Connect with us

kerala

ഇ.ശ്രീധരനിലൂടെ ബി.ജെ.പി ട്രാക്കില്‍ ;സി.പി.എം-ബി.ജെ.പി അന്തര്‍ധാര പരസ്യമാകുന്നു

പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം

Published

on

കെ.പി ജലീല്‍

മെട്രോമാന്‍ ഇ.ശ്രീധരനെ ഇടനിലക്കാരനാക്കി സി.പി.എം ബി.ജെ.പി ബന്ധം മുറുകുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായതോടെ പുതിയ റെയില്‍പദ്ധതി ആരംഭിക്കുന്നുവെന്ന പേരിലാണ് സി.പി എം സംസ്ഥാന നേതൃത്വം ബി.ജെ.പിയെ സമീപിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനിന് തത്വത്തില്‍ അനുമതി നല്‍കിയതല്ലാതെ പൂര്‍ണാനുമതി നല്‍കാതിരിക്കുകയായിരുന്നു കേന്ദം ഇതുവരെ. പിണറായി വിജയനും സി.പി.എം നേതാക്കളും എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് ആണയിടുകയും ചെയ്തിരുന്നു. കോടതിയും ഉടക്കിട്ടതോടെ സര്‍വേ നിര്‍ത്തുകയും മഞ്ഞക്കുറ്റി ഇടുന്നത് സ്തംഭിക്കുകയും ചെയ്തു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിച്ച് പദ്ധതി നടത്തിക്കാനും ബി.ജെ.പി വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിക്കാനുമുളള കരുക്കളാണ് നീക്കിത്തുടങ്ങിയിരിക്കുന്നത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതിന് ചു്ക്കാന്‍ പിടിച്ചിരിക്കുന്നത്. ഷായുടെയും പിണറായിയുടെയും നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രതിനിധി കെ.വി തോമസ് ഇതിനായി ഇ.ശ്രീധരനെ കാണുകയായിരുന്നു.
എന്നാല്‍ സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്നും ഇത്രയും ഭൂമി എടുക്കാതെ ചെലവ് കുറച്ച് അതിവേഗ പാത നിര്‍മിക്കാമെന്നുമാണ് മെട്രോമാന്‍ നിര്‍ദേശിച്ചത്. ഇതുവഴി പിണറായിയുടെ പിടിവാശി നടപ്പാക്കുകയും ബി.ജെ.പി ബാന്ധവം ഉറപ്പിക്കുകയുമാണ് ലക്ഷ്യം.

തോമസിനോട് സാങ്കേതിക കാര്യങ്ങളാണ ്തോമസ് ചര്‍ച്ചചെയ്തതെങ്കിലും ഇതിനിടയില്‍ ബി.ജെ.പിയുടെ സംസ്ഥാനനേതാക്കളും ഇടപെട്ടതായാണ് വിവരം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ.ശ്രീധരന്‍. വീണ്ടും ഇദ്ദേഹത്തെ പാലക്കാട്ട് നിര്‍ത്താനും ഇടതുവോട്ടുകള്‍ മറിച്ച് യു.ഡി.എഫ് വിജയം ആവര്‍ത്തിക്കാതിരിക്കാനുമാണ് നീക്കം. ഇതിനകം പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Published

on

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2025 മേയ് 31ന്( ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Continue Reading

kerala

കോട്ടയം പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്.

Published

on

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊല്ലാട് പാറയ്ക്കല്‍ക്കടവ് പാറത്താഴെ ജോബി വി.ജെ.(36), പോളച്ചിറയില്‍ അരുണ്‍ സാം(37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ജോഷി രക്ഷപ്പെട്ടു.

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

വള്ളത്തില്‍ ചൂണ്ടയിട്ട് പാടശേഖരത്തില്‍ നടക്കുന്നതിനിടെ പെട്ടന്ന് മുങ്ങുകയായിരുന്നു. കൂട്ടത്തില്‍ ജോഷിക്ക് നീന്തല്‍ അറിയാമായിരുന്നു. രണ്ടു പേരെയും ഇയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നെങ്കിലും വള്ളം മുങ്ങിയതോടെ രണ്ടു പേരും മുങ്ങുകയായിരുന്നു.

നാട്ടുകാരും അഗ്‌നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Continue Reading

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending