Connect with us

Video Stories

റമസാനും ജീവിത വിശുദ്ധിയും

Published

on

ഡോ.ഹുസൈന്‍ മടവൂര്‍

മനുഷ്യന്‍ താനെ പിറന്നുവീണതല്ലെന്നും അവന്റെ ഉയിര്‍പ്പിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നന്ദി കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ആരാധനകള്‍ ഉടലെടുക്കുന്നത്. വ്യക്തിനിഷ്ഠമാണ് ദൈവത്തോടുള്ള ആരാധനകളില്‍ പ്രധാനമായവയെല്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ അല്ലാഹുവോടുള്ള അനുസരണത്തിന്റേയും അച്ചടക്കത്തിന്റേയും അടയാളമാണ്. ഓരോ ആരാധനയും അച്ചടക്കവും വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലന പ്രക്രിയയാണ്.
പരിശുദ്ധ റമസാനില്‍ നോമ്പനുഷ്ഠിക്കുന്ന ഒരോ വിശ്വാസിയും അവന്റെ ജീവിത വിശുദ്ധി കൈവരിക്കാനുള്ള പരിശീലനത്തിലാണ്. നോമ്പ് ഒരു പരിചയാണെന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. തന്നെ എതിരിടാന്‍ വരുന്ന ദുഷ്ചിന്തകള്‍ക്കും പ്രവണതകള്‍ക്കും നേരെയുള്ള പരിചയായി നോമ്പ് വര്‍ത്തിക്കുമെന്നാണതിനര്‍ഥം. അതിനാവശ്യമായ നോമ്പിലുണ്ട് എന്ന് സാരം. തന്നോട് വഴക്കിടാന്‍ വരുന്നവനോട് ഞാന്‍ നോമ്പുകാരനാകുന്നു എന്ന് പറഞ്ഞ് വഴിമാറി സഞ്ചരിക്കാനാണ് നോമ്പുകാരന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അത് കോപമെന്ന വികാരത്തിനു നേരെയുള്ള പ്രതിരോധ പരിശീലനം കൂടിയാണ്.
മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക വിശുദ്ധി നേടിയെടുക്കാന്‍ റമസാന്‍ വഴിയൊരുക്കുന്നുണ്ട്. നാക്കിനും നോക്കിനും മറ്റിന്ദ്രിയങ്ങള്‍ക്കുമെല്ലാം ഒരു മാസക്കാലം നിയന്ത്രണങ്ങളേര്‍പ്പെടുത്തി സ്വയം ശുദ്ധീകരിക്കാനുള്ള അവസരമാണ് നോമ്പ് നമുക്ക് നല്‍കുന്നത്. സൂറതുല്‍ ബഖറയില്‍ അല്ലാഹു സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്.'(2:183). മനുഷ്യനില്‍ ഭക്തിയും ജീവിത വിശുദ്ധിയും ഉണ്ടാക്കിയെടുക്കാനാണ് നോമ്പ് എന്ന് വ്യക്തമാക്കി പറയുകയാണിവിടെ. ഒരു ദിവസം മുഴുക്കെ പട്ടിണി കിടന്നതുകൊണ്ടു മാത്രം ഒരാള്‍ നോമ്പുകാരനായി പരിഗണിക്കപ്പെടുകയില്ല. പ്രവാചകന്‍ അരുള്‍ചെയ്യുകയുണ്ടായി, ‘ഒരാള്‍ വ്യാജവാക്കുകളും അത്തരം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’ (ബുഖാരി). ഒരു നോമ്പുകാരന്‍ ചെറുതോ വലുതോ ആയ കുറ്റങ്ങളോട് അകന്നു നില്‍ക്കുന്നെങ്കില്‍ മാത്രമേ നോമ്പ് സ്വീകരിക്കപ്പെടൂ എന്നാണ് ഇതിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ജീവിത വിശുദ്ധി നേടാന്‍ അവന് സാധിക്കുക. ഇത്തരത്തിലുള്ള നോമ്പ് ഒരുവന്‍ ഒരുമാസക്കാലം നിര്‍വഹിക്കുക വഴി അവന്‍ ജീവിത വിശുദ്ധി നേടും എന്നതില്‍ സംശയത്തിനിടയില്ല. അല്ലാഹുവിന്റെ പ്രീതി നേടിയെടുത്ത് സമൂഹത്തില്‍ വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാധന്യമായ ജീവിതത്തിലേക്ക് നടന്നടുക്കാന്‍ റമസാന്‍ പ്രേരകമാകണം.
വിശപ്പും ദാഹവും പേറുന്ന ഒട്ടനേകം സഹോദരങ്ങളെ മനസ്സിലാക്കാനുള്ള അവസരം കൂടി റമസാന്‍ നല്‍കുന്നുണ്ട്. ഈ അവസ്ഥയെ മനസ്സിലാക്കി പോകുന്നതിനപ്പുറം, ഗുണപരമായ ഇടപെടലുകളിലേക്ക് അത് വഴിനടത്തേണ്ടതുണ്ട്. സഹാനുഭൂതി പ്രവര്‍ത്തനഫലങ്ങളില്‍ ദാനധര്‍മങ്ങളിലൂടെ കാഴ്ചവെച്ച് സാമ്പത്തിക സാമൂഹിക വിശുദ്ധി ഈ റമസാനില്‍ നേടിയെടുക്കേണ്ടതുണ്ട്. ദാനധര്‍മങ്ങളും പുണ്യപ്രവൃത്തികളുമെല്ലാം അധികരിക്കാന്‍ വേണ്ടി തന്നെയാണ് സര്‍വശക്തനായ നാഥന്‍ എല്ലാറ്റിനും പതിവിലുമധികം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളത്. നൈരന്തര്യമുള്ള പുണ്യപ്രവൃത്തികള്‍ റമസാനിനു ശേഷവും നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ് റമസാനിന്റെ ചൈതന്യം നമ്മില്‍ വര്‍ത്തിച്ചിരിക്കുന്നു എന്ന് പറയാന്‍ സാധിക്കുക. ശാരീരികേച്ഛകള്‍ക്കുമേല്‍ ധര്‍മബോധത്തിനു മേല്‍ക്കൈ നേടാനും വിശുദ്ധി വര്‍ധിപ്പിച്ച് വ്യക്തിത്വം പ്രകാശമുള്ളതാക്കി മാറ്റാനും സാധിക്കുമ്പോഴാണ് നമ്മുടെ വ്രതം സാര്‍ഥമാകുന്നതും നാളേക്കുള്ള കരുതിവെപ്പാകുന്നതും.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending