Connect with us

Video Stories

അടിപതറുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം

Published

on

കെ കുട്ടി അഹമദ്കുട്ടി

ലോക സാമ്പത്തിക ശക്തികളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായി ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നിലനിന്നിരുന്നുവെന്നത് യു.പി.എയുടെ രണ്ടു ഭരണ കാലയളവിലും ഉണ്ടായിരുന്ന സവിശേഷതയാണ്. ഈ ദ്രുതഗതിയിലെ വളര്‍ച്ചക്ക് അടിസ്ഥാന കാരണം ആധുനിക ഇന്ത്യന്‍ സാമ്പത്തിക നയങ്ങളുടെ ശില്‍പിയുമായ ഡോ. മന്‍മോഹന്‍ സിങായിരുന്നു യു.പി.എ കാലയളവിലെ സര്‍ക്കാറിന്റെ കപ്പിത്താന്‍ എന്നതായിരുന്നു. ഭീഷണിയിലൂടെയും കോഴയിലൂടെയും വിലക്കെടുക്കുന്ന മാധ്യമ കൂട്ടായ്മയെ ഉപയോഗിച്ച് കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചും പൊള്ള വാഗ്ദാനങ്ങള്‍ നടത്തിയും അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ കീഴില്‍ ന്യൂനപക്ഷങ്ങളും ഇന്ത്യന്‍ ഭരണഘടനയും മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ചരിത്രം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തില്‍ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് അവസാനം സര്‍ക്കാര്‍ പുറത്തുവിട്ട ക്വാര്‍ട്ടര്‍ലി വിശകലനത്തില്‍ വെളിവാകുന്നു.

വിവരങ്ങള്‍ പൂഴ്ത്തുകയും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറങ്കിലടയ്ക്കുകയും വര്‍ഷങ്ങളായി നിലനിന്നിരുന്ന പല നടപടികളും അപ്പാടെ ഇല്ലാതാക്കുകയും ചെയ്തുവരുന്ന മോദി സര്‍ക്കാര്‍തന്നെ പുറത്തുവിട്ട കണക്കിലാണ് ഇന്ത്യ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും പല വിവരങ്ങളും ഒളിപ്പിച്ചിട്ടാകും മോദി സര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടതെന്ന് ഒരിന്ത്യകാരനും സംശയമുണ്ടാകില്ല. അങ്ങനെയാണങ്കില്‍ ഇന്ത്യ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സാമ്പത്തിക പതനം എത്രയായിരിക്കുമെന്ന് ഊഹിച്ചു നോക്കുക. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം മോദി അധികാരമേറ്റെടുക്കുന്നതിനുശേഷമുള്ള കഴിഞ്ഞ ആറു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലേക്ക് 2019-20 ല്‍ കൂപ്പുകുത്തിയിരിക്കുന്നു.

ഇത് സാമ്പത്തിക നിരീക്ഷകര്‍ നേരത്തെതന്നെ പ്രവചിച്ചിരുന്നു. ആഭ്യന്തര ഉത്പാദനം കുറയുമെന്നും അത് 5.7 ശതമാനം ആയിചുരുങ്ങുമെന്നും ഈ പ്രവചനത്തെയും കടത്തിവെട്ടിയാണ് അഞ്ച് ശതമാനത്തിലേക്ക് ആഭ്യന്തര ഉത്പാദനം താഴ്ന്നത്. തീര്‍ച്ചയായും പ്രായോഗികവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ പുത്തന്‍ ഉത്തേജന മാര്‍ഗങ്ങളില്ലാതെ ഇന്ത്യന്‍ ആഭ്യന്തര ഉത്പാദനത്തെ ഉയര്‍ത്താന്‍ സാധിക്കില്ല. മാത്രമല്ല അത് ചെയ്യാത്തപക്ഷം 1980 കളിലേക്കാള്‍ മോശം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യ വീഴും എന്നതില്‍ സംശയമില്ല. ഇതിനു മുമ്പത്തെ രണ്ടു ക്വാര്‍ട്ടര്‍ലികളിലും വളര്‍ച്ചാനിരക്ക് കുറവായിരുന്നുവെങ്കിലും കഴിഞ്ഞ ക്വാര്‍ട്ടലിയില്‍ എട്ട് ശതമാനവും അതില്‍ മുമ്പ് 5.8 ശതമാനവും ആയിരുന്നുവെന്നത് ഓര്‍ക്കണം. അതായത് ഈ വളര്‍ച്ചാമുരടിപ്പിന് അടുത്തിടെയുണ്ടായ മോദിയുടെ സാമ്പത്തിക വക്രീകരണമാണെന്നു വ്യക്തം.കഴിഞ്ഞ രണ്ടുവര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് താഴെകാണുന്ന പട്ടികയില്‍ നിന്നു മനസ്സിലാകും.

ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 2018-19

വര്‍ഷം വളര്‍ച്ചാനിരക്ക്(ശതമാനം)
2018-19 Real Nominal
Total for all 6.8
2019 -20
Quarter 1 5 8
Quarter 2 7
Quarter 3 6.6
Quarter 4 5.8
Source RBI Qu Reptor

മുകളില്‍ 2019-20 ലെ നോര്‍മല്‍ ജി.ഡി.പി എട്ട് ശതമാനം എന്നു കാണിച്ചിട്ടുണ്ട്. കാരണം 2002-03 വര്‍ഷത്തിനുശേഷം ആദ്യമായാണ് ചീാശിമഹ ഏഉജ എട്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തുന്നത്. ഇനി മേഖല തിരിച്ചുള്ള ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ അവസ്ഥ പരിഗണിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ വ്യത്യസ്ത മേഖലകളുടെ പ്രകടനം താഴെയുള്ള പട്ടികയില്‍നിന്നു മനസ്സിലാക്കാം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ-മേഖല തിരിച്ചുള്ള പ്രകടനം മേഖല

Sectors 2018-19 2019-20
Agricultural…. 5.1 2.0
Mining and Querying 0.4 2.7
Manufacturing 12.1 0.6
Utilities 6.7 8.6
Construction 9.7 5.7
Trade, Hi tech Transport 7.8 7.1
Financial Real Estate 6.5 5.9
Public Administration and
Defense 7.5 8.5
Source RBI 2019 Qualtiy Review

മുകളിലെ മേഖല തിരിച്ചുള്ള പ്രകടനം വെളിവാക്കുന്നത് കാര്‍ഷിക മേഖലയില്‍ തന്നെ വളര്‍ച്ചാനിരക്കിലുള്ള കുറവ്് 3.1 ശതമാനത്തിന്റെതാണെന്നു കാണാം. വ്യാവസായിക മേഖലയിലെ കുറവും ഭയാനകമാണ്. 2018-19 ല്‍ 12.1 ശതമാനം ആയിരുന്നത് 2019-20 ല്‍ 0.6 ശതമാനമായി കുറഞ്ഞു. അതായത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉണ്ടായ ഇടിവ് 11.5 ശതമാനതിന്റെതാണെന്നുകാണാം. ഉപഭോഗ ഉത്പാദന മേഖലയിലും ഇതിന്റെ ഇടിവ് പ്രതിഫലിച്ചിട്ടുണ്ട്. രാജ്യത്തെ വാഹന നിര്‍മ്മാതാക്കളായ മഹേന്ദ്ര ഉള്‍പ്പെടെയുള്ള കമ്പനികള്‍ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

വ്യാവസായിക മേഖലയുടെ വളര്‍ച്ചയിലുണ്ടാകുന്ന ഇടിവ് എല്ലാ മേഖലകളേയും ഒരുപോലെ ബാധിക്കും. അതിന്റെ തെളിവാണ് ഉപഭോഗ ഉത്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്കായ 8.6 ശതമാനത്തില്‍നിന്നും 2.1 ശതമാനത്തിന്റെ കുറവാണ് 2019-20 ല്‍ ഉപഭോതൃ മേഖലയുടെ വളര്‍ച്ച നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമൂലമായ വളര്‍ച്ചാനിരക്ക്് ഇന്ത്യയില്‍ ഏതെങ്കിലും ഒരു മേഖല രേഖപ്പെടുത്തിയെന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയായുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ (2018-19, 2019-20) പ്രതിരോധ മേഖലയില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

എന്താണ് ഈ സാമ്പത്തിക മുരടിപ്പിന്റെ കാരണം ? ഇന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യം ആകസ്മികമല്ല, മറിച്ച് ക്ഷണിച്ചുവരുത്തിയതാണ്്. അതിന് ഉദാഹരണം സമകാലിക ചരിത്രത്തിലുണ്ട്്. 2007 ല്‍ സാമ്പത്തിക മാന്ദ്യം ലോകത്തെ മുഴുവന്‍ ബാധിച്ചപ്പോഴും അതില്‍നിന്നും ഇന്‍സുലേറ്റ് ചെയ്തുനിന്ന ചുരുക്കം രാഷ്ട്രങ്ങളില്‍ ഒന്ന് നമ്മുടെ ഇന്ത്യയാണ്. അതിന്റെ കാരണം ഇന്ത്യ പുലര്‍ത്തിപ്പോന്നിരുന്ന സാമ്പത്തിക സുതാര്യതയും നയങ്ങളുമായിരുന്നു. ഒരവസരത്തിലും കേന്ദ്ര ബാങ്കായ ആര്‍.ബി.ഐയുടെ സാമ്പത്തിക ഝൗമൃലേൃഹ്യ തകര്‍ക്കാന്‍ മോദി സര്‍ക്കാരിനു മുമ്പുണ്ടായിരുന്ന ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലായിരുന്നു. രണ്ട് ആര്‍.ബി.ഐ ഗവര്‍ണ്ണര്‍മാരെ ശ്വാസംമുട്ടിച്ചു പുറത്തുചാടിച്ചു. അതില്‍ ഒരാള്‍ മോദി തന്നെ നിയമിച്ച ഊര്‍ജിത് പട്ടേലായിരുന്നു എന്നത് വിരോധാഭാസം.

മോദിയുടെ ഈ സാമ്പത്തിക അരാജകത്വ നടപടികളുടെ തുടര്‍ച്ചയാണ് ഏറ്റവും അവസാനം ഉണ്ടായ ആര്‍.ബി.ഐ കരുതല്‍ ധനത്തെ ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര സാമ്പത്തിക പിന്നാക്കവസ്ഥയുണ്ടായിരുന്ന 1960 കളിലാണ് ഉലളശരശ േഎശിമിരശിഴ നായി കേന്ദ്രം ഈ കരുതല്‍ ധനത്തെ ഉപയോഗിച്ചിട്ടുള്ളത്. 1991 ല്‍ നരസിംഹം കമ്മിറ്റിയുടെ സാമ്പത്തിക പരിഷ്്കരണ റിപ്പോര്‍ട്ട് പ്രകാരം Cash Reserve Ratio bpw Statutory Liquidtiy Ratio യും റേറ്റ്് കുറയ്ക്കുകയും ഇല്ലാതാക്കുക പോലും ചെയ്തു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 91 ല്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച സാമ്പത്തിക നയങ്ങള്‍ ഒരു കാഴ്ചപാടുമില്ലാതെ മോദി പുനരാരംഭിക്കുകയാണ് ചെയ്തത്. ഇന്ത്യയെ മോദി ഭരണം സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ 30 വര്‍ഷം പിന്നോട്ട്് നടത്തിയെന്നു മനസ്സിലാക്കുക.

മോദി സര്‍ക്കാര്‍ ആര്‍.ബി.ഐയുടെ പക്കലുള്ള 1.76 ലക്ഷം കോടി രൂപയുടെ ശേഖരം രാജ്യത്തിന്റെ സാമ്പത്തിക നടത്തിപ്പിനായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ പണം പോലും ഇല്ലാത്ത രീതിയില്‍ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയെ നേരിടുന്നവെന്നാണ്. ഇന്നു ഇന്ത്യ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മുന്നാണെന്നു പറയാം. 1. നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള അശാസ്ത്രീയ സാമ്പത്തിക നയങ്ങള്‍ 2. ജി.എസ്.ടി നടപ്പിലാക്കിയതില്‍ ഉണ്ടായ അനാവശ്യ ധൃതിയും സൂക്ഷ്മത കുറവും 3. ഇന്ത്യന്‍ ഭൂരിപക്ഷത്തെ ബാധിക്കുന്ന സാമ്പത്തിക പരിരക്ഷ പദ്ധതികളെ നിര്‍ത്തലാക്കി കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ പിന്‍തുടരുന്നത്.

ആദ്യത്തേത് നോട്ട് നിരോധനമെന്ന മണ്ടത്തരമാണ്. ഇത്് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയിലെ അസംഘടിത സഹകരണ മേഖലകളെയാണ്. ആര്‍.ബി.ഐ തന്നെ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്് നോട്ട് നിരോധനംമൂലം ഇ വ്യാപാരത്തില്‍ 40 ശതമാനത്തിന്റെ ഇടിവും ചെറുകിട കച്ചവടത്തില്‍ 63 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയാതായാണ്. 2017 ല്‍ റാഞ്ചിയില്‍ നടത്തിയ സര്‍വേയില്‍ വെളിവാക്കുന്നത് Monthly Status പ്രകാരം ഒരു മാസത്തില്‍ 18 ദിവസം ജോലി ചെയ്തിരുന്ന അസംഘടിത തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ 11 ദിവസമായി ചുരുങ്ങി. അതായത്് 39 ശതമാനത്തിന്റെ ഇടിവാണ് അസംഘടിത തൊഴില്‍ ദിനങ്ങളിലെ നോട്ടുനിരോധനംമൂലം ഉണ്ടായത്. ഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ അടുത്തിടെ 48 ജില്ലകള്‍ തെരെഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാക്കുന്നത് നോട്ട്് നിരോധനം മൂലം Small and Medium Enterprises നല്‍കി വന്ന തൊഴിലില്‍ 74 ശതമാനം കുറവു രേഖപ്പെടുത്തിയെന്നാണ്. വ്യാവസായിക സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്ന ഇഞകടകഘ ഖമിൗലൃ്യ 2017 ലെ അവരുടെ പഠനത്തില്‍ പറയുന്നത്് നോട്ടു നിരോധനം ഇന്ത്യയുടെ നഗര-ഗ്രാമ മേഖലകളിലെ ഉപഭോഗ ഉപഭോക്തൃ മേഖല 16 വര്‍ഷമായി രേഖപ്പെടുത്തിവരുന്ന ഉയര്‍ന്ന സാമ്പത്തിക പ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്നും Fast Mooving Consum-er Goods ലും മോട്ടോര്‍ വാഹന വില്‍പ്പനയില്‍ 20-40 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നുമാണ്. ഈ പ്രവചനത്തിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇന്ന് വാഹന വില്‍പ്പനയും കുറയുന്നുവെന്നത്് യാഥാര്‍ത്ഥ്യമാണ്.

അശാസ്ത്രിയമായി നടപ്പിലാക്കിയ ജി.എസ്.ടി വ്യാവസായിക ഉപഭോഗ നിലവാരത്തെ ഗണ്യമായി ബാധിച്ചുവെന്നുമാത്രമല്ല ഒരു വില്‍പ്പന സ്തംഭനം തന്നെ രാജ്യത്ത് സൃഷ്ടിച്ചു. ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളായ പല സംസ്ഥാനങ്ങളും പ്രതിഷേധിച്ചതുപോലെ വരുമാനം കിട്ടിയില്ലന്ന്്മാത്രമല്ല പ്രതീക്ഷക്കൊത്ത്് അവതരിപ്പിച്ചു ബജറ്റ്് നിര്‍ദ്ദേശങ്ങള്‍പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കേരളം അതിനുദാഹരണമാണ്. അശാസ്ത്രീയമായ ജി.എസ്.ടി നടപ്പിലാക്കല്‍ ഒരു പരിധിവരെ വ്യാവസായിക മുരടിപ്പിലേക്ക്് നയിച്ചുവെന്ന്് ഇപ്പോഴത്തെ മാന്ദ്യം വെളിവാക്കുന്നു.

ഭൂരിപക്ഷ അധ:സ്ഥിത ജനങ്ങളെ സഹായിക്കുന്ന നിരവധി പരിപാടികള്‍ മോദി സര്‍ക്കാര്‍ മുഖം തിരിയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ട്. അതിനുത്തമ ഉദാഹരണമാണ് ദേശീയ തൊഴിലുറപ്പ്് പദ്ധതി (MGNREGA). അതിന് Output ഇല്ല എന്ന തെറ്റിധാരണ പരക്കെ സൃഷ്ടിച്ച്‌കൊണ്ടാണ് മോദി അതിനെ പാര്‍ലമെന്റിലും പുറത്തും എതിര്‍ത്തത്. അത്് അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര അജ്ഞതമൂലമാണ്. തീര്‍ച്ചയായും തൊഴിലുറപ്പ്് പദ്ധതി റിസല്‍ട്ട് ഓറിയന്റഡ് ആവണം.MGNREGA യുടെ ഏറ്റവും പ്രധാന output രണ്ടെണ്ണമാണ്.

എ. അത്് നിരക്ഷരരും അംഗവൈകല്യം ഉള്ളവരും വൃദ്ധരും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഉറപ്പാക്കുന്ന സാമൂഹിക സാമ്പത്തിക സുരക്ഷയാണ്് (Social Securtiy Schemes) ആദ്യത്തെത്.

ബി. ഈ സ്‌കീം സാമ്പത്തിക വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ലിക്കുഡിറ്റിയാണ്. ജനഹിതത്തിനും ജനോപകാരത്തിനുമായി കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന (MGNREGA, FOOD Securtiy Act, Subsidised Gas Connection) ഇവയെല്ലാം ഒരു കോര്‍പറേറ്റ് മുതലാളിയുടെ കൗശലത്തോടെ മോദി സര്‍ക്കാര്‍ തരംതാഴ്ത്തുകയോ, നിര്‍ത്തലാക്കുകയോ ചെയ്തതായി കാണാം. ഇതെല്ലാം സമ്പദ് ഘടനയെ പിന്നോട്ടടിപ്പിക്കുകയാണ്. നോട്ട് നിരോധനത്തോട് കെയിന്‍സിന്റെ നയങ്ങള്‍ ഉദ്ധരിച്ച്് മാന്യമായി പ്രതികരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനെ കോട്ടിട്ട് കുളിക്കുന്ന വ്യക്തിയെന്നാണ് മോദി ആക്ഷേപിച്ചത്.

ഒരു കാര്യത്തില്‍ ആശ്വസിക്കാം, നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതില്‍ പോരായ്മയുമാണ് രാജ്യത്തെ മാന്ദ്യത്തിലേക്ക് എത്തിച്ചതെന്ന പറഞ്ഞ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അഞ്ച് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ കരകയറ്റാന്‍വേണ്ടി നിര്‍ദേശിച്ചിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമന്‍ അടുത്ത ദിവസംതന്നെ പുത്തന്‍ സാമ്പത്തിക ഉണര്‍വിനുള്ള പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ മന്‍മോഹന്‍ സിങിന്റെ രണ്ട് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടിടുണ്ട്. മൂന്ന് പ്രഖ്യാപനങ്ങള്‍കൂടി ജാള്യത കൂടാതെ നടപ്പിലാക്കുന്നതാണ് നല്ലത്. ബി.ജെ.പി മനസ്സിലാക്കേണ്ടത് ജനങ്ങളും രാജ്യവുമാണ് പരമ പ്രധാനം. അത്്കഴിഞ്ഞേ ഉള്ളൂ ഏത് വിധേനയുമുള്ള ഭരണം നിലനിര്‍ത്താനുള്ള അഭ്യാസം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending