Connect with us

kerala

സി.എ റഹ്മാന്റെ പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു; ആദരിച്ച് യൂത്ത് ലീഗ്

അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ റഹ്മാന്‍ ഡല്‍മനെ മുസ്ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

Published

on

പി കെ മുഹമ്മദലി

നന്തി: നാരങ്ങോളികുളം ഡല്‍മന്‍ സി എ റഹ്മാന്റെ പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു. 1967 ല്‍ ചന്ദ്രിക പ്രസ്സില്‍ പത്രം കല്ലില്‍ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി എ റഹ്മാന്‍ പത്ര പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവര്‍ക്കും കുട്ടികള്‍ക്കടക്കം സുഭരിചിതനായ പത്ര പ്രവര്‍ത്തകനാണ് അദ്ദേഹം. മുസ്ലിംലീഗിന്റെ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് സി എ റഹ്മാന്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്.അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി.സി അബൂബക്കര്‍ സാഹിബാണ് ആദ്യമായി റിപ്പോര്‍ട്ടര്‍ കാര്‍ഡ് നല്‍കുന്നത്.

അഞ്ച് പൈസ അലവന്‍സായി വാങ്ങി ആരംഭിച്ച പത്രപ്രവര്‍ത്തനം 55വര്‍ഷം പിന്നിടുമ്പോഴും തൊഴിലനപ്പുറം സാമൂഹ്യ പ്രവര്‍ത്തനമായിട്ടാണ് സി എ റഹ്മാന്‍ പത്ര പ്രവര്‍ത്തനത്തെ കാണുന്നത്. കോടിക്കല്‍ ഞെട്ടിക്കരപാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശ്‌നമായിരുന്നു ആദ്യമായി ചന്ദ്രികയില്‍ കൊടുത്ത ന്യൂസ്. അന്നത്തെ ബ്ലാക്ക് വൈറ്റ് ക്യാമറയില്‍ ഫോട്ടോ എടുത്ത് കൊയിലാണ്ടിയിലുള്ള സ്റ്റുഡിയോയില്‍ പോയി ഒരു ദിവസം കാത്ത് നിന്ന് ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസില്‍ കൊണ്ട് പോയി കൊടുക്കുന്ന സ്ഥിതിയായിരുന്നു. തിക്കോടി,കടലൂര്‍ വന്മുഖം അംശം ദേശത്തെ നിരവധി സാമുഹ്യ വികസന പ്രശ്‌നങ്ങള്‍ പത്ര റിപ്പോര്‍ട്ടിലൂടെ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മുന്നില്‍ അദ്ദേഹം കൊണ്ട് വന്നിട്ടുണ്ട്. പത്ര പ്രവര്‍ത്തനത്തിനൊപ്പം ജനസേവകനും കൂടിയാണ് സി എറഹ്മാന്‍. കടലൂര്‍ പ്രദേശത്തെ അര്‍ഹരായവര്‍ക്ക് പെന്‍ഷനുകള്‍ മറ്റു സര്‍ക്കാര്‍ സഹായങ്ങള്‍,പ്രവാസികള്‍ക്ക് നോര്‍ക്കയുടെ വിവിധ സഹായങ്ങള്‍ അദ്ദേഹം മുന്‍കൈയ്യെടുത്ത് ചെയ്യുന്നുണ്ട്.

കേരളത്തിലെ പ്രഥമ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ മൂടാടിപഞ്ചായത്തിലെ അന്നത്തെ എട്ടു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത് സി എ റപ്പമാനായിരുന്നു. അന്നത്തെ മുസ്ലിംലീഗ് നേതാവ് പി വിമുഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സംഘടന പ്രവര്‍ത്തന മികവ്കണ്ട് ഏല്‍പ്പിക്കുകയായിരുന്നു. സൈക്കിളില്‍ മൂടാടിപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ മുചുകുന്ന് ഭാഗങ്ങളില്‍ കിലോമിറ്ററോളം സൈക്കിളില്‍ സഞ്ചരിച്ച് പ്രചരണം നടത്തിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഹ്‌റൈനിയില്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപകനായും കെ.എംസി.സി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചു

അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ റഹ്മാന്‍ ഡല്‍മനെ മുസ്ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാര്‍ഷികം ആലോഷിക്കുന്ന വേളയിലാണ് സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചത്. മുസ്ലിം ലീഗ് ദേശീയ അസ്റ്റിസ്റ്റന്റ് സിക്രട്ടറി സി.കെ സുബൈര്‍ പരിപാടി ഉദ്ഘാടനവും ഉപഹാരവും നല്‍കി .പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിം കുട്ടി,സി.കെ അബൂബക്കര്‍,കെ.കെ റിയാസ്,എടത്തില്‍ റഷീദ്,വര്‍ദ് അബ്ദുറഹ്മാന്‍, ജാഫര്‍ നിലയെടുത്ത്,പി പി കരീം, സിഫാദ് ഇല്ലത്ത്’ അഷ്‌റഫ് ചിപ്പു, യുകെ ഹമീദ്,ഷറഫുദീന്‍,ഫായിസ് പി കെ, അനസ് ആയടത്തില്‍ ,മര്‍വ ഇബ്രാഹിം,കാട്ടില്‍ അബൂബക്കര്‍ ,അക്ബര്‍ സംസാരിച്ചു. ഏവി രിയാസ് സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.

kerala

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്

Published

on

തിരുവനന്തപുരം∙ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു

Published

on

പാലക്കാട്: ജില്ലയില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മെയ് 2 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.

Continue Reading

kerala

സൂര്യാഘാത മരണവും കൂടുന്നു :സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്

Published

on

തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം.

സൂര്യന്‍റെ ഇപ്പോഴത്തെ സ്ഥാനവും വേനല്‍ മഴയുടെ അഭാവവുമാണ് കേരളത്തില്‍ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അടുത്തയാഴ്ചയോടെ ചൂടിന് നേരിയ ശമനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ജാഗ്രത പാലിക്കേണ്ടത്.

Continue Reading

Trending