Connect with us

Video Stories

മുസ്‌ലിം വനിതാബില്ലില്‍ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍

Published

on

അഡ്വ: പി.കെ നൂര്‍ബിനാ റഷീദ്

(ജനറല്‍ സെക്രട്ടറി ദേശീയ വനിതാ ലീഗ്)

 

 

മുസ്ലിം വനിതാ അവകാശ സംരക്ഷണ (വിവാഹം) ബില്‍ ലോക്‌സഭയുടെ 247/2017 ബില്ലായി പാര്‍ലമെന്റില്‍ വെച്ചിരിക്കുകയാണ്. വളരെ ധൃതി പിടിച്ച്, ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കരട് ബില്ലിന്റെ പ്രായോഗികതയെ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങള്‍ ഇതിനോടകം ഉയരുന്നുണ്ട്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ശൈറബാനു യൂണിയന്‍ ഓഫ് ഇന്ത്യയും മറ്റു അനുബന്ധകേസുകളും 22-08-2017-നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ 3:2 പ്രകാരം വിധി പ്രഖ്യാപിച്ചത്. പ്രസ്തുത വിധിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ആറുമാസത്തിനുള്ളില്‍ മുസ്‌ലിം സമുദായത്തിലെ ത്വലാഖ്- ഇ-ബിദ്ദത്തിന് (മുത്തലാഖ്) നിയമസാധുതയില്ലെന്നും ആയതിനാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ പാടില്ലെന്നും, അതിനുവേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തുവാന്‍ പാര്‍ലമെന്റ് മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ മതസ്ഥര്‍ക്കും അവരവരുടെ മതാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭരണഘടന മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് ഇന്ത്യയില്‍ 1937-ല്‍ ഉണ്ടാക്കിയ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം മുസ്ലിം സമുദായത്തിന് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നിലനില്‍ക്കുന്നു.
എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുള്ളൂ. വിവാഹ ജീവിതം ഒട്ടും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭത്തില്‍ ത്വലാഖിലൂടെ വിവാഹമോചനം നടത്തുന്നതിനുള്ള ശരീഅത്ത് നല്‍കിയ അവകാശം ആര്‍ക്കും എടുത്തുകളയാന്‍ സാധിക്കുകയില്ല. എന്നാല്‍ ത്വലാഖ് ദുരുപയോഗം ചെയ്യുന്നതിനെ തടയുന്നതും ആവശ്യമാണ്.
ഒരിക്കല്‍ വിവാഹിതരായാല്‍ മരണംവരെ വിവാഹിതരായി തുടരണമെന്ന ക്രിസ്ത്യന്‍ നിയമം പോലും ഇപ്പോള്‍ വിവാഹമോചനം അനിവാര്യമായ ഘട്ടത്തില്‍ ആവാം എന്ന് നിയമഭേദഗതിയിലൂടെ കൊണ്ടുവന്ന ഇന്ത്യാ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അനുവദനീയങ്ങളില്‍ സര്‍വ്വശക്തന്‍ വെറുക്കുന്ന ഒന്നാണ് വിവാഹമോചനം എന്നും എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം പരിശുദ്ധ ഖുര്‍ആന്‍ കാണിച്ചുതന്ന മാര്‍ഗങ്ങളിലൂടെ ആവാമെന്നും ശരീഅത്ത് നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ത്വലാഖ്-ഇ-ബിദ്ദത്ത് ദുരുപയോഗം തടയുന്നതിനുവേണ്ടി പാര്‍ലമെന്റ് കൊണ്ടുവന്ന ബില്‍ ഇരു തലമൂര്‍ച്ചയുള്ള ഒന്നായി മാറുകയും സ്ത്രീയുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി എന്ന രൂപേണ മുസ്ലിം സ്ത്രീക്ക് യാതൊരുവിധ പ്രായോഗിക പരിഹാരവും ലഭിക്കാത്ത ബില്ലിന്റെ കരടു രൂപവുമാണത്.
ബില്ലില്‍ ത്വലാഖ് എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഒറ്റ തവണ അതായത്, ഒന്നിച്ച് മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ അത്തരം ത്വലാഖ് നിയമവിരുദ്ധവും അത് നിലനില്‍ക്കുന്നതല്ല എന്നും ബില്ലിലെ മൂന്നാം വകുപ്പ് പറയുന്നുണ്ടെങ്കിലും, 4-ാം വകുപ്പുപ്രകാരം അത്തരം ത്വലാഖ് ചൊല്ലുന്നവരെ മൂന്ന് വര്‍ഷം തടവും പരിധി നിശ്ചയിക്കാത്ത പിഴയും വിധിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയിരിക്കുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമായ രണ്ടു വകുപ്പുകളായി മാറുകയാണ്. ത്വലാഖ് നിയമവിരുദ്ധമായാല്‍ ആ വിവാഹം സാധൂകരിക്കുകയും ഇരുവരിലും ഭാര്യാഭര്‍തൃ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ അയാളെ ശിക്ഷിക്കാവുന്ന കുറ്റകൃത്യം ചെയ്തതായി 4-ാം വകുപ്പ് പറയുകയാണ്. കൂടാതെ ജയിലിലടക്കപ്പെടുന്ന മുന്‍ ഭര്‍ത്താവ് ഭാര്യക്കും മക്കള്‍ക്കും മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിക്കുന്ന സബ്സറ്റിസ്റ്റെന്‍സ് അലവന്‍സ് നല്‍കണമെന്നും ആവശ്യപ്പെടുകയാണ്. അതുപോലെ ത്വലാഖ് ഇ ബിദ്ദത്ത് ചൊല്ലിയാല്‍ കുട്ടികളുടെ സംരക്ഷണാവകാശം മജിസ്ട്രേറ്റ് കോടതിയിലൂടെ മാതാവിനുമാത്രം അവകാശപ്പെട്ടതുമാണ്. വിവാഹത്തോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളായ ഐ.പി.സി 494, 376 (ബി), തുടങ്ങിയ വകുപ്പുകള്‍ ഒക്കെത്തന്നെ പരാതിക്കാരിയുടെ പരാതിയിന്‍മേല്‍ മാത്രമാണ് എടുക്കുന്നത്. എന്നാല്‍ പ്രസ്തുത ബില്ല് പ്രകാരം ത്വലാഖ്-ഇ-ബിദ്ദത്ത് ചെയ്ത ഒരാളെ പൊലീസിന് സ്വമേധയാ നടപടിയെടുക്കുന്നതിനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അറസ്റ്റു ചെയ്യാനുമുള്ള വകുപ്പുകളുമാണ് എഴുതിച്ചാര്‍ത്തിയിട്ടുള്ളത്. ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസുകള്‍പോലും ഇരയുടെ ഭാഗത്ത് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് നിലനില്‍ക്കെ, പ്രസ്തുത ബില്ലിലെ പരാതിയില്ലാതെ കേസെടുക്കാവുന്ന വകുപ്പ് എന്തുകൊണ്ടും ന്യൂനപക്ഷ സഹോദരങ്ങള്‍ക്കെതിരെയുള്ള ഒരു ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പ്രസ്തുത കേസിലെ ഏഴാം എതിര്‍കക്ഷിയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിനോടും മുസ്‌ലിം സംഘടനകളോടും മുസ്‌ലിം വനിതാ സംഘടനകളോടും അഭിപ്രായം സ്വരൂപിക്കണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ വ്യക്തമായിട്ടുള്ളതാണ്. കൂടാതെ സുപ്രീം കോടതി ത്വലാഖ്-ഇ-ബിദ്ദത്ത് നിയമവിരുദ്ധമാക്കുവാനേ ആവശ്യപ്പെട്ടിട്ടുള്ളൂ. മറിച്ച്, അതിനെ ഒരു കുറ്റകൃത്യമാക്കി ശിക്ഷ വകുപ്പ് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.
സാധാരണയായി എല്ലാ മതസ്ഥരുടേയും വിവാഹം അതോടനുബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇന്ത്യയിലെ കുടുംബ കോടതിയുടെ പരിധിയിലാണെങ്കില്‍ ത്വലാഖ് ഇ ബിദ്ദത്തിനെ ഒരു ക്രിമിനല്‍ കുറ്റമാക്കുകയും അതിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജാമ്യമില്ലാ കുറ്റകൃത്യമാക്കി മജിസ്ട്രേറ്റ് കോടതി പരിധിക്കുള്ളിലാക്കിയിരിക്കുകയാണ് ബില്ല്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ മതേതര വിശ്വാസികളായ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും മുന്നോട്ടുവരണം.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending