Connect with us

Video Stories

പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു

Published

on

പി.കെ. കുഞ്ഞാലിക്കുട്ടി

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു പ്രവര്‍ത്തന ജീവിതത്തിലെ ഒരു ദിവസം പോലും കഴിഞ്ഞു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ ഓര്‍മയുണരാതെ ഒരു മാതൃകാ പദ്ധതിക്കും ഇന്നേവരെ ശിലയിട്ടിട്ടില്ല. എല്ലാം ശിഹാബ് തങ്ങളെന്ന ചരിത്ര പുരുഷന്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം കൊണ്ടും കരുത്തു കൊണ്ടും നേടിയെടുത്തതാണ്. അത് കാലങ്ങള്‍ അനവധി കഴിഞ്ഞാലും സമൂഹ മേധ്യ തെളിഞ്ഞു കത്തും.

വലിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ശിഹാബ് തങ്ങള്‍ നമ്മില്‍ നിന്നും വിടപറഞ്ഞത്. കാരുണ്യം കൊണ്ടും സാന്ത്വനം കൊണ്ടും കടലും തിരയുമായി തങ്ങള്‍ മനുഷ്യര്‍ക്കിടിയില്‍ ഓളം തീര്‍ത്തു. ആയിരമായിരം സ്മാരകങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ കൊത്തിവെച്ച് ശിഹാബ് തങ്ങള്‍ മരിക്കാത്ത ഓര്‍മയായി ജീവിക്കുകയാണ്. ബൈത്തുറഹ്മ പോലെ കാരുണ്യ ഭവനങ്ങളായും ആതുരാലയങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും തങ്ങളുടെ സ്മരണ ജ്വലിച്ചു നില്‍ക്കുന്നു. ജനമനസ്സുകളെ സ്‌നേഹം കൊണ്ട് കീഴടക്കാനുള്ള മാസ്മരിക ശക്തി തങ്ങള്‍ക്കുണ്ടായിരുന്നു. ജന മനസ്സുകളില്‍ അത്രമാത്രം ഇടം നേടിയ ഒരു ആത്മീയ, രാഷ്ട്രീയ നേതാവ് ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല. അത്രമാത്രമായിരുന്നു തങ്ങളുടെ സ്വാധീനം.
വര്‍ത്തമാന ഇന്ത്യയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യം വല്ലാതെ ആഗ്രഹിച്ചു പോകുന്നു. ശിഹാബ് തങ്ങളെ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകാ പരമായി നേതൃത്വം നല്‍കുന്ന ഒരു നേതാവിനെ കാണാന്‍ പ്രയാസമാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ വിഷയം വരുമ്പോള്‍ കേരളം ആദ്യമോര്‍ക്കുന്നത് ശിഹാബ് തങ്ങളെയായിരിക്കും. എല്ലാ മതസ്ഥരും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു തങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേള ഓര്‍ക്കാതെ വയ്യ. വലിയ സംഘര്‍ഷമുണ്ടാവുമായിരുന്ന ഒരു സാഹചര്യത്തില്‍ തങ്ങളുടെ മിത ഭാഷിത്വം ഒരു കലാപം പടര്‍ന്നുപിടിക്കുന്നതില്‍ നിന്നും കേരളത്തെ രക്ഷിച്ചു. ഒന്നും നോക്കേണ്ട എല്ലാം തകര്‍ത്തെറിയണമെന്നായിരുന്നു ചിലരുടെ ആഹ്വാനം. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ പക്വമായ നിലപാടിലുറച്ചു നിന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോഴും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തി ഭാവി തലമുറയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതുപോലൊരു നേതാവ് വാസ്തവത്തില്‍ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

അഭ്യസ്തവിദ്യനും സാഹിത്യകാരനും എഴുത്തുകാരനും എല്ലാമായിരുന്നു തങ്ങള്‍. സൗമ്യമായ ഭാഷണം കൊണ്ട് തങ്ങള്‍ മാസ്മരിക വലയം തീര്‍ത്തു. വ്യക്തിപ്രഭാവം കൊണ്ടും തങ്ങള്‍ നിറഞ്ഞു നിന്നു. പാര്‍ട്ടി ലീഡര്‍ഷിപ്പില്‍ തങ്ങളുടെ പ്രഭാവം എത്ര മഹത്തരമായിരുന്നുവെന്നത് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുതം തോന്നും. ഒരു സമൂഹത്തെ മുഴുവന്‍ മാറ്റി മറിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ചരിത്രം ചികഞ്ഞാല്‍ കാണാം. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തിരികൊളുത്തിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയും തങ്ങളുടെ ജനസ്വാധീനവുമെല്ലാം ആ മുന്നേറ്റത്തിന്റെ വക്താക്കളാണ്. പിന്നാക്ക പ്രദേശങ്ങളിലും പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളിലുമള്ളവര്‍ അഭ്യസ്തവിദ്യരും അതുപോലെ സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമാവണമെന്ന വലിയ നിര്‍ബന്ധക്കാരനായിരുന്നു തങ്ങള്‍. റാങ്ക് നേടിയെത്തുന്ന കുട്ടികളെ കണ്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന തിളക്കം ഇന്നും എന്റെ മനസ്സിലുണ്ട്. പഠിക്കുന്ന കുട്ടികളെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. അവരെ വളരെ രഹസ്യമായി സഹായിച്ചിരുന്നു. ഒരു സമൂഹത്തെ ഒന്നിച്ച് മാറ്റിയെടുക്കുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ്. അങ്ങിനെ സംഭാവന നല്‍കിയ ഒരാളാണ് തങ്ങള്‍. ഈ സമൂഹത്തില്‍ രൂപം കൊണ്ട വലിയ പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു തങ്ങളായിരുന്നു. അത് തലമുറകളോട് ചെയ്ത ഏറ്റവും വലിയ നീതിയാണ്.

