Connect with us

india

പൗരത്വമില്ലെന്ന് പറഞ്ഞ് ഒന്നവര്‍ഷം ജയിലിലടച്ചു; ഒടുവില്‍ പൗരന്‍മാരെന്ന് കോടതി

കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വിദേശ ട്രൈബ്യൂണലിനോട് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

Published

on

ഗുവാഹതി: ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ആരോപിച്ച് ഒന്നരവര്‍ഷം തടവറയിലിട്ട കുടുംബം ഇന്ത്യക്കാരെന്ന് കോടതി. അസമിലെ മുഹമ്മദ് നൂര്‍ ഹുസൈനും ഭാര് ഷെഹ്ന ബീഗത്തിനും രണ്ടു മക്കള്‍ക്കുമാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 2017 ആഗസ്റ്റിലാണ് ഷെഹ്റ ബീഗം വിദേശിയെന്ന് കാണിച്ച് അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ നൂര്‍ ഹുസൈനെതിരെയും കേസെടുത്തു.

1951 ലെ ദേശീയ പൗരത്വ രജിസ്റ്ററിലും 1956 ലെ വോട്ടര്‍പട്ടികയിലും ഇരുവരുടെയും കുടുംബത്തിന് സ്വന്തമായി ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന 1958 ലെ രേഖയും ഉണ്ടായിരിക്കെയാണ് ഇരുവര്‍ക്കെതിരെയും ഗുവാഹത്തി പൊലീസ് കേസെടുത്തത്.

അഭിഭാഷകര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ആരും ഇവരുടെ കേസേറ്റെടുക്കാന്‍ തയ്യാറായില്ല. റിക്ഷാ തൊഴിലാളിയായ നൂര്‍ ഹുസൈന്‍ ഒടുവില്‍ 4000 രൂപ സ്വരൂപിച്ച് അഭിഭാഷകനെ ഹുസൈന്‍ നിയമിച്ചെങ്കിലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇയാള്‍ പിന്‍മാറി. കേസ് മുന്നോട്ട് നടത്തിക്കൊണ്ടു പോവാനുള്ള പണം നൂറിന്റെ കൈവശം ഉണ്ടാവില്ല എന്നു പറഞ്ഞാണ് അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍മാറിയത്. അറസ്റ്റ് ഒഴിവാക്കാന്‍ ഗുവാഹത്തിയില്‍ നിന്നും പാലായനം ചെയ്യുന്നതാണ് നല്ലതെന്ന് ഈ അഭിഭാഷകന്‍ ഉപദേശവും നല്‍കി. പക്ഷെ താനെന്തിനാണ് നാടുവിടുന്നതെന്നായിരുന്നു നൂര്‍ ഹുസൈന്‍ ചോദിച്ചത്.

ഒടുവില്‍ കേസ് നടത്താനാവാതെ വന്നതോടെ 2018 മെയ് 29 ന് വിദേശ ട്രൈബ്യൂണല്‍ ഷെഹ്റ ബീഗം വിദേശിയെന്ന് വിധിച്ചു. 2019 മാര്‍ച്ച് 30 ന് നൂര്‍ ഹുസൈനെതിരെയും വിധി വന്നു. 2019 ജൂണിലാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തില്‍ അടച്ചത്. മറ്റാരും നോക്കാനില്ലാത്തതിനാല്‍ ഏഴും അഞ്ചു വയസ്സുള്ള കുട്ടികളെയും ഇവരുടെ കൂടെ തടങ്കലിലേക്ക് കൊണ്ടു വന്നു.

പിന്നീട് ഗുവാഹതിയിലെ മനുഷ്യാവകാശ അഭിഭാഷകരായ അമന്‍ വദൂദ്, സൈദ് ബുര്‍ഹനൂര്‍, റഹ്മാന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരെ നൂര്‍ ഹുസൈന്റെ കുടുംബം സമീപിച്ചതോടെയാണ് ഹൈക്കേടതിയിലേക്ക് കേസ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വിദേശ ട്രൈബ്യൂണലിനോട് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

‘ ഞങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. ഞങ്ങള്‍ അസമിലാണ്. അവര്‍ ഞങ്ങളെ ബംഗ്ലാദേശികളാണെന്ന് ആരോപിക്കുകയും. ഞങ്ങള്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതായും പറഞ്ഞു. അതെങ്ങനെ സാധ്യമാവും. ഞാന്‍ ഇവിടെയാണ് ജനിച്ചത്,’ നൂര്‍ ഹുസൈന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അസമിലെ ഉദല്‍ഗുരി ജില്ലയിലെ ലോഡോംഗ് ഗ്രാമമാണ് നൂര്‍ ഹുസൈന്റെ ജന്‍മദേശം.

 

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

Trending