local
ഓട്ടോ ഡ്രൈവർ ചിത്രലേഖ നിര്യാതയായി
കനത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചത്.

കണ്ണൂർ: സി.പി.എമ്മിന് കടുത്ത ഭീഷണിയുയര്‍ത്തി ദലിത് പോരാട്ടങ്ങളിൽ ശ്രദ്ധേയയായ ഓട്ടോഡ്രൈവർ ചിത്രലേഖ (48) നിര്യാതയായി. പുലർച്ചെ മൂന്നോടെ കണ്ണൂർ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ ഒമ്പതിന് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കും. 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. ശ്രീഷ്കാന്താണ് ഭര്‍ത്താവ്. മക്കൾ: മനു, ലേഖ.
പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ, സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഏതാനും വർഷങ്ങളായി കണ്ണൂർ കാട്ടാമ്പള്ളിയിലാണ് താമസം. ഇവിടെ പുതിയ വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് പുലർച്ചെയാണ് തീയിട്ടത്. സി.പി.എമ്മുകാരാണ് തീയിട്ടതെന്നായിരുന്നു ആരോപിച്ചത്. കേസും പ്രതിഷേധവുമായി മാസങ്ങളോളം കഴിഞ്ഞു വരുന്നതിനിടെ സന്നദ്ധ സംഘടനയുടെ സഹായം വഴി ഓട്ടോറിക്ഷ ലഭിച്ചു. വീണ്ടും നിരത്തിലിറങ്ങി ആഴ്ചകൾക്കകമാണ് രോഗം ബാധിച്ച് തുടങ്ങിയത്.
2002ൽ തീയ സമുദായത്തിൽപെട്ട ശ്രീഷ്കാന്തിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് ജാതി വിവേചനത്തിനും പീഡനത്തിനും ചിത്രലേഖ ഇരയായത്. നഴ്സായിരുന്ന ഇവർ ആ ജോലി വിട്ട് ഭർത്താവിനൊപ്പം ഓട്ടോറിക്ഷ ഡ്രൈവറാവാൻ തീരുമാനിച്ചു. വിവാഹശേഷം വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുമായി പയ്യന്നൂരിനടുത്ത് എടാട്ട് ഓട്ടോ സ്റ്റാന്റിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെവെച്ച് ജാതീയമായി അധിക്ഷേപം നേരിട്ടു. പിന്നീട് ഓട്ടോറിക്ഷക്കു നേരെ ആക്രമണമായി. 2005 ഡിസംബർ 30ന് ഓട്ടോറിക്ഷ കത്തിച്ചു. അന്ന് മുതൽ സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.
GULF
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദ് (സഫാരി) സാഹിബിന് ആദരവ് നൽകുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് അബുദാബി സ്കൂളുകളിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തിൽ പെട്ട വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും മുൻ കേരള നിയമസഭ സ്പീക്കർ സീതിസാഹിബിന്റെ പേരിലുള്ള എക്സലൻസ് അവാർഡ് വിതരണവും നടക്കും. UAE KMCC യുടെയും വിവിധ ഘടങ്ങളുടെയും പ്രധാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യു എ യിലെ പ്രശസ്ത ഗായികമാരായ നസ്മിജ ഇബ്രാഹിം, ഡോ : ശാസിയ എന്നിവർ നയിക്കുന്ന ഗാനവിരുന്നും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
local
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
വിവിധ ഫാഷൻ അവാർഡുകളും വിതരണം ചെയ്തു

കോഴിക്കോട്: ലുലു ഫാഷൻ വീക്കിന്റെ കേരള പ്രൈഡ് പുരസ്‌കാരം തരുൺ മൂർത്തിക്ക്. മന്ത്രി മുഹമ്മദ് റിയാസും, ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണനും, കോഴിക്കോട് മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി റാമ്പിൽ സംവിധായകൻ തരുൺ മൂർത്തി നടന്നതോടുകൂടിയാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന് സമാപനമായത്. ചടങ്ങിൽ ഫാഷൻ രംഗത്തെ വിവിധ ബ്രാന്റുകൾക്കുള്ള അവാർഡുകളും സമ്മാനിച്ചു.
സ്റ്റൈൽ എക്സലൻസ് അവാർഡ് ബോളിവുഡ് നടൻ അബ്രാർ സഹൂർ ന് ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണൻ സമ്മാനിച്ചു. ഇന്ത്യൻ മോഡൽ അർഷിന സാമ്പുളിന് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടിലും പുരസ്‌കാരം സമ്മാനിച്ചു.
രണ്ട് ദിവസമായി നടന്ന ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങിയത് മലയാളത്തിന്റെ പ്രിയ താരഞങ്ങളാണ്. നടി രമ്യാ പണിക്കര്‍, അഭിഷേക് ജയദീപ്, മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസന്‍, നയനാ എല്‍സ, ധ്രുവന്‍ , ദീപാ തോമസ്, മുന്‍സില, അശ്വിൻ കുമാർ, രാഹുൽ രാജശേഖരൻ, ദിലീന, ഋതു മന്ത്ര, റോൺസൺ വിൻസെന്റ്, അബ്രാർ സഹൂർ തുടങ്ങി പ്രമുഖരാണ് റാംപിലെത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഓരോ ബ്രാന്‍ഡിന് വേണ്ടിയും ഷോ സ്റ്റോപ്പേഴ്‌സായി നിരവധി സെലിബ്രിറ്റി താരങ്ങള്‍ റാംപില്‍ ചുവടുവച്ചു.
ഇന്ത്യയിലെ പ്രശസ്തരായ മോഡലുകളാണ് ഫാഷന്‍ വീക്കില്‍ അണിനിരന്നത്. ലുലു ഫാഷന്‍ വീക്കിന്റെ ആദ്യ എഡിഷന്‍ കോഴിക്കോട് തുടക്കമിട്ടപ്പോള്‍ മലബാറിന് പുതിയ ഒരു കാഴ്ചാനുഭവമായി മാറി. സമ്മര്‍, മന്‍സൂണ്‍ സീസണുകളുടെ വസ്ത്ര ട്രെന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിച്ച ഫാഷൻ റാമ്പിൽ പ്രശസ്ത സ്‌റ്റൈലിസ്റ്റും ഷോ ഡയറക്ടറുമായ ശ്യാം ഖാന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവെച്ചത്. കോഴിക്കോട് ലുലു മാൾ ജനറൽ മാനേജർ ഷെരീഫ് സൈദുവും, ബയിങ് മാനേജർ പ്രദീപും ചടങ്ങിൽ സന്നിഹിതരായി.
local
എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി

കോയമ്പത്തൂർ: എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്‌സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്‌റോസ്‌പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം.
എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്‌റോസ്‌പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദിലെ വിമാനാപകടം; സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എയര്‍ ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ തിരുവല്ല സ്വദേശിയും
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
kerala2 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്