Video Stories
തെറ്റുതിരുത്തുന്ന സി.പി.എം

റസാഖ് ആദൃശ്ശേരി
തെറ്റുതിരുത്തുന്ന തിരക്കിലാണ് സി.പി.എം. ശബരിമല വിഷയത്തില്‍ വോട്ട് ഒലിച്ചുപോയപ്പോള്‍, മത വിശ്വാസത്തിലേക്ക് തിരിച്ചുപോകണമെന്നാണ് അണികളോടു സംസ്ഥാന സമിതിയുടെ ആഹ്വാനം. ‘വിശ്വാസമാണ് ശക്തി’ എന്ന തിരുത്തലിലേക്ക് സി.പി.എം എത്തിനില്‍ക്കുന്നു. പ്രാദേശിക വിശ്വാസക്കൂട്ടായ്മകളിലും ഉല്‍സവങ്ങളിലും പാര്‍ട്ടിയംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമത്രെ. കാവുകളിലും അമ്പലങ്ങളിലും പള്ളികളിലും പാര്‍ട്ടിയംഗങ്ങള്‍ക്ക് ഇടപെടാം. ഒരു സ്ത്രീയെയും ശബരിമലയില്‍ കൊണ്ടുപോകാനോ മല കയറ്റാനോ സി.പി.എമ്മോ സര്‍ക്കാരോ ആഗ്രഹിക്കുന്നില്ല-സി.പി.എം സംസ്ഥാന സമിതിയുടെ തെറ്റുതിരുത്തല്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നാളിതുവരെ പറഞ്ഞുപഠിപ്പിച്ച ഭൗതികവാദവുമായി നടന്നാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ നേതൃത്വം അംഗീകരിച്ചിരിക്കുന്നു. മതം മനഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാര്‍ക്സിയന്‍ വചനത്തില്‍നിന്നു മതം മനുഷ്യനു മധുരിക്കുന്ന കല്‍ക്കണ്ടമാണെന്നു സമകാലിക സഖാക്കള്‍ കണ്ടെത്തിയിരിക്കുന്നു. ഇന്നു മുഹൂര്‍ത്തം നോക്കലും കവടി നിരത്തലും എല്ലാ വീടുകളിലും നടക്കുന്നു. സഖാക്കള്‍ക്കിന്നിത് പ്രത്യയശാസ്ത്രത്തിന്റെ തന്നെ ആചാരമാണ്. മക്കളുടെയും പേരമക്കളുടെയുമെല്ലാം വിവാഹം ക്ഷേത്രത്തിലും പള്ളിയിലുംവെച്ചു ആചാരപ്രകാരം തന്നെ നടത്തണം. പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ വെച്ചു പറഞ്ഞുതന്ന മാര്‍ക്സ്ന്റെയും ലെനിന്റെയുമെല്ലാം സിദ്ധാന്തങ്ങള്‍ പ്രായോഗിക ജീവിതത്തില്‍നിന്നു അവര്‍ പുറന്തള്ളിയിരിക്കുന്നു. എല്ലാ സഖാക്കള്‍ക്കുമായി ക്ഷേത്ര പ്രവേശന വിളംബരം അടുത്ത്തന്നെ ഉണ്ടാകുന്നത് കാത്തിരിക്കുകയാണവര്‍. പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് ഇനി ആശ്വാസിക്കാം. മത വിശ്വാസം സഖാക്കള്‍ക്ക് കൈവന്നാല്‍ പിന്നീട് വൈരുധ്യാധിഷ്ഠിത ഭൗതികവാദം ചുമക്കേണ്ടല്ലോ.
എന്നാല്‍ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരു കാലമുണ്ടായിരുന്നു. മനുഷ്യനു ജീവിക്കാന്‍ അപ്പമാണ് വേണ്ടത്, മതമല്ല എന്നു പറഞ്ഞ ഒരു കാലം. പൊന്‍കുന്നംവര്‍ക്കിയും എം.സി ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമൊക്കെ നിറഞ്ഞുനിന്ന കാലം. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ കടന്നു വിഗ്രഹങ്ങളെയും മറ്റും അപമാനിച്ച സംഭവങ്ങള്‍ ഒട്ടനവധി അക്കാലത്തുണ്ടായിട്ടുണ്ട്. വിശ്വാസത്തില്‍നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ പല തന്ത്രങ്ങളാണ് അന്ന് പ്രയോഗിച്ചത്. നിരക്ഷരരോടു അവന്റെ വീട്ടുമൃഗങ്ങള്‍ക്ക് ദൈവമില്ലാത്തത്പോലെ അവനും ദൈവത്തിന്റെ ആവശ്യമില്ല എന്നോതികൊടുത്തു. അല്പംകൂടി ജ്ഞാനമുള്ളവരോടു ദൈവം മനുഷ്യയുക്തിക്ക് നിരക്കുന്നവനല്ലന്നും അതുകൊണ്ടുതന്നെ ദൈവം ഇല്ലന്നും സമര്‍ത്ഥിച്ചു. മനുഷ്യ മഹത്വത്തിന്റെ പേരില്‍ ദൈവത്തെ നിഷേധിച്ചുകൊണ്ടു വേറെ ചിലരെ ഹ്യൂമനിസ്റ്റുകളാക്കി. മനുഷ്യന് അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഹനിക്കുന്നവനാണ് ദൈവം. ആ ദൈവത്തെ അനുസരിക്കേണ്ടതില്ല. ഇതായിരുന്നു വാദം. അങ്ങനെ അസ്തിത്വവാദത്തിന്റെ ബീജാക്ഷരങ്ങള്‍ പഠിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ മുന്നിലുണ്ടായിരുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം നല്‍കികൊണ്ടാണ് മാര്‍ക്സിസ്റ്റ് ഭൗതികവാദം കേരളത്തിലും വിത്തിറക്കിയത്. അന്നത്തെ ജനപ്രീതി നേടിയ ചലച്ചിത്രഗാനങ്ങള്‍ ദൈവനിന്ദകള് നിറഞ്ഞതായിരുന്നു. ‘കണ്ണു തുറക്കാത്ത ദൈവങ്ങളെ’, ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവം’, ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു’ തുടങ്ങിയവ ഉദാഹരണം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് വിശ്വാസവും ആചാരവും ആവാം. നേതാക്കള്‍ക്ക് പാടില്ല എന്നാണ് തെറ്റുതിരുത്തല്‍ രേഖ പറയുന്നത്. നേതാക്കള്‍ വൈരുധ്യാത്മിക ഭൗതികവാദം ആശ്ലേഷിക്കണം. ഈ തീരുമാനത്തില്‍തന്നെ ഒരു വൈരുധ്യമില്ലെ? ഇത് പാര്‍ട്ടിയില്‍ രണ്ടു ഗണത്തില്‍ പെട്ടവരെ സൃഷ്ടിക്കുന്നു. അണികളെ വെറും വിറകുവെട്ടുകാരും വെള്ളം കോരികളും മാത്രമാക്കി മാറ്റുന്നു. ഒരാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു നേതാവായി ഉയര്‍ന്നാല്‍ അയാള്‍ അപ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കേണ്ടിവരില്ലെ? ഇത് ശരിയായ മാര്‍ഗമല്ല. അതിനാല്‍ തന്നെ സി.പി.എമ്മില്‍ അന്തസ്സായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് പറ്റില്ല. അപ്പോള്‍ ഈ തീരുമാനത്തിനുപിന്നില്‍ എന്തോ ഒരു കുതന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. നേതാക്കള്‍ കമ്യൂണിസം എത്ര പ്രസംഗിച്ചാലും സ്വന്തം വീട്ടില്‍ പോലും അതു നടപ്പിലാക്കാന്‍ കഴിയില്ലെന്നു സമ്മതിക്കലാണ് ഈ തീരുമാനത്തിന്റെ മറ്റൊരു വശം. അല്ലെങ്കില്‍ ബന്ധുക്കളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ മാര്‍ഗം കണ്ടെത്തിയതാവാം. മുന്‍കൂര്‍ ജാമ്യമെടുക്കല്‍. സ്വന്തം കുടുംബത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത ആദര്‍ശം നാട്ടുകാര്‍ സ്വീകരിക്കണമെന്നു പറയുന്നതിലെ ഔചിത്യമില്ലായ്മ ആലോചിച്ചു നോക്കുക. കമ്യൂണിസ്റ്റ് താത്വിക ആചാര്യന്മാരായിരുന്ന ഇ.എം.എസ്സിനും പി.ഗോവിന്ദപിള്ളക്കുംവരെ സ്വന്തം കുടുംബത്തില്‍ മാര്‍ക്സിസം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ ഇ.എം.എസ്സ് തന്റെ സഹധര്‍മ്മിണി ആര്യ അന്തര്‍ജനത്തിന്റെ കൂടെ മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനത്തിനു പോയി. വിവാദമായപ്പോള്‍ ആര്യ അന്തര്‍ജനം ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് പോയപ്പോള്‍ ഇ.എം.എസ്സ് പുറത്ത്തന്നെ നില്‍ക്കുകയായിരുന്നുവെന്നു പറഞ്ഞു ന്യായീകരിക്കാന്‍ നോക്കി. ഇ.എം.എസ്സിന്റെ ഭാര്യ മതവിശ്വാസിയായിരുന്നു. ഭാര്യയുടെ മതവിശ്വാസത്തിനു കാവല്നില്ക്കുന്ന ഇ.എം.എസ്സിന്റെ കമ്യൂണിസം കാപട്യമല്ലാതെ മറ്റെന്തായിരുന്നു എന്ന ചോദ്യത്തിനു ഇതുവരെ സി.പി.എം മറുപടി പറഞ്ഞിട്ടില്ല. പി. ഗോവിന്ദപിള്ള ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയതും ഓര്‍ക്കേണ്ടതാണ്. മത വിശ്വാസിയായ ഭാര്യയുടെ ആഗ്രഹപ്രകാരം നടത്തിയ തീര്‍ത്ഥാടനമെന്നായിരുന്നു പിന്നീട് അതിനെ പി.ജി വ്യാഖ്യാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എം.എം ലോറന്‍സിന്റെ മകളുടെ കല്യാണം നടന്നത് പള്ളിയില്‍ വെച്ചായിരുന്നു. വീട്ടുകാരും മകളും ഭാര്യയും ഇക്കാര്യത്തില്‍ ശാഠ്യം പിടിക്കുന്നുവെന്നാണ് ലോറന്‍സ് സെക്രട്ടേറിയറ്റ് യോഗത്തില്‍ കുമ്പസരിച്ചത്. ഭാര്യയുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ മകളുടെ കല്യാണം പള്ളിയില്‍വെച്ചു നടത്താന്‍ സെക്രട്ടേറിയറ്റ് അനുവാദം കൊടുത്തു. ഇത്തരം സംഭവങ്ങള്‍ പിന്നീട് ധാരാളം ആവര്‍ത്തിച്ചു. ഇനിയും ആവര്‍ത്തിക്കും. അന്നു അതൊരു പ്രത്യയശാസ്ത്ര പ്രശ്നമാകാതിരിക്കാനാണ് ഇപ്പോഴത്തെ ഈ തീരുമാനം.
എന്നാല്‍ മതം ‘നികൃഷ്ടജീവി’ ആയിമാറിയ അവസ്ഥയും കേരളത്തിലെ സി.പി.എം ചരിത്രത്തിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധമുഖം അനാവരണം ചെയ്ത ഒന്നായിരുന്നു അത്. തിരുവമ്പാടിയിലെ സി.പി.എം എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ സഖാവിനു സ്വബോധത്തോടെ രോഗീ ലേ പന കൂദാശ നല്കിയ ബിഷപ്പ് മാര്‍പോള്‍ ചിറ്റിലപള്ളിയെയാണ് അന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് ‘നികൃഷ്ടജീവി’ എന്നു വിളിച്ചത്. ‘ധന്യമായ കമ്യൂണിസ്റ്റ് ജീവിതം നയിച്ച സഖാവ് മത്തായി ചാക്കോ സ്വബോധത്താലെ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന പച്ചക്കള്ളം പറയുന്നത് ചാക്കോയെ അപമാനിക്കാനാണ്’ എന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതില്‍നിന്നു തന്നെ ക്രൈസ്തവ ജീവിതം പോലെ തന്നെ കമ്യൂണിസ്റ്റു ജീവിതം ഉണ്ടെന്നും കമ്യൂണിസ്റ്റ് ജീവിതം നയിച്ചൊരാള്‍ മതകീയാചാരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും വരുന്നു. പക്ഷെ കാലം അധികം വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന് തന്നെ മലബാര്‍ മേഖലയില്‍ മുസ് ലിംകളെ പാര്‍ട്ടിയോടു അടുപ്പിക്കാന്‍ ശ്രമം നടത്തി. വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തെ കുറിച്ചു ക്ലാസ് എടുത്തു കൊണ്ടായിരിക്കണം പാര്‍ട്ടി കെട്ടിപ്പടുക്കേണ്ടതെന്ന മാര്‍ക്സിസ്റ്റുകളുടെ തനത് സിദ്ധാന്ത രോഗമൊന്നും പിണറായിക്ക് ഉണ്ടായിരുന്നില്ല. കാര്യം നടക്കണം. വോട്ടു കിട്ടണം.
‘നിങ്ങളുടെ മത വിശ്വാസമൊക്കെ ശരി. നമസ്ക്കരിക്കേണ്ടവര്‍ നമസ്ക്കരിച്ചോളു.നോമ്പെടുക്കേണ്ടവര്‍ പാര്‍ട്ടി പരിപാടിക്ക് വരുമ്പോഴും നോമ്പെടുത്തോളു. പക്ഷെ തീവ്രവാദത്തിനും ഫാസിസത്തിനും സാമ്രാജ്യത്വത്തിനും മുസ്ലിം പീഡനത്തിനുമെതിരായ സമരം മുന്നോട്ടുകൊണ്ടുപോവാന്‍ ഇടതു പക്ഷത്തിനെ കഴിയൂ. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടി രക്തസാക്ഷിയായ വരുടെ പാര്‍ട്ടി എങ്ങനെയാണ് മതത്തിനെതിരാവുക? പിണറായി ചോദിച്ചു. ഇത്തരത്തില്‍ മതവിശ്വാസികളെ അവഹേളിക്കുകയും പലപ്പോഴും മതവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ പാര്‍ട്ടിയിലേക്ക് വിശ്വാസികളെ അടുപ്പിക്കാന്‍ അവരെ സുഖിപ്പിക്കുകയും ചെയ്യുന്ന പതിവ് കാലങ്ങളായി സി.പി.എം പയറ്റി വരുന്നു. പക്ഷെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അവര്‍ക്ക് കൈപൊള്ളി. സി.പി.എം സ്വീകരിച്ച നിലപാട് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. തുടര്‍ന്നുവന്ന പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനം ഇടതു പക്ഷത്തെ കൈയൊഴിഞ്ഞു. ഇരുപതില്‍ പത്തൊമ്പത് സീറ്റിലും ഇടതുമുന്നണി പരാജയപ്പെട്ടു. തന്മൂലം ഉണ്ടായ പുതിയ ബോധോദയമാണ് വിശ്വാസികളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള തീരുമാനം. പാര്‍ട്ടി തെറ്റുതിരുത്താന്‍ എത്രയോ പ്രാവശ്യം ഇതിനു മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ബൂര്‍ഷ്യാ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായില്ല. അനവധി ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. ഭൗതികതയോടുള്ള ആര്‍ത്തിയാണ് ഇന്നു സി.പി.എമ്മിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ദാര്‍ശനിക കരുത്ത് കമ്യൂണിസത്തിനില്ല എന്നുള്ളതാണ്. അത് മറന്നു കൊണ്ടുള്ള ഏത് മുറിവുണക്കലും ഫലം ചെയ്യില്ല. കമ്യൂണിസത്തില്‍ ദൈവത്തിനു ഇടം കൊടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി സംസ്ഥാന സമിതി ആലോചിക്കുന്നതെങ്കില്‍ ‘മാര്‍ക്സിസിസത്തിന്റെ ഭൗതികവാദം കാലഹരണപ്പെട്ടു’ എന്ന കാര്യം ഉറക്കെ പറയാന്‍ പാര്‍ട്ടി തയ്യാറാവണം. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ തിരുത്തലായി അത് മാറും.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു