Connect with us

kerala

ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; തുടര്‍ പ്രതിഷേധങ്ങള്‍ക്ക് വേദിയാകും

സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ വിവാദവേലിയേറ്റത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുന്നു.

Published

on

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ വിവാദവേലിയേറ്റത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുന്നു. ഇന്ധന സെസ് അടിച്ചേല്‍പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പും ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം. ശിവശങ്കര്‍ ജയിലില്‍ കഴിയുന്നതുമടക്കം സര്‍ക്കാര്‍ പൂര്‍ണമായി പ്രതിരോധത്തിലായിരിക്കേയാണ് ബജറ്റ് സമ്മേളനത്തിന് തുടര്‍ച്ചയായി ഇന്ന് സഭ ചേരുന്നത്.

ബജറ്റ് അവതരണവും അതിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ചയും നടന്ന ശേഷം കഴിഞ്ഞ ഒമ്പതിന് സഭ താല്‍ക്കാലികമായി പിരിഞ്ഞപ്പോള്‍ സഭാകവാടത്തില്‍ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹവും താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും വര്‍ധിത വീര്യത്തോടെയാകും പ്രതിപക്ഷം ഇന്ന് സഭയിലെത്തുക. ഇന്ന് ഉപധനാഭ്യര്‍ത്ഥനക്കുള്ള ധനകാര്യ ബില്ല് ഉള്‍പെടെ നാല് ബില്ലുകളാണ് സഭയില്‍ അവതരിപ്പിക്കുന്നത്. നാളെ മുതല്‍ പന്ത്രണ്ട് ദിവസം ബജറ്റിലേക്കുള്ള ധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസമായ ഏഴിനും തുടര്‍ന്ന് ഒമ്പതിനും പത്തിനും സഭ ചേരില്ല. കാര്യവിവര പട്ടിക അനുസരിച്ച് മാര്‍ച്ച് 30 വരെയാണ് സമ്മേളനം.

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ സഭക്ക് അകത്തും പുറത്തും പ്രതിപക്ഷം സമരത്തിലാണ്. ലൈഫ് പദ്ധതിയില്‍ ഇ.ഡിയുടെ രണ്ടാംവരവ് മുതല്‍ കരിങ്കൊടി പ്രതിഷേധം വരെ സഭാതലത്തെ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കും. മുഖ്യമന്ത്രിയെയും ഓഫീസിനെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതും സ്വപ്‌നയുമായി രവീന്ദ്രന് അടുത്തബന്ധമുണ്ടായിരുന്നതായി സൂചന നല്‍കുന്ന വാട്‌സ്അപ്പ് ചാറ്റുകള്‍ പുറത്തുവന്നതും ഭരണപക്ഷത്തിന് തലതാഴ്ത്തിയിരിക്കേണ്ട സ്ഥിതിയിലാണ്. തെരുവില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍വെച്ചതും പൊലീസ് മര്‍ദ്ദിച്ചതും കറുപ്പിനോടുള്ള മുഖ്യമന്ത്രിയുടെ വെറുപ്പും സുരക്ഷയുടെ പേരില്‍ പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പും ക്രമക്കേടും സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. കാലിക്കറ്റ് സര്‍വകാലാശാലയിലെ സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് സഭയില്‍ അവതരിപ്പിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

kerala

തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണ് ജയില്‍ സൂപ്രണ്ടിനും ഭാര്യയ്ക്കും പരിക്ക്

ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു

Published

on

തൃശൂരിൽ റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും സാരമായ പരുക്കുണ്ട്. തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്.

തൃശൂര്‍ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

crime

തൃശൂരില്‍ രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്ഐആര്‍

Published

on

തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി.

2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.

ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.

അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.

Continue Reading

kerala

തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

ഇയാൾക്കൊപ്പം മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. സിപിഎം പാളയം ലോക്കൽ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു. ഇയാൾക്കൊപ്പം മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.

ഒമ്പത് ഗ്രാം എംഡിഎംഎയാണ് കൃഷ്ണനിൽ നിന്നും കൂട്ട് പ്രതിയിൽ നിന്നും പിടികൂടിയത്. സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണൻ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്.

Continue Reading

Trending