Connect with us

Video Stories

പെണ്‍പോരില്‍ തകര്‍ന്ന് ബംഗ്ലാദേശ്

Published

on

കെ.മൊയ്തീന്‍ കോയ

ബംഗ്ലാദേശിന് ഇനിയും ശാപമോക്ഷം ലഭിച്ചില്ല. പിറവിയെടുത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും രാഷ്ട്രശില്‍പി ശൈഖ് മുജീബ്‌റഹ്മാന്‍ വിഭാവനം ചെയ്ത ‘സുവര്‍ണ ബംഗ്ല’ ആയിരം കാതം അകലെ തന്നെ. പതിനൊന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം നീങ്ങുമ്പോഴും ആര്‍ക്കും പ്രതീക്ഷയില്ല, ഈ പ്രതിസന്ധി അവസാനിക്കുമെന്ന്. വനിതാ നേതാക്കള്‍ തമ്മിലുള്ള പോരില്‍ നാള്‍ക്കുനാള്‍ തകരുകയാണ് ഈ ദരിദ്ര രാഷ്ട്രം. ഡിസംബര്‍ 30ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും വലിയ മാറ്റം സംഭവിക്കാനും പോകുന്നില്ല.
എതിരാളികളെ കൊന്നൊടുക്കിയും ജയിലില്‍ അടച്ചും പക തീര്‍ക്കുകയാണ് നിലവിലെ ശൈഖ് ഹസീനയുടെ ഭരണകൂടം. രാഷ്ട്രീയത്തിലെ വന്‍ സ്വാധീനം മുജീബുറഹ്മാന്റെ മകളെ ഏകാധിപതിയാക്കുന്നുവെന്നാണ് ബംഗ്ലാദേശിനകത്തും പുറത്തും വ്യാപകമായ ആരോപണം. എതിരാളികളില്‍ ചിലര്‍ വധശിക്ഷക്ക് വിധേയരായി. മുന്‍ പ്രസിഡണ്ട് ഖാലിദ സിയ ഉള്‍പ്പെടെ പ്രമുഖര്‍ ജയിലില്‍ അടക്കപ്പെട്ടു. മറ്റ് ചിലരാകട്ടെ പുറത്ത് പ്രവാസ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരും. ഭരണഘടന ഭേദഗതി ചെയ്തും അധികാരത്തില്‍ ഇരുപ്പുറപ്പിക്കാനുള്ള നീക്കം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുമെന്ന് ആശങ്കയുണ്ട്.
ശൈഖ് ഹസീന തന്റെ പിതാവ് ഉള്‍പ്പെടെ കുടുംബത്തെ ഇല്ലായ്മ ചെയ്തവരോട് അല്ലെങ്കില്‍ പിന്‍തലമുറയോട് പ്രതികാരം ചെയ്യുന്നു. പാക്കിസ്താന് എതിരെ പട നയിച്ച് ഇന്ത്യന്‍ പിന്തുണയോടെ കിഴക്കന്‍ പാക്കിസ്താനെ മോചിപ്പിച്ച് ‘ബംഗ്ലാദേശ്’ എന്ന രാഷ്ട്രം രൂപീകരിക്കുന്നതില്‍ നേതൃത്വം നല്‍കിയ മുജീബ്‌റഹ്മാന് കേവലം മൂന്നര വര്‍ഷം മാത്രമാണ് ഭരണത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞത്. 1972 ജനുവരി 12ന് പ്രധാനമന്ത്രിയായി. 1975 ആഗസ്റ്റ് 15ന് കുടുംബത്തോടെ വധിക്കപ്പെട്ടു. ശൈഖ് ഹസീന അന്ന് ഇന്ത്യയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ആ സൈനിക അട്ടിമറിക്ക് പിന്നില്‍ ജനറല്‍ സിയാവുര്‍റഹ്മാന്‍ ആയിരുന്നുവെന്നാണ് ശൈഖ് ഹസീനയുടെയും അവാമി ലീഗിന്റെയും വിശ്വാസം. മുജീബിന് ശേഷം ജനറല്‍ സിയ നേരിട്ട് അധികാരം കയ്യാളിയിരുന്നില്ല. മുശ്താഖ് അഹമ്മദ് ആയിരുന്നു പ്രസിഡണ്ട്. പിന്നീടും രണ്ട് അട്ടിമറി നടന്നു. പരാജയപ്പെട്ടു. തന്ത്രശാലിയായ സിയാവുര്‍റഹ്മാന്‍ സൈനിക മേലങ്കി അഴിച്ച് 1978 ജൂണ്‍ മൂന്നിന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. സിയാവുര്‍റഹ്മാന് കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. ജനറല്‍ ഹുസയിന്‍ അഹമ്മദ് ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറിയില്‍ വധിക്കപ്പെട്ടു. മുജീബിന്റെ ഘാതകനായി സിയാവുര്‍റഹ്മാനെയും സിയാവുര്‍റഹ്മാന്റെ കൊലയായിളിയായി ജനറല്‍ ഇര്‍ഷാദിനെയും ബംഗ്ലാദേശ് സമൂഹം വീക്ഷിക്കുന്നു. ഹസീനയുടെ പ്രതികാരം സിയയുടെ വിധവ ഖാലിദാ സിയയോടും ഖാലിദയുടെ പക റോഷന്‍ ഇര്‍ഷാദിനോടും തിരിയും. ബംഗ്ലാദേശ് രാഷ്ട്രീയം പെണ്‍ പോരില്‍ രക്തരൂക്ഷമായി. അധികാരം കയ്യടക്കുന്നവര്‍ എതിരാളികളോട് പക തീര്‍ക്കുന്നു. ഖാലിദ സിയയുടെ ഭരണത്തില്‍ ഹസീനക്ക്‌മേല്‍ അഴിമതി ആരോപണവും ജയില്‍ ശിക്ഷയും, തിരിച്ച് ഇപ്പോള്‍ 72കാരിയായ ഖാലിദ സിയക്ക് ജയില്‍ ജീവിതം. ഹസീനക്ക് കൂട്ടിന് ജനറല്‍ ഇര്‍ഷാദിന്റെ വിധവ റോഷനുമുണ്ട്. ഖാലിദ സിയയുടെ മകനും ബംഗ്ലാദേശി നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി) ആക്ടിംഗ് ചെയര്‍മാനുമായ താരിഖ് കേസില്‍ കൂട്ടുപ്രതിയാണ്. ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നു. 300 ഓളം ബി.എന്‍.പി പ്രവര്‍ത്തകരും ജയിലില്‍. 750 പ്രവര്‍ത്തകര്‍ വിവിധ അക്രമ സംഭവത്തില്‍ പൊലീസ് വെടിയേറ്റ് മരിച്ചു. 150 പ്രവര്‍ത്തകരെ കാണാതായി. വിമോചന സമര കാലത്ത് ശൈഖ് മുജീബിന്റെ പോരാട്ടത്തെ സഹായിക്കാതിരുന്ന ജമാഅത്ത് ഏതാനും പ്രമുഖ നേതാക്കള്‍ക്ക് വധശിക്ഷ നല്‍കി.
കഴിഞ്ഞ പത്ത് വര്‍ഷം അധികാരത്തിലിരിക്കുന്ന ശൈഖ് ഹസീന രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ടാക്കിയെന്നാണ് അവകാശപ്പെടുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെന്ന് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് വാദിക്കുന്നു. എതിരാളികളെ മര്‍ദ്ദിച്ചൊതുക്കി ഏകാധിപത്യ വാഴ്ചയാണെന്ന ആരോപണത്തിന് ശൈഖ് ഹസീനക്ക് പ്രതികരണമില്ല. 2014ലെ തെരഞ്ഞെടുപ്പ് ബി.എന്‍.പി ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് നിലവിലെ ഭരണകൂടം അധികാരം വിട്ടൊഴിഞ്ഞ് നിഷ്പക്ഷ സര്‍ക്കാറിന് വഴി മാറണം എന്നാണ് ഭരണഘടന വ്യവസ്ഥ. (പാക്കിസ്താനിലും ഇതേ വ്യവസ്ഥയുണ്ട്.) എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് അധികാരത്തില്‍ ഹസീന കടിച്ചുതൂങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. 350 അംഗ പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് നടന്ന 300ല്‍ മഹാ ഭൂരിപക്ഷവും അവാമി ലീഗ് നേടി. ഇര്‍ഷാദിന്റെ ജാതിയ പാര്‍ട്ടിക്കും കിട്ടി 24 സീറ്റുകള്‍. 50 സീറ്റുകള്‍ വനിതാ സംവരണമാണ്. രാഷ്ട്രാന്തരീയ നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടുവെങ്കിലും ഹസീന വഴങ്ങിയില്ല. ഏകപക്ഷീയ ഭരണത്തില്‍ ‘സ്വേച്ഛാധിപത്യവാഴ്ച’ സ്വഭാവികം. ബി.എന്‍.പിയുടെ കരുത്തരായ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ച് 2018ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഹസീന ശ്രമം നടത്തി. വൈകിയാണെങ്കിലും ബി.എന്‍.പിയും അവരുടെ ജനകീയ മുന്നണിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി. നവംബര്‍ 28ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് മാറ്റി. ഡോ. കമാല്‍ ഹസൈന്റെ നേതൃത്വത്തില്‍ കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബി.എന്‍.പി മുന്നണി. എതിരാളികള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന ശൈഖ് ഹസീന രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്താണെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു.
‘ബംഗബന്ധു’ എന്നറിയപ്പെട്ടിരുന്ന ശൈഖ് മുജീബിന്റെ രാജ്യം രാഷ്ട്രീയ, ഭരണ പ്രതിസന്ധിയില്‍ ഉഴലുകയാണ്. വനിതാനേതാക്കളുടെ പ്രതികാരവും തിരിച്ചടിയും ഈ ദരിദ്ര രാഷ്ട്രത്തെ തകര്‍ത്തു. മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ ഏഴ് ലക്ഷത്തോളം ബംഗ്ലാദേശില്‍ കഴിയുന്നു. 24 വര്‍ഷം പാക്കിസ്താന്റെ ഭാഗമായിരുന്ന ‘കിഴക്കന്‍ പാക്കിസ്താന്‍’ ബംഗ്ലാദേശ് ആയി പിറവിയെടുത്തതോടെ വന്‍ പുരോഗതിയിലേക്ക് കുതിക്കുമെന്നായിരുന്നു പ്രതീക്ഷ. നേര്‍വിപരീത ദിശയിലാണിപ്പോള്‍.
പാക്കിസ്താനില്‍ പ്രധാനമന്ത്രി ലിയാഖത്തലി ഖാന് ശേഷം ശിഥിലമായ ഭരണകക്ഷിയുടെ ഒരു ഭാഗമാണ് അവാമി ലീഗിന്. പ്രമുഖ നേതാവായിരുന്ന ഹുസൈന്‍ ശഹീദ് സുഹ്‌റ് വര്‍ദി മുസ്‌ലിം ലീഗിനെ പിളര്‍ത്തിയാണ് അവാമി ലീഗിന് രൂപം നല്‍കിയത്. 1963ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ ശൈഖ് മുജീബ്‌റഹ്മാന്‍ അവാമി ലീഗ് നേതാവായി. ബംഗാളി ദേശീയതയുടെ വക്താവായി ഉയര്‍ന്നുവന്ന് കിഴക്കന്‍ പാക്കിസ്താന്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ‘സുവര്‍ണബംഗ്ല’ എന്ന സ്വപ്‌നം ബാക്കിവെച്ച് ശൈഖ് മുജീബ് വിടവാങ്ങിയതോടെ സര്‍വത്ര ശൂന്യത. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബംഗ്ലാദേശിന് ഒരു തിരിച്ചുവരവിനുള്ള അവസരം സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കാം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending