Connect with us

More

യു.പി തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ബി.ജെ.പി ക്ക് നേട്ടം

Published

on

ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിര്‍ണ്ണായക ജയം. മുനിസിപ്പല്‍ പോസ്റ്റിലേക്ക് തെരെഞ്ഞെടുപ്പ് നടന്ന പതിനാറു മണ്ഡലങ്ങളില്‍ പതിനാലിടത്തും ബി.ജെ.പി മേയര്‍സ്ഥാനമുറപ്പിച്ചു. വോട്ടെണ്ണുന്നതിന്റെ ആദ്യമണിക്കൂറുകളില്‍ ബി.എസ്.പി വലിയ ആറു മുന്‍സിപ്പല്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും രണ്ടിടത്തേ അവര്‍ക്ക് വിജയിക്കാനായുള്ളൂ.

അലിഗഢ്, മുറാദാബാദ്, ഗോരഖ്പൂര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് ആധിപത്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപാടും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണ് ഉത്തര്‍ പ്രദേശിലെ വന്‍വിജയത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നൂറുശതമാനം വിജയം നേടുമെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

യോഗി അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വലിയ പരീക്ഷണമായിരുന്നു ഈ തെരഞ്ഞെടുപ്പ്. 652 ലേറെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നു എഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 52.4 ശതമാനം പേരാണ് സമ്മതിദായകവകാശം വിനിയോഗിച്ചത്. മുന്‍വര്‍ഷത്തേക്കാളും ആറു ശതമാനം കൂടുതലവാണിത്. 3.36 കോടി പേരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. 32,269 പോളിങ് ബൂത്തുകളിലായാണ് തെരെഞ്ഞെടുപ്പ്.

അയോദ്ധ്യയില്‍ വെച്ചാണ് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബി.ജെ.പി യുടെ വിജയം ചിരിത്രപരമായ വികസനങ്ങള്‍ കൊണ്ടു വരുമെന്നാണ് യോഗി അയോദ്ധ്യയില്‍ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്ത് വികസന നയങ്ങള്‍ വീണ്ടും വിജയിച്ചിരിക്കുന്നു എന്നായിരുന്നു ഫലം പുറത്തു വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. യു.പി യിലെ വോട്ടര്‍മാര്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ട്വീറ്റില്‍ നന്ദി അറിയിച്ചു. . ഈ വിജയം ബി.ജെ.പിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്സിനെയും രാഹുല്‍ ഗാന്ധിയെ പേരെടുത്തും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ സ്വന്തം സീറ്റു പോലും സംരക്ഷിക്കാനായില്ലെന്ന് മോദി പരിഹസിച്ചു. രാഹുല്‍ രാഷ്ട്രീയത്തില്‍ ഇനി തുടരണമോ എന്ന കാര്യവും ആലോചിക്കേണ്ടതാണെന്നായിരുന്നു പ്രധാനമമന്ത്രിയുടെ പരിഹാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

Trending