Connect with us

Video Stories

കറന്‍സികള്‍ ആവിയായപ്പോള്‍

Published

on

അല്‍പം നോട്ടോര്‍മ്മ

സി.കെ താനൂര്‍

പണമെന്നാല്‍ പിണവും വാ തുറക്കും-അത്രക്കുണ്ട്, പണത്തിന്റെ ശക്തി. പണം കാണപ്പെട്ട ദൈവം എന്നു വിശ്വസിക്കുന്നവരുടെ കാലഘട്ടമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയുന്നത് പൂര്‍ണമായും ശരിയായിരിക്കില്ല- ഇന്നുമുണ്ട്. എന്നല്ല, നാളെയുമുണ്ടാവും! ‘ആര്‍ ക്കാണ് പണം വേണ്ടാത്തത്’ ഉള്ളവന് ഇനി യും ഒത്തിരി വേണം. തീരെ ഇല്ലാത്തവന് ഇ ത്തിരിയെങ്കിലും വേണം. ഇനി, ഇത്തിരി ഉണ്ടായലോ? അത് ഒത്തിരിയാക്കണം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍…
അതുകൊണ്ട് തന്നെയാണ് പണമെന്നു കേട്ടാല്‍ പിണവും വാ തുറക്കുമെന്ന് പറയുന്നത്. അക്കാലത്ത് മാത്രമല്ല, ഇക്കാലത്തും ഇനി എക്കാലത്തും പണത്തിനുള്ള സ്ഥാനം മനുഷ്യനുപോലും കല്‍പ്പിക്കപ്പെടുന്നില്ല. ഇന്നെന്നല്ല, എന്നും പണവും മനുഷ്യനും ചേരുന്നിടത്തേ ജീവിതമുള്ളൂ എന്നതാണ് അ വസ്ഥ. അതങ്ങനെ പിടികിട്ടാത്തൊരു ഫിലോസഫിയില്‍ ഉറങ്ങട്ടെ. നമുക്ക് വഴിമാറാം.

 
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളുടെ ശവപ്പെട്ടിയില്‍ കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ നവംബര്‍ എട്ടിന് ആ ദ്യത്തെ ആണിയടിച്ചപ്പോള്‍ അത് ആഴത്തില്‍ തറച്ചത് ഇന്ത്യന്‍ ജനതയുടെ നെഞ്ചകങ്ങളിലായിരുന്നു. ശവമായത്, ആ നോട്ടുകള്‍ മാത്രമല്ല. സാദാ ജനങ്ങള്‍ കൂടിയായിരുന്നു. നമ്മള്‍ മാറിമാറി ഭരിച്ചിട്ടും ആയിരത്തിന്റെ നോട്ടു കൊടുത്താല്‍ ആയിരം മത്തി പോലും കി ട്ടാത്ത ഒരവസ്ഥയിലാണ് രാജ്യം ഇന്നെത്തി നില്‍ക്കുന്നത്.

 

ഒരു രൂപക്ക് ഒരു മത്തി കിട്ടാത്ത അവസ്ഥയില്ലേ! പിന്നെന്ത്? വിലക്കയറ്റത്തെക്കുറിച്ച് സദാ നാം നാവിട്ടടിക്കുമ്പോള്‍ രൂപയുടെ മുല്യശോഷണത്തെക്കുറിച്ച് ആരെങ്കിലും പറയാറുണ്ടോ? ആ അവസ്ഥയിലേക്ക് എത്തിച്ച ഭരണ വൈകല്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മാസം ഒന്നു കഴിഞ്ഞില്ലേ? ഗവണ്‍മെന്റ് എന്ത് ചെയ്യാന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തിരിച്ചങ്ങോട്ടൊരു ചോദ്യം, പിന്നെന്തിനാണൊരു ഗവണ്‍മെന്റ്?
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടുമെന്ന് ഖുര്‍ആന്‍ വിവക്ഷിക്കുന്നു. -ഞാന്‍ വഴിമാറട്ടെ.

 
കള്ളനോട്ടും കള്ളപ്പണവും സ്വതന്ത്ര ഇന്ത്യയുടെ ശാപമാണെന്നു പാല്‍ കുടിക്കുന്ന കു ഞ്ഞുങ്ങള്‍ക്ക് പോലുമറിയാവുന്ന അവസ്ഥയാണിന്ന്. സമ്പദ്‌വ്യവസ്ഥയെ അത് തകര്‍ ക്കുന്നു എന്നത് ഭവിഷ്യല്‍ ഫലം! അതല്ല, ഒരുറക്കുണരും മുമ്പ് നോട്ടുകള്‍ പിന്‍വലിക്കലാണോ പരിഹാരം? ആണെങ്കില്‍ തന്നെ, ബദല്‍ സംവിധാനം ചെയ്യാതെ ഒരു രാഷ്ട്ര ജനതയെ ഇരുട്ടിലടച്ചതിന് എന്ത് ന്യായീകരണം?
സാമ്പത്തിക ശാസ്ത്ര നൈപുണ്യം അത്രക്കൊന്നുമില്ലാത്ത നമ്മള്‍, ആരെന്ത് ഉരുക്കഴിച്ചാലും അതപ്പടിയങ്ങ് തൊണ്ട തൊടാതെ വിഴുങ്ങിക്കളയുമെന്ന് ഭരണാധികാരികള്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ പിന്നെ രക്ഷയെവിടെ? നമ്മളെന്നാണിനി മാറുക? ഉണരുക?
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ (പൊടുന്നനെ) പിന്‍വലിച്ച് രണ്ടായിരത്തി ന്റെ നോട്ടുകളിറക്കിയാല്‍ കള്ളനോട്ടടിക്കാന്‍ കഞ്ഞിവെച്ചു കൊടുക്കലല്ലാതെ മറ്റെന്താണ്? ആയിരത്തിന്റെ രണ്ട് നോട്ടടിക്കുന്നതിന് പകരം രണ്ടായിരത്തിന്റെ ഒറ്റ നോട്ടടിക്കാം. ഇനി, അയ്യായിരത്തിന്റെ ഒറ്റ നോട്ടിറക്കിയാലോ? കള്ളനോട്ടടിക്കാരന്റെ ജോലി അഞ്ചിരട്ടി കുറയും. എന്നല്ലേ അത്രയൊന്നും ബുദ്ധിയില്ലാത്തവര്‍ പോലും മനസ്സിലാക്കുക.

 
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ആദ്യമായി നോട്ടച്ചടിച്ചത്. അതാകട്ടെ, സര്‍ക്കാര്‍ തലത്തില്‍ ആയിരുന്നില്ല. ഹിന്ദുസ്ഥാന്‍ ബാങ്ക്, ബോംബെ ബാങ്ക്, ബങ്കാള്‍ ബാങ്ക്, മെഡ്രാസ് ബാങ്ക് എന്നീ സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. ഈ നോട്ടുകളാണ് 1938 വരെ പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതേ വര്‍ഷം തന്നെ സെന്‍ട്രല്‍ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കടലാസ് നോട്ടും അച്ചടിച്ചിറക്കി. നോട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ സംഖ്യയുടേത് പതിനായിരത്തിന്റെ ഒറ്റ നോട്ടായിരുന്നു. 1938 മുതല്‍ 54 വരെ ഇവ പ്രാബല്യത്തിലുണ്ടായിരുന്നു. 1946-78 വര്‍ഷങ്ങളില്‍ ഈ കറന്‍സികള്‍ ദുര്‍ബലപ്പെടുത്തി.

 
തുടര്‍ന്ന് 1987 ല്‍ അഞ്ഞൂറ് രൂപയുടെ നോട്ട് ആദ്യമായിറക്കി. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് അസാധുവാക്കിയ ആയിരം രൂപയുടെ നോട്ട് 1946ന് മുമ്പും പ്രാബല്യത്തിലുണ്ടായിരുന്നു. അയ്യായിരം, പതിനായിരം രൂപയുടെ നോട്ടും 1954ല്‍ പ്രയോഗത്തിലുണ്ടായിരുന്നതാണ്. ഇവ 1978ലാണ് ദുര്‍ബലപ്പെടുത്തിയത്. ഇപ്പോള്‍ ‘ഇല്ലാതാക്കിയ’ ആയിരം രൂപയുടെ നോട്ട് 2000ത്തില്‍ പ്രാബല്യത്തില്‍ വന്നതാണ്.

 
1950ല്‍ രാഷ്ട്രം റിപ്പബ്ലിക്കായപ്പോള്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. അന്ന് നയാപൈസയല്ല, അണയാണ്. ഒരു രൂപക്ക് പതിനാറണ. ഒരു അണയാകട്ടെ, നാലു പൈസ. 1957ന് ശേഷമാണ് ഒരു രൂപ, നൂറു നയാപൈസ എന്ന നിലക്ക് മാറ്റി നിജപ്പെടുത്തിയത്.
റിസര്‍വ് ബാങ്കിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചും ദേശീയഗാനത്തിന്റെ പിതാവായ രവീന്ദ്രനാഥ് ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷം, തഞ്ചാവൂര്‍ പ്രഗദീശ്വര്‍ ക്ഷേത്രത്തിന്റെ സഹസ്രാബ്ദിയാഘോഷം എന്നിവയോടനുബന്ധിച്ചും ഇന്ത്യാ ഗവണ്‍മെന്റ് 2010ല്‍ 75, 100, 1000 രൂപാ നാണയങ്ങള്‍ (നോട്ടുകളല്ല) പുറത്തിറക്കിയിരുന്നു. അവ, പക്ഷേ പ്രാബല്യത്തിലുണ്ടായിരുന്നില്ല. സ്മരാകാര്‍ത്ഥം മാത്രം. (അത്തരം നാണയങ്ങള്‍ ഒറ്റത്തവണ മാത്രമേ പുറത്തിറക്കാറുള്ളു). നാണയ ശേഖരണത്തില്‍ താല്‍പര്യമുള്ളവര്‍, ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മുമ്പൊക്കെ ലഭിക്കുമായിരുന്നു. (ഇപ്പോഴത്തെ നില വ്യക്തമല്ല.)

 
രൂപാ നോട്ടുകളുടെ ഇടത് വശത്ത് ലംബമായി ഒരു പ്രത്യേക രൂപം പ്രകടമായിരിക്കും. (ആയിരം രൂപയില്‍ വൈരം, അഞ്ഞൂറില്‍ വൃത്തം, നൂറില്‍ ത്രികോണം, അമ്പതില്‍ ചതുരം എന്നിങ്ങനെ… അന്ധരായ ആളുകള്‍ ഈ നോട്ടില്‍ തൊട്ടുതടവി ‘നോക്കി’യാണ് അവയുടെ മൂല്യം നിര്‍ണയിക്കുന്നത്. ആ അനുഭവ പരിജ്ഞാനം പരാജയപ്പെടാറില്ല.
ഃ ഃ ഃ ഃ

 

ഇന്ത്യയില്‍, 1917ല്‍ ‘രണ്ടര’ രൂപാ (രണ്ടു രൂപാ എട്ടണ) നോട്ടുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ‘റുപീസ് ടൂ അണാസ് എയ്റ്റ്’ എന്നായിരുന്നു അതിന്റെ പേര്‍.
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരണമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഹൈദരാബാദ് നിസാം നാണയ നിര്‍മ്മാണ ശാലക്ക് തുടക്കമിട്ടിരുന്നുവെന്നു ചരിത്രം.
‘രൂപ്യാ’ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ‘രൂപ’ ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. ഇംഗ്ലീഷുകാരുടെ സ്റ്റേളിങ് എന്ന നാണയവും ഇതേ അര്‍ത്ഥമുള്‍ക്കൊള്ളുന്നു.

 
ഇന്ത്യന്‍ രൂപ-ഉറുപ്പികയുടെ ഉച്ചാരണം രാജ്യത്തിനകത്ത് തന്നെ വ്യത്യസ്ത രീതിയിലാണ്. കേരളത്തില്‍ ഉറുപ്പിക എന്നും ‘രൂപ’ എന്നും പറയുമ്പോള്‍ സംസ്‌കൃതത്തില്‍ ‘രൂപ്യാകം’ എന്നാണ്. ഹിന്ദിയില്‍ രൂപയ, കാശ്മീരി ഉറുദുവില്‍ ‘റുപ്പായ്’ അസമില്‍ ‘ടോക്കോ’ ഗുജറാത്തില്‍ ‘റുപ്പിയേ’ ബെങ്കാളില്‍ ‘ടാക്കാ’ ഉറുദുവില്‍ ‘രൂപായ്’ ഒറിയാ ഭാഷയില്‍ ‘ടാങ്ക’ കന്നട, തുളു- തെലുങ്ക് ഭാഷകളില്‍ ‘രൂപ്പായി’ കൊങ്കിണി ഭാഷയില്‍ ‘റുപ്പായാ’ നേപ്പാളില്‍ ‘റുപിയാ’ മറാഠിയില്‍ ‘റുപ്പായേ’ സിന്ധിലും തുളുവിലും ‘റുപ്പിയോ’ എന്നിങ്ങനെയാണ്. ഈ ഉച്ചാരണ രീതി, ഇവിടെ എഴുതിയതിലും വ്യത്യസ്തമായിരിക്കാം വിവിധ ഭാഷകളില്‍, പ്രദേശങ്ങളില്‍.

 
അച്ചടിച്ചിലവ് വര്‍ധന കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാര്‍ 1994-ലാണ് ഒരു രൂപാ നോട്ട് ഒഴിവാക്കുകയും രണ്ടു രൂപാ അഞ്ച് രൂപാ നോട്ടുകള്‍ 95ല്‍ പുറത്തിറക്കുകയും ചെയ് തത്. അതേസമയം അന്നേ പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ (പഴയ) നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായില്ല. 1916-ല്‍ ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ ഡോളറിനു സൗകര്യപ്രദമാംവിധം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറക്കുകയായിരുന്നു.
അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി സച്ചിന്‍ ചൗധരിയുടെ ഒരു പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത് ഓര്‍ക്കുക.
‘വിദേശ നാണ്യത്തിനായി ഭാരതമാതാ മടിത്തട്ട് തുറന്നുവെച്ച് കാത്തിരിക്കുന്നു എന്നോ മറ്റോ അര്‍ത്ഥം വരുന്ന രീതിയില്‍ നടത്തിയ ആ പ്രസ്താവനയാണ് ഏറെ ബഹളങ്ങള്‍ക്കിടയാക്കിയത്.
നാളെ: ആന ചത്താലും പന്തിരായിരം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending