Connect with us

More

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

Published

on

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്.

അതേസമയം, ലാ ലീഗ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനുള്ള അവസരം കളഞ്ഞു കുളിച്ച ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി. മലാഗയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ വന്‍ പരാജയമാണ് ബാഴ്സ വാങ്ങിവെച്ചത്. മലാഗക്കെതിരായ മത്സരം ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാര്‍സിലോനക്ക് റയലിനെ ഗോള്‍ ശരാശരിയില്‍ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമായിരുന്നു.malaga-cf-v-fc-barcelona-la-liga

luis-hernandez-lionel-messi-malaga-barcelona-la-liga_1fwklaloux9j81c1pnmeco20un luis-suarez-malaga-barcelona-la-liga_1sgdoa3de0ntp17xdl3sq4dn52
നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതാണ് ബാഴ്‌സക്കു തിരിച്ചടിയായത്. 65-ാം മിനിറ്റിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് കിട്ടിയിത്. മലാഗ പ്രതിരോധ താരത്തെ അനാവശ്യമായി ഫൗള്‍ ചെയ്തതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിച്ചത്. 32-ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച ഗോള്‍ വീണത്. ഓഫ്‌സൈഡ് കെണി സമര്‍ത്ഥമായി മറികടന്ന സാന്‍ഡ്രോ റാമിറെസാണ് മത്സരത്തില്‍ മലാഗയെ മുന്നിലെത്തിച്ചത്. 90-ാം മിനിറ്റില്‍ മികച്ചൊരു കൌണ്ടര്‍ അറ്റാക്കിങ്ങിലൂടെ മലാഗ, ബാഴ്‌സയുടെ നെഞ്ചിലേക്ക് അവരുടെ രണ്ടാമത്തെ ഗോളും പായിച്ച് വിജയമുറപ്പിച്ചു.

കളിയുടെ മിക്ക സമയവും ആധിപത്യം പുലര്‍ത്തിയ റയലിനെ സമനിലയിലൂടെ അത്‌ലറ്റിക്കോ ഞെട്ടിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്നുവന്ന പന്ത് ശക്തമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച പെപ്പെ മത്സരത്തില്‍ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള അത്‌ലറ്റിക്കോയുടെ കടന്നാക്രമങ്ങളിലേക്കാണ് കളി നീങ്ങിയത്. മൂര്‍ച്ചയേറിയ നീക്കങ്ങളില്‍ ഇരു ടീമുകളുടെയും ഗോളികളുടെ തടസങ്ങള്‍ മ്ത്സരം ആവേശത്തിലാക്കി.

എന്നാല്‍ 85-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ ശൂന്യതയില്‍നിന്നുള്ള ഒന്നായി. കൊറായ നല്കിയ പാസില്‍ പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറിയ ഗ്രീസ്മാന്‍ പൊടുന്നനെ അപകടകാരിയായി മാറി ഗോളി നവാസിന്റെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തള്ളിയിടുകയായിരുന്നു.antoine-griezmann-jpg-image-784-410

തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷം റയലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ലാ ലീഗ് പോയിന്റ് നിലയില്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് നിലവില്‍ ബാഴ്‌സക്കാള്‍ 3 പോയിന്റിന്റെ ലീഡ് ഉണ്ട്. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. 31 കളികളില്‍ 69 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
എട്ടു കളികൂടി ബാക്കിയുണ്ടെന്നിരിക്കെ കിരീടപ്പോരാട്ടത്തിന് വീറുകൂടിയിരിക്കുകയാണ്. റയലിനെ തളച്ചതോടെ 31 കളികളില്‍ 62 പോയന്റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്കു കയറി. 30 കളികളില്‍ 58 പോയന്റുള്ള സെവിയയാണ് നാലാമത്. ഇനിയുള്ള ഓരോ മത്സരവും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നിര്‍ണായകമാണ്.

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending