Connect with us

india

ബോംബെ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ഒമ്പതിെന്റയും വിപണി മൂല്യത്തില്‍ 79,798.3 കോടി രൂപയുടെ വര്‍ധന.

Published

on

സോണിയഭാനു

കൊച്ചി: ആഭ്യന്തര,വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം ഓഹരി വാങ്ങലുകാരായും വില്‍പ്പനക്കാരായും ചുവട് മാറ്റിചവിട്ടിയിട്ടും വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ടെക്‌നോളജി, ബാങ്കിംഗ് ഓഹരികളിലെ വാങ്ങല്‍ താല്‍പര്യം ബോംബെ സൂചികയെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിച്ചു. സെന്‍സെക്‌സ് 630 പോയിന്റും നിഫ്റ്റി 205 പോയിന്റും പോയവാരം കയറി. ഫണ്ട് ബയ്യിങില്‍ മുന്‍ നിര ഓഹരികളായ വിപ്രോ, ഇന്‍ഫോസീസ്, റ്റിസിഎസ്, എച്ച് സി എല്‍ ടെക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക്, എച്ച് ഡിഎഫ് സി, ആര്‍ ഐ എല്‍, ഡോ: റെഡീസ്, സണ്‍ ഫാര്‍മ്മ, ടാറ്റ സ്റ്റീല്‍, മാരുതി, എയര്‍ടെല്‍ ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു.

ആഭ്യന്തര ഫണ്ടുകള്‍ 532 കോടി രൂപയുടെ ഓഹരികള്‍ വാരാവസാനം വിറ്റഴിച്ചു. അതേസമയം വാരത്തിന്റെ തുടക്കത്തില്‍ അവര്‍ 2313 കോടി രൂപയുടെനിക്ഷേപത്തിന് തയ്യാറായി. വിദേശ ഓപ്പറേറ്റര്‍മാര്‍ 3082 കോടി രൂപയുടെ വില്‍പ്പനയും 1601 കോടി രൂപയുടെ നിക്ഷേപവും പിന്നിട്ട വാരം നടത്തി. വിദേശഓപ്പറേറ്റര്‍മാര്‍ നവംബറില്‍ ഇതിനകം ഏകദേശം 31,630 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം നേരിയ റേഞ്ചില്‍ ചാഞ്ചാടിയ ശേഷം വാരാന്ത്യം 81.62 ലാണ്. മുന്‍വാരത്തില്‍ രൂപ 81.69 ലായിരുന്നു. സെന്‍സെക്‌സ് മുന്‍വാരത്തിലെ 61,663 പോയിന്റില്‍ നിന്നും ഒരു വേള 61,059 പോയിന്റായി താഴ്ന്ന അവസരത്തില്‍ പുതിയ വാങ്ങലുകാരുടെ കടന്നുവരവ് വിപണിക്ക് പുതുജീവന്‍ പകര്‍ന്നതിനൊപ്പം വാരാന്ത്യം സെന്‍സെക്‌സിനെ സര്‍വകാല റെക്കോര്‍ഡായ 62,447 വരെ ഉയര്‍ത്തി. മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 62,293 പോയിന്റിലാണ്. ഈ വാരം 62,800 ലെ തടസം മറികടക്കാനായാല്‍ അടുത്തമാസം സൂചിക 63,300 പോയിന്റിനെ ഉറ്റുനോക്കാം. വിപണിക്ക് 61,400 60,550 പോയിന്റില്‍ താങ്ങുണ്ട്. നിഫ്റ്റി 18,307 നിന്നും 18,136 ലേക്ക് വാരാരംഭത്തില്‍ തളര്‍ന്നങ്കിലും വില്‍പ്പനകള്‍ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ കാണിച്ച തിടുക്കം നിഫ്റ്റിയെ 18,533 പോയിന്റിലേയ്ക്ക് വെള്ളിയാഴ്ച ഉയര്‍ത്തി. വ്യാപാരാന്ത്യം സൂചിക18,512 പോയിന്റിലാണ്. ഈവാരം18,604 പോയിന്റിലെ നിര്‍ണായക തടസം ഭേദിച്ചാല്‍ 18,800 നെ വിപണി ലക്ഷമാക്കി നീങ്ങാം. നിഫ്റ്റിയുടെ ആദ്യതാങ്ങ് 18,250 പോയിന്റിലാണ്.

മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ഒമ്പതിെന്റയും വിപണി മൂല്യത്തില്‍ 79,798.3 കോടി രൂപയുടെ വര്‍ധന. ഐടി രംഗത്തെ പ്രമുഖരായടി സിഎസ്, ഇന്‍ഫോസിസും നേട്ടം കൊയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയും വിപണി മൂല്യം ഉയര്‍ത്തി. ക്രൂഡ് ഓയില്‍ വിലതാഴ്ന്നു. നവംമ്പര്‍ ആദ്യം 94 ഡോളര്‍ വരെ കയറിയ ക്രൂഡ് ഓയില്‍ വാരാന്ത്യം 78 ഡോളറായി. നാണയപ്പെരുപ്പം നിയന്ത്രണത്തിലേക്ക് നീങ്ങുന്നത് രാജ്യാന്തര ഫണ്ടുകളെ ഓഹരികളിലേയ്ക്ക് ആകര്‍ഷിക്കാം. 2023 ആദ്യപകുതിയില്‍ നാണയപ്പെരുപ്പ ഭീഷണിയില്‍ നിന്നും കരകയുമെന്നാണ് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1755 ഡോളര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending