Connect with us

Video Stories

കറന്‍സികള്‍ ആവിയായപ്പോള്‍

Published

on

അല്‍പം നോട്ടോര്‍മ്മ

സി.കെ താനൂര്‍

പണമെന്നാല്‍ പിണവും വാ തുറക്കും-അത്രക്കുണ്ട്, പണത്തിന്റെ ശക്തി. പണം കാണപ്പെട്ട ദൈവം എന്നു വിശ്വസിക്കുന്നവരുടെ കാലഘട്ടമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയുന്നത് പൂര്‍ണമായും ശരിയായിരിക്കില്ല- ഇന്നുമുണ്ട്. എന്നല്ല, നാളെയുമുണ്ടാവും! ‘ആര്‍ ക്കാണ് പണം വേണ്ടാത്തത്’ ഉള്ളവന് ഇനി യും ഒത്തിരി വേണം. തീരെ ഇല്ലാത്തവന് ഇ ത്തിരിയെങ്കിലും വേണം. ഇനി, ഇത്തിരി ഉണ്ടായലോ? അത് ഒത്തിരിയാക്കണം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍…
അതുകൊണ്ട് തന്നെയാണ് പണമെന്നു കേട്ടാല്‍ പിണവും വാ തുറക്കുമെന്ന് പറയുന്നത്. അക്കാലത്ത് മാത്രമല്ല, ഇക്കാലത്തും ഇനി എക്കാലത്തും പണത്തിനുള്ള സ്ഥാനം മനുഷ്യനുപോലും കല്‍പ്പിക്കപ്പെടുന്നില്ല. ഇന്നെന്നല്ല, എന്നും പണവും മനുഷ്യനും ചേരുന്നിടത്തേ ജീവിതമുള്ളൂ എന്നതാണ് അ വസ്ഥ. അതങ്ങനെ പിടികിട്ടാത്തൊരു ഫിലോസഫിയില്‍ ഉറങ്ങട്ടെ. നമുക്ക് വഴിമാറാം.

 
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളുടെ ശവപ്പെട്ടിയില്‍ കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ നവംബര്‍ എട്ടിന് ആ ദ്യത്തെ ആണിയടിച്ചപ്പോള്‍ അത് ആഴത്തില്‍ തറച്ചത് ഇന്ത്യന്‍ ജനതയുടെ നെഞ്ചകങ്ങളിലായിരുന്നു. ശവമായത്, ആ നോട്ടുകള്‍ മാത്രമല്ല. സാദാ ജനങ്ങള്‍ കൂടിയായിരുന്നു. നമ്മള്‍ മാറിമാറി ഭരിച്ചിട്ടും ആയിരത്തിന്റെ നോട്ടു കൊടുത്താല്‍ ആയിരം മത്തി പോലും കി ട്ടാത്ത ഒരവസ്ഥയിലാണ് രാജ്യം ഇന്നെത്തി നില്‍ക്കുന്നത്.

 

ഒരു രൂപക്ക് ഒരു മത്തി കിട്ടാത്ത അവസ്ഥയില്ലേ! പിന്നെന്ത്? വിലക്കയറ്റത്തെക്കുറിച്ച് സദാ നാം നാവിട്ടടിക്കുമ്പോള്‍ രൂപയുടെ മുല്യശോഷണത്തെക്കുറിച്ച് ആരെങ്കിലും പറയാറുണ്ടോ? ആ അവസ്ഥയിലേക്ക് എത്തിച്ച ഭരണ വൈകല്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മാസം ഒന്നു കഴിഞ്ഞില്ലേ? ഗവണ്‍മെന്റ് എന്ത് ചെയ്യാന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തിരിച്ചങ്ങോട്ടൊരു ചോദ്യം, പിന്നെന്തിനാണൊരു ഗവണ്‍മെന്റ്?
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടുമെന്ന് ഖുര്‍ആന്‍ വിവക്ഷിക്കുന്നു. -ഞാന്‍ വഴിമാറട്ടെ.

 
കള്ളനോട്ടും കള്ളപ്പണവും സ്വതന്ത്ര ഇന്ത്യയുടെ ശാപമാണെന്നു പാല്‍ കുടിക്കുന്ന കു ഞ്ഞുങ്ങള്‍ക്ക് പോലുമറിയാവുന്ന അവസ്ഥയാണിന്ന്. സമ്പദ്‌വ്യവസ്ഥയെ അത് തകര്‍ ക്കുന്നു എന്നത് ഭവിഷ്യല്‍ ഫലം! അതല്ല, ഒരുറക്കുണരും മുമ്പ് നോട്ടുകള്‍ പിന്‍വലിക്കലാണോ പരിഹാരം? ആണെങ്കില്‍ തന്നെ, ബദല്‍ സംവിധാനം ചെയ്യാതെ ഒരു രാഷ്ട്ര ജനതയെ ഇരുട്ടിലടച്ചതിന് എന്ത് ന്യായീകരണം?
സാമ്പത്തിക ശാസ്ത്ര നൈപുണ്യം അത്രക്കൊന്നുമില്ലാത്ത നമ്മള്‍, ആരെന്ത് ഉരുക്കഴിച്ചാലും അതപ്പടിയങ്ങ് തൊണ്ട തൊടാതെ വിഴുങ്ങിക്കളയുമെന്ന് ഭരണാധികാരികള്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ പിന്നെ രക്ഷയെവിടെ? നമ്മളെന്നാണിനി മാറുക? ഉണരുക?
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ (പൊടുന്നനെ) പിന്‍വലിച്ച് രണ്ടായിരത്തി ന്റെ നോട്ടുകളിറക്കിയാല്‍ കള്ളനോട്ടടിക്കാന്‍ കഞ്ഞിവെച്ചു കൊടുക്കലല്ലാതെ മറ്റെന്താണ്? ആയിരത്തിന്റെ രണ്ട് നോട്ടടിക്കുന്നതിന് പകരം രണ്ടായിരത്തിന്റെ ഒറ്റ നോട്ടടിക്കാം. ഇനി, അയ്യായിരത്തിന്റെ ഒറ്റ നോട്ടിറക്കിയാലോ? കള്ളനോട്ടടിക്കാരന്റെ ജോലി അഞ്ചിരട്ടി കുറയും. എന്നല്ലേ അത്രയൊന്നും ബുദ്ധിയില്ലാത്തവര്‍ പോലും മനസ്സിലാക്കുക.

 
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ആദ്യമായി നോട്ടച്ചടിച്ചത്. അതാകട്ടെ, സര്‍ക്കാര്‍ തലത്തില്‍ ആയിരുന്നില്ല. ഹിന്ദുസ്ഥാന്‍ ബാങ്ക്, ബോംബെ ബാങ്ക്, ബങ്കാള്‍ ബാങ്ക്, മെഡ്രാസ് ബാങ്ക് എന്നീ സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. ഈ നോട്ടുകളാണ് 1938 വരെ പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതേ വര്‍ഷം തന്നെ സെന്‍ട്രല്‍ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കടലാസ് നോട്ടും അച്ചടിച്ചിറക്കി. നോട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ സംഖ്യയുടേത് പതിനായിരത്തിന്റെ ഒറ്റ നോട്ടായിരുന്നു. 1938 മുതല്‍ 54 വരെ ഇവ പ്രാബല്യത്തിലുണ്ടായിരുന്നു. 1946-78 വര്‍ഷങ്ങളില്‍ ഈ കറന്‍സികള്‍ ദുര്‍ബലപ്പെടുത്തി.

 
തുടര്‍ന്ന് 1987 ല്‍ അഞ്ഞൂറ് രൂപയുടെ നോട്ട് ആദ്യമായിറക്കി. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് അസാധുവാക്കിയ ആയിരം രൂപയുടെ നോട്ട് 1946ന് മുമ്പും പ്രാബല്യത്തിലുണ്ടായിരുന്നു. അയ്യായിരം, പതിനായിരം രൂപയുടെ നോട്ടും 1954ല്‍ പ്രയോഗത്തിലുണ്ടായിരുന്നതാണ്. ഇവ 1978ലാണ് ദുര്‍ബലപ്പെടുത്തിയത്. ഇപ്പോള്‍ ‘ഇല്ലാതാക്കിയ’ ആയിരം രൂപയുടെ നോട്ട് 2000ത്തില്‍ പ്രാബല്യത്തില്‍ വന്നതാണ്.

 
1950ല്‍ രാഷ്ട്രം റിപ്പബ്ലിക്കായപ്പോള്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. അന്ന് നയാപൈസയല്ല, അണയാണ്. ഒരു രൂപക്ക് പതിനാറണ. ഒരു അണയാകട്ടെ, നാലു പൈസ. 1957ന് ശേഷമാണ് ഒരു രൂപ, നൂറു നയാപൈസ എന്ന നിലക്ക് മാറ്റി നിജപ്പെടുത്തിയത്.
റിസര്‍വ് ബാങ്കിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചും ദേശീയഗാനത്തിന്റെ പിതാവായ രവീന്ദ്രനാഥ് ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷം, തഞ്ചാവൂര്‍ പ്രഗദീശ്വര്‍ ക്ഷേത്രത്തിന്റെ സഹസ്രാബ്ദിയാഘോഷം എന്നിവയോടനുബന്ധിച്ചും ഇന്ത്യാ ഗവണ്‍മെന്റ് 2010ല്‍ 75, 100, 1000 രൂപാ നാണയങ്ങള്‍ (നോട്ടുകളല്ല) പുറത്തിറക്കിയിരുന്നു. അവ, പക്ഷേ പ്രാബല്യത്തിലുണ്ടായിരുന്നില്ല. സ്മരാകാര്‍ത്ഥം മാത്രം. (അത്തരം നാണയങ്ങള്‍ ഒറ്റത്തവണ മാത്രമേ പുറത്തിറക്കാറുള്ളു). നാണയ ശേഖരണത്തില്‍ താല്‍പര്യമുള്ളവര്‍, ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മുമ്പൊക്കെ ലഭിക്കുമായിരുന്നു. (ഇപ്പോഴത്തെ നില വ്യക്തമല്ല.)

 
രൂപാ നോട്ടുകളുടെ ഇടത് വശത്ത് ലംബമായി ഒരു പ്രത്യേക രൂപം പ്രകടമായിരിക്കും. (ആയിരം രൂപയില്‍ വൈരം, അഞ്ഞൂറില്‍ വൃത്തം, നൂറില്‍ ത്രികോണം, അമ്പതില്‍ ചതുരം എന്നിങ്ങനെ… അന്ധരായ ആളുകള്‍ ഈ നോട്ടില്‍ തൊട്ടുതടവി ‘നോക്കി’യാണ് അവയുടെ മൂല്യം നിര്‍ണയിക്കുന്നത്. ആ അനുഭവ പരിജ്ഞാനം പരാജയപ്പെടാറില്ല.
ഃ ഃ ഃ ഃ

 

ഇന്ത്യയില്‍, 1917ല്‍ ‘രണ്ടര’ രൂപാ (രണ്ടു രൂപാ എട്ടണ) നോട്ടുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ‘റുപീസ് ടൂ അണാസ് എയ്റ്റ്’ എന്നായിരുന്നു അതിന്റെ പേര്‍.
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരണമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഹൈദരാബാദ് നിസാം നാണയ നിര്‍മ്മാണ ശാലക്ക് തുടക്കമിട്ടിരുന്നുവെന്നു ചരിത്രം.
‘രൂപ്യാ’ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ‘രൂപ’ ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. ഇംഗ്ലീഷുകാരുടെ സ്റ്റേളിങ് എന്ന നാണയവും ഇതേ അര്‍ത്ഥമുള്‍ക്കൊള്ളുന്നു.

 
ഇന്ത്യന്‍ രൂപ-ഉറുപ്പികയുടെ ഉച്ചാരണം രാജ്യത്തിനകത്ത് തന്നെ വ്യത്യസ്ത രീതിയിലാണ്. കേരളത്തില്‍ ഉറുപ്പിക എന്നും ‘രൂപ’ എന്നും പറയുമ്പോള്‍ സംസ്‌കൃതത്തില്‍ ‘രൂപ്യാകം’ എന്നാണ്. ഹിന്ദിയില്‍ രൂപയ, കാശ്മീരി ഉറുദുവില്‍ ‘റുപ്പായ്’ അസമില്‍ ‘ടോക്കോ’ ഗുജറാത്തില്‍ ‘റുപ്പിയേ’ ബെങ്കാളില്‍ ‘ടാക്കാ’ ഉറുദുവില്‍ ‘രൂപായ്’ ഒറിയാ ഭാഷയില്‍ ‘ടാങ്ക’ കന്നട, തുളു- തെലുങ്ക് ഭാഷകളില്‍ ‘രൂപ്പായി’ കൊങ്കിണി ഭാഷയില്‍ ‘റുപ്പായാ’ നേപ്പാളില്‍ ‘റുപിയാ’ മറാഠിയില്‍ ‘റുപ്പായേ’ സിന്ധിലും തുളുവിലും ‘റുപ്പിയോ’ എന്നിങ്ങനെയാണ്. ഈ ഉച്ചാരണ രീതി, ഇവിടെ എഴുതിയതിലും വ്യത്യസ്തമായിരിക്കാം വിവിധ ഭാഷകളില്‍, പ്രദേശങ്ങളില്‍.

 
അച്ചടിച്ചിലവ് വര്‍ധന കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാര്‍ 1994-ലാണ് ഒരു രൂപാ നോട്ട് ഒഴിവാക്കുകയും രണ്ടു രൂപാ അഞ്ച് രൂപാ നോട്ടുകള്‍ 95ല്‍ പുറത്തിറക്കുകയും ചെയ് തത്. അതേസമയം അന്നേ പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ (പഴയ) നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായില്ല. 1916-ല്‍ ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ ഡോളറിനു സൗകര്യപ്രദമാംവിധം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറക്കുകയായിരുന്നു.
അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി സച്ചിന്‍ ചൗധരിയുടെ ഒരു പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത് ഓര്‍ക്കുക.
‘വിദേശ നാണ്യത്തിനായി ഭാരതമാതാ മടിത്തട്ട് തുറന്നുവെച്ച് കാത്തിരിക്കുന്നു എന്നോ മറ്റോ അര്‍ത്ഥം വരുന്ന രീതിയില്‍ നടത്തിയ ആ പ്രസ്താവനയാണ് ഏറെ ബഹളങ്ങള്‍ക്കിടയാക്കിയത്.
നാളെ: ആന ചത്താലും പന്തിരായിരം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending