Connect with us

india

‘പപ്പു 2’; ആദിത്യ താക്കറെയെ ഉന്നമിട്ട് ബി.ജെ.പി

ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന്‍ ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന്‍ ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും ഉദ്ധവ് അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെയെ ലക്ഷ്യംവെച്ച് ‘പപ്പു 2’ ക്യാമ്പയിനുമായി ബിജെപി രംഗത്ത്. സംസ്ഥാനത്ത് ബി.ജെ.പി ഘടകത്തിനും നേതൃത്വത്തിനും യഥാര്‍ഥ അപകട ഭീഷണിയുയര്‍ത്തുന്നത് ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ആയതോടെയാണ് ക്യാമ്പയിനുമായി ബിജെപി രംഗത്തെത്തുന്നത്. മുമ്പ് രാഹുല്‍ഗാന്ധിക്കു നേരെ നടത്തിയ ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് ആദിത്യതാക്കറെക്കു നേരെയുള്ള ആക്രമണം.

ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന്‍ ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന്‍ ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും ഉദ്ധവ് അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ബി.ജെ.പിയും അവരുടെ ഐ.ടി സെല്ലും രാഹുല്‍ ഗാന്ധിക്കെതിരെ ‘പപ്പു’ കാമ്പയിന്‍ നടത്തിയിരുന്നു. വന്‍തോതില്‍ തയാറാക്കിയ വാട്‌സാപ് തമാശകളും ഗൂഢപ്രചാരണങ്ങളുമായി അവര്‍ ഒരുക്കിയ കാമ്പയിനായിരുന്നു രാഹുല്‍ഗാന്ധിക്കെതിരെ നടന്നത്. ദുരാരോപണങ്ങളില്‍ തീര്‍ത്ത ആ കടന്നാക്രമണത്തിലുലഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പൂര്‍ണമായും വീണ്ടെടുക്കാനായിട്ടുമില്ലെന്നത് വസ്തുതയുമാണ്.

ദുര്‍വ്യാഖ്യാന വിമര്‍ശനങ്ങളിലൂന്നിയ അതുപോലൊരു കാമ്പയിനാണ് മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെക്കെതിരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ആദിത്യക്ക് പങ്കുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചാണ് അത് നടത്തുന്നത്. സോഷ്യല്‍ മീഡിയ ചാര്‍ട്ടുകളില്‍ പണം കൊടുത്ത് അദ്ദേഹത്തിനെതിരെ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചെടുക്കുന്നു. ‘പപ്പു 2’ എന്നാണ് ഈ കാമ്പയിനെ ബി.ജെ.പി വിളിക്കുന്നത്.

അതേസമയം, താക്കറെ കുടുംബത്തെ ആക്രമിക്കുമ്പോള്‍ അവര്‍ക്കൊപ്പമുള്ള പവാര്‍ കുടുംബത്തെ ബി.ജെ.പി തലോടുകയാണ്. ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറാണ് അവരുടെ ദുര്‍ബലകണ്ണി. ഇലക്ഷന് തൊട്ടുപിന്നാലെ ഫഡ്‌നാവിസിനൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അബദ്ധം ചെയ്തയാളാണ് അദ്ദേഹം. അസ്ഥിരമായ സമചിത്തതയുള്ള വ്യക്തിയാണ് അജിത് പവാര്‍. സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അജിതിന്റെ മകന്‍ പാര്‍ഥ് പവാര്‍ മുത്തച്ഛന്‍ ശരദ് പവാറിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. കുറച്ചുദിവസംമുമ്പ് സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുത്തച്ഛനെ ഉന്നമിട്ട് ‘സത്യമേവ ജയതേ’ എന്ന് ട്വീറ്റും ചെയ്തു പാര്‍ഥ് പവാര്‍. രണ്ടുവര്‍ഷം മുമ്പുവരെ ഇതൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. പവാര്‍ കുടുംബത്തിലുണ്ടായിരിക്കുന്ന വലിയ വിള്ളല്‍ നന്നായി വെളിവായിരിക്കുന്നു.

ഈ സൂചനകളെല്ലാം വിരല്‍ചൂണ്ടുന്നത്, അജിത് പവാറിനും മകനും ബി.ജെ.പി പലതും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ്. അതിനിടെ, ഫഡ്‌നാവിസിന്റെ കളി ശരദ് പവാര്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് തലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ശരദ് പവാര്‍ അത്രയെളുപ്പം പിടികിട്ടാത്തയാളാണ്. അക്കാരണത്താല്‍ തന്നെ സഖ്യകക്ഷികള്‍ക്ക് അദ്ദേഹം ഏതുഭാഗത്താണെന്ന് ഇപ്പോള്‍ തീര്‍ത്തും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സന്ദേശ വിനിമയ വഴികളുള്ളയാളാണ് ശരദ് പവാര്‍. വലിയ അളവില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞ ‘സുശാന്തിന് നീതി വേണം’ കാമ്പയിനില്‍ ശരദ് പവാര്‍ എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് കോണ്‍ഗ്രസും ശിവസേനയും ഇപ്പോള്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.

‘ഞങ്ങള്‍ക്കൊരു തെറ്റുപറ്റി. രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇത്രത്തോളം തരംതാഴുമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നേയില്ല. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ ആവശ്യം ഉയര്‍ന്നപ്പോഴേ ‘അതെ’ എന്ന് മറുപടി നല്‍കേണ്ടിയിരുന്നു. ആദ്യം അവര്‍ ആദിത്യയെ ഈ കേസിലേക്ക് വലിച്ചിഴച്ചു. ഇപ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി സുശാന്തിന്റെ മരണം ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ ഇത് അധഃപതനത്തിന്റെ പുതിയ അധ്യായമാണ്’ മുതിര്‍ന്ന സേന നേതാവ് പറയുന്നു.

അധഃപതനമായാലും അല്ലെങ്കിലും സുശാന്ത് സിങ് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയൊരു ആയുധമാണെന്ന് ബി.ജെ.പിയും ബിഹാറിലെ കൂട്ടാളിയായ മുഖ്യമന്ത്രി നിതീഷ് കുമാറും തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. വോട്ടര്‍മാര്‍ക്കു മുമ്പില്‍ നേട്ടങ്ങളൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ പ്രത്യേകിച്ചും. ബിഹാറിന്റെ പുത്രന് നീതി കിട്ടിയില്ലെന്ന മുദ്രാവാക്യം മഹാരാഷ്ട്രക്കെതിരെ ഉയര്‍ത്തുന്ന പദ്ധതിയാണ് അവരുടെ മനസ്സിലുള്ളത്. ‘പുറത്തുള്ളവര്‍’ക്കെതിരെ മുന്‍കാലങ്ങളില്‍ ശിവസേന ഉയര്‍ത്തിയ ‘മണ്ണിന്റെ മക്കള്‍’ വാദം ഏറ്റവും തിരിച്ചടിയായത് ബിഹാറിനായതുകൊണ്ട് അത് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

അതുകൊണ്ടുതന്നെ, അശ്ലീലവും ഇക്കിളിപ്പെടുത്തുന്നതുമായ വിവരണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ പ്രതീക്ഷിക്കാം. ചോര്‍ന്നുപോകുന്ന പല സ്വകാര്യ സംഭാഷണങ്ങളും കാതുകളിലെത്താം. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍, ബി.ജെ.പിയുമായി സഹകരിക്കുന്ന അഭിനേതാക്കള്‍ സുശാന്തിന് നീതി തേടിയുള്ള പ്രചാരണം സജീവമാക്കി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തും. ദേവേന്ദ്ര ഫഡ്‌നാവിസ് പട്‌നയിലേക്ക് പറന്നെത്തി ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ചുക്കാന്‍ പിടിക്കും. അനൗദ്യോഗികമായി ബിഹാറിലെ ബി.ജെ.പി കാമ്പയിന്റെ ചുമതലക്കാരനും അദ്ദേഹം തന്നെയായിരിക്കും.

 

india

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.

Continue Reading

india

സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ എം.കെ മുത്തു അന്തരിച്ചു

Published

on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു.

നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.

Continue Reading

india

ഡല്‍ഹി ഭരിച്ച ഏക മുസ്‌ലിം വനിത റസിയ സുല്‍ത്താന്റെ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് വെട്ടി എന്‍സിഇആര്‍ടി; നൂര്‍ജഹാനും പുറത്ത്

നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

Published

on

ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ ജഹാന്റെയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി. ഈ വര്‍ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ 12ാം നൂറ്റാണ്ടിന് മുമ്പുവരെയുള്ള കാലത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

പഴയ പാഠപുസ്തകത്തില്‍ മുഗള്‍ കാലഘട്ടത്തെക്കുറിച്ചും ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തെ കുറിച്ചും രണ്ട് അധ്യായങ്ങളായിരുന്നു ഉണ്ടായത്. ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയായ റസിയ സുല്‍ത്താന് വേണ്ടി മാത്രം ഒരു ഭാഗം ഈ പാഠഭാഗത്ത് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും നീക്കിയിരിക്കുന്നത്.

മുഗള്‍ കാലത്തെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ നിന്ന് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ നൂര്‍ ജഹാന്റെ പേരില്‍ വെള്ളി നാണയങ്ങളുണ്ടാക്കിയതും സീലുകളുണ്ടാക്കിയതും അവര്‍ക്ക് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുമുള്ള ഭാഗങ്ങളും ഒഴിവാക്കി. ഈ അധ്യായത്തില്‍ ഇപ്പോള്‍ ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവദിയുടെ പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് വിശേഷണം. കൂടാതെ മൂന്നാം അധ്യായത്തില്‍ താരാഭായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടം എന്ന പാഠഭാഗത്ത് നിന്നും ടിപ്പു സുല്‍ത്താനെ മൈസൂരിന്റെ കടുവ എന്ന വിശേഷിപ്പിച്ച ഭാഗവും, അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയെ കുറിച്ചുള്ള ഭാഗവും, പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ആഗ്ലോമൈസൂര്‍ യുദ്ധവും നീക്കം ചെയ്തിട്ടുണ്ട്. മറാത്താ സാമ്രാജ്യത്തിനായി മാത്രം ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ട്. എന്‍ഇപിയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് പുതിയതെന്നാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ എന്‍സിഇആര്‍ടി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ് തലവന്‍ മൈക്കിള്‍ ഡാനിനോ പറഞ്ഞു.

Continue Reading

Trending