Connect with us

Video Stories

പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു

Published

on

പി.കെ. കുഞ്ഞാലിക്കുട്ടി

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു പ്രവര്‍ത്തന ജീവിതത്തിലെ ഒരു ദിവസം പോലും കഴിഞ്ഞു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ ഓര്‍മയുണരാതെ ഒരു മാതൃകാ പദ്ധതിക്കും ഇന്നേവരെ ശിലയിട്ടിട്ടില്ല. എല്ലാം ശിഹാബ് തങ്ങളെന്ന ചരിത്ര പുരുഷന്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം കൊണ്ടും കരുത്തു കൊണ്ടും നേടിയെടുത്തതാണ്. അത് കാലങ്ങള്‍ അനവധി കഴിഞ്ഞാലും സമൂഹ മേധ്യ തെളിഞ്ഞു കത്തും.

വലിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ശിഹാബ് തങ്ങള്‍ നമ്മില്‍ നിന്നും വിടപറഞ്ഞത്. കാരുണ്യം കൊണ്ടും സാന്ത്വനം കൊണ്ടും കടലും തിരയുമായി തങ്ങള്‍ മനുഷ്യര്‍ക്കിടിയില്‍ ഓളം തീര്‍ത്തു. ആയിരമായിരം സ്മാരകങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ കൊത്തിവെച്ച് ശിഹാബ് തങ്ങള്‍ മരിക്കാത്ത ഓര്‍മയായി ജീവിക്കുകയാണ്. ബൈത്തുറഹ്മ പോലെ കാരുണ്യ ഭവനങ്ങളായും ആതുരാലയങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും തങ്ങളുടെ സ്മരണ ജ്വലിച്ചു നില്‍ക്കുന്നു. ജനമനസ്സുകളെ സ്‌നേഹം കൊണ്ട് കീഴടക്കാനുള്ള മാസ്മരിക ശക്തി തങ്ങള്‍ക്കുണ്ടായിരുന്നു. ജന മനസ്സുകളില്‍ അത്രമാത്രം ഇടം നേടിയ ഒരു ആത്മീയ, രാഷ്ട്രീയ നേതാവ് ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല. അത്രമാത്രമായിരുന്നു തങ്ങളുടെ സ്വാധീനം.
വര്‍ത്തമാന ഇന്ത്യയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യം വല്ലാതെ ആഗ്രഹിച്ചു പോകുന്നു. ശിഹാബ് തങ്ങളെ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകാ പരമായി നേതൃത്വം നല്‍കുന്ന ഒരു നേതാവിനെ കാണാന്‍ പ്രയാസമാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ വിഷയം വരുമ്പോള്‍ കേരളം ആദ്യമോര്‍ക്കുന്നത് ശിഹാബ് തങ്ങളെയായിരിക്കും. എല്ലാ മതസ്ഥരും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു തങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേള ഓര്‍ക്കാതെ വയ്യ. വലിയ സംഘര്‍ഷമുണ്ടാവുമായിരുന്ന ഒരു സാഹചര്യത്തില്‍ തങ്ങളുടെ മിത ഭാഷിത്വം ഒരു കലാപം പടര്‍ന്നുപിടിക്കുന്നതില്‍ നിന്നും കേരളത്തെ രക്ഷിച്ചു. ഒന്നും നോക്കേണ്ട എല്ലാം തകര്‍ത്തെറിയണമെന്നായിരുന്നു ചിലരുടെ ആഹ്വാനം. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ പക്വമായ നിലപാടിലുറച്ചു നിന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോഴും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തി ഭാവി തലമുറയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതുപോലൊരു നേതാവ് വാസ്തവത്തില്‍ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

അഭ്യസ്തവിദ്യനും സാഹിത്യകാരനും എഴുത്തുകാരനും എല്ലാമായിരുന്നു തങ്ങള്‍. സൗമ്യമായ ഭാഷണം കൊണ്ട് തങ്ങള്‍ മാസ്മരിക വലയം തീര്‍ത്തു. വ്യക്തിപ്രഭാവം കൊണ്ടും തങ്ങള്‍ നിറഞ്ഞു നിന്നു. പാര്‍ട്ടി ലീഡര്‍ഷിപ്പില്‍ തങ്ങളുടെ പ്രഭാവം എത്ര മഹത്തരമായിരുന്നുവെന്നത് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുതം തോന്നും. ഒരു സമൂഹത്തെ മുഴുവന്‍ മാറ്റി മറിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ചരിത്രം ചികഞ്ഞാല്‍ കാണാം. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തിരികൊളുത്തിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയും തങ്ങളുടെ ജനസ്വാധീനവുമെല്ലാം ആ മുന്നേറ്റത്തിന്റെ വക്താക്കളാണ്. പിന്നാക്ക പ്രദേശങ്ങളിലും പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളിലുമള്ളവര്‍ അഭ്യസ്തവിദ്യരും അതുപോലെ സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമാവണമെന്ന വലിയ നിര്‍ബന്ധക്കാരനായിരുന്നു തങ്ങള്‍. റാങ്ക് നേടിയെത്തുന്ന കുട്ടികളെ കണ്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന തിളക്കം ഇന്നും എന്റെ മനസ്സിലുണ്ട്. പഠിക്കുന്ന കുട്ടികളെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. അവരെ വളരെ രഹസ്യമായി സഹായിച്ചിരുന്നു. ഒരു സമൂഹത്തെ ഒന്നിച്ച് മാറ്റിയെടുക്കുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ്. അങ്ങിനെ സംഭാവന നല്‍കിയ ഒരാളാണ് തങ്ങള്‍. ഈ സമൂഹത്തില്‍ രൂപം കൊണ്ട വലിയ പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു തങ്ങളായിരുന്നു. അത് തലമുറകളോട് ചെയ്ത ഏറ്റവും വലിയ നീതിയാണ്.

തീവ്രവാദ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. രാഷട്രീയ മുതലെടുപ്പിന് വേണ്ടി സമുദായത്തെ ഭിന്നിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി കാര്യലാഭം നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെയെല്ലാം തങ്ങള്‍ സൗമ്യതയുടെ പ്രതിരൂപമായി നിന്നു. ഇങ്ങനെയല്ല രാഷ്ട്രീയമെന്നും സമൂഹത്തിന്റെ ഭാവി സാമുദായിക സൗഹാര്‍ദത്തിലൂടെയും ഐക്യത്തിലുടെയും മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളുവെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നു തങ്ങള്‍. സമാധാനത്തിലൂടെയും മതസൗഹാര്‍ദ്ദത്തിലൂടെയും രാഷ്ട്രീയ വിജയം നേടിയെടുത്ത നേതാവായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിച്ചുകൊണ്ടാവണം പാര്‍ട്ടി പ്രവര്‍ത്തനമെന്ന് തങ്ങള്‍ എപ്പോഴും പറയും. പാര്‍ട്ടിയുടെ വളര്‍ച്ചയോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും തങ്ങള്‍ സ്വപ്‌നം കണ്ടു. ഒരോ മാറ്റങ്ങളേയും വിലയിരുത്തി ആമാറ്റങ്ങളെ ജനങ്ങളിലെത്തിച്ചു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നീ കാണുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തത് ശിഹാബ് തങ്ങളെന്ന തണലില്‍ നിന്നാണ്. അതുകൊണ്ട് മാത്രമാണ് പല വികസനങ്ങളും യാഥാര്‍ത്ഥ്യമായത്. എന്റെ ജീവിത യാത്രയില്‍ സ്രഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് തങ്ങള്‍.

നിരവധി തവണ ജനപ്രതിനിധിയായ എന്റെ വിജയത്തിനും നടപ്പിലാക്കിയ വികസനത്തിനും പിന്നിലെല്ലാം ശിഹാബ് തങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായിരുന്നു. നീതിപൂര്‍വം തീരുമാനം കൈക്കൊള്ളുക എന്നത് ഒരു നേതാവിന്റെ ഏറ്റവും വലിയ യോഗ്യതയാണ്. അങ്ങിനെ ഒരു നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ഒരോ ചര്‍ച്ചയുടേയും അന്തിമ തീരുമാനം തങ്ങളായിരുന്നു. കാരണം ആ തീരുമാനം നീതിയുടേതാവുമെന്നുറപ്പാണ്. പാവങ്ങള്‍ക്കൊപ്പാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും തങ്ങളുടേത് കൂടിയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലും സാധാരണക്കാര്‍ക്ക് തന്നെയായിരുന്നു മുന്‍ഗണന. സുഖമില്ലാത്ത സമയത്തും ഒരു മാറ്റവും വന്നില്ല. മുഖം കടുപ്പിച്ച് ഒന്നും പറയാതെ ഇരുത്തി ചിന്തിപ്പിക്കുന്ന നര്‍മ്മം പങ്കിട്ടാണ് പലപ്പോഴും പ്രതികരിച്ചിരുന്നത്.

ലോക കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിവരം ആരെയും അത്ഭുതപ്പെടുത്തും. വായനയിലൂടെ ലോക വിവരങ്ങളെ തങ്ങള്‍ പുതുക്കികൊണ്ടിരുന്നു. അബൂദാബിയില്‍ ലോക സാഹിത്യത്തിലെ പ്രമുഖര്‍ പങ്കെടുത്ത സഹിത്യ സമ്മേളത്തില്‍ അറബിക് കവിത അവതരിപ്പിച്ച് തിളങ്ങിയത് സാഹിത്യത്തില്‍ തങ്ങളുടെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്നു. അവിടെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച് നിന്നത് തങ്ങളുടേതായിരുന്നുവെന്ന് സദസ് പ്രശംസിച്ചപ്പോള്‍ ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കം തങ്ങള്‍ നേടിയ ഉന്നത വിദ്യാഭ്യാസം ഇതിന് തുണയായി എന്നതാണ് സത്യം. ബഹുഭാഷാ പാണ്ഡിത്യം അദ്ദേഹത്തിന്റെ മികവായിരുന്നു. ഇംഗ്ലീഷും ഉറുദുവും അറബിയും അനായാസം കൈകാര്യം ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ സാധാരണക്കാരില്‍ സാധാരണക്കാരുമായി ഇടപഴകി അവരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ ഭക്ഷണം കഴിച്ച് അവരെ ചേര്‍ത്തു പിടിച്ചു നടക്കാന്‍ മടിച്ചില്ല. അത് തങ്ങളുടെ മാത്രം പ്രത്യേകതയാണ്. തങ്ങള്‍ എന്നും പ്രചോദനമാണ്. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞാലും തങ്ങള്‍ ജനഹൃദയങ്ങളില്‍ പച്ച പടിച്ച് നില്‍ക്കും.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending