Video Stories
സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍

ഡോ.രാംപുനിയാനി
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടെയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരികയും ചെയ്തതോടെ രാജ്യം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറി. അതേസമയം തന്നെ പാക് ഭരണഘടനാനിര്‍മ്മാണ സഭയില്‍ ആ രാജ്യം മതേതര രാഷ്ട്രമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ അധികം വൈകാതെ തന്നെ പാക്കിസ്താന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ രൂപീകൃതമായ അതേ പാക്കിസ്താന്‍ തന്നെ പിന്നീട് ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരില്‍ വിഭജിച്ച് ബംഗ്ലാദേശെന്ന മറ്റൊരു രാഷ്ട്രം ഉദയം ചെയ്തു. അപ്പോഴും മറുവശത്ത് ഇന്ത്യ മതേതര രാഷ്ട്രമായി പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. ഈ കുതിപ്പിനിടയിലും ഇന്ത്യ മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. കുറ്റങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ (ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാണെന്ന വാദം ഉറപ്പിച്ച് രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതുവരെ) രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള പ്രയത്‌നം ശ്രദ്ധേയമാണ്. മതേതര മൂല്യങ്ങളും ഇന്ത്യന്‍ ഭരണഘടനയും ഈ രാജ്യത്തിന്റെ ധര്‍മ്മ ചിന്തക്ക് യോജിച്ചതല്ലെന്നും അതിനാല്‍ ഹിന്ദു രാഷ്ട്രത്തിനനുകൂലമായി ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നുമാണ് മതവര്‍ഗീയ ദേശീയവാദികള്‍ തറപ്പിച്ചുപറയുന്നത്.
വേദനാജനകമായ ഇന്ത്യാവിഭജനം അല്ലെങ്കില്‍ മതത്തിന്റെ പേരിലുള്ള പാക്കിസ്താന്റെ രൂപീകരണം ഒരു ഭാഗത്തും മതേതര ഇന്ത്യ മറുഭാഗത്തുമെന്നത് ആ സമയത്ത് അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതയായിരുന്നു. സങ്കീര്‍ണതയിലും അതിന്റെ ശരിയായ പ്രകാശത്തില്‍ ചരിത്ര സംഭവങ്ങളെ അനായാസമാക്കാന്‍ കഴിയില്ല എന്ന് അവരില്‍ പലര്‍ക്കും അറിയാമെങ്കിലും ഹിന്ദു ദേശീയവാദികള്‍ ഉറച്ചുതന്നെ നിന്നു. മേഘാലയയിലെ ജഡ്ജി ജസ്റ്റിസ് സെന്‍ നടത്തിയ ഒരു വിധി പ്രസ്താവത്തിലൂടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായി. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നമായത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്താനുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിച്ചതാണെന്നും മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് പാക്കിസ്താന്‍ രൂപീകരിച്ചതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തരത്തിലായിരുന്നു പരാമര്‍ശം. വിമര്‍ശനം നേരിടേണ്ടിവന്നപ്പോള്‍ താന്‍ മതേതരത്വത്തിലാണ് വിശ്വസിക്കുന്നതെന്നും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇന്ത്യ ഇനിയുമൊരു വിഭജനത്തിന് ഇടയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാസമ്പന്നരായ ന്യായാധിപന്മാരില്‍ നിന്നും അവരുടെ ഇഷ്ടങ്ങളില്‍ നിന്നും വരുന്ന ഇത്തരം വാക്കുകളെ നാം എങ്ങനെയാണ് കാണേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രവും വിഭജനവും വീണ്ടും വീണ്ടും തെറ്റായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഭജന ദുരന്തത്തിന്റെ കാരണങ്ങളും വിഭജനത്തെതുടര്‍ന്നുണ്ടായ കുടിയേറ്റത്തിന്റെ വലിയ ദുരന്തവും ജനങ്ങള്‍ക്കിടയില്‍ ശരിയായ വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. വിഭജനത്തിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതം അനുഭവിക്കുന്നതിനായി ഉപഭൂഖണ്ഡങ്ങള്‍ വിവിധ രൂപങ്ങളില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
മുസ്‌ലിംകളിലെയും ഹിന്ദുക്കളിലെയും മഹാ ഭൂരിപക്ഷമാളുകളും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ ദേശീയതയില്‍ നിലകൊണ്ടവരായിരുന്നു. കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ നയിച്ച ഇവരുടെ കാഴ്ചപ്പാട് ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഇവര്‍ വ്യവസായികളുടെയും ബിസിനസുകാരുടെയും തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ വിഭാഗങ്ങളുടെയും പുതിയ സാമൂഹ്യ വര്‍ഗങ്ങളുടെ അഭിവാഞ്ഛയെ പ്രതിനിധാനം ചെയ്തു. അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കും ചുറ്റും മെരുങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് രണ്ട് വശങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുകയെന്നതായിരുന്നു ഒന്നാമത്തേത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിത്തറയില്‍ ആധുനിക ഇന്ത്യ നിര്‍മ്മിച്ചെടുക്കലായിരുന്നു മറ്റൊന്ന്.
അതേസമയം, ഫ്യൂഡല്‍ ഘടകങ്ങള്‍, താഴ്ന്ന വര്‍ഗങ്ങള്‍ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കാന്‍ തുടങ്ങുകയും കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ എതിര്‍ക്കുകയും ചെയ്തു. ഈ താഴ്ന്ന വിഭാഗങ്ങള്‍ ജനനം അടിസ്ഥാനമായുള്ള അസമത്വത്തിലും ജാതിയുടെയും ലിംഗത്തിന്റെയും പേരിലുമാണ് താഴേക്കിടയിലേക്ക് തള്ളപ്പെട്ടത്. അവര്‍ നിശ്ചയമായും മതത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെട്ടു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയം മതത്തിന്റെ പേരില്‍ ഫ്യൂഡല്‍ ഉത്ഭവത്തിന്റെ മൂലകങ്ങള്‍ വേര്‍തിരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇങ്ങനെയാണ് ഹിന്ദു വിഭാഗങ്ങള്‍ പിന്നീട് ഹിന്ദു മഹാസഭയായ പഞ്ചാബ് ഹിന്ദു സഭയുടെ രൂപവത്കരണത്തിലെത്തിയത്. തുടക്കത്തില്‍ രാജാക്കന്മാരും ഭൂ പ്രഭുക്കന്മാരും മാത്രമായിരുന്നു ഈ സംഘടനയില്‍ ഭാഗമായിരുന്നത് എന്നതാണ് രസകരം. പിന്നീട് ചില ഉയര്‍ന്ന ജാതിക്കാരും വിദ്യാസമ്പന്നരായ കുലീനരും സംഘടനയില്‍ ചേരുകയായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഉള്ള രാജ്യമാണ് വേണ്ടതെന്നും അതില്‍ ഹിന്ദു രാഷ്ട്രമാണ് പ്രാഥമികമെന്നുമായിരുന്നു ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നത്. ഈ പ്രത്യയശാസ്ത്രത്തിന്റെ ചുറ്റുപാടില്‍, ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.എസ് ഉയര്‍ന്നുവന്നു. ഈ സംഘടനകള്‍ സ്വത്വരാഷ്ട്രീയം സ്വീകരിക്കുകയും ‘ഇതര’ മതസമൂഹത്തിനെതിരായി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു. ഇത് കലാപങ്ങള്‍ക്ക് അടിത്തറപാകി.
ദക്ഷിണേഷ്യയില്‍ ഒരു ഉപഭോക്തൃ സംസ്ഥാനം വേണമെന്നത് ബ്രിട്ടീഷുകാരുടെ ആഗ്രഹമായിരുന്നു. മുസ്‌ലിംകള്‍ക്കായി പാകിസ്താന്‍ രൂപവത്കരിക്കുകയും അവശേഷിക്കുന്ന ഇന്ത്യ ഇരു സമുദായങ്ങള്‍ക്കാക്കുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ വേര്‍തിരിക്കപ്പെട്ടതെങ്കില്‍ വലിയ തോതില്‍ മുസ്‌ലിംകള്‍ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നതായിരുന്നു വിരോധാഭാസം. ഒരു തലത്തില്‍ ജസ്റ്റിസ് സെന്‍ ചൂണ്ടിക്കാട്ടിയ ആശയക്കുഴപ്പങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ നയത്തില്‍ നിലകൊള്ളുന്നു, ഇന്ത്യയൊരു മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരിക്കണമെന്നത് സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കല്‍പിക സ്വപ്‌നമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ വിശാലമായ വിഭാഗങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിധ്വനിയായിരുന്നു അത്. നമ്മുടെ നേതാക്കള്‍ ശരാശരി ഇന്ത്യക്കാരുടെ കാഴ്ചപ്പാടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഈ മൂല്യങ്ങളെ ചവിട്ടിത്തേയ്ക്കുന്നതാണ് കാണുന്നത്. അത് ഇന്ത്യന്‍ സമൂഹത്തിന്റെ വിശാല ജനക്കൂട്ടത്തിന്റെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരുന്നു. ഇന്ത്യയില്‍ ഇന്ന് കാണുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇതൊരു ഹിന്ദു രാജ്യമാണെന്ന് വിശ്വസിപ്പിച്ചു. മതവും ജാതിയും ലിംഗവുമൊന്നും പരിഗണിക്കാത്ത ഒരു സമത്വ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതിലൂടെ വേഗത്തില്‍ ഉരുകുന്നതാകണം സ്വത്വ പ്രശ്‌നങ്ങള്‍ക്കു ചുറ്റും നിര്‍മ്മിച്ച ഈ മിഥ്യാബോധം.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala13 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി
-
kerala3 days ago
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