Connect with us

Video Stories

മുസ്‌ലിം വനിതാബില്ലില്‍ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍

Published

on

അഡ്വ: പി.കെ നൂര്‍ബിനാ റഷീദ്

(ജനറല്‍ സെക്രട്ടറി ദേശീയ വനിതാ ലീഗ്)

 

 

മുസ്ലിം വനിതാ അവകാശ സംരക്ഷണ (വിവാഹം) ബില്‍ ലോക്‌സഭയുടെ 247/2017 ബില്ലായി പാര്‍ലമെന്റില്‍ വെച്ചിരിക്കുകയാണ്. വളരെ ധൃതി പിടിച്ച്, ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കരട് ബില്ലിന്റെ പ്രായോഗികതയെ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങള്‍ ഇതിനോടകം ഉയരുന്നുണ്ട്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ശൈറബാനു യൂണിയന്‍ ഓഫ് ഇന്ത്യയും മറ്റു അനുബന്ധകേസുകളും 22-08-2017-നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ 3:2 പ്രകാരം വിധി പ്രഖ്യാപിച്ചത്. പ്രസ്തുത വിധിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ആറുമാസത്തിനുള്ളില്‍ മുസ്‌ലിം സമുദായത്തിലെ ത്വലാഖ്- ഇ-ബിദ്ദത്തിന് (മുത്തലാഖ്) നിയമസാധുതയില്ലെന്നും ആയതിനാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ പാടില്ലെന്നും, അതിനുവേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തുവാന്‍ പാര്‍ലമെന്റ് മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ മതസ്ഥര്‍ക്കും അവരവരുടെ മതാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭരണഘടന മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് ഇന്ത്യയില്‍ 1937-ല്‍ ഉണ്ടാക്കിയ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം മുസ്ലിം സമുദായത്തിന് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നിലനില്‍ക്കുന്നു.
എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുള്ളൂ. വിവാഹ ജീവിതം ഒട്ടും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭത്തില്‍ ത്വലാഖിലൂടെ വിവാഹമോചനം നടത്തുന്നതിനുള്ള ശരീഅത്ത് നല്‍കിയ അവകാശം ആര്‍ക്കും എടുത്തുകളയാന്‍ സാധിക്കുകയില്ല. എന്നാല്‍ ത്വലാഖ് ദുരുപയോഗം ചെയ്യുന്നതിനെ തടയുന്നതും ആവശ്യമാണ്.
ഒരിക്കല്‍ വിവാഹിതരായാല്‍ മരണംവരെ വിവാഹിതരായി തുടരണമെന്ന ക്രിസ്ത്യന്‍ നിയമം പോലും ഇപ്പോള്‍ വിവാഹമോചനം അനിവാര്യമായ ഘട്ടത്തില്‍ ആവാം എന്ന് നിയമഭേദഗതിയിലൂടെ കൊണ്ടുവന്ന ഇന്ത്യാ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അനുവദനീയങ്ങളില്‍ സര്‍വ്വശക്തന്‍ വെറുക്കുന്ന ഒന്നാണ് വിവാഹമോചനം എന്നും എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം പരിശുദ്ധ ഖുര്‍ആന്‍ കാണിച്ചുതന്ന മാര്‍ഗങ്ങളിലൂടെ ആവാമെന്നും ശരീഅത്ത് നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ത്വലാഖ്-ഇ-ബിദ്ദത്ത് ദുരുപയോഗം തടയുന്നതിനുവേണ്ടി പാര്‍ലമെന്റ് കൊണ്ടുവന്ന ബില്‍ ഇരു തലമൂര്‍ച്ചയുള്ള ഒന്നായി മാറുകയും സ്ത്രീയുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി എന്ന രൂപേണ മുസ്ലിം സ്ത്രീക്ക് യാതൊരുവിധ പ്രായോഗിക പരിഹാരവും ലഭിക്കാത്ത ബില്ലിന്റെ കരടു രൂപവുമാണത്.
ബില്ലില്‍ ത്വലാഖ് എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഒറ്റ തവണ അതായത്, ഒന്നിച്ച് മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ അത്തരം ത്വലാഖ് നിയമവിരുദ്ധവും അത് നിലനില്‍ക്കുന്നതല്ല എന്നും ബില്ലിലെ മൂന്നാം വകുപ്പ് പറയുന്നുണ്ടെങ്കിലും, 4-ാം വകുപ്പുപ്രകാരം അത്തരം ത്വലാഖ് ചൊല്ലുന്നവരെ മൂന്ന് വര്‍ഷം തടവും പരിധി നിശ്ചയിക്കാത്ത പിഴയും വിധിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയിരിക്കുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമായ രണ്ടു വകുപ്പുകളായി മാറുകയാണ്. ത്വലാഖ് നിയമവിരുദ്ധമായാല്‍ ആ വിവാഹം സാധൂകരിക്കുകയും ഇരുവരിലും ഭാര്യാഭര്‍തൃ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ അയാളെ ശിക്ഷിക്കാവുന്ന കുറ്റകൃത്യം ചെയ്തതായി 4-ാം വകുപ്പ് പറയുകയാണ്. കൂടാതെ ജയിലിലടക്കപ്പെടുന്ന മുന്‍ ഭര്‍ത്താവ് ഭാര്യക്കും മക്കള്‍ക്കും മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിക്കുന്ന സബ്സറ്റിസ്റ്റെന്‍സ് അലവന്‍സ് നല്‍കണമെന്നും ആവശ്യപ്പെടുകയാണ്. അതുപോലെ ത്വലാഖ് ഇ ബിദ്ദത്ത് ചൊല്ലിയാല്‍ കുട്ടികളുടെ സംരക്ഷണാവകാശം മജിസ്ട്രേറ്റ് കോടതിയിലൂടെ മാതാവിനുമാത്രം അവകാശപ്പെട്ടതുമാണ്. വിവാഹത്തോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളായ ഐ.പി.സി 494, 376 (ബി), തുടങ്ങിയ വകുപ്പുകള്‍ ഒക്കെത്തന്നെ പരാതിക്കാരിയുടെ പരാതിയിന്‍മേല്‍ മാത്രമാണ് എടുക്കുന്നത്. എന്നാല്‍ പ്രസ്തുത ബില്ല് പ്രകാരം ത്വലാഖ്-ഇ-ബിദ്ദത്ത് ചെയ്ത ഒരാളെ പൊലീസിന് സ്വമേധയാ നടപടിയെടുക്കുന്നതിനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അറസ്റ്റു ചെയ്യാനുമുള്ള വകുപ്പുകളുമാണ് എഴുതിച്ചാര്‍ത്തിയിട്ടുള്ളത്. ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസുകള്‍പോലും ഇരയുടെ ഭാഗത്ത് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് നിലനില്‍ക്കെ, പ്രസ്തുത ബില്ലിലെ പരാതിയില്ലാതെ കേസെടുക്കാവുന്ന വകുപ്പ് എന്തുകൊണ്ടും ന്യൂനപക്ഷ സഹോദരങ്ങള്‍ക്കെതിരെയുള്ള ഒരു ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പ്രസ്തുത കേസിലെ ഏഴാം എതിര്‍കക്ഷിയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിനോടും മുസ്‌ലിം സംഘടനകളോടും മുസ്‌ലിം വനിതാ സംഘടനകളോടും അഭിപ്രായം സ്വരൂപിക്കണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ വ്യക്തമായിട്ടുള്ളതാണ്. കൂടാതെ സുപ്രീം കോടതി ത്വലാഖ്-ഇ-ബിദ്ദത്ത് നിയമവിരുദ്ധമാക്കുവാനേ ആവശ്യപ്പെട്ടിട്ടുള്ളൂ. മറിച്ച്, അതിനെ ഒരു കുറ്റകൃത്യമാക്കി ശിക്ഷ വകുപ്പ് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.
സാധാരണയായി എല്ലാ മതസ്ഥരുടേയും വിവാഹം അതോടനുബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇന്ത്യയിലെ കുടുംബ കോടതിയുടെ പരിധിയിലാണെങ്കില്‍ ത്വലാഖ് ഇ ബിദ്ദത്തിനെ ഒരു ക്രിമിനല്‍ കുറ്റമാക്കുകയും അതിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജാമ്യമില്ലാ കുറ്റകൃത്യമാക്കി മജിസ്ട്രേറ്റ് കോടതി പരിധിക്കുള്ളിലാക്കിയിരിക്കുകയാണ് ബില്ല്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ മതേതര വിശ്വാസികളായ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും മുന്നോട്ടുവരണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending