Connect with us

Health

ബൈപാസ്സ് ശസ്ത്രക്രിയ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ ശോഷിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത്.

Published

on

ഡോ. അനില്‍ജോസ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോഴിക്കോട്.

ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ ശോഷിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിച്ച ശേഷം പിന്നിടുന്ന ഓരോ നിമിഷങ്ങളിലും ഹൃദയ പേശികള്‍ക്ക് നാശം സംഭവിച്ചുകൊണ്ടേ ഇരിക്കും. ഇത് ദീര്‍ഘസമയത്തേക്ക് നിലനില്‍ക്കുമ്പോള്‍ മരണം ഉള്‍പ്പെടെയുള്ള അവസ്ഥകളിലെത്തിച്ചേരും. ഈ അവസ്ഥയെ അതിജീവിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ രീതിയാണ് ബൈപാസ്സ് ശസ്ത്രക്രിയ. രക്തക്കുഴലില്‍ തടസ്സമുണ്ടായ ഭാഗത്തിന് ഇരുവശങ്ങളെയും ബന്ധിപ്പിച്ച് തടസ്സത്തെ അതിജീവിക്കാന്‍ സഹായകരമായ രീതിയില്‍ പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുകയാണ് ബൈപാസ്സ് ശസ്ത്രക്രിയയില്‍ നിര്‍വ്വഹിക്കുന്നത്. കാലില്‍ നിന്നെടുക്കുന്ന രക്തക്കുഴലുകളോ, നെഞ്ചില്‍ നിന്നോ കയ്യില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളോ ഇതിനായി ഉപയോഗിക്കും

എല്ലാ ബ്ലോക്കിനും ബൈപാസ്സ്
ശസ്ത്രക്രിയ ആവശ്യമാണോ?

അല്ല ഭൂരിഭാഗം ബ്ലോക്കുകളും ആന്‍ജിയോപ്ലാസ്റ്റി വഴി ഭേദമാക്കാന്‍ സാധിക്കും. ശരീരത്തില്‍ സൃഷ്ടിക്കുന്ന നേര്‍ത്ത മുറിവിലൂടെ ബ്ലോക്കിലേക്ക് വയര്‍ കടത്തിവിട്ട് അതില്‍ ഘടിപ്പിച്ചിരിക്കുന്ന ബലൂണ്‍ വീര്‍പ്പിച്ച് സ്റ്റെന്റ് ഇടുകയും അതിലൂടെ ബ്ലോക്ക് ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോ പ്ലാസ്റ്റി വഴി ഭേദമാക്കാന്‍ സാധിക്കാത്ത ബ്ലോക്കുകള്‍ക്കാണ് ബൈപ്പാസ്സ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഇതില്‍ ഏത് ചികിത്സാ രീതിയാണ് രോഗിക്കാവശ്യമായി വരിക എന്നുള്ളത് വിദഗ്ദ്ധനായ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തീരുമാനമെടുക്കേണ്ട കാര്യമാണ്.

ശസ്ത്രക്രിയ
എപ്പോള്‍ നടത്തണം?

ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിന് ശേഷം ബൈപാസ്സ് ശസ്ത്രക്രിയയാണ് ആവശ്യമെങ്കില്‍ അടുത്ത ഘട്ടം അത് എപ്പോള്‍ നിര്‍വ്വഹിക്കണം എന്നുള്ളതാണ്. തുടര്‍ച്ചയായി വേദന അനുഭവപ്പെടുകയോ, ഇടത് രക്തക്കുഴലിലെ പ്രധാന ധമനിയില്‍ ബ്ലോക്ക് ഉണ്ടാവുകയോ ആണെങ്കില്‍ ഉടനെ തന്നെ ഓപ്പറേഷന്‍ ചെയ്യുന്നതാണ് നല്ലത്. കാരണം ഇത്തരം രോഗികള്‍ക്ക് പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വേദന ഇല്ലാതിരിക്കുകയും ബ്ലോക്ക് അത്ര കണ്ട് കഠിനമല്ലാതിരിക്കുകയും ചെയ്താല്‍ സാവകാശം സമയമെടുത്ത് ഓപ്പറേഷന്‍ ചെയ്താല്‍ മതി.

അടിയന്തര ശസ്ത്രക്രിയ

ആവശ്യമായി വരുന്ന സാഹചര്യം
വളരെ ഗുരുതരമായ ബ്ലോക്കോ, ഇടതുവശത്തെ പ്രധാന രക്തധമനിയില്‍ കാണപ്പെടുന്ന ബ്ലോക്കോ, ഹൃദയാഘാതത്തിന് ശേഷം തുടര്‍ച്ചയായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലോ അധികം താമസിയാതെ ഒരു ഹൃദയാഘാതം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തരമായി ബൈപാസ്സ് ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം.

ശസ്ത്രക്രിയയില്‍
സംഭവിക്കുന്നത്.

എന്താണ് ശസ്ത്രക്രിയയില്‍ സംഭവിക്കുന്നത്. നെഞ്ച്, കാല്‍, കൈ എന്നിവിടങ്ങളിലായി രണ്ടോ മൂന്നോ മുറിവുകള്‍ സൃഷ്ടിക്കപ്പെടും. നെഞ്ചില്‍ സൃഷ്ടിക്കുന്ന മുറിവിലൂടെ ഹൃദയത്തിലെ ബ്ലോക്ക് തിരിച്ചറിഞ്ഞ ശേഷം കയ്യില്‍ നിന്നോ കാലില്‍ നിന്നോ ടെുത്ത രക്തക്കുഴലുകള്‍ ബ്ലോക്ക് സംഭവിച്ചിരിക്കുന്ന ഭാഗത്തെ ബൈ പാസ്സ് ചെയ്തുകൊണ്ട് തുന്നിച്ചേര്‍ക്കുന്നു. തുടര്‍ന്ന് ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം ഈ ബൈപാസ്സ് വഴി സുഗമമായി നടക്കുന്നു. ഇതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു. ഇത്രയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും ഐ സി യു വിലേക്ക് മാറ്റുകയും ചെയ്യുന്നു.

സാധാരണ ഗതിയില്‍ നാലോ അഞ്ചോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇതില്‍ ആദ്യത്തെ ഒരു മണിക്കൂറോളം മയക്കത്തിലും ശ്വസിക്കാനുള്ള ട്യൂബ് ഇടുന്നതിനുമൊക്കെയാണ് ചെലവഴിക്കുന്നത്. അതിനു ശേഷമുള്ള ഒരു മണിക്കൂറോളം ബൈപ്പാസിനുള്ള രക്തനാളികള്‍ തയ്യാറാക്കുന്നതിനായി ചെലവഴിക്കപ്പെടുന്നു. ഹൃദയത്തില്‍ രക്തക്കുഴലുകള്‍ തുന്നിപ്പിടിപ്പിക്കുന്നതിനാണ് വലിയ സമയം ചെലവഴിക്കപ്പെടുന്നത്. ഈ പ്രക്രിയ ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും. ഇതിന് ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് പൂര്‍ത്തീകരിക്കുവാന്‍ ഒരു മണിക്കൂറോളം സമയമെടുക്കുന്നു. ചില സമയത്ത് ശസ്ത്രക്രിയയൂടെ സങ്കീര്‍ണ്ണതയ്ക്കനുസരിച്ച് കൂടുതല്‍ സമയം ആവശ്യമായി വരും.

എപ്പോള്‍ വീട്ടിലേക്ക് പോകാം?

ശസ്ത്രക്രിയക്ക് മൂന്നോ നാലോ ദിവസത്തിന് കഴിഞ്ഞ് പരിപൂര്‍ണ്ണ സുഖമായതിന് ശേഷം വാര്‍ഡിലേക്ക് മാറാവു്നതാണ്. വാര്‍ഡില്‍ വെച്ച് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിനനുസിരിച്ച് നല്ല വണ്ണം നടക്കാനും ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യാനും സാധിക്കണം. ചെറിയ വേദന, ചെറിയ ചുമ, കിതപ്പ്, മലബന്ധം, കാലില്‍ നീരം, ഭക്ഷണവിരക്തി മുതലായവ സാധാരണമാണ്. നിശ്ചിത ദിവസത്തിന് ശേഷം ഇ സി ജി, എക്കോ ടെസ്റ്റ്, എക്സ്-റെ, രക്തപരിശോധന മുതലായവ നിര്‍വ്വഹിക്കും. ഇതിന് ശേഷം മറ്റ് കുഴപ്പമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞാല്‍ ഡിസ്ചാര്‍ജ്ജ് തീരുമാനിക്ികാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending