Connect with us

kerala

ബി.ജെ.പി സര്‍ക്കാരിന്റേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് നിലപാട്; ഷാഫി പറമ്പില്‍ എം.പി

സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു

Published

on

സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ബി.ജെ.പിയുടേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് ഗവണ്മെന്റാണെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണകാലഘട്ടത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തിയ പല വര്‍ഗീയ പ്രസ്താവനകളും അതിനുതാഹരണമാണ്. ഭരണത്തുടര്‍ച്ചക്കായി ഫാഷിസ്റ്റ് നയങ്ങളും വിഭാഗീയതയും ഭിന്നതയുമാണ് അവര്‍ പ്രധാന അജണ്ടകളായി കൊണ്ട് നടക്കുന്നത്. ബി.ജെ.പിയുടെ നിലനില്‍പ്പും ഈ കാര്യങ്ങളിലാണെന്നും ഷാഫി പറഞ്ഞു.

സി.പി.എം ശരിക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല. അവര്‍ തമ്മിലുള്ള അന്തര്‍ധാര മാറി ഇപ്പോള്‍ പരസ്യധാരണയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും ബി.ജെ.പിയും എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഇരുസംഘടനകളിലും അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണ് പ്രകടമായിരുന്നത്.

സി.പി.എമ്മിന്റെ ഈ നിലപാട് അണികള്‍ തന്നെ പുനര്‍വിചിന്തണം ചെയ്യാന്‍ തയ്യാറാവണം. മണിപ്പൂര്‍ പോലുള്ള സംഭവങ്ങള്‍ മുമ്പിലുണ്ടായിട്ടും എന്ത് കൊണ്ടാണ് സി.പി.എം പോലെയൊരു പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു നിലപാട് പറയാന്‍ കഴിയുന്നത്. മണിപ്പൂരിലെ പ്രശ്‌നത്തിലേക്ക് മാത്രം അവര്‍ നോക്കിയിരുന്നെങ്കില്‍ അവര്‍ക്ക് ഈ നിലപാട് എടുക്കാന്‍ കഴിയുമായിരുന്നോ…? എന്ത് കൊണ്ട് സി.പി.എം ഈ നിലപാടെടുക്കുന്നു എന്നത് അവരും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തെളിയിക്കുന്നത്.

ഒരാളുടെ വാക്കിലോ പ്രസംഗത്തിലോ എഴുത്തിലോ സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളിലോ വന്ന നിലപാടല്ല ഇത്, ഒരു സമ്മേളന പ്രമേയത്തില്‍ വന്നതാണ്. പ്രമേയമെന്നാല്‍ എഴുതിയും വായിച്ചും അവതരിപ്പിച്ചും കൊണ്ടുവരുന്ന ഒന്നാണ്. ഇത് അവരുടെ ആ അവിശുദ്ധബന്ധം ദൃഢപ്പെടുത്തുകയാണ്. പ്രമേയത്തിനെതിരെ ആദ്യം തന്നെ പ്രതികരിക്കുന്നത് സി.പി.എം അണികളായിരിക്കും.

നേതാക്കള്‍ തിരുത്തിയിട്ട് പാര്‍ട്ടി നേരെ ആവും എന്നു തോന്നുന്നില്ല എന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അണികള്‍ തിരുത്തുന്ന തെരഞെഞടുപ്പ് ആയിരിക്കും ഇനി വരാന്‍ പോകുന്നതെന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ഷാഫി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; ഇന്ന് പവന് 200 രൂപയുടെ ഇടിവ്

ഇറാന്‍- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില 73,000ല്‍ താഴെയെത്തുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇറാന്‍- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീച്ച് വാര്‍ഡില്‍ ചിറപറമ്പില്‍ സ്വദേശി മായ ആണ് മരിച്ചത്.

വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്.

മായയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാര്‍ഡിലെ തൊട്ടപ്പുറത്തുള്ള തോട്ടില്‍ മൃതദേഹം പൊന്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്‌നങ്ങള്‍ മായക്കുണ്ടായിരുന്നതായി വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് മായ ബീച്ച് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്നത്.

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

Published

on

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികളായ മൂന്ന് വനിത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.

ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

അതേസമയം ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതായി ജീവനക്കാരും വാദിച്ചിരുന്നു. ഈ കേസില്‍ ദിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

Continue Reading

Trending