Connect with us

Culture

ബാബരി ഒരു ഓര്‍മ ദിനം കൂടി; മറക്കാന്‍ കഴിയില്ല ആ ഖുബ്ബകള്‍

1992 ഡിസംബര്‍ 6ന് ശേഷം ഓരോ ഡിസംബര്‍ 6 വരുമ്പോഴും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ കടന്നുവരും. ബാബരി മസ്ജിദിന്റെ മൂന്ന് ഖുബ്ബകള്‍ വര്‍ഗീയ രാക്ഷസന്‍മാര്‍ തകര്‍ത്ത് തരിപ്പണമാക്കിയത് അന്നാണ്

Published

on

ഇ സാദിഖ് അലി

1992 ഡിസംബര്‍ 6ന് ശേഷം ഓരോ ഡിസംബര്‍ 6 വരുമ്പോഴും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ കടന്നുവരും. ബാബരി മസ്ജിദിന്റെ മൂന്ന് ഖുബ്ബകള്‍ വര്‍ഗീയ രാക്ഷസന്‍മാര്‍ തകര്‍ത്ത് തരിപ്പണമാക്കിയത് അന്നാണ്. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി വെട്ടിയ മതേതര ഇന്ത്യയുടെ ഹൃദയത്തില്‍നിന്ന് ചീറ്റിത്തെറിച്ചൊഴുകിയ ചോരച്ചാലുകളില്‍ ആര്‍ത്തട്ടഹസിച്ച് സംഹാരതാണ്ഡവമാടിയവര്‍ക്ക് ക്ലീന്‍ചിട്ട് നല്‍കിയ ജുഡീഷ്യറിയെ വിമര്‍ശിക്കാത്ത നിയമജ്ഞന്മാര്‍ ചുരുക്കം പേര്‍ മാത്രം. രാഷ്ട്രത്തിന്റെ തിരുനെറ്റിയില്‍ വെട്ടിത്തിളങ്ങുന്ന തിലകക്കുറിയായി നിലകൊണ്ടിരുന്ന പുണ്യഗേഹത്തെ പൊളിച്ച് നിരപ്പാക്കുമ്പോള്‍ മാതൃഭൂമിയുടെ നിഷ്‌കളങ്കമായ ഹൃദയം വാവിട്ട് നിലവിളിക്കുകയായിരുന്നു. ആ ദീനരോദനം ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്.
‘മാനിഷാദ’ വാല്മീകി മഹര്‍ഷിയുടെ അനുയായികളെന്നവകാശപ്പെടുന്നവര്‍ക്ക് ബാബരി പള്ളിയുടെ പൂട്ട് പൊളിക്കാന്‍ അനുമതി നല്‍കിയ ജഡ്ജിയുടെ ജീവചരിത്രത്തില്‍ അദ്ദേഹം തന്നെ കുറിച്ചിട്ട ഒരു കുരങ്ങന്‍ കഥ ലിബര്‍ഹാന്‍ അയോധ്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘കുരങ്ങന്‍ പ്രേരണാവിധി’യുടെ ആ കഥയിങ്ങനെ: ‘വിധി പുറപ്പെടുവിക്കുമ്പോള്‍, അതിന് തൊട്ട് മുമ്പും ശേഷവും ഒരു കുരങ്ങന്‍ എന്റെ താമസസ്ഥലത്തും കോടതി മുറിയിലും വന്നു. അത് തിരികെ വീണ്ടും എന്റെ വസതിയിലെത്തി. ആ കുരങ്ങന്‍ ആരെയും ദ്രോഹിച്ചില്ല. എന്റെ കീഴ്‌നിയമ ഉദ്യോഗസ്ഥന്റെ മുമ്പിലുള്ള അയോധ്യ ഹരജി പരിഗണിക്കുന്നത് നേരത്തെയാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയായിരുന്നു അപ്പോള്‍ എന്റെ കയ്യില്‍. കുരങ്ങന്റെ അസാധാരണമായ നീക്കവും സാന്നിധ്യവും പൂട്ട് പൊളിക്കണമെന്ന് ഉത്തരവിടാന്‍ എനിക്ക് പ്രേരണയാകുകയായിരുന്നു’.

1986 ജനുവരിയിലാരംഭിച്ച പൂട്ട് പൊളിക്കല്‍ പ്രക്ഷോഭത്തോടെയാണ് ആസൂത്രണത്തിന്റെയും അധികാര നീതിന്യായ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിര്‍ലജ്ജമായ മറ്റൊരു വഴിത്തിരിവ് സംജാതമാകുന്നത്. 1986 ജനുവരി 25 ന് മുന്‍സീഫ് കോടതിയില്‍ ഉമേഷ് ചന്ദ്ര പാണ്ഡെ എന്നൊരാള്‍ ഹരജി നല്‍കുന്നതോടെ തികച്ചും നാടകീയമായ ഒരു സംഭവം അരങ്ങേറുകയായിരുന്നു. ഇതിന്മേല്‍ ഫെബ്രുവരി 1ന് കോടതി വിചാരണ നിശ്ചയിച്ചു. അത് പറ്റില്ലെന്നും ഹരജി നേരത്തെ പരിഗണിക്കണമെന്നും പറഞ്ഞ് അയാള്‍ ജില്ലാ ജഡ്ജിക്ക് അപേക്ഷയും കൊടുത്തു. അത് കയ്യില്‍ കിട്ടേണ്ട താമസം ‘അടച്ചിട്ട പള്ളിയുടെ പൂട്ട് ഉടന്‍ തുറന്ന് കൊടുക്കുക. ഇത് മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാറും ജില്ലാ മജിസ്‌ത്രേട്ടും നേരിടണം’. മുന്‍സീഫ് ജഡ്ജിക്ക് ജില്ലാ ജഡ്ജിയുടെ ഉത്തരവ് പോയി. ഇതിലാവേശം കയറിയ ജില്ലാ മജിസ്‌ട്രേട്ട് പൂട്ട് തുറന്നതുകൊണ്ട് ഒരു ക്രമസമാധാനപ്രശ്‌നവും വരാന്‍ പോകുന്നില്ലെന്ന് രേഖാമൂലം അറിയിച്ചു. നേരത്തെ സൂചിപ്പിച്ച ‘കുരങ്ങന്‍ പ്രേരണാവിധി’യുടെ പശ്ചാത്തലമിതായിരുന്നു. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധികള്‍ പരിശോധിക്കുമ്പോള്‍ ഇങ്ങനെയൊരു കുരങ്ങന്‍ പ്രേരണയില്‍നിന്നുള്ള വിധിയുടെ പ്രോദ്ഘാടനമാണ് കാണുന്നത്. അന്ന് തൊട്ട് ഏറ്റവും അവസാനം വരെയുള്ള ബാബരി വിധികള്‍ ഇന്ത്യന്‍ ജുഡീഷ്യറിക്കും ജനാധിപത്യത്തിനുമേറ്റ ഏറ്റവും വലിയ ആഘാതമായാണ് വിലയിരുത്തപ്പെടുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Film

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ കൈകളിലേന്തി പ്രേക്ഷകർ

പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം

Published

on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഗണപതി. സ്പോർട്സ് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപക്കേട്ടൻ എന്ന കഥാപാത്രമായാണ് ഗണപതി എത്തിയിരിക്കുന്നത്. പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ജീവിതത്തോടുള്ള പോരാട്ടവീര്യവും ബോക്സിങ് റിങ്ങിനകത്തുള്ള ആവേശവും ഒരുപോലെ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ഗണപതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദീപക്കേട്ടനെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത ആലപ്പുഴ ജിംഖാന ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞോടുകയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദ്ന്റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Continue Reading

Trending