Connect with us

Culture

കേംബ്രിഡ്ജ് അനലിറ്റിക്കയും ഇന്ത്യന്‍ രാഷ്ട്രീയ പതിപ്പുകളും

Published

on

പി. കെ. അന്‍വര്‍ നഹ

രാഷ്ട്രങ്ങളുടെ ആധിപത്യമനോഭാവത്തിന് അതിരുകളില്ല. അത് നേടിയെടുക്കാന്‍ അവലംബിക്കുന്ന രീതി രഹസ്യസ്വഭാവവും സങ്കീര്‍ണവുമാകയാല്‍ പൊതുജനവിശകലനത്തിന് പാത്രീഭവിക്കുക ദുര്‍ലഭമാണുതാനും. എങ്കിലും ആധിപത്യം എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ആധുനിക പൗരന്മാരില്‍ ഉണ്ട്. ആധിപത്യവ്യാപനത്തിന് മിക്കവരും ഉപയോഗപ്പെടുത്തുന്ന ആയുധങ്ങളാണ് സൈനികശക്തി, ധനശക്തി, രാഷ്ട്രീയവും സാംസ്‌കാരികവുമായ ചിഹ്നങ്ങള്‍ മുതലായവ. ഇതില്‍ ആധിപത്യം ചില രാജ്യങ്ങള്‍ മാരകശക്തി (hegemony as hard power) എന്ന നിലയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ച് വരികയാണ്. സൈനികഇടപെടല്‍ നടത്തുക എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുവാന്‍ ആവശ്യമായ കരുനീക്കങ്ങളാണ് ഇത്തരത്തില്‍ നടത്തുന്നത്. ആരുടെ മേലാണ് ആധിപത്യം സ്ഥാപിക്കേണ്ടത്, അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഭരണകൂടത്തെ ഒരു തട്ടിലും, ജനങ്ങളെ മറ്റൊരു തട്ടിലും പ്രതിഷ്ഠിച്ച് തന്ത്രങ്ങളും കുതതന്ത്രങ്ങളും ഒരുക്കിയാണ് വിവരശേഖരണങ്ങള്‍ നടത്തുക. ഇതിനായി പണ്ടുമുതലേ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സര്‍വ്വേ. അതിലെ ചോദ്യാവലിയിലൂടെ ലഭ്യമാകുന്ന അറിവുകള്‍, ചില നിലപാടുകള്‍ അറിയുന്നതിനും അതിനനുസരിച്ച് വിലയിരുത്തലുകള്‍ നടത്തുന്നതിനും പര്യാപ്തമാണ്. വിദേശത്തുനിന്നും ലഭ്യമായിരുന്ന ആനുകാലികങ്ങളിലൂടെയായിരുന്നു മുമ്പ് ഇത് സാധ്യമാക്കിയിരുന്നത്. ആധിപത്യമനോഭാവം ഘടനാപരമായി ശക്തി പ്രാപിച്ചതോടെ ഈ സാധ്യത പോരാതെയായി. അതിനായി പിന്നീട് രൂപപ്പെടുത്തിയതാണ് ചില പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള അക്കാദമിക് സിലബസ്സുകള്‍. ലോകോത്തരമായ ഈ സിലബസ് പഠിച്ചെടുക്കുന്നതോടെ, ഇന്ത്യയെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ ഇത് സ്വന്തം രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമം നടത്തും. ഇതിനു ലഭിക്കുന്ന സ്വീകാര്യതയെ അത്ര പെട്ടെന്ന് എതിര്‍ക്കാനോ, ചെറുക്കാനോ ഭരണകൂടങ്ങള്‍ക്കോ പൗരന്മാര്‍ക്കോ സാധ്യമല്ലാതെവരും.

ഇന്ത്യയിലെ നോട്ടു നിരോധനം അത്തരമൊരു അവസ്ഥയിലൂടെ കാണാവുന്നതാണ്. എതിര്‍ക്കണോ വേണ്ടയോ എന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥ വന്നുപെട്ടത് അങ്ങനെയാണ്. അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഇന്ത്യയില്‍ വിരിഞ്ഞതാകാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്ക് തലവന്‍ പറഞ്ഞത് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ തന്റെ അഭിപ്രായം ഉണ്ടായിരുന്നില്ല എന്നാണ്. ധനനിര്‍ഗമനത്തെ (Cash flow) ഒരു നിമിഷം നിര്‍ത്തിയാല്‍ ആ നിമിഷത്തെ സമയം കൊണ്ടോ, ധനം കൊണ്ടോ പരിഹരിക്കാനാവില്ല എന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ഇടയായത് ഏതോ ബാഹ്യശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലം തന്നെയാണ്. ഈ വിഷയത്തില്‍ സിലബസിന്റെ ഉദാഹരണം പറയാം. 1900-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലാണ് ബിസിനസ്സ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ലോകത്തെമ്പാടും അത് പടര്‍ന്നിരിക്കുന്നു. പഠിപ്പിക്കുന്നതാകട്ടെ അമേരിക്കാന്‍ സാമൂഹിക സാമ്പത്തിക മേല്‍ക്കോയ്മ അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിലും. അമേരിക്കയുടെ ഘടനാപരമായ ആധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ നമ്മുടെ യൗവ്വനം ദിവസവും കോട്ടും ടൈയും അണിയുന്നു എന്നു സാരം. വിവരസാങ്കേതിക വിദ്യയിലെ ആധിപത്യവും ചെറുതല്ല. 1960-ല്‍ അമേരിക്കയുടെ മിലിറ്ററി ഗവേഷണ പദ്ധതിയിലൂടെ നിലവില്‍വന്ന അര്‍പാനെറ്റില്‍ നിന്നാണ്ഇന്റര്‍നെറ്റ് ആരംഭിക്കുന്നത്. ലോകം മുഴുവന്‍ ആ വല 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റുകളാണ് നെറ്റ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഭൂമിക. ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കന്‍ വിഹിതം 25%വും, ലോകവാണിജ്യത്തില്‍ 15%-വുമാണ്. ലോകത്ത് ഒരിടത്തും ആദ്യ മൂന്നില്‍പ്പെടാത്ത ഒരു അമേരിക്കന്‍ സ്ഥാപനവുമില്ല. സ്വാധീനത്തിന്റെ മറ്റൊരു ഘടകത്തേയും പരിചയപ്പെടാം. അത് ഇപ്പറഞ്ഞ രീതിയിലുള്ള സമീപനത്തിനുപകരം മൃദുനയങ്ങള്‍ സ്വീകരിച്ചുള്ളവയാണ്. അതിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്ഥാനം.

തങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ സമ്മതം ഉണ്ടാക്കിയെടുക്കല്‍ (Manufatured consent) ഒരു ആധിപത്യ രീതിശാസ്ത്രമാണ്. പ്രത്യയശാസ്ത്ര പരമായ വിഭവങ്ങള്‍ക്കുമേല്‍ ഇവര്‍ ചാര്‍ത്തി നല്‍കുന്ന തന്നിഷ്ടങ്ങള്‍, അറിയാതെ തന്നെ നമ്മുടെ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഉതകുന്നവയാകും. അവര്‍ നെയ്‌തെടുക്കുന്ന ജീവിതസങ്കല്‍പ്പങ്ങള്‍, സ്വപ്‌നങ്ങളാക്കി ലോകത്ത് വിതരണം ചെയ്യുന്നു. ഈ ഉല്‍പ്പന്നത്തെ കൈക്കലാക്കാല്‍ ജീവിതലക്ഷ്യമായി കാണുന്ന ജനത അതിനുവേണ്ടി അണിനിരക്കുന്നു. സത്യത്തില്‍ അത് സ്വന്തമാക്കാന്‍ നടത്തുന്ന തന്ത്രപ്പാടില്‍ താന്‍ സ്വന്തമായി ഒരുക്കൂട്ടേണ്ട വിലപ്പെട്ട സ്വത്വപ്രതിഷ്ഠയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് അമേരിക്കയെ വെല്ലുവിളിച്ചിരുന്ന സോവിയറ്റ് നാടിനുണ്ടായ തകര്‍ച്ച. ആ നാട്ടിലെ ജനതയ്ക്കുമേല്‍ പ്രത്യയശാസ്ത്രവിമോചനമെന്ന ആശയം വിതയ്ക്കപ്പെട്ടത് നീല ജീന്‍സിലൂടെയായിരുന്നു. നീലജീന്‍സ് ധാരണം പുരോഗമനപരമാണ് എന്നവര്‍ പ്രചരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് അതൊരു പ്രലോഭനമായിരുന്നു. അവര്‍ ജീന്‍സിനുവേണ്ടി കാത്തിരുന്നു. ഒരു വര്‍ഷത്തെ വരുമാനം സ്വരൂപിക്കണമായിരുന്നു ഒന്നോ രണ്ടോ ജീന്‍സിന്. അമേരിക്കയില്‍ നിന്ന് കരിഞ്ചന്തയില്‍ ഈ സാധനം വന്‍തോതില്‍ സോവിയറ്റ് നാട്ടില്‍ ഇറങ്ങി. ആണും പെണ്ണും നല്ല ജീവിതത്തിന്റെ അടയാളമായി ജീന്‍സിനെ കണ്ടു. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രലോഭനങ്ങളെ സോവിയറ്റ് ജനതയ്ക്ക് മേല്‍ കടത്തിവിട്ടപ്പോള്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ ഇല്ലാതെയായി. പെണ്‍വസ്ത്രങ്ങളായ ലെഗ്ഗിന്‍സ്, പര്‍ദ്ദ തുടങ്ങിയവ സംബന്ധിച്ച അനുകൂല പ്രത്യനുകൂല സംവാദങ്ങള്‍ ഈ പശ്ചാതലത്തില്‍ വേണം പരിശോധിക്കാന്‍. മതദര്‍ശന സംബന്ധമായി ഉദ്‌ബോധനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഇത്തരം പശ്ചാത്തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കാതെയാണ്. ഇവിടെയാണ് ഫറൂഖ് കോളജിന്റെ നിലപാടുകള്‍ ചരിത്രമാകുന്നത്. ഈ വിഷയങ്ങള്‍ മുന്‍പില്‍ വെച്ച് വേണം കേംബ്രിഡ്ജ് അനലിറ്റിക്ക, അഭിപ്രായ സര്‍വ്വേ ഇന്ത്യയിലും നടത്തിയത് പരിശോധിക്കാന്‍.

കേംബ്രിഡ്ജ് അനലിറ്റിക്ക ലഭിക്കുന്ന വിവരം അനുസരിച്ച് കേരളത്തിലെ ‘ജിഹാദി’-റിക്രൂട്ട്‌മെന്റിനെക്കുറിച്ചും ‘ജിഹാദി’ പ്രസ്ഥാനങ്ങളോടുള്ള മലയാളികളുടെ പ്രതികരണമാണ് തേടിയത്. നിരീക്ഷണത്തിലൂടെ ജിഹാദിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനെതിരായാണ് പ്രചരണം നടത്തിയതെന്ന് ഔദ്യോഗികഭാഷ്യം. ഇതിലടങ്ങിയ ചതി വെളിപ്പെടുത്താം. 2007-ല്‍ ജിഹാദ് എന്ന പദം കേരളം ഉള്‍പ്പടെ മുസ്‌ലീങ്ങളെ ടാര്‍ജറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രചരിപ്പിക്കുക, ആ സംജ്ഞയെ, തുടര്‍ന്ന് തീവ്രവാദത്തിന്റെ പര്യായമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക. പതിനൊന്ന് വര്‍ഷം കൊണ്ട് അത് സാധ്യമായി എന്നതിന്റെ ഉദാഹരണമാണ് അടുത്ത സമയത്ത് ഹിന്ദുത്വനേതാവ് കുമ്മനം രാജശേഖരന്‍ പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ജിഹാദി – ചുവപ്പന്‍ നയങ്ങള്‍ക്കെതിരെ നടത്തിയ യാത്ര. ശുദ്ധാര്‍ത്ഥമുള്ള ജിഹാദ് എന്ന പദത്തെ ജനസാമാന്യത്തിന് മുന്നില്‍ പ്രചരിപ്പിച്ചശേഷം അതിന്റെ അര്‍ത്ഥം ഇങ്ങനെ നികൃഷ്ഠമാണെന്ന് വിശദീകരിക്കുക. ആര്യസമാജ സ്ഥാപകന്‍ ദയാനന്ദ സരസ്വതി 1890-ല്‍ ‘സത്യാര്‍ത്ഥ പ്രകാശ’ത്തിലും, സഹപ്രവര്‍ത്തകനായ ലേക്‌റാം തന്റെ ‘രിസാലെ ജിഹാദ്’ എന്ന ലഘുലേഖയിലും ഒരു നൂറ്റാണ്ട് മുന്‍പ് ജിഹാദ് എന്ന പദത്തെ തെറ്റായ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ വര്‍ത്തമാനകാല അനുരണനങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ സാസ്‌ക്കാരിക ബോധമണ്ഡലത്തിലേക്ക്, ലൗ ജിഹാദ്, ജിഹാദ്, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ കടന്നു വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. മലപ്പുറത്തെ ജനകീയറോഡ് ഉപരോധത്തെ, തീവ്രവാദികളുടെ ചെയ്തി എന്ന് കമ്മ്യൂണിസ്റ്റ് നേതാവായ വി. വിജയരാഘവന്‍ ആരോപിക്കുമ്പോള്‍ സംഘപരിവാര്‍ നിരന്തരമായി നടത്തുന്ന തീവ്രവാദ ആക്ഷേപത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ആടിനെ പട്ടിയാക്കല്‍. (തുടരും)

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending