെ ദൈവ വിശ്വാസം പ്രകടിപ്പിക്കാമോ എന്ന കാര്യത്തില്‍ തീര്‍പ്പായിട്ടില്ലെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ വിവാദങ്ങളുടെ തോഴനായ മന്ത്രി കടകം പള്ളിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും പുഷ്പാജ്ഞലിയും അംഗീകരിക്കാമെന്ന് തീര്‍പ്പായിട്ടുണ്ട്. ആധുനിക കാലത്തെ വൈരുദ്ധ്യാത്മക ഭൗതിക വാദം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending