Connect with us

Video Stories

ഉത്തര കൊറിയ വിട്ടുവീഴ്ചക്കില്ല അനുരഞ്ജനത്തിന് അമേരിക്ക

Published

on

 

ഉത്തര കൊറിയ അക്ഷരാര്‍ത്ഥത്തില്‍ ആണവ ശക്തിയായെന്ന് തെളിയിക്കുന്നതാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പരീക്ഷണം. ഓരോ പരീക്ഷണം കഴിയുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികള്‍ നല്‍കുന്ന താക്കീതും ഭീഷണിയുമൊന്നും വിലപ്പോകുന്നില്ല. കനത്ത പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഹാവ്‌സാംഗ്-15) വിജയകരമായി പരീക്ഷിച്ച ശേഷം ഭരണാധികാരി കിം ജോങ് ഉന്‍ ആണവ ശേഷി സ്വായത്തമാക്കിയതായി നടത്തിയ പ്രഖ്യാപനം ലോകത്തിന് ഭീഷണിയാണ്.
ഈ വര്‍ഷം സെപ്തംബറില്‍ ഹാവ്‌സാംഗ്-14 പരീക്ഷണം നടത്തിയതിലെ പോരായ്മ പരിഹരിച്ചാണത്രെ പുത്തന്‍ പരീക്ഷണം. 13,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. അമേരിക്കയുടെ ഏത് ഭാഗത്തേക്കും തിരിച്ചുവിടാനാവും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫ് കണ്‍സേര്‍സണ്‍സ് സയന്റിസ്റ്റും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. യുദ്ധത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പലതവണ ഭീഷണി മുഴക്കി. ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കിഹാലെയുടെ പ്രസ്താവനയും വന്നു. കനത്ത തിരിച്ചടി നല്‍കുമെന്ന ഭീഷണിയിലായിരുന്നു ശേഷവും ഉത്തരകൊറിയ. ആണവ പ്രശ്‌നത്തില്‍ കൊറിയയെ പ്രകോപിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍പുട്ടിന്റെ സമീപനത്തോടെ റഷ്യന്‍ നിലപാട് പുറത്തുവരുന്നുമുണ്ട്.
രണ്ടര കോടി ജനസംഖ്യയുള്ള ഉത്തര കൊറിയ ആരുടെ മുന്നിലും കീഴടങ്ങില്ലെന്ന നിലപാടില്‍ തന്നെയാണ്. ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം നിരവധി തവണ നടത്തിക്കഴിഞ്ഞു. യു.എന്‍ രക്ഷാസമിതി നിരവധി തവണ ചേര്‍ന്നുവെങ്കിലും ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉപരോധത്തിലൂടെ ഉത്തര കൊറിയയെ വരുതിയിലാക്കാമെന്നായിരുന്നു യു.എന്‍ രക്ഷാസമിതിയും അമേരിക്കയും ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഉത്തര കൊറിയ ഇതിലൊന്നും വഴങ്ങുന്നില്ല. ട്രംപിന്റെ ഭീഷണിയെ അതേ നാണയത്തില്‍ നേരിടുകയാണ് കിം ജോങ് ഉന്‍. രണ്ടും ഒരേ സ്വഭാവക്കാരാണ്. വായാടിത്തം വേണ്ടതിലേറെ. അമേരിക്ക യുദ്ധകപ്പലുകള്‍ കൊറിയന്‍ തീരത്തേക്ക് അയച്ചു. ജപ്പാന്‍ യുദ്ധ കപ്പല്‍ തീരത്ത് വന്നു. അവയിലൊന്നും കുലുങ്ങാതെ, അതിര്‍ത്തി ലംഘിച്ചാല്‍ തകര്‍ക്കുമെന്നായിരുന്നു കിം ജോങ് ഉന്‍. അമേരിക്കയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും അഭ്യാസങ്ങള്‍ പലതവണ നടന്നു. ഉത്തര കൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തോട് ഏറ്റവും അടുത്ത സൗഹൃദ ബന്ധമുള്ള ചൈനയുടെ സഹകരണം അമേരിക്ക തേടി. പക്ഷെ, അവയൊന്നും ഫലം കണ്ടില്ല. വീണ്ടും വീണ്ടും മിസൈല്‍ പരീക്ഷണം. ലോകത്ത് സൈനിക ശേഷിയില്‍ 98-ാമത്തെ രാഷ്ട്രമാണത്രെ ഉത്തര കൊറിയ. എല്ലാ പൗരന്മാര്‍ക്കും സൈനിക പരിശീലനം നല്‍കുന്നു. ഏകാധിപതിയായ കിം ജോങ് ഉന്‍ ഉത്തര കൊറിയയില്‍ സര്‍വാധികാരിയാണ്. ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. വിരുദ്ധ നിലപാട് സ്വീകരിച്ചവരുടെ അന്ത്യം ഭയാനകമായിരുന്നു. ഇവയൊക്കെ പാശ്ചാത്യ കുപ്രചാരണമാണോ, അല്ലയോ എന്ന വസ്തുത ഭാവിയില്‍ അറിയാനിരിക്കുന്നു. ഉഗാണ്ടയിലെ ഈദി അമീനെയും ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയെയും ഭീകര ഭരണാധികാരികളാക്കിയ പാശ്ചാത്യലോകം പക്ഷെ യഥാര്‍ത്ഥ ഭീകരരും ഏകാധിപതികളുമായ ഭരണാധികാരികളെ വെള്ള പൂശുന്നതും കണ്ടതല്ലോ.
ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ പരിഹാരം ഉത്തര കൊറിയന്‍ പ്രശ്‌നത്തിലും ഉണ്ടാകണമെന്നാണ് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയും ആഗ്രഹിച്ചത്. ഇതിനുള്ള ‘റോഡ് മാപ്പ്’ തയാറാക്കണമെന്ന് ഇരു രാഷ്ട്രങ്ങളും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒബാമ ഭരണ കാലത്തുണ്ടാക്കിയ ഇറാന്‍ ആണവ കരാറിനെ തള്ളിപ്പറയുന്ന ട്രംപിനെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ ചോദ്യം. രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും സംയുക്തമായി ഇറാനുമായി ദീര്‍ഘകാലം നടത്തിയ ചര്‍ച്ചയില്‍ രൂപമെടുത്ത കരാറിനെയാണ് ഡൊണാള്‍ഡ് ട്രംപ് തള്ളിപ്പറയുന്നത്. ലോക വേദിയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ സമീപനത്തോട് സഖ്യരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിയോജിക്കുന്നു. മാത്രമല്ല, ഇറാന് എതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നീക്കം കരാറിന്റെ ലംഘനവുമായി. ഈ സാഹചര്യത്തില്‍ ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ ചര്‍ച്ച മാതൃകയായി പിന്‍പറ്റാന്‍ ആരും മുന്നോട്ട് വരുന്നില്ല. അമേരിക്കയുടെ നയതന്ത്ര രംഗത്തെ പരാജയമാണിത്. ട്രംപ് ഏതവസരത്തിലും ഇവയൊക്കെ തള്ളിപ്പറഞ്ഞേക്കുമെന്നാണ് ആശങ്ക. ചൈനയുടെ വാണിജ്യ താല്‍പര്യം ചൂഷണം ചെയ്ത് ഉത്തര കൊറിയയെ നിയന്ത്രിക്കാമെന്നായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ് ചൈന സന്ദര്‍ശിക്കുകയും ചെയ്തുവെങ്കിലും ചൈനീസ് നേതൃത്വത്തിന്റെ ‘ഞാണിന്മേല്‍ കളി’യില്‍ അവയും വിജയിച്ചില്ല.
ഉത്തര കൊറിയക്കെതിരെ ഏകപക്ഷീയ നീക്കം വിലപ്പോകില്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിക്കും അമേരിക്കന്‍ നേതൃത്വത്തിനും ബോധ്യമായി. അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് ശരിയെന്നാണ് ട്രംപിനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിനും അവസാനമുള്ള തിരിച്ചറിവ്. അമേരിക്കയുടെ നയതന്ത്രനീക്കം ഇപ്പോള്‍ ആ വഴിക്കാണത്രെ. അതേസമയം, ‘2018 ഉത്തര കൊറിയയുടെ വര്‍ഷം’ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിക്കുന്നത്. ‘യുദ്ധം ആദ്യം തുടങ്ങില്ല’ എന്നും ജോങ് ഉന്‍ നിലപാടെടുത്തിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ അമേരിക്കയെ ഭസ്മമാക്കുമെന്നും കൂടുതല്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിറകോട്ടില്ലെന്നും കിം ജോങ് ഉന്നിന്റെ ഭീഷണിയെ നേരിടാനാവാതെ ലോക രാഷ്ട്രങ്ങള്‍ മൗനത്തിലാണ്.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വന്‍ശക്തി സമ്മര്‍ദ്ദം ശക്തമാക്കിയും ഇറാനെ വരുതിയിലാക്കിയത് പോലുള്ള നീക്കം ഉത്തര കൊറിയയോട് കാണിക്കാനാവില്ല. ഇസ്രാഈലിന്റെ താല്‍പര്യം മധ്യപൗരസ്ത്യ കാര്യത്തില്‍ അമേരിക്കക്ക് വളരെ പ്രധാനമാണല്ലോ. മധ്യപൗരസ്ത്യ ദേശത്ത് സുന്നി-ശിയാ ചേരിതിരിവ് സൃഷ്ടിച്ച് ഒരു വിഭാഗത്തെ കൂടെനിര്‍ത്താനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കം വിജയം കണ്ടിട്ടുണ്ട്. സുന്നി-ശിയാ ചേരിതിരിവ് വ്യാപകമായതിന് പുറമേ, അറബ് രാജ്യങ്ങള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കുന്നതില്‍ അമേരിക്ക വിജയിച്ചു. മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയുടെ പ്ലാന്‍ വിജയിച്ചുവെങ്കിലും ഉത്തര കൊറിയന്‍ ആണവ പ്രശ്‌നത്തില്‍ ഈ ദൃശതന്ത്രം വിലപ്പോവുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയെയും ഉത്തര കൊറിയയെയും തമ്മിലടിപ്പിക്കാനുള്ള നീക്കം അമേരിക്ക ഉദ്ദേശിച്ച പോലെ നടന്നില്ല. മാത്രമല്ല, രക്ഷാസമിതിയില്‍ പലപ്പോഴും റഷ്യയുടെ നിലപാട് ഉത്തരകൊറിയക്കെതിരായ യുദ്ധ നീക്കത്തിന്റെ തിരിച്ചടിയുമായി.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം സോവിയറ്റ് സഹായത്തോടെ കൊറിയന്‍ അര്‍ധദ്വീപിന്റെ ഉത്തരഭാഗം കമ്മ്യൂണിസ്റ്റ് ഭരണത്തിലെത്തി. ദക്ഷിണ ഭാഗത്ത് പാശ്ചാത്യ ശക്തികള്‍ക്കായി വിഭജിച്ചും നല്‍കി. തുടര്‍ന്നുണ്ടായ കൊറിയന്‍ യുദ്ധത്തില്‍ ഇരുപക്ഷത്തും സര്‍വനാശം സംഭവിച്ചു. 1950 ജൂണ്‍ 25ന് തുടങ്ങിയ യുദ്ധത്തില്‍ ഉത്തര കൊറിയയെ സോവിയറ്റ് യൂണിയന്‍ പരമാവധി സഹായിച്ചു. എതിര്‍പക്ഷത്ത് അമേരിക്കയും പാശ്ചാത്യ ശക്തികളും. 1953 ജൂലൈയില്‍ യുദ്ധം അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേരുടെ മരണം സംഭവിച്ചു. അമേരിക്കയായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. ശീതയുദ്ധത്തിന്റെ ആരംഭം കുറിക്കുന്നതും കൊറിയന്‍ യുദ്ധത്തോടെയാണെന്ന സവിശേഷതയുമുണ്ട്. യുദ്ധം കഴിഞ്ഞ് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും കൊറിയന്‍ അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഇരു കൊറിയകളും യോജിക്കുന്നതിന് നീക്കം ഉണ്ടായെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍കൂടി കൊറിയന്‍ അര്‍ധദ്വീപില്‍ യുദ്ധ സമാന സാഹചര്യമാണ്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിട്ടുവീഴ്ചക്കില്ല. ജോങ് ഉന്നിന്റെ സ്വഭാവം തന്നെ വെച്ചുപുലര്‍ത്തുന്ന ട്രംപിന്റെ വികല നയവും കൂടിയാകുമ്പോള്‍ ആ ശങ്ക ഇരട്ടിക്കുന്നു. ട്രംപിനെയും ഉന്നിനെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. യുദ്ധം ഉണ്ടായാല്‍, ആണവ യുദ്ധമായിരിക്കും. ഭയാനകത വിവരണാതീതമാകും. ഇതിനെ ചെറുക്കാന്‍ യു.എന്നും വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കും കഴിയണം. ഇക്കാര്യത്തില്‍ യു.എന്‍ രക്ഷാസമിതി സന്ദര്‍ഭോചിതം ഉണരുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending