Connect with us

Video Stories

ജല മുറിവേറ്റ ജന്മദിനാഘോഷം

Published

on

പി. ഇസ്മയില്‍ വയനാട്

മഹാരഥന്‍മാരുടെ ജന്മദിനാഘോഷങ്ങള്‍ മാനവ മനസ്സില്‍ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും അലമാലകളാണ് സൃഷ്ടിക്കാറുള്ളത്. കേക്ക്മുറിക്കലിനും പാട്ടിനും നൃത്തത്തിനും വര്‍ണ്ണാഭമായ ഉടയാടകളും ആടയാഭരണങ്ങളും അണിയുന്നതിനുമപ്പുറം സമൂഹത്തിന് നല്ല മാതൃകകള്‍ സമ്മാനിച്ച ഒട്ടേറെ ജന്മദിനാഘോഷങ്ങള്‍ക്കാണ് രാജ്യം ഈ വര്‍ഷം സാക്ഷ്യംവഹിച്ചത്. ലോക ബാഡ്മിന്റണ്‍ കിരീടം അമ്മയുടെ ജന്മദിനത്തില്‍ സമ്മാനിച്ച പി.വി സിന്ധു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായ 19കാരന്‍ പ്രഥിഷായുടെ ഫോട്ടോ ആലേഖനം ചെയ്ത ചിത്രം ഐ.സി.സി തന്റെ ജന്മദിനത്തില്‍ സമ്മാനിച്ചപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ച ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആദിവാസി കോളനികളില്‍ ടെലി മെഡിസിന്‍ സംവിധാനമൊരുക്കി പിറന്നാള്‍ ആഘോഷിച്ച നടന്‍ മമ്മൂട്ടി തുടങ്ങിയവരുടെ ജന്മദിനാഘോഷങ്ങള്‍ സ്‌നേഹം പങ്കുവെക്കലിന്റെ മഹിത മാതൃകകളാണ് തീര്‍ത്തത്. അഗതിമന്ദിരം, അനാഥാലയം, മാനസികാരോഗ്യകേന്ദ്രം, വൃദ്ധസദനം, ചില്‍ഡ്രന്‍സ്‌ഹോം, ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയും രക്തദാനത്തില്‍ പങ്കാളിയായും മരംനട്ടും ജന്മദിനം കൊണ്ടാടുന്നവരുടെ ആഘോഷങ്ങളും തലോടലിന്റെയും ചേര്‍ത്തുവെക്കലിന്റെയും സന്ദേശങ്ങളാണ് പ്രദാനം ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയൊമ്പതാം ജന്മദിനാഘോഷം സേവാസപ്താഹ് എന്ന പേരില്‍ ആരാധകരും അനുയായികളും കൊണ്ടാടുകയുണ്ടായി. 69 അടി നീളമുള്ള കേക്ക് മുറിച്ചും സോഷ്യല്‍ മീഡിയകളില്‍ ഹാഷ് ടാഗ് ചെയ്തും ബഹ്‌റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ 69 വിളക്കുകള്‍ കത്തിച്ചും വാരണാസിയിലെ സങ്കത്‌മോ ചന്‍ ക്ഷേത്രത്തില്‍ 1.25 കിലോഗ്രാം സ്വര്‍ണ്ണ കിരീടം മോദിയുടെ പേരില്‍ ഹനുമാന് സമര്‍പ്പിച്ചുമൊക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജന്മദിനാഘോഷത്തിന് കൊഴുപ്പുകൂട്ടിയത്. റെയ്‌സന്‍ ഗ്രാമത്തിലെത്തി അമ്മയോടൊപ്പം ഇഷ്ടഭക്ഷണം കഴിച്ചും ദക്ഷിണ സ്വീകരിച്ചും ഗുജറാത്തിലെ കേവാദിയ ശലഭോദ്യാനം സന്ദര്‍ശിച്ച് ശലഭങ്ങളെ പറത്തിയും ഖല്‍വാനി ഇക്കോ ടൂറിസ്റ്റ് സൈറ്റ് സന്ദര്‍ശിച്ചും പ്രധാനമന്ത്രിയും ജന്മദിനാഘോഷത്തില്‍ സജീവമായി.

വണ്‍ടച്ച് നാവിഗേഷന്‍, നമോ എക്‌സ്‌ക്ലൂസീവ് വിഭാഗം എന്നിവ ഉള്‍പ്പെടുത്തി നമോ ആപ്പിന്റെ മുഖം മിനുക്കിയ കാര്യം മോദി ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചതും ജന്മദിനമായി സെപ്തംബര്‍ 17 ന് ആയിരുന്നു.പ്രധാനമന്ത്രിയുടെ ജന്മദിനാഘോത്തിന്റെ ഭാഗമായി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ടില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുംവിധമുള്ള ലേലം വിളി നടക്കുകയാണ്. ജന്മദിനത്തില്‍ മോദിക്ക് കിട്ടിയ സമ്മാനങ്ങളാണ് വന്‍ തുകയില്‍ ലേലം വിളിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സമ്മാനിച്ച ചെറുനാളികേരത്തിലടങ്ങിയ വെള്ളി കലശം നിറച്ച പെട്ടിയുടെ അടിസ്ഥാന വിലനിശ്ചയിച്ചത്18000 രൂപയായിരുന്നു. ലേലം വിളിയില്‍ വില ഒരു കോടിയായി ഉയരുകയുണ്ടായി. മോദിയെ അമ്മ അനുഗ്രഹിക്കുന്ന ചിത്രത്തിനും ആറന്‍മുള കണ്ണാടിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനുമെല്ലാം അടിസ്ഥാന വിലയുടെ പത്തിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ലേലത്തിലൂടെ കിട്ടുന്ന തുക ഗംഗാ നദിയുടെ ശുചീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രഖ്യാപനം. ക്ലീന്‍ ഗംഗാ ഉപവാസ സമരത്തിനിടയില്‍ മരണമടഞ്ഞ പ്രൊഫസര്‍ ജി.ഡി അഗര്‍വാളിന്റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തില്‍നിന്ന് താല്‍ക്കാലിക രക്ഷക്കായി മോദിയുടെ ജന്മദിനാഘോഷം ഉപയോഗപ്പെടുത്തുക എന്ന കൗശലമാണ് ബി.ജെ.പി നേതൃത്വം പയറ്റിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ സ്‌കൂളുകളില്‍ കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദ് ചെയ്തത് വിശദീകരിക്കുന്ന തരത്തില്‍ ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പാണ് 1050 ല്‍പരം വരുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി സ്‌കൂളുകളുടെ എണ്ണം നിശ്ചയിച്ചപ്പോള്‍ 370 എന്ന അക്കം കടന്നുവന്നത് യാദൃച്ഛികമല്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രത്യേകം തയ്യാറാക്കിയ കേക്കുകളില്‍ ആര്‍ട്ടിക്കിള്‍ 370.35 അ എന്ന് മുദ്രണം ചെയ്തതും ആസൂത്രിതമാണ്. പ്രധാനമന്ത്രിക്ക് ആശംസകള്‍നേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നേതാക്കളും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്റെ ഭാര്യ അമൃതഫഡ്‌നാവിസിന്റെ സന്ദേശത്തില്‍ മോദിയെ രാഷ്ട്രപിതാവ് എന്നാണ് വിശേഷിപ്പിച്ചത്.

യു.പിയിലെ ബി.ജെ.പി എം.എല്‍.എ വിക്രംസിങ് സെയിനി മോദിയെ പ്രശംസിച്ച സന്ദേശത്തില്‍ നെഹ്‌റുവിനെ സ്ത്രീ ലമ്പടനായാണ് ചിത്രീകരിച്ചത്. മഹാത്മ ഗാന്ധിയെ ഇകഴ്ത്താനും നെഹ്‌റുവിനെ താറടിക്കാനും കശ്മീര്‍ ജനതയോടുള്ള വിരോധം പ്രകടിപ്പിക്കുന്നതിനും സംഘ്പരിവാരങ്ങള്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം തെരഞ്ഞെടുത്തത് പോലും വാക്കിലും കേക്കിലും അന്നപാനീയത്തില്‍ വരെ അസഹിഷ്ണതയുടെ ചേരുവകള്‍ ചേര്‍ക്കുന്നതിന്റെ തെളിവുകളാണ്.

സര്‍ദാര്‍ സരോവര്‍ ഡാമില്‍ ജലം പൂര്‍ണ്ണ തോതില്‍ ഉയര്‍ന്നതിനോടനുബന്ധിച്ച് നമാമി നര്‍മദെ ഉത്സവം നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ മോദിയുടെ ജനന ദിവസമാണ് തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയതും ലോക തലത്തില്‍ രണ്ടാമത്തേതുമായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രണ്ട് വര്‍ഷം മുമ്പാണ് മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ 67 ാം ജന്മദിനത്തിലായിരുന്നു അണക്കെട്ടിന്റെ ഉദ്ഘാടനം നടന്നത്. ഡാം വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ബര്‍വാനി, ധാര്‍ ജില്ലകളിലെ നൂറ് കണക്കിന് ഗ്രാമങ്ങളെയാണ് വെള്ളം പൂര്‍ണ്ണമായും വിഴുങ്ങിയത്. അവരുടെ പുനരധിവാസത്തിനായി മേധാപട്ക്കറുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താന്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടും ബി.ജെ.പി ഭരണകൂടം കേട്ടില്ലന്നു നടിക്കുകയാണ്. പ്രദേശവാസികള്‍ മേധാപട്കരുടെ നേതൃത്വത്തില്‍ മാസങ്ങയി ജല സത്യഗ്രഹസമരത്തിലാണ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ മുന്‍കൂട്ടി തീരുമാനിച്ചതിനും പ്രഖ്യാപിച്ചതിനും വിരുദ്ധമായി അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയര്‍ത്തിയിപ്പോള്‍ ആയിരക്കണക്കിനാളുകളാണ് ജലമുറിവുകള്‍ ഏറ്റുവാങ്ങിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനം പ്രതിഷേധ ദിനമായട്ടാണ് ഇരകള്‍ ആചരിച്ചത്. ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ക്കും നാണം മറക്കാന്‍ വസ്ത്രം ലഭിക്കുവോളം അര്‍ധനഗ്‌നനായി മാറാന്‍ തീരുമാനിച്ച മഹാത്മാഗാന്ധിയുടെ നാട്ടിലാണ് ജന്മദിനാഘോഷത്തിനായി നൂറുകണക്കിന് ഗ്രാമങ്ങളെയുംആയിരകണക്കിനാളുകളെയും ഭരണാധികാരി വെള്ളത്തില്‍ മുക്കിയത്. ഇത് രാഷ്ട്ര ശരീരത്തിനേറ്റ മുറിവ് കൂടിയാണ്. ദാരിദ്ര്യത്തിന്റെ നീര്‍ക്കയത്തില്‍ ശ്വാസംമുട്ടി നില്‍ക്കുന്നവരും ജന്മദിനം എന്നാണെന്നറിയാത്തവരും അറിഞ്ഞാല്‍ ആഘോഷിക്കാന്‍ വകയില്ലാത്തവരുമായ ജനകോടികളുടെ നെഞ്ചില്‍ ചവിട്ടി ആഹ്ലാദ നൃത്തം ചെയ്യുന്നത് ആഭാസമാണ്. ലക്ഷകണക്കിനാളുകളെ കശ്മീര്‍ താഴ്‌വരകളില്‍ തുറന്ന ജയിലിലടച്ച് മരുന്നും വായുവും വെള്ളവും നിഷേധിച്ചതിന്‌ശേഷം പ്രധാനമന്ത്രി പിറന്നാള്‍ മധുരം വിളമ്പുമ്പോള്‍ റോമാ നഗരം കത്തിയെരിഞ്ഞ സമയം വീണ വായിച്ച നീറോ ചക്രവര്‍ത്തിക്ക് തുല്യനായി മാറുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending