kerala
‘പാലക്കാട് പടപേടിച്ച് പന്തളത്ത് ചെന്ന ബി.ജെ.പിക്ക് അവിടെ പന്തം കൊളുത്തി പട’
അരിസ്റ്റോ ജങ്ഷനിൽ ഐ.എൻ.ടി.യു.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ടെ പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്നതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. അരിസ്റ്റോ ജങ്ഷനിൽ ഐ.എൻ.ടി.യു.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാന് തന്നെയാണ് പന്തളം നഗരസഭയുടെയും ചുമതലയുള്ളത്. അപ്പോൾ പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ സ്വാഭാവികം മാത്രമാണ്. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന രണ്ട് നഗരസഭകളാണ് പന്തളവും പാലക്കാടും. ഭരണപരാജയത്തിന്റെയും അഴിമതിയുടെയും കേരളത്തിലെ രണ്ട് ഉദാഹരണങ്ങളാണ് ഈ നഗരസഭകൾ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നത്.
ബി.ജെ.പിക്ക് അധികാരം നൽകിയാൽ എന്താണ് സംഭവിക്കുക എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി പാലക്കാട് നഗരസഭയും പന്തളം നഗരസഭയും മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ മാൻ പവർ സപ്ലൈ ഏജൻസിയായി സി.പി.എം മാറി. സി.പി.എം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുമായി ബി.ജെ.പിക്കുള്ള കൊടുക്കൽ വാങ്ങൽ അന്വേഷിക്കണം -സന്ദീപ ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഇന്നലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു.രമ്യയും അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫ് പിന്താങ്ങിയിരുന്നു. അവിശ്വാസ പ്രമേയം ഇന്ന് ചർച്ച ചെയ്യാനിരിക്കേയാണ് ഇന്നലെ ഇരുവരും രാജിവെച്ചത്. ഇതോടെ അവിശ്വാസം ചർച്ച ചെയ്യാൻ വിളിച്ച യോഗം റദ്ദാക്കി.
ബി.ജെ.പിയിലെ മൂന്ന് കൗൺസിലർമാർ മറുകണ്ടം ചാടുമെന്ന് സൂചന ലഭിച്ചതോടെയാണ് രാജി. അതേസമയം, വ്യക്തിപരമായ അസൗകര്യങ്ങളാലാണ് ഇരുവരും സ്ഥാനമൊഴിഞ്ഞതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അവകാശപ്പെട്ടു. 33 അംഗ കൗൺസിലിൽ ബി.ജെ.പി 18, എൽ.ഡി.എഫ് 9, യു.ഡി.എഫ് 5, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിൽ ഒരംഗത്തെ ബി.ജെ.പി സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന അംഗം കെ.വി. പ്രഭ ഉൾപ്പെടെ ബി.ജെ.പിയിൽ നിന്ന് മൂന്നുപേർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. അവിശ്വാസം വോട്ടിനിട്ടാൽ ബി.ജെ.പിയുടെ അംഗസംഖ്യ 15 ആയി കുറഞ്ഞേക്കുമെന്നും ഭരണം നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയെ തുടർന്നാണ് നേതൃത്വം ഇടപെട്ട് ഇരുവരെയും രാജിവെപ്പിച്ചത്.
ചെയർപേഴ്സണായി സുശീല സന്തോഷിനെ തെരഞ്ഞെടുത്തത് മുതൽ ബി.ജെ.പിയിൽ പടലപ്പിണക്കങ്ങളായിരുന്നു. ചെയർമാനാകുമെന്ന് കരുതപ്പെട്ട കെ.വി.പ്രഭയുടെ നേതൃത്വത്തിൽ ചെയർപേഴ്സണെതിരെ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കങ്ങൾ നടത്തുകയായിരുന്നു. കൗൺസിൽ യോഗത്തിൽ ഇരുവരും തമ്മിലുള്ള പോർവിളി വൈറലായിരുന്നു. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നിരുന്നു.
kerala
ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി
ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി. ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുപൈസയും പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും.
പ്രതിയൂണിറ്റ് എട്ട് പൈസ നിരക്കിലാണ് പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
kerala
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.
ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.
മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.
kerala
വ്യാപകമഴക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വ്യാഴാഴ്ച കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു