Connect with us

india

‘ബിജെപി സര്‍ക്കാര്‍ മുസ്‌ലിം- ഹിന്ദു കാര്‍ഡ് കളിക്കുന്നു; രാഹുല്‍ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥ’: ഷാഹീദ് അഫ്രീദി

Published

on

“മതപരമായ” കാർഡ് കളിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. “ഇന്ത്യയിലെ ഈ സർക്കാർ അധികാരത്തിൽ തുടരാൻ എല്ലായ്പ്പോഴും മതം, മുസ്ലീം-ഹിന്ദു കാർഡ് എന്നിവ ഉപയോഗിക്കുന്നു. ഇത് വളരെ മോശം മനോഭാവമാണ്. എന്നാല്‍, രാഹുൽ ഗാന്ധിക്ക് വളരെ പോസിറ്റീവായ മനോഭാവമുണ്ട്. അദ്ദേഹം സംഭാഷണത്തിൽ വിശ്വസിക്കുന്നു. ഒരു ഇസ്രായേൽ പോരേ നിങ്ങൾക്ക്, മറ്റൊരു ഇസ്രായേൽ ആകാൻ ശ്രമിക്കുകയാണോ?” പാകിസ്ഥാനിലെ സമ്മാ ടിവിയുമായുള്ള അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.

ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കളിക്ക് ശേഷം പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ ക്യാപ്റ്റൻ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. സംഭവത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺ‌സിൽ തള്ളിയിരുന്നു.

india

സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി. സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് രാഹുല്‍ ഗാന്ധി. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.’ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ചു.

‘നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’ പ്രിയങ്ക ഗാന്ധി എക്സില്‍ പങ്കുവെച്ചു.

Continue Reading

india

ചെങ്കോട്ട സ്‌ഫോടനം; റോഡിൽ ചിതറിയ കൈ കണ്ടെന്ന് ദൃക്‌സാക്ഷി

ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

Published

on

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ദൃക്‌സാക്ഷികളുടെ പ്രതികരണം പുറത്ത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാഗങ്ങൾ ദൂരത്തേക്ക് തെറിച്ചുപോയെന്നും ഇവർ പറയുന്നുണ്ട്. ‘സ്‌ഫോടനത്തിന് പിന്നാലെ ആരുടേയോ കൈ റോഡിൽ കണ്ടു, ഭയന്ന് സ്തംഭിച്ചു പോയി. എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല’ എന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഒരു കിലോ മീറ്റർ വരെ ദൂരത്തിൽ സഫോടന ശബ്ദം കേട്ടുവെന്നും സമീപത്തുള്ളവർ പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതായാണ് വിവരം. സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകീട്ട് 6.52ഓടെയായിരുന്നു സ്ഫോടനം.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്‌ക്വാഡ്, എൻഐഎ, ഫോറൻസിക് ഉദ്യോ?ഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്‌ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.

Continue Reading

india

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്‌ഫോടനം: ഒന്‍പത് മരണം; രാജ്യമെങ്ങും അതീവ ജാഗ്രത

സ്‌ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു. മുംബൈ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.

രാത്രി ഏഴുമണിയോടെ മെട്രോസ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ 1-ന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, രണ്ടുകാറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കു തീപിടിച്ചു. പൊട്ടിത്തെറിയുടെ ആഘാതം രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരെ അനുഭവപ്പെട്ടു.

സ്‌ഫോടനശബ്ദം കേട്ടതോടെ പ്രദേശം മുഴുവന്‍ ഭീതിയിലായി. ”നടുറോഡില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു; ഇത്രയും വലിയ സ്ഫോടനശബ്ദം ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല,” പ്രദേശത്തെ കടയുടമ പറഞ്ഞു.

മുപ്പതിലധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എല്‍എന്‍ജെപി ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. ഇരുപതോളം അഗ്‌നിരക്ഷാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി.

ബോംബ് സ്‌ക്വാഡ്, എന്‍എസ്ജി, ഫൊറന്‍സിക് ടീം എന്നിവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഭീകരശ്രമം ആണോ എന്നതും എന്‍ഐഎ പരിശോധിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചു.

ജമ്മു-കശ്മീര്‍ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെ ആയുധങ്ങളുമായി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് സ്ഫോടനം ഉണ്ടായത്.

Continue Reading

Trending