Connect with us

Video Stories

കെ.എം സൂപ്പി സാഹിബ്; രാഷ്ട്രീയത്തിലെ ദാര്‍ശനിക പ്രതിഭ

Published

on

കണ്ണൂര്‍ രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ദാര്‍ശനിക പ്രതിഭയെയാണ് കെ.എം സൂപ്പി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം പഠിച്ചാണ് രാഷ്ട്രീയ നേതാവായത്. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു ഹരിത രാഷ്ട്രീയത്തിന്റെ പതാക വാഹകനായി മാറിയ അദ്ദേഹം പി.ആര്‍ കുറുപ്പിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും പിന്നീട് കുറുപ്പിനോളവും അതിനപ്പുറവും ബഹുമാനിക്കപ്പെടുന്ന നേതാവായി വളരുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനായി പൊതുരംഗത്ത് നിറഞ്ഞു നിന്നപ്പോഴും സാധാരണ പ്രവര്‍ത്തകരുമായി നിരന്തര ബന്ധം കാത്തു സൂക്ഷിച്ചു.

1933 ഏപ്രില്‍ 5 ന്, മമ്മു-പാത്തു ദമ്പനിതകളുടെ മകനായാണ് ജനനം. എസ്.എസ്.എല്‍.സിയും വൈദ്യ വിഭൂഷണവും പാസായ അദ്ദേഹം ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്തു. അതിനിടയിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്കിറങ്ങുന്നത്.

മികച്ച പ്രസംഗകനും കരുത്തുറ്റ ശബ്ദത്തിനുടമയുമായിരുന്നു. എന്നും സാധാരണക്കാരനോടൊപ്പം നിലയുറപ്പിച്ചു നിന്ന് പൊരുതാനും അവകാശങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ നേടിയെടുക്കാനും കഴിവുള്ള സൂപ്പി സാഹിബ് മുസ്ലിം ലീഗ് നിലപാടുകള്‍ വീറോടെ അവതരിപ്പിക്കുന്ന കണ്ണൂരിലെ പോരാട്ട വീര്യമുള്ള നേതാവ് കൂടിയായിരുന്നു.

ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ദുബൈയില്‍ സംഘടിപ്പിച്ച കണ്ണൂര്‍ കാര്‍ണിവലില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ക്കൊപ്പം

ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ദുബൈയില്‍ സംഘടിപ്പിച്ച കണ്ണൂര്‍ കാര്‍ണിവലില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ക്കൊപ്പം

1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും കേരള നിയമസഭയില്‍ പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1993-95, 1995-96 കാലയളവില്‍ നിയമസഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.

പെരിങ്ങളം മണ്ഡലത്തിന്റെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയത് സൂപ്പി സാഹിബാണ്. പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് വികസന സമിതി പ്രസിഡണ്ടായും സേവനമനുഷ്ടിച്ച സൂപ്പി സാഹിബ് രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരുപോലെ മികവു പുലര്‍ത്തി.

പാനൂരിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ബസ്‌സ്റ്റാന്റ് നിലവില്‍ വന്നത് 1990ല്‍ കെ.എം.സൂപ്പി സാഹിബ് പ്രസിഡന്റായ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ്. ഷോപ്പിംഗ് കോംപ്ലക്‌സ്, കിഴക്കേ എലാങ്കോട്ട് സാംസ്‌കാരിക നിലയം, സബ്ട്രഷറി, കെ.എഫ്.സി എന്നിവയും നിലവില്‍ വരികയുണ്ടായി. എം.എല്‍.എ ആയ കാലത്ത് പാനൂരില്‍ നടന്ന സംസ്ഥാന ഗവര്‍ണ്ണര്‍, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്ത വികസനമേള സ്മരണീയമാണ്.

രാഷ്ട്രീയത്തിനൊപ്പം രചനാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പടയണി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.

പാനൂരിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. വര്‍ഷങ്ങളോളം പാനൂര്‍ മഹല്ല് ജമാഅത്തിന് നേതൃത്വം നല്‍കി. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് ഭരണസമിതി ഭാരവാഹിയയായി വിദ്യാഭ്യാസ രംഗത്തും ശ്രദ്ധ ചെലുത്തി. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ രംഗത്തും പ്രത്യേകിച്ച് പാനൂരിലെ മത വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും സൂപ്പി സാഹിബ് നല്‍കിയ സേവനം അദ്വിതീയമാണ്.

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending