Connect with us

Video Stories

ഇന്നല്ലെങ്കില്‍ നാളെ നാം ഒരുമിച്ച് നില്‍ക്കേണ്ടിവരും

Published

on

കാലം കാലികം
അഡ്വ. കെ.എന്‍.എ ഖാദര്‍
ഇന്ത്യയിലെ മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഫാസിസത്തിനും വര്‍ഗീയതക്കും ഏകാധിപത്യത്തിനുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതായി വരും. ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യവും ബഹുസ്വരതയും ഇന്ത്യയില്‍ മരിച്ചു മണ്ണടിയും. ഇപ്പോള്‍തന്നെ അവ ഗുരുതരമാംവിധം രോഗബാധിതമാണ്. കറന്‍സി വിപ്ലവം കള്ളപ്പണം തടയാനുള്ള ഒരു നിഷ്‌കളങ്ക പരിശ്രമം മാത്രമല്ല. ജനസഞ്ചയത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണം ലക്ഷ്യമാക്കി മെരുക്കിയെടുക്കുവാനുള്ള ഒരു ഭരണകൂട പരീക്ഷണം കൂടിയാണ്.
ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കും വിധം മുദ്രയടിക്കപ്പെട്ടതാണ് ഈ സാമ്പത്തിക പരിഷ്‌കരണം. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ കാര്യങ്ങള്‍ വിശദീകരിക്കുവാനോ യാതൊരു ബാധ്യതയും ഏകാധിപതികള്‍ ഏറ്റെടുക്കാറില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരികയോ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി മറുപടി പറയുകയോ ചെയ്യാതിരുന്നാല്‍ എന്താണ് സംഭവിക്കുകയെന്നറിയാനും അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും ആഗ്രഹമുണ്ട്. ഏത് പരിഷ്‌കരണങ്ങളും തങ്ങള്‍ക്ക് തോന്നിയ വിധം യഥേഷ്ടം ഒരു വിശദീകരണത്തിനും ഇടംകൊടുക്കാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് തെളിയുകയാണ് അവര്‍ക്ക് വേണ്ടത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇനിയും ജനാധിപത്യവിരുദ്ധമായ നടപടികളുമായി അവര്‍ മുന്നോട്ട് പോയേക്കാം. പ്രധാനമന്ത്രി അതില്‍ ആനന്ദം കൊള്ളുന്ന ഭരണാധികാരിയാണെന്ന് വ്യക്തം. ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒന്നടങ്കം നാം അഭിമുഖീകരിക്കുന്ന ഭീഷണിയെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ടോ?
പൊതുവായ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഒരുമിച്ച് പ്രവൃത്തിക്കുവാന്‍ കാണിക്കുന്ന വിമുഖത ആശങ്കയുളവാക്കുന്നു. ഒരേ പാര്‍ട്ടിക്കകത്ത് കാലക്രമത്തില്‍ കടന്നുവരാറുള്ള അനൈക്യവും പരസ്പരമത്സരങ്ങളും, നിക്ഷിപ്ത താല്‍പര്യങ്ങളും അത്തരം പാര്‍ട്ടികളുടെ പ്രഹരശേഷി നശിപ്പിക്കുന്നു. വെറുപ്പും വിദ്വേഷവും ശിഥിലീകരിക്കപ്പെടുന്ന ബന്ധങ്ങളും ബഹുജന പിന്തുണയുടെ കേന്ദ്രീകൃതമായ വിനിയോഗത്തിനു തടസ്സം സൃഷ്ടിക്കുന്നു. പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഇതു സംഭവിക്കുന്നു. പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി പൊരുത്തക്കേടുകള്‍ വിസ്മരിക്കുവാനുള്ള കഴിവാണ് ഒരു പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇതര ബഹുജനപ്രസ്ഥാനങ്ങള്‍ക്കും ഈ തത്വം ബാധകമാണ്. പ്രായോഗിക പ്രശ്‌നങ്ങളെയും ആശയങ്ങളെയും കൂട്ടിയിണക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യം ജനങ്ങളുടെ നേരിട്ടുള്ള ഭരണമാണെന്നും അവര്‍ക്ക് വേണ്ടിയാണ് സൗകര്യാര്‍ത്ഥം അവരുടെ പ്രതിനിധികള്‍ അവരെതന്നെ ഭരിക്കുന്നതെന്നും മറക്കാവതല്ല. ഈ ആശയം ഇന്ന് വിസ്മൃതിയിലായി വരികയാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇഷ്ടമാണ് ഭരണമെന്നും അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കരുതിയാല്‍പോലും വലിയ പാപമാകുന്നില്ല. നേരെ മറിച്ച് ജനങ്ങള്‍ക്ക് ഭരിക്കുന്നവരുടെ നടപടികള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമേയുള്ളൂവെന്നും നിരാകരിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അഭിപ്രായ പ്രകടനങ്ങള്‍പോലും സഹിക്കുകയില്ലെന്നും ഭരണാധികാരികള്‍ കരുതുന്നതോടെ ജനാധിപത്യം മരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സകലപൗരന്മാരും ഭരിക്കുന്ന കക്ഷിയുടെ ആശയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്ന നിബന്ധന നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുസ്വരതയും നാശമടയുന്നു. മതവും ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും വംശവും ഭാഷയും ലിംഗവും സംസ്‌കാരവും ആചാരവും അനുഷ്ഠാനവും ആഹാരവും വസ്ത്രധാരണ രീതികളും അഭിപ്രായങ്ങളും വ്യത്യസ്തമാണെങ്കിലും പരസ്പരപോരാട്ടവും മത്സരവും വെറുപ്പും വിദ്വേഷവും ഇല്ലാതെ സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിലേര്‍പ്പെടുന്നതാണ് ബഹുസ്വരതയുടെ ലക്ഷണം. മേല്‍പ്രസ്താവിച്ച സകലവൈവിധ്യങ്ങളും വിവേചനരഹിതമായി കരുതുന്നതിന് പകരം ഭിന്നതകള്‍ സൃഷ്ടിക്കുവാനുള്ള ഉപാധിയാക്കുമ്പോള്‍ ഫാസിസ്റ്റ് ഭീകരതയുടെ ദ്രംഷ്ടങ്ങള്‍ പുറത്തുകാണിക്കപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും ഖുര്‍ആനും, ബൈബിളും ഇതര വേദഗ്രന്ഥങ്ങളും മഹദ്‌വചനങ്ങളും രാഷ്ട്രത്തിന്റെ ഭരണഘടനയും സ്വീകരിക്കുന്ന ഈ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അഹിംസയുടെയും മാര്‍ഗ്ഗം രാജനീതിയിയായി സ്വീകരിക്കുവാന്‍ തയ്യാറില്ലാത്ത ഭരണാധികാരികള്‍ നാടുവാഴുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി മതേതരകക്ഷികള്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യജീവിതത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും അടിസ്ഥാനശിലകള്‍ ആടിയുലയാന്‍ തുടങ്ങുമ്പോള്‍ നന്‍മക്ക് വേണ്ടി ഐക്യപ്പെടുവാന്‍ നമുക്ക് കഴിയാതെ പോകരുത്.
ദളിത് പീഡനങ്ങളും, ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ആഹാരശീലത്തിന്റെ പേരില്‍ നടന്നുവരുന്ന കലാപങ്ങളും, എഴുത്തുകാരും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നേരിട്ട മര്‍ദനങ്ങളും കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും, ഏകീകൃതസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളികളും കള്ളപ്പണത്തിന്റെ പേരില്‍ നടത്തുന്ന ജനദ്രോഹനടപടികളും വേറിട്ടുകാണേണ്ടുന്ന കാര്യങ്ങളല്ല. പൊതുവായ ചിലതും അതില്‍ അന്തര്‍ലീനമാണ്. കേന്ദ്രസര്‍ക്കാരിന്റെയും അതേപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളുടെയും നടപടികളെല്ലാം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. അവയെല്ലാം ഒരേമരത്തില്‍ വിരിഞ്ഞ വിഷപുഷ്പങ്ങളാണ്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും കാത്ത് സൂക്ഷിക്കുവാനും ഭരിക്കുന്ന കക്ഷി ഏത് പാര്‍ട്ടിയാണെങ്കിലും തയ്യാറാവേണ്ടതാണ്. നിലപാടുകളും നയങ്ങളുമാണ് പ്രശ്‌നം. പ്രായോഗിക ഭരണനടപടികളുടെ അടിസ്ഥാനം ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങളാണ്. ദേശവ്യാപകമായി പന്ത്രണ്ടോളം പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് ശുഭസൂചകമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടുവാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ബുദ്ധി. മതേതരകക്ഷികള്‍ക്കിടയിലുള്ള ഭിന്നതകള്‍ പെരുപ്പിച്ച് കാണിക്കുവാനും ആ പഴുതിലൂടെ രക്ഷപ്പെടുന്നതിനും ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ പരിശ്രമിച്ചേക്കും. ഗുണഭോക്താക്കളായി തീരേണ്ടുന്ന പൊതുജനമാണിപ്പോള്‍ വേട്ടയാടപ്പെടുന്നത്. അഴിമതിയും കുംഭകോണവും കുലത്തൊഴിലാക്കി സമ്പത്തും പണവും കുന്നുകൂട്ടിയ ഒരാള്‍ക്ക് പോലും ഒരു ബുദ്ധിമുട്ടും ഇതുവരെ ഇന്ത്യയിലുണ്ടായിട്ടില്ല. വിദേശിയും സ്വദേശിയുമായ കള്ളപ്പണക്കാരും അനധികൃതസ്വത്ത് സമ്പാദിച്ചിട്ടുള്ളവരും അഗാധമായ ആനന്ദത്തിലുമാണ്. അവരില്‍ ഭരണത്തോടൊട്ടി നില്‍ക്കുന്നവര്‍ക്ക് ഈ പുത്തന്‍ സാമ്പത്തിക ആക്രമണത്തിന്റെ വിവരം ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമായ കറന്‍സി പരിഷ്‌കരണവും കള്ളപ്പണവേട്ടയുടെ പേരില്‍ നടക്കുന്ന ജനപീഡനങ്ങളും മാത്രമല്ല നമ്മുടെ മുമ്പിലുള്ള പ്രശ്‌നം.
ഈ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും അവഗണിക്കുവാന്‍ പാടില്ലാത്തതാണ്. അവയെല്ലാം പുതിയ വേഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടാം. ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് ബദല്‍ ആവിഷ്‌കരിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുവാനും സമാനമനസ്‌കരായ സകലരും ഒന്നുചേരുകയാണ് വേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ അത് വേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Video Stories

“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Published

on

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.

Continue Reading

Trending