Connect with us

Video Stories

തെറ്റുതിരുത്തുന്ന സി.പി.എം

Published

on


റസാഖ് ആദൃശ്ശേരി

തെറ്റുതിരുത്തുന്ന തിരക്കിലാണ് സി.പി.എം. ശബരിമല വിഷയത്തില്‍ വോട്ട് ഒലിച്ചുപോയപ്പോള്‍, മത വിശ്വാസത്തിലേക്ക് തിരിച്ചുപോകണമെന്നാണ് അണികളോടു സംസ്ഥാന സമിതിയുടെ ആഹ്വാനം. ‘വിശ്വാസമാണ് ശക്തി’ എന്ന തിരുത്തലിലേക്ക് സി.പി.എം എത്തിനില്‍ക്കുന്നു. പ്രാദേശിക വിശ്വാസക്കൂട്ടായ്മകളിലും ഉല്‍സവങ്ങളിലും പാര്‍ട്ടിയംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമത്രെ. കാവുകളിലും അമ്പലങ്ങളിലും പള്ളികളിലും പാര്‍ട്ടിയംഗങ്ങള്‍ക്ക് ഇടപെടാം. ഒരു സ്ത്രീയെയും ശബരിമലയില്‍ കൊണ്ടുപോകാനോ മല കയറ്റാനോ സി.പി.എമ്മോ സര്‍ക്കാരോ ആഗ്രഹിക്കുന്നില്ല-സി.പി.എം സംസ്ഥാന സമിതിയുടെ തെറ്റുതിരുത്തല്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നാളിതുവരെ പറഞ്ഞുപഠിപ്പിച്ച ഭൗതികവാദവുമായി നടന്നാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ നേതൃത്വം അംഗീകരിച്ചിരിക്കുന്നു. മതം മനഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാര്‍ക്‌സിയന്‍ വചനത്തില്‍നിന്നു മതം മനുഷ്യനു മധുരിക്കുന്ന കല്‍ക്കണ്ടമാണെന്നു സമകാലിക സഖാക്കള്‍ കണ്ടെത്തിയിരിക്കുന്നു. ഇന്നു മുഹൂര്‍ത്തം നോക്കലും കവടി നിരത്തലും എല്ലാ വീടുകളിലും നടക്കുന്നു. സഖാക്കള്‍ക്കിന്നിത് പ്രത്യയശാസ്ത്രത്തിന്റെ തന്നെ ആചാരമാണ്. മക്കളുടെയും പേരമക്കളുടെയുമെല്ലാം വിവാഹം ക്ഷേത്രത്തിലും പള്ളിയിലുംവെച്ചു ആചാരപ്രകാരം തന്നെ നടത്തണം. പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ വെച്ചു പറഞ്ഞുതന്ന മാര്‍ക്‌സ്‌ന്റെയും ലെനിന്റെയുമെല്ലാം സിദ്ധാന്തങ്ങള്‍ പ്രായോഗിക ജീവിതത്തില്‍നിന്നു അവര്‍ പുറന്തള്ളിയിരിക്കുന്നു. എല്ലാ സഖാക്കള്‍ക്കുമായി ക്ഷേത്ര പ്രവേശന വിളംബരം അടുത്ത്തന്നെ ഉണ്ടാകുന്നത് കാത്തിരിക്കുകയാണവര്‍. പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് ഇനി ആശ്വാസിക്കാം. മത വിശ്വാസം സഖാക്കള്‍ക്ക് കൈവന്നാല്‍ പിന്നീട് വൈരുധ്യാധിഷ്ഠിത ഭൗതികവാദം ചുമക്കേണ്ടല്ലോ.
എന്നാല്‍ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരു കാലമുണ്ടായിരുന്നു. മനുഷ്യനു ജീവിക്കാന്‍ അപ്പമാണ് വേണ്ടത്, മതമല്ല എന്നു പറഞ്ഞ ഒരു കാലം. പൊന്‍കുന്നംവര്‍ക്കിയും എം.സി ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമൊക്കെ നിറഞ്ഞുനിന്ന കാലം. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ കടന്നു വിഗ്രഹങ്ങളെയും മറ്റും അപമാനിച്ച സംഭവങ്ങള്‍ ഒട്ടനവധി അക്കാലത്തുണ്ടായിട്ടുണ്ട്. വിശ്വാസത്തില്‍നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ പല തന്ത്രങ്ങളാണ് അന്ന് പ്രയോഗിച്ചത്. നിരക്ഷരരോടു അവന്റെ വീട്ടുമൃഗങ്ങള്‍ക്ക് ദൈവമില്ലാത്തത്‌പോലെ അവനും ദൈവത്തിന്റെ ആവശ്യമില്ല എന്നോതികൊടുത്തു. അല്‍പംകൂടി ജ്ഞാനമുള്ളവരോടു ദൈവം മനുഷ്യയുക്തിക്ക് നിരക്കുന്നവനല്ലന്നും അതുകൊണ്ടുതന്നെ ദൈവം ഇല്ലന്നും സമര്‍ത്ഥിച്ചു. മനുഷ്യ മഹത്വത്തിന്റെ പേരില്‍ ദൈവത്തെ നിഷേധിച്ചുകൊണ്ടു വേറെ ചിലരെ ഹ്യൂമനിസ്റ്റുകളാക്കി. മനുഷ്യന്‍ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഹനിക്കുന്നവനാണ് ദൈവം. ആ ദൈവത്തെ അനുസരിക്കേണ്ടതില്ല. ഇതായിരുന്നു വാദം. അങ്ങനെ അസ്തിത്വവാദത്തിന്റെ ബീജാക്ഷരങ്ങള്‍ പഠിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ മുന്നിലുണ്ടായിരുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം നല്‍കികൊണ്ടാണ് മാര്‍ക്‌സിസ്റ്റ് ഭൗതികവാദം കേരളത്തിലും വിത്തിറക്കിയത്. അന്നത്തെ ജനപ്രീതി നേടിയ ചലച്ചിത്രഗാനങ്ങള്‍ ദൈവനിന്ദകള്‍ നിറഞ്ഞതായിരുന്നു. ‘കണ്ണു തുറക്കാത്ത ദൈവങ്ങളെ’, ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവം’, ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു’ തുടങ്ങിയവ ഉദാഹരണം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് വിശ്വാസവും ആചാരവും ആവാം. നേതാക്കള്‍ക്ക് പാടില്ല എന്നാണ് തെറ്റുതിരുത്തല്‍ രേഖ പറയുന്നത്. നേതാക്കള്‍ വൈരുധ്യാത്മിക ഭൗതികവാദം ആശ്ലേഷിക്കണം. ഈ തീരുമാനത്തില്‍തന്നെ ഒരു വൈരുധ്യമില്ലെ? ഇത് പാര്‍ട്ടിയില്‍ രണ്ടു ഗണത്തില്‍ പെട്ടവരെ സൃഷ്ടിക്കുന്നു. അണികളെ വെറും വിറകുവെട്ടുകാരും വെള്ളം കോരികളും മാത്രമാക്കി മാറ്റുന്നു. ഒരാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു നേതാവായി ഉയര്‍ന്നാല്‍ അയാള്‍ അപ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കേണ്ടിവരില്ലെ? ഇത് ശരിയായ മാര്‍ഗമല്ല. അതിനാല്‍ തന്നെ സി.പി.എമ്മില്‍ അന്തസ്സായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് പറ്റില്ല. അപ്പോള്‍ ഈ തീരുമാനത്തിനുപിന്നില്‍ എന്തോ ഒരു കുതന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. നേതാക്കള്‍ കമ്യൂണിസം എത്ര പ്രസംഗിച്ചാലും സ്വന്തം വീട്ടില്‍ പോലും അതു നടപ്പിലാക്കാന്‍ കഴിയില്ലെന്നു സമ്മതിക്കലാണ് ഈ തീരുമാനത്തിന്റെ മറ്റൊരു വശം. അല്ലെങ്കില്‍ ബന്ധുക്കളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ മാര്‍ഗം കണ്ടെത്തിയതാവാം. മുന്‍കൂര്‍ ജാമ്യമെടുക്കല്‍. സ്വന്തം കുടുംബത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത ആദര്‍ശം നാട്ടുകാര്‍ സ്വീകരിക്കണമെന്നു പറയുന്നതിലെ ഔചിത്യമില്ലായ്മ ആലോചിച്ചു നോക്കുക. കമ്യൂണിസ്റ്റ് താത്വിക ആചാര്യന്മാരായിരുന്ന ഇ.എം.എസ്സിനും പി.ഗോവിന്ദപിള്ളക്കുംവരെ സ്വന്തം കുടുംബത്തില്‍ മാര്‍ക്‌സിസം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ ഇ.എം.എസ്സ് തന്റെ സഹധര്‍മ്മിണി ആര്യ അന്തര്‍ജനത്തിന്റെ കൂടെ മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനത്തിനു പോയി. വിവാദമായപ്പോള്‍ ആര്യ അന്തര്‍ജനം ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് പോയപ്പോള്‍ ഇ.എം.എസ്സ് പുറത്ത്തന്നെ നില്‍ക്കുകയായിരുന്നുവെന്നു പറഞ്ഞു ന്യായീകരിക്കാന്‍ നോക്കി. ഇ.എം.എസ്സിന്റെ ഭാര്യ മതവിശ്വാസിയായിരുന്നു. ഭാര്യയുടെ മതവിശ്വാസത്തിനു കാവല്‍നില്‍ക്കുന്ന ഇ.എം.എസ്സിന്റെ കമ്യൂണിസം കാപട്യമല്ലാതെ മറ്റെന്തായിരുന്നു എന്ന ചോദ്യത്തിനു ഇതുവരെ സി.പി.എം മറുപടി പറഞ്ഞിട്ടില്ല. പി. ഗോവിന്ദപിള്ള ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയതും ഓര്‍ക്കേണ്ടതാണ്. മത വിശ്വാസിയായ ഭാര്യയുടെ ആഗ്രഹപ്രകാരം നടത്തിയ തീര്‍ത്ഥാടനമെന്നായിരുന്നു പിന്നീട് അതിനെ പി.ജി വ്യാഖ്യാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എം.എം ലോറന്‍സിന്റെ മകളുടെ കല്യാണം നടന്നത് പള്ളിയില്‍ വെച്ചായിരുന്നു. വീട്ടുകാരും മകളും ഭാര്യയും ഇക്കാര്യത്തില്‍ ശാഠ്യം പിടിക്കുന്നുവെന്നാണ് ലോറന്‍സ് സെക്രട്ടേറിയറ്റ് യോഗത്തില്‍ കുമ്പസരിച്ചത്. ഭാര്യയുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ മകളുടെ കല്യാണം പള്ളിയില്‍വെച്ചു നടത്താന്‍ സെക്രട്ടേറിയറ്റ് അനുവാദം കൊടുത്തു. ഇത്തരം സംഭവങ്ങള്‍ പിന്നീട് ധാരാളം ആവര്‍ത്തിച്ചു. ഇനിയും ആവര്‍ത്തിക്കും. അന്നു അതൊരു പ്രത്യയശാസ്ത്ര പ്രശ്‌നമാകാതിരിക്കാനാണ് ഇപ്പോഴത്തെ ഈ തീരുമാനം.
എന്നാല്‍ മതം ‘നികൃഷ്ടജീവി’ ആയിമാറിയ അവസ്ഥയും കേരളത്തിലെ സി.പി.എം ചരിത്രത്തിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധമുഖം അനാവരണം ചെയ്ത ഒന്നായിരുന്നു അത്. തിരുവമ്പാടിയിലെ സി.പി.എം എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ സഖാവിനു സ്വബോധത്തോടെ രോഗീ ലേ പന കൂദാശ നല്‍കിയ ബിഷപ്പ് മാര്‍പോള്‍ ചിറ്റിലപള്ളിയെയാണ് അന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ‘നികൃഷ്ടജീവി’ എന്നു വിളിച്ചത്. ‘ധന്യമായ കമ്യൂണിസ്റ്റ് ജീവിതം നയിച്ച സഖാവ് മത്തായി ചാക്കോ സ്വബോധത്താലെ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന പച്ചക്കള്ളം പറയുന്നത് ചാക്കോയെ അപമാനിക്കാനാണ്’ എന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതില്‍നിന്നു തന്നെ ക്രൈസ്തവ ജീവിതം പോലെ തന്നെ കമ്യൂണിസ്റ്റു ജീവിതം ഉണ്ടെന്നും കമ്യൂണിസ്റ്റ് ജീവിതം നയിച്ചൊരാള്‍ മതകീയാചാരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും വരുന്നു. പക്ഷെ കാലം അധികം വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ മലബാര്‍ മേഖലയില്‍ മുസ് ലിംകളെ പാര്‍ട്ടിയോടു അടുപ്പിക്കാന്‍ ശ്രമം നടത്തി. വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തെ കുറിച്ചു ക്ലാസ് എടുത്തു കൊണ്ടായിരിക്കണം പാര്‍ട്ടി കെട്ടിപ്പടുക്കേണ്ടതെന്ന മാര്‍ക്‌സിസ്റ്റുകളുടെ തനത് സിദ്ധാന്ത രോഗമൊന്നും പിണറായിക്ക് ഉണ്ടായിരുന്നില്ല. കാര്യം നടക്കണം. വോട്ടു കിട്ടണം.
‘നിങ്ങളുടെ മത വിശ്വാസമൊക്കെ ശരി. നമസ്‌ക്കരിക്കേണ്ടവര്‍ നമസ്‌ക്കരിച്ചോളു.നോമ്പെടുക്കേണ്ടവര്‍ പാര്‍ട്ടി പരിപാടിക്ക് വരുമ്പോഴും നോമ്പെടുത്തോളു. പക്ഷെ തീവ്രവാദത്തിനും ഫാസിസത്തിനും സാമ്രാജ്യത്വത്തിനും മുസ്‌ലിം പീഡനത്തിനുമെതിരായ സമരം മുന്നോട്ടുകൊണ്ടുപോവാന്‍ ഇടതു പക്ഷത്തിനെ കഴിയൂ. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടി രക്തസാക്ഷിയായ വരുടെ പാര്‍ട്ടി എങ്ങനെയാണ് മതത്തിനെതിരാവുക? പിണറായി ചോദിച്ചു. ഇത്തരത്തില്‍ മതവിശ്വാസികളെ അവഹേളിക്കുകയും പലപ്പോഴും മതവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ പാര്‍ട്ടിയിലേക്ക് വിശ്വാസികളെ അടുപ്പിക്കാന്‍ അവരെ സുഖിപ്പിക്കുകയും ചെയ്യുന്ന പതിവ് കാലങ്ങളായി സി.പി.എം പയറ്റി വരുന്നു. പക്ഷെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അവര്‍ക്ക് കൈപൊള്ളി. സി.പി.എം സ്വീകരിച്ച നിലപാട് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. തുടര്‍ന്നുവന്ന പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനം ഇടതു പക്ഷത്തെ കൈയൊഴിഞ്ഞു. ഇരുപതില്‍ പത്തൊമ്പത് സീറ്റിലും ഇടതുമുന്നണി പരാജയപ്പെട്ടു. തന്മൂലം ഉണ്ടായ പുതിയ ബോധോദയമാണ് വിശ്വാസികളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള തീരുമാനം. പാര്‍ട്ടി തെറ്റുതിരുത്താന്‍ എത്രയോ പ്രാവശ്യം ഇതിനു മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ബൂര്‍ഷ്യാ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായില്ല. അനവധി ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. ഭൗതികതയോടുള്ള ആര്‍ത്തിയാണ് ഇന്നു സി.പി.എമ്മിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ദാര്‍ശനിക കരുത്ത് കമ്യൂണിസത്തിനില്ല എന്നുള്ളതാണ്. അത് മറന്നു കൊണ്ടുള്ള ഏത് മുറിവുണക്കലും ഫലം ചെയ്യില്ല. കമ്യൂണിസത്തില്‍ ദൈവത്തിനു ഇടം കൊടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി സംസ്ഥാന സമിതി ആലോചിക്കുന്നതെങ്കില്‍ ‘മാര്‍ക്‌സിസിസത്തിന്റെ ഭൗതികവാദം കാലഹരണപ്പെട്ടു’ എന്ന കാര്യം ഉറക്കെ പറയാന്‍ പാര്‍ട്ടി തയ്യാറാവണം. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ തിരുത്തലായി അത് മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending