Connect with us

Culture

ബി.ജെ.പിയുടേയും മോദിയുടേയും ജനസമ്മതി ഇടിയുന്നു

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്‌നിതി-സി.ജി.എസ് സര്‍വേ.
ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് 293-309 സീറ്റുകള്‍ ലഭിക്കും. 2014ല്‍ നേടിയതിനേക്കാളും 30 ഓളം സീറ്റിന്റെ കുറവാണിത്. 2014ല്‍ 336 സീറ്റുകള്‍ നേടിയ എന്‍.ഡി.എക്ക് 30 സീറ്റുകള്‍ കുറയുമ്പോള്‍ ബി.ജെ.പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കില്ല. 2014ല്‍ 282 സീറ്റിലാണ് ബി.ജെ.പി തനിച്ച് ജയിച്ചത്.

അതേ സമയം പ്രതിപക്ഷമായ യു.പി.എയുടെ ജനസമ്മതിയുംവോട്ടും വര്‍ധിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. 2017 മെയില്‍ നടത്തിയ സര്‍വേയില്‍ എന്‍.ഡി.എക്ക് 331 സീറ്റുകളാണ് പ്രവചിച്ചിരുന്നത്.  ബി.ജെ.പിക്കുണ്ടായ തിരിച്ചടി ഫലത്തില്‍ നേട്ടമാവുന്നത് യു.പി.എക്കാണ്. സര്‍വേ ഫല പ്രകാരം യു.പി.എ 127 സീറ്റുകളും മറ്റുള്ളവര്‍ 115 സീറ്റുകളും നേടും. 2017 മെയില്‍ 19 ശതമാനം വോട്ടു വിഹിതം ലഭിക്കുമെന്ന് സര്‍വേ പ്രവചിച്ചിരുന്ന കോണ്‍ഗ്രസിന് പുതിയ സര്‍വേ പ്രകാരം 25 ശതമാനം വോട്ടുകളാണ് ലഭിക്കുക. കഴിഞ്ഞ എട്ടു മാസത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ജനസമ്മതിയില്‍ കാര്യമായ ഇടിവുണ്ടായതായും സര്‍വേ വ്യക്തമാക്കുന്നു.

2017 മെയില്‍ 44 ശതമാനം പേരും മോദി പ്രധാനമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട സ്ഥാനത്ത് പുതിയ സര്‍വേയില്‍ 37 ശതമാനം പേര്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചത്. അതായത് എട്ടു മാസത്തിനിടയില്‍ ഏഴു ശതമാനം ഇടിവാണ് മോദിയുടെ പ്രശസ്തിയില്‍ സംഭവിച്ചത്. അതേ സമയം സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യനെന്ന് വ്യക്തമാക്കുന്നു.

മെയിലെ സര്‍വേയില്‍ നിന്നും എട്ട് ശതമാനത്തിന്റെ വര്‍ധനവാണിത്. ബി.ജെ.പി സര്‍ക്കാറില്‍ പൂര്‍ണമായ അവിശ്വാസം പ്രകടിപ്പിച്ചവരുടെ ശതമാനത്തിലും ഇത്തവണ വര്‍ധനവാണുണ്ടായിരിക്കുന്നത്. 17 ശതമാനം പേരാണ് പൂര്‍ണ വിയോജിപ്പ് രേഖപ്പെടുത്തിയത്. 23 ശതമാനം ഒരു പരിധി വരെ അസംതൃപ്തിയും രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മോദിയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നവരുടെ എണ്ണത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. എല്ലാ മേഖലയിലും മോദി സര്‍ക്കാറിനെതിരായ അസംതൃപ്തി വര്‍ധിക്കുന്നതായും സര്‍വേ ഫലം സൂചിപ്പിക്കുന്നു.

ജനുവരി ഏഴ് മുതല്‍ 20 വരെ 19 സംസ്ഥാനങ്ങളിലെ 175 ലോക്‌സഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. 2017 മെയില്‍ 64 ശതമാനം പേര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്ന സ്ഥാനത്ത് പുതിയ സര്‍വേയില്‍ 51 ശതമാനം പേര്‍ മാത്രമാണ് സമാന അഭിപ്രായം നടത്തിയത്. അതേ സമയം 41 ശതമാനം സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയും പ്രകടിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ ‘കര്‍ഫ്യൂ’ എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന ‘ദ മഷറാവി ഫണ്ട്’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.
Continue Reading

filim

ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

Published

on

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.

പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

Continue Reading

india

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും

Continue Reading

Trending