Connect with us

india

അരുണാചലില്‍ ചൈനീസ് കടന്നുകയറ്റം; ഗുരുതര ആരോപണവുമായി എംഎല്‍എ-അന്വേഷണം ആരംഭിച്ച് പൊലീസ്

ലഡാഖ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെ ഗുരുതര ആരോപണവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്‍ത്തിക്കടുത്ത് മീന്‍ പിടിക്കാന്‍ പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോകുകയായെന്നണ് ആരോപണം.

Published

on

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് അരുണാചല്‍ പൊലീസ്. ലഡാഖ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് അധിനിവേശം വ്യക്തമാക്കുന്ന ഗുരുതര ആരോപണവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്‍ത്തിക്കടുത്ത് മീന്‍ പിടിക്കാന്‍ പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയെന്നണ് ആരോപണം.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയിലാണ് സംഭവം. താനു ബകര്‍, പ്രശാന്ത് റിങ്ലിങ്, ങാരു ദിരി, ദോങ്തു എബിയ, ടോച് സിങ്കം എന്നീ ഗ്രാമീണരെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപത്ത് സെറ 7 പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

https://twitter.com/ninong_erring/status/1302028365914714113

അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച അരുണാചല്‍ പ്രദേശ് പോലീസ് അപ്പര്‍ സുബാന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തേക്ക് പരിശോധനക്കായി പൊലീസിനെ അയച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടികൊണ്ടുപോകല്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സത്യം കണ്ടെത്താന്‍ അതിര്‍ത്തിയിലെ വിദൂര പ്രദേശത്തേക്ക് ടീമിനെ അയച്ചതായി അപ്പര്‍ സുബാന്‍സിരിയിലെ ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിദൂര പ്രദേശമായതിനാല്‍ അന്വേഷണ സംഘത്തിന് ഞായറാഴ്ച മാത്രമേ മടങ്ങിയെത്താനാവൂ എന്നും കാല്‍നടയായാണ് പോലീസ് യാത്രയെന്നും മേധാവി അറിയിച്ചു.

ലഡാക്കിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവാദങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് പൗരന്മാരെ ചൈന തട്ടികൊണ്ടുപോവുന്നത്. നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം തുടരുകയാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യമോ അരുണാചല്‍ പ്രദേശ് സര്‍ക്കാരോ ഇതുവരെ സംഭവം സ്ഥിരീകരിച്ചിട്ടില്ല.

പ്രമുഖ പ്രാദേശിക പത്രമായ അരുണാചല്‍ ടൈംസാണ് ശനിയാഴ്ച തട്ടികൊണ്ടുപോവല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്‍.

എന്നാല്‍, ലഡാഖിനും ധോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശിലും കടന്നുകയറുകയാണെന്നാണ് എംഎല്‍എയുടെ ആരോപണം. ഇന്ത്യ ടുഡേ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം. ‘ചൈനക്കാര്‍ വീണ്ടും അക്രമം ആരംഭിച്ചിരിക്കുന്നു. ലഡാഖിലും ദോക്ലാമിലും നടത്തിയതു പോലെ അരുണാചല്‍ പ്രദേശിലും അവര്‍ കടന്നുകയറുകയാണ്. അവര്‍ യഥാര്‍ഥ നിയന്ത്രണരേഖ മുറിച്ചു കടന്നെന്ന് തെളിഞ്ഞിട്ടുണ്ട്.’ എംഎല്‍എ പറഞ്ഞു. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നതെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു

 

india

സ്പേസ് എക്സ് എല്‍ഒഎക്സ് ചോര്‍ച്ച കണ്ടെത്തി; ശുഭാന്‍ഷു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവച്ചു:

ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു.

Published

on

ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു തകരാര്‍ കാരണം ബുധനാഴ്ച പുലര്‍ച്ചെ സ്പേസ് എക്സ് ആക്സിയം-4 വിക്ഷേപണം നിര്‍ത്തിവച്ചു. ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി കിഴക്കന്‍ സമയം വൈകി, സ്ഥാപനം പറഞ്ഞു: ”പോസ്റ്റ്-സ്റ്റാറ്റിക് ഫയര്‍ ബൂസ്റ്റര്‍ പരിശോധനകളില്‍ തിരിച്ചറിഞ്ഞ LOX (ലിക്വിഡ് ഓക്സിജന്‍) ചോര്‍ച്ച പരിഹരിക്കാന്‍ സ്പേസ് എക്സ് ടീമുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഫാല്‍ക്കണ്‍-9 ഫാല്‍ക്കണ്‍-4 വിക്ഷേപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ – റേഞ്ച് ലഭ്യത തീര്‍ന്നിരിക്കുന്നു – ഞങ്ങള്‍ ഒരു പുതിയ വിക്ഷേപണം പങ്കിടും.” പ്രീ-സ്റ്റാറ്റിക് ടെസ്റ്റ് ഫയറില്‍ സ്പേസ് എക്സിന് പരിഹരിക്കപ്പെടാത്ത സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി ജൂണ്‍ 10 ന് TOI റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാല്‍ക്കണ്‍-9 ന്റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെ, സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ച കണ്ടെത്തിയതായി ബില്‍ഡ് ആന്‍ഡ് ഫ്‌ലൈറ്റ് റിലബിലിറ്റി വൈസ് പ്രസിഡന്റ് വില്യം ഗെര്‍സ്റ്റന്‍മെയര്‍ തിങ്കളാഴ്ച വൈകി പറഞ്ഞിരുന്നു. ബൂസ്റ്ററിന്റെ പോസ്റ്റ്-ഫ്‌ലൈറ്റ് നവീകരണ സമയത്ത് തുടക്കത്തില്‍ കണ്ടെത്താനാകാതെ പോയ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ചയാണ് സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയത്.

‘ബൂസ്റ്ററിന്റെ മുന്‍ സ്റ്റാര്‍ലിങ്ക് ദൗത്യത്തിലേതാണ് ഈ പ്രശ്‌നം. ബൂസ്റ്റര്‍ പൂര്‍ണ്ണമായും നന്നാക്കിയിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി… ചോര്‍ച്ച തുടര്‍ന്നാല്‍ അത് ലഘൂകരിക്കുന്ന ഒരു ശുദ്ധീകരണം ഞങ്ങള്‍ സ്ഥാപിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. കൂടാതെ, എഞ്ചിന്‍ അഞ്ചിലെ ഒരു ത്രസ്റ്റ് വെക്റ്റര്‍ നിയന്ത്രണ പ്രശ്‌നവും തിരിച്ചറിഞ്ഞു. ബാധിച്ച ഘടകങ്ങള്‍ മാറ്റിസ്ഥാപിച്ചു, വിക്ഷേപണത്തിന് മുമ്പുള്ള വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരക്ഷയിലും കൃത്യതയിലും കമ്പനിയുടെ തുടര്‍ച്ചയായ ശ്രദ്ധയെക്കുറിച്ച് ഗെര്‍സ്റ്റന്‍മെയര്‍ ഊന്നിപ്പറഞ്ഞു, ‘ബഹിരാകാശ പറക്കല്‍ ശരിക്കും ബുദ്ധിമുട്ടാണ്, ഞങ്ങള്‍ എല്ലാ ദിവസവും പഠിക്കുന്നു’ എന്ന് പറഞ്ഞു. ഡ്രൈ ഡ്രസ് റിഹേഴ്സല്‍ വളരെ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 ത്തിലേക്ക്

രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആക്ടീവ് കേസുകള്‍ ഏഴായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്. അതേസമയം കേരളത്തിലെ കോവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ 2053 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Continue Reading

india

മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.

ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

Continue Reading

Trending