Health
ബൈപാസ്സ് ശസ്ത്രക്രിയ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ ശോഷിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത്.

ഡോ. അനില്‍ജോസ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്ജന്
ആസ്റ്റര്‍ മിംസ് കോഴിക്കോട്.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ ശോഷിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിച്ച ശേഷം പിന്നിടുന്ന ഓരോ നിമിഷങ്ങളിലും ഹൃദയ പേശികള്‍ക്ക് നാശം സംഭവിച്ചുകൊണ്ടേ ഇരിക്കും. ഇത് ദീര്‍ഘസമയത്തേക്ക് നിലനില്ക്കുമ്പോള് മരണം ഉള്‍പ്പെടെയുള്ള അവസ്ഥകളിലെത്തിച്ചേരും. ഈ അവസ്ഥയെ അതിജീവിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ രീതിയാണ് ബൈപാസ്സ് ശസ്ത്രക്രിയ. രക്തക്കുഴലില്‍ തടസ്സമുണ്ടായ ഭാഗത്തിന് ഇരുവശങ്ങളെയും ബന്ധിപ്പിച്ച് തടസ്സത്തെ അതിജീവിക്കാന്‍ സഹായകരമായ രീതിയില്‍ പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുകയാണ് ബൈപാസ്സ് ശസ്ത്രക്രിയയില്‍ നിര്‍വ്വഹിക്കുന്നത്. കാലില്‍ നിന്നെടുക്കുന്ന രക്തക്കുഴലുകളോ, നെഞ്ചില്‍ നിന്നോ കയ്യില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളോ ഇതിനായി ഉപയോഗിക്കും
എല്ലാ ബ്ലോക്കിനും ബൈപാസ്സ്
ശസ്ത്രക്രിയ ആവശ്യമാണോ?
അല്ല ഭൂരിഭാഗം ബ്ലോക്കുകളും ആന്‍ജിയോപ്ലാസ്റ്റി വഴി ഭേദമാക്കാന്‍ സാധിക്കും. ശരീരത്തില്‍ സൃഷ്ടിക്കുന്ന നേര്‍ത്ത മുറിവിലൂടെ ബ്ലോക്കിലേക്ക് വയര്‍ കടത്തിവിട്ട് അതില്‍ ഘടിപ്പിച്ചിരിക്കുന്ന ബലൂണ്‍ വീര്‍പ്പിച്ച് സ്റ്റെന്റ് ഇടുകയും അതിലൂടെ ബ്ലോക്ക് ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോ പ്ലാസ്റ്റി വഴി ഭേദമാക്കാന്‍ സാധിക്കാത്ത ബ്ലോക്കുകള്‍ക്കാണ് ബൈപ്പാസ്സ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഇതില്‍ ഏത് ചികിത്സാ രീതിയാണ് രോഗിക്കാവശ്യമായി വരിക എന്നുള്ളത് വിദഗ്ദ്ധനായ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തീരുമാനമെടുക്കേണ്ട കാര്യമാണ്.
ശസ്ത്രക്രിയ
എപ്പോള്‍ നടത്തണം?
ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിന് ശേഷം ബൈപാസ്സ് ശസ്ത്രക്രിയയാണ് ആവശ്യമെങ്കില്‍ അടുത്ത ഘട്ടം അത് എപ്പോള്‍ നിര്‍വ്വഹിക്കണം എന്നുള്ളതാണ്. തുടര്‍ച്ചയായി വേദന അനുഭവപ്പെടുകയോ, ഇടത് രക്തക്കുഴലിലെ പ്രധാന ധമനിയില്‍ ബ്ലോക്ക് ഉണ്ടാവുകയോ ആണെങ്കില്‍ ഉടനെ തന്നെ ഓപ്പറേഷന് ചെയ്യുന്നതാണ് നല്ലത്. കാരണം ഇത്തരം രോഗികള്‍ക്ക് പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വേദന ഇല്ലാതിരിക്കുകയും ബ്ലോക്ക് അത്ര കണ്ട് കഠിനമല്ലാതിരിക്കുകയും ചെയ്താല്‍ സാവകാശം സമയമെടുത്ത് ഓപ്പറേഷന് ചെയ്താല്‍ മതി.
അടിയന്തര ശസ്ത്രക്രിയ
ആവശ്യമായി വരുന്ന സാഹചര്യം
വളരെ ഗുരുതരമായ ബ്ലോക്കോ, ഇടതുവശത്തെ പ്രധാന രക്തധമനിയില്‍ കാണപ്പെടുന്ന ബ്ലോക്കോ, ഹൃദയാഘാതത്തിന് ശേഷം തുടര്‍ച്ചയായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലോ അധികം താമസിയാതെ ഒരു ഹൃദയാഘാതം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തരമായി ബൈപാസ്സ് ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം.
ശസ്ത്രക്രിയയില്‍
സംഭവിക്കുന്നത്.
എന്താണ് ശസ്ത്രക്രിയയില്‍ സംഭവിക്കുന്നത്. നെഞ്ച്, കാല്, കൈ എന്നിവിടങ്ങളിലായി രണ്ടോ മൂന്നോ മുറിവുകള്‍ സൃഷ്ടിക്കപ്പെടും. നെഞ്ചില്‍ സൃഷ്ടിക്കുന്ന മുറിവിലൂടെ ഹൃദയത്തിലെ ബ്ലോക്ക് തിരിച്ചറിഞ്ഞ ശേഷം കയ്യില്‍ നിന്നോ കാലില്‍ നിന്നോ ടെുത്ത രക്തക്കുഴലുകള്‍ ബ്ലോക്ക് സംഭവിച്ചിരിക്കുന്ന ഭാഗത്തെ ബൈ പാസ്സ് ചെയ്തുകൊണ്ട് തുന്നിച്ചേര്‍ക്കുന്നു. തുടര്‍ന്ന് ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം ഈ ബൈപാസ്സ് വഴി സുഗമമായി നടക്കുന്നു. ഇതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു. ഇത്രയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും ഐ സി യു വിലേക്ക് മാറ്റുകയും ചെയ്യുന്നു.
സാധാരണ ഗതിയില്‍ നാലോ അഞ്ചോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇതില്‍ ആദ്യത്തെ ഒരു മണിക്കൂറോളം മയക്കത്തിലും ശ്വസിക്കാനുള്ള ട്യൂബ് ഇടുന്നതിനുമൊക്കെയാണ് ചെലവഴിക്കുന്നത്. അതിനു ശേഷമുള്ള ഒരു മണിക്കൂറോളം ബൈപ്പാസിനുള്ള രക്തനാളികള്‍ തയ്യാറാക്കുന്നതിനായി ചെലവഴിക്കപ്പെടുന്നു. ഹൃദയത്തില്‍ രക്തക്കുഴലുകള്‍ തുന്നിപ്പിടിപ്പിക്കുന്നതിനാണ് വലിയ സമയം ചെലവഴിക്കപ്പെടുന്നത്. ഈ പ്രക്രിയ ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും. ഇതിന് ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് പൂര്‍ത്തീകരിക്കുവാന്‍ ഒരു മണിക്കൂറോളം സമയമെടുക്കുന്നു. ചില സമയത്ത് ശസ്ത്രക്രിയയൂടെ സങ്കീര്‍ണ്ണതയ്ക്കനുസരിച്ച് കൂടുതല്‍ സമയം ആവശ്യമായി വരും.
എപ്പോള്‍ വീട്ടിലേക്ക് പോകാം?
ശസ്ത്രക്രിയക്ക് മൂന്നോ നാലോ ദിവസത്തിന് കഴിഞ്ഞ് പരിപൂര്‍ണ്ണ സുഖമായതിന് ശേഷം വാര്‍ഡിലേക്ക് മാറാവു്നതാണ്. വാര്‍ഡില്‍ വെച്ച് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിനനുസിരിച്ച് നല്ല വണ്ണം നടക്കാനും ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യാനും സാധിക്കണം. ചെറിയ വേദന, ചെറിയ ചുമ, കിതപ്പ്, മലബന്ധം, കാലില്‍ നീരം, ഭക്ഷണവിരക്തി മുതലായവ സാധാരണമാണ്. നിശ്ചിത ദിവസത്തിന് ശേഷം ഇ സി ജി, എക്കോ ടെസ്റ്റ്, എക്സ്-റെ, രക്തപരിശോധന മുതലായവ നിര്‍വ്വഹിക്കും. ഇതിന് ശേഷം മറ്റ് കുഴപ്പമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞാല്‍ ഡിസ്ചാര്‍ജ്ജ് തീരുമാനിക്ികാവുന്നതാണ്.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Health
ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala2 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം