Connect with us

india

‘പക്ഷപാതപരമായി പെരുമാറുന്നു’: രാജ്യസഭ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയത്തിന് ഇന്ത്യ ഒറ്റക്കെട്ട്

പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്

Published

on

ന്യൂഡല്‍ഹി: ഉപരാഷട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ രാജ്യസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ ഉപരിസഭയിലെ പ്രതിപക്ഷത്തോട് പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്ന് ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി ഇന്ത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികളിലുമായുള്ള എം.പിമാരില്‍ നിന്നും 70 പേരുടെ ഒപ്പുകള്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റില്‍ നടന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതിപക്ഷം തങ്ങളുടെ എം.പിമാരില്‍ നിന്നും ഒപ്പ് ശേഖരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് നടപടിയെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, മറ്റ് ഇന്ത്യന്‍ ബ്ലോക്ക് ഘടകകക്ഷികള്‍ തുടങ്ങിയവര്‍ പ്രമേയത്തിന് പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ജഗ്ദീപ് ധന്‍കര്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രസംഗങ്ങള്‍ക്കിടയില്‍ തടസം സൃഷ്ടിക്കുന്നുവെന്നും നിര്‍ണായക വിഷയങ്ങളില്‍ സംവാദം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുന്നുവെന്നും ഇന്ത്യാ സഖ്യം പറയുന്നുണ്ട്

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനായി എഴുന്നേല്‍ക്കുമ്പോള്‍ പാര്‍ലമെന്ററി കണ്‍വെന്‍ഷന്‍ നിര്‍ബന്ധമാക്കിയെന്നും പ്രസംഗങ്ങള്‍ തടസപ്പെടുത്തുവെന്നും മൈക്ക് ഓഫാക്കി എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു.

india

മഹാകുംഭമേളക്കിടെ വീണ്ടും തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്.

Published

on

മഹാകുംഭമേളക്കിടെ പ്രയാഗ്രാജില്‍ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്. വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പെട്ടന്നു തന്നെ തീയണക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാവാന്‍ കാരണമായി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ 6.30ഓടെ തീപിടിത്തമുണ്ടായെന്ന് വിവരം ലഭിച്ചതായി ഫയര്‍ ഓഫീസര്‍ വിശാല്‍ യാദവ് പറഞ്ഞു. ഉടന്‍ തന്നെ ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇതില്‍ എര്‍ട്ടിഗ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ഹ്യുണ്ടായ് വെന്യു കാര്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കനത്ത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് വിശാല്‍ യാദവ് പറയുന്നത്. നേരത്തെയും കുംഭമേള സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. സംഭവത്തില്‍ 18 ടെന്റുകള്‍ കത്തിനശിച്ചിരുന്നു.

 

 

Continue Reading

india

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Published

on

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.

 

 

Continue Reading

india

ബിഹാറില്‍ രാത്രി വീട്ടിലെത്തി സിഗരറ്റ് ചോദിച്ചു, നല്‍കാത്തതില്‍ വയോധികയെ പീഡിപ്പിച്ചു

പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

Published

on

ബിഹാറില്‍ വയോധിക പീഡനത്തിന് ഇരയായി. രാത്രി സിഗരറ്റ് ചോദിച്ച് വീട്ടില്‍ എത്തിയ നാല് പുരുഷന്മാരാണ് വയോധികയെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

നാല് പേര്‍ സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തുകയും എന്നാല്‍ വയോധിക സിഗരറ്റ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വയോധികയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘം വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രായമായതിനാല്‍ വയോധികക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി വയോധികയെ ബലമായി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കുടുംബത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending