main stories
അലസന്, കഴിവുകെട്ടവന്‍, ഇത് റിയാലിറ്റി ഷോ അല്ല; ട്രംപിനെ കടന്നാക്രമിച്ച് ഒബാമ
പ്രസിഡണ്ടായി ട്രംപ് വളര്‍ന്നിട്ടില്ല. അതിന് അദ്ദേഹത്തിന് ആകില്ല. അതിന്റെ അനന്തരഫലമായാണ് 1.70 അമേരിക്കക്കാര്‍ മരിച്ചത്.

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി കടന്നാക്രമിച്ച് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. കഴിവുകെട്ടവനും അലസനുമാണ് ട്രംപ് എന്നാണ് ഒബാമയുടെ വിമര്‍ശം. ഇന്ന് നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനിലെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങളെ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത കാലത്തില്‍ നിന്ന് രാജ്യത്തെ പുറത്തെത്തിക്കാന്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസിനും സാദ്ധ്യമാകുമെന്നും അദ്ദേഹം പറയുന്നു.
പ്രസിഡണ്ട് സ്ഥാനത്തിരുന്ന് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. ശ്രദ്ധയാകര്‍ഷിക്കാനുള്ള റിയാലിറ്റി ഷോ പോലെയാണ് അദ്ദേഹം ഇതിനെ പരിഗണിക്കുന്നത്. ട്രംപ് കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവമായി എടുക്കണം. ജനാധിപത്യത്തെ മാനിക്കണം. അത് അദ്ദേഹം ചെയ്തിട്ടില്ല- പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് കഴിവുകെട്ടവനാണ് എന്നും അദ്ദേഹം പറയുന്നു. പ്രസിഡണ്ടായി ട്രംപ് വളര്‍ന്നിട്ടില്ല. അതിന് അദ്ദേഹത്തിന് ആകില്ല. അതിന്റെ അനന്തരഫലമായാണ് 1.70 ലക്ഷം അമേരിക്കക്കാര്‍ മരിച്ചത്. ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. നമ്മുടെ അഭിമാനകരമായ യശസ്സ് ഇല്ലാതായി. മുമ്പത്തേക്കാള്‍ കൂടുതല്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുന്നു- ഒബാമ കുറ്റപ്പെടുത്തി.
ബൈഡന് നല്ല മനുഷ്യനും മികച്ച നേതാവുമാണ് എന്ന് ഒബാമ പറഞ്ഞു. 20 വര്‍ഷം മുമ്പ് ഒരു വൈസ് പ്രസിഡണ്ടിനെ അന്വേഷിച്ചപ്പോള്‍ അതൊരു സഹോദരനില്‍ അവസാനിക്കുമെന്ന് താന്‍ കരുതിയില്ല. കാണുന്ന എല്ലാവരെയും ആദരവോടെ കാണുന്ന വ്യക്തിയാണ് ബൈഡന്. അദ്ദേഹമാണ് എന്നെ മികച്ച പ്രസിഡണ്ടാക്കിയത്. ഈ രാജ്യത്തെ മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിയും- മുന്‍ പ്രസിഡണ്ട് പറയുന്നു.
ഒബാമയ്ക്ക് മറുപടിയുമായി ട്രംപ് രംഗത്തെത്തി. ഒരു നല്ല കാര്യം പോലും പ്രസിഡണ്ട് ഒബാമ ചെയ്തിട്ടില്ല. ഒബാമയും ബൈഡനും നല്ല കാര്യങ്ങള്‍ ചെയ്യാത്തതു കൊണ്ടാണ് താന്‍ പ്രസിഡണ്ടായി നില്‍ക്കുന്നത്- കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 130 ആയി.
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്.എഫ് സംഘവും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
അതേസമയം അപകടത്തില്‍പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 230 പേര് യാത്രക്കാരും 12 പേര് ജീവനക്കാരുമാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
യാത്രക്കാരില്‍ 169 പേര് ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പേര് പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമാണ്. യാത്രക്കാരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് 11 വര്‍ഷം പഴക്കമുണ്ട്. വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു.
india
അഹമ്മദാബാദ് വിമാനാപകടം: 110 യാത്രക്കാര്‍ മരിച്ചു
അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് 110 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.
അതേസമയം വിമാനത്തില്‍ 242 പേര് ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്സിലെ പോസ്റ്റില്‍ സ്ഥിരീകരിച്ചു.
india
അഹമ്മദാബാദ് വിമാനാപകടം; 30 പേര് മരിച്ചതായി റിപ്പോര്‍ട്ട്
വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി സൂചന

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 30 പേര് മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ലണ്ടനിലേക്കുള്ള ടേക്കോഫിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. അപകടസമയത്ത് വിമാനത്തില്‍ 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
”അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തുന്ന ഫ്ലൈറ്റ് AI171, ഒരപകടത്തില്‍ പെട്ടു. ഈ നിമിഷം, ഞങ്ങള്‍ വിശദാംശങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്ഡേറ്റുകള് എത്രയും വേഗം പങ്കിടും” -എയര്‍ ഇന്ത്യ അറിയിച്ചു.
ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസാണ് തകര്‍ന്നത്. Boeing 787 എന്ന വിമാനമാണ് തകര്‍ന്നത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ഓദ്യോഗികമല്ലാത്ത വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്