തീവ്രവാദ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. രാഷട്രീയ മുതലെടുപ്പിന് വേണ്ടി സമുദായത്തെ ഭിന്നിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി കാര്യലാഭം നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെയെല്ലാം തങ്ങള്‍ സൗമ്യതയുടെ പ്രതിരൂപമായി നിന്നു. ഇങ്ങനെയല്ല രാഷ്ട്രീയമെന്നും സമൂഹത്തിന്റെ ഭാവി സാമുദായിക സൗഹാര്‍ദത്തിലൂടെയും ഐക്യത്തിലുടെയും മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളുവെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നു തങ്ങള്‍. സമാധാനത്തിലൂടെയും മതസൗഹാര്‍ദ്ദത്തിലൂടെയും രാഷ്ട്രീയ വിജയം നേടിയെടുത്ത നേതാവായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിച്ചുകൊണ്ടാവണം പാര്‍ട്ടി പ്രവര്‍ത്തനമെന്ന് തങ്ങള്‍ എപ്പോഴും പറയും. പാര്‍ട്ടിയുടെ വളര്‍ച്ചയോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും തങ്ങള്‍ സ്വപ്‌നം കണ്ടു. ഒരോ മാറ്റങ്ങളേയും വിലയിരുത്തി ആമാറ്റങ്ങളെ ജനങ്ങളിലെത്തിച്ചു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നീ കാണുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തത് ശിഹാബ് തങ്ങളെന്ന തണലില്‍ നിന്നാണ്. അതുകൊണ്ട് മാത്രമാണ് പല വികസനങ്ങളും യാഥാര്‍ത്ഥ്യമായത്. എന്റെ ജീവിത യാത്രയില്‍ സ്രഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് തങ്ങള്‍.

നിരവധി തവണ ജനപ്രതിനിധിയായ എന്റെ വിജയത്തിനും നടപ്പിലാക്കിയ വികസനത്തിനും പിന്നിലെല്ലാം ശിഹാബ് തങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായിരുന്നു. നീതിപൂര്‍വം തീരുമാനം കൈക്കൊള്ളുക എന്നത് ഒരു നേതാവിന്റെ ഏറ്റവും വലിയ യോഗ്യതയാണ്. അങ്ങിനെ ഒരു നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ഒരോ ചര്‍ച്ചയുടേയും അന്തിമ തീരുമാനം തങ്ങളായിരുന്നു. കാരണം ആ തീരുമാനം നീതിയുടേതാവുമെന്നുറപ്പാണ്. പാവങ്ങള്‍ക്കൊപ്പാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും തങ്ങളുടേത് കൂടിയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലും സാധാരണക്കാര്‍ക്ക് തന്നെയായിരുന്നു മുന്‍ഗണന. സുഖമില്ലാത്ത സമയത്തും ഒരു മാറ്റവും വന്നില്ല. മുഖം കടുപ്പിച്ച് ഒന്നും പറയാതെ ഇരുത്തി ചിന്തിപ്പിക്കുന്ന നര്‍മ്മം പങ്കിട്ടാണ് പലപ്പോഴും പ്രതികരിച്ചിരുന്നത്.

ലോക കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിവരം ആരെയും അത്ഭുതപ്പെടുത്തും. വായനയിലൂടെ ലോക വിവരങ്ങളെ തങ്ങള്‍ പുതുക്കികൊണ്ടിരുന്നു. അബൂദാബിയില്‍ ലോക സാഹിത്യത്തിലെ പ്രമുഖര്‍ പങ്കെടുത്ത സഹിത്യ സമ്മേളത്തില്‍ അറബിക് കവിത അവതരിപ്പിച്ച് തിളങ്ങിയത് സാഹിത്യത്തില്‍ തങ്ങളുടെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്നു. അവിടെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച് നിന്നത് തങ്ങളുടേതായിരുന്നുവെന്ന് സദസ് പ്രശംസിച്ചപ്പോള്‍ ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കം തങ്ങള്‍ നേടിയ ഉന്നത വിദ്യാഭ്യാസം ഇതിന് തുണയായി എന്നതാണ് സത്യം. ബഹുഭാഷാ പാണ്ഡിത്യം അദ്ദേഹത്തിന്റെ മികവായിരുന്നു. ഇംഗ്ലീഷും ഉറുദുവും അറബിയും അനായാസം കൈകാര്യം ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ സാധാരണക്കാരില്‍ സാധാരണക്കാരുമായി ഇടപഴകി അവരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ ഭക്ഷണം കഴിച്ച് അവരെ ചേര്‍ത്തു പിടിച്ചു നടക്കാന്‍ മടിച്ചില്ല. അത് തങ്ങളുടെ മാത്രം പ്രത്യേകതയാണ്. തങ്ങള്‍ എന്നും പ്രചോദനമാണ്. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞാലും തങ്ങള്‍ ജനഹൃദയങ്ങളില്‍ പച്ച പടിച്ച് നില്‍ക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending